Wednesday, January 29, 2020

മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ് !

എന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം എനിക്കുണ്ടായില്ല; ദുഖം പങ്കുവച്ച് മോഹന്‍ലാല്‍


മലയാള സിനിമയിലെ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെന്നല്ല ലോക സിനിമയില്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനൊപ്പം നില്‍ക്കുന്ന നടന്മാര്‍ കുറവാണ്. ലാലിന്റെ മകന്‍ പ്രണവും സിനിമയിലെത്തിയെങ്കിലും മകള്‍ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകമാണ്. എന്നാല്‍ തന്റെ മക്കളുടെ വളര്‍ച്ചയും അവര്‍ സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഖം പങ്കുവയ്ക്കുകയാണ് താരരാജാവ്.

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ...എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് (ഹീബ്രു ഭാഷയില്‍ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്‍ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്.

പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്ബിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു.

''ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്നനിലയില്‍ പിന്നീട് ദുഃഖിക്കും...' അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം'.




Thursday, December 12, 2013

Monday, May 25, 2009

പ്രിയാമണി വിവാഹിതയാകുന്നു ?


തെന്നിന്ത്യന്‍ താരസുന്ദരിയും ദേശീയ അവാര്‍ഡ്‌ ജേതാവുമായ പ്രിയാമണി വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹിതയാകാന്‍ പോകുന്നു എന്നതിനേക്കാള്‍ നല്ലതു പ്രിയാമണിക്കു പ്രണയസാഫല്യം എന്നു പറയുന്നതാവും കൂടുതല്‍ നല്ലത്‌. കഴിഞ്ഞ കുറേ നാളുകള്‍ക്കു മുമ്പു വരെ പ്രിയാമണിയുടെ പേരിനൊപ്പം ഉയര്‍ന്നു കേട്ട ആരുമല്ല പ്രിയാമണിയെ വിവാഹം ചെയ്യുന്നത്‌. തെലുങ്ക്‌ സിനിമയിലെ യുവസുന്ദരന്‍ തരുണ്‍ കുമാറാണ്‌ ഈ പ്രണയകഥയിലെ നായകന്‍. അതായതു മലയാളിയായ പ്രിയാമണിയുടെ മനം കവര്‍ന്നത്‌ ഒരു തെലുങ്ക്‌ സുന്ദരന്‍. തരുണുമായി പ്രിയ പ്രണയത്തിലാണെന്ന്‌ അടുത്ത കാലത്തു ചില ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. അതെല്ലാം പ്രിയാമണി ശക്തമായി നിഷേധിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെയാണ്‌ ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുളള വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്‌. 2007-ല്‍ നവവസന്തം എന്ന ചിത്രത്തില്‍ പ്രിയാമണിയും തരുണ്‍കുമാറും നായികാനായകന്മാരായി അഭിനയിച്ചിരുന്നു. ഇവര്‍ രണ്ടു പേരും ഒന്നിച്ച ആദ്യചിത്രമായിരുന്നു ഇത്‌. അന്നു മുതല്‍ തുടങ്ങിയതാണത്രേ ഇരുവരും തമ്മിലുളള പ്രണയം. ഇവര്‍ തമ്മിലുളള പ്രണയം അടുത്ത കാലത്തു തരുണിന്റെ മാതാവ്‌ അറിയുകയും ആ ബന്ധത്തിനു പച്ചക്കൊടി കാട്ടുകയും ചെയ്‌തതോടെയാണു കമിതാക്കള്‍ക്കു വിവാഹത്തിലൂടെ ഒന്നിക്കാനുളള വഴി തെളിഞ്ഞത്‌. ഇവര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ഉണ്ടാകും എന്നാണു കേള്‍ക്കുന്നത്‌. മലയാളത്തിന്റെ സ്വന്തം നടി എന്ന്‌ ഒരു കാലത്തു വിശേഷിപ്പിച്ചിരുന്ന ചെമ്പരത്തി ശോഭനയുടെ മകനാണു തരുണ്‍കുമാര്‍. മണിരത്‌നം സംവിധാനം ചെയ്‌ത അഞ്‌ജലി എന്ന ചിത്രത്തില്‍ ബലതാരമായി തരുണ്‍ അഭിനയിച്ചിരുന്നു. അഞ്‌ജലിയിലെ തരുണിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന ചിത്രത്തിലും തരുണ്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫൈവ്‌ സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ വച്ചു തരുണ്‍-പ്രിയാ കമിതാക്കള്‍ ഇടക്കിടെ കണ്ടുമുട്ടിയിരുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അടുത്ത കാലത്തു തരുണ്‍ പ്രിയാമണിക്ക്‌ ഒരു ആഢംബര കാര്‍ സമ്മാനമായി നല്‍കിയ തും വന്‍വാത്തയായിരുന്നു. ഇതെല്ലാം ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക്‌ ആക്കം കൂട്ടുകയും ചെയ്‌തിരുന്നു. പ്രിയാമണിയേ പോലെ തന്നെ തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ തരുണിന്റെ പ്രണയങ്ങളെപ്പറ്റിയും മുമ്പു നിരവധി തവണ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തരു ണിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആരതി അഗര്‍വാളുമായി തരുണ്‍ പ്രണയത്തിലാണെന്നു നേരത്തേ പലതവണ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട്‌ ആ ബന്ധം തകര്‍ന്നെ ന്നും വാര്‍ത്ത വന്നു. പിന്നീട്‌ ഒരു ദിനം ആരത്‌ അഗര്‍വാള്‍ ജീവനൊടുക്കന്‍ ശ്രമിച്ചതോടെ തരുണ്‍ വിവാദനായകും ആയിരുന്നു.

കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ബോളിവുഡില്‍


ഹോളിവുഡ്‌ നടിയും ടൈറ്റാനിക്കിലെ ദുരന്തനായികയുടെ വേഷം അഭിനയിച്ചു ലോകം കീഴടക്കിയ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ബോളിവുഡ്‌ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌. അമീര്‍ ഖാന്റെ നായികയായാണു കേറ്റ്‌ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്‌. കേറ്റ്‌ ബോളിവുഡിലെത്തുന്നു എന്നതിനോടൊപ്പം തന്നെ അമീര്‍ ഹോളിവുഡില്‍ എത്തുന്നു എന്നും പറയാനാകും. കാരണം ചിത്രം ബോളിവുഡിലും ഹോളിവുഡിലുമായാണത്രേ നിര്‍മിക്കുന്നത്‌. സംവിധായകന്‍ പാന്‍ നളിനാണു കേറ്റിനെ ബോളിവുഡിലേയ്‌ക്കു ക്ഷണിച്ചത്‌. ദി റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ നടി കൂടിയാണു കേറ്റ്‌. വിഖ്യാത പാക്കിസ്ഥാനി നാടകകൃത്ത്‌ സാദത്ത്‌ ഹസന്‍ മാന്‍റോയുടെ തോബ്‌ ടേക്‌സിംഗ്‌്‌ എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ്‌ അമീര്‍ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ജോഡികള്‍ നായികാനായകന്മാരാകുന്നത്‌. ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ പാന്‍ നളിന്‍ ഇരുവരുമായും സംസാരിച്ചുവെന്നും കാന്‍ ഫിലിം ഫെസ്റ്റിവലിനു ശേഷം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. കഥയും തിക്കഥയും അമീറിനു നന്നേ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ കഥ കേട്ട്‌ അമീര്‍ ഖാന്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. കഥയും തിരക്കഥയുമായി സംവിധയാകന്‍ കേറ്റിനേയും ചെന്നു കണ്ടിരുന്നു. കേറ്റിനും കഥ നന്നായി ഇഷ്ടപ്പെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍. സ്ലം ഡോഗ്‌ മില്യണെയര്‍ എന്ന ഇന്ത്യന്‍ ചിത്രം നിരവധി ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയതോടെയാണത്രേ ഹോളിവുഡ്‌ താരങ്ങള്‍ ബോളിവുഡില്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നാണു വാര്‍ത്തകല്‍. ഇതിനു ശക്തി പകരുന്നതാണു കേറ്റ്‌ ബോളിവുഡില്‍ എത്തുന്നുവെന്ന വാര്‍ത്ത. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനകാലത്തെ ഇന്ത്യയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന നര്‍മരസപ്രധാനമായ കഥയാണു തോബ ടെക്‌സിംഗില്‍ പറയുന്നത്‌. ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനകാലമാണു കഥാ പശ്ചാത്തലം. മനോനില തെറ്റിയ ഒരു ഇന്ത്യക്കാരന്റെ വേഷത്തിലാവും അമീര്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുക. കേറ്റിന്റെ വേഷത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. കേറ്റ്‌ തന്നെ ചിത്രത്തില്‍ നായികയാകുമെന്ന്‌ ഏകദേശം ഉറപ്പായിട്ടുണ്ട്‌. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ കേറ്റിന്റെ ഡേറ്റ്‌ ലഭിച്ചില്ലെങ്കില്‍ ദി മമ്മി എന്ന ചിത്രത്തിലെ നായിക റേച്ചല്‍ വെയ്‌സിനെ നായികയാക്കാനാണു ആലോചനകള്‍ നടക്കുന്നത്‌. ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്‌തനായ സംവിധായകനാണു പാന്‍ നളിന്‍. ഇദ്ദേഹത്തിന്റെ ആയുര്‍വേദ, ആര്‍ട്ട്‌ ഓഫ്‌ ബീയിംഗ്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. ഗുജറാത്ത്‌ സ്വദേശിയാണ്‌ ഇദ്ദേഹം. പാന്‍ നളിന്‍ സംവിധാനം ചെയ്‌ത ആദ്യ ഡേക്യമെന്ററിയായ സംസാര മുപ്പതിലധികം അന്താരാഷ്ട്ര അവാര്‍ഡുകളാണു നേടിയത്‌. 22 ദശലക്ഷം ഡോളറാണ്‌ ഈ ചിത്രം വാരിക്കൂട്ടിയത്‌. അന്താരാഷ്ട്ര തലത്തില്‍ ഇത്രയധികം പ്രശസ്‌തനായ പാന്‍ നളിന്‍ ക്ഷണിച്ചാല്‍ കേറ്റ്‌ വിന്‍സ്‌ലെറ്റിന്‌ ആ ക്ഷണം നിരസിക്കാന്‍ കഴിയില്ലെന്നാണു ബോളിവുഡ്‌ കരുതുന്നത്‌. ടൈറ്റാനിക്‌ എന്ന ചിത്രത്തിലൂടെ ആസ്വാദകമനസില്‍ പ്രണയം ശക്തമായ വേദനയായി അവശേഷിപ്പിച്ച നായിക കേറ്റിന്റെ ബോളിവുഡ്‌ പ്രവേശനത്തെ ആവേശത്തേടെ കാത്തിരിക്കുകയാണു ബോളിവുഡ്‌.

മീരയുടെ കൈയിലിരുപ്പു ശരിയല്ലെന്ന്‌


എവിടെ മീര ? മലയാള സിനിമാ താരം മീരാ ജാസ്‌മിനെ കുറച്ചു നാളായി മലയാള സിനിമയില്‍ കാണുന്നേയില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു ചോദ്യം ഉയരുന്നത്‌്‌. മീര എവിടെ എന്നുളള ചേദ്യങ്ങളോടു പ്രതികരിക്കാതിരുന്ന സിനിമാരംഗത്തുളളവര്‍ ഒടുവില്‍ പ്രതികരിച്ചു തുടങ്ങി. അതും കടുത്ത ഭാഷയില്‍. മീരയുടെ കൈയിലിരുപ്പ്‌്‌ ശരിയല്ലെന്നാണു മലയാളത്തിലെ ഒരു പ്രശസ്‌ത സംവിധായകന്‍ പറയഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. മികച്ചൊരു നടിയാണു മീരയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മലയാളികള്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി വേഷങ്ങളില്‍ അഭിനയിച്ച നടിയുമാണ്‌ മീര. എന്നാല്‍ മീരയിപ്പോള്‍ മലയാളസിനിമയില്‍ ഇല്ലെന്നു തന്നെ പറയാം. ഒരഭിമുഖത്തിലാേത്ര സംവിധായകന്‍ മീരക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശിനം നടത്തിയത്‌. നടിയുടെ കൈയിലിുപ്പ്‌ ശരിയല്ലാത്തതിനാലാണു മലയാളസിനിമ യിലേയ്‌ക്ക്‌ ആരും വിളിക്കാത്തതെന്നാണു ഇദ്ദേഹം പറയുന്നത്‌. സമയത്തു സെറ്റില്‍ വരില്ലെന്നു മാത്രമല്ല; സെറ്റില്‍ മറ്റുളളവരേടുളള മീരയുടെ പെരുമാറ്റവും മോശമാണ്‌. എത്ര വലിയ നടിയാണെങ്കിലും ഇങ്ങനെയൊക്കെയാണു പൊരുമാറ്റമെങ്കില്‍ ആരും വിളിക്കില്ലെന്നു സംവിധായകന്‍ പറയുന്നു. എന്തോ മരുന്നു കഴിക്കുന്നതിനാല്‍ രാവിലെ താമസിച്ചു മാത്രമേ ഉണരാനാകൂ എന്ന കാരണമാണു താമസിച്ചു സെറ്റിലെത്തുന്നതിനു മീര നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം ഈ സംവിധായകന്‍ തളളിക്കളയുന്നു. ഇതൊക്കെ വിശ്വസിക്കാന്‍ സിനിമക്കാര്‍ അത്ര വിഢികളല്ലെന്നും മീരയ്‌ക്കു സിനിമയോടുളള താത്‌പര്യം കുറഞ്ഞുവെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു. കുറച്ചു നാളുകളായി മീരയ്‌ക്കു മറ്റു പല കാര്യങ്ങളോടുമാണു താത്‌പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീരാ ജാസ്‌മിന്‍ അവസാനമായി അഭിനയിച്ച മലയാളചിത്രം മിന്നാമിന്നിക്കൂട്ടമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുളള മീരയുടെ പെരുമാറ്റം പലര്‍ക്കും ബുദ്ധിമുട്ട്‌ ഉണ്ടാക്കിയതായും സംവിധയകന്‍ വെളിപ്പെടുത്തി. അടുത്ത കാലത്തായി മീരയുടെ അഭിനയത്തില്‍ കുറച്ചു കൃത്രിമത്വം ഉണ്ടായിട്ടുണ്ട്‌. അതേക്കുറിച്ചു പറയുമ്പോള്‍ താരം അതു ചെവിക്കൊളളാന്‍ തയ്യാറാകുന്നില്ല. കഴിവുളള നടി തന്നെയാണു മീര. ഇപ്പോഴുളള മീരയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മീരയ്‌ക്കു മലയാളത്തില്‍ അവസരം ലഭിക്കുമെന്നും ഈ സംവിധായകന്‍ പറയുന്നു. മലയാള സൂപ്പര്‍ താരങ്ങളുടെ കൂട്ടായ്‌മയോടുകൂടി പുറത്തിറങ്ങിയ ട്വന്റി-ട്വന്റിയില്‍ സഹകരിക്കാഞ്ഞതു മൂലം മലയാള സിനിമാ ലോകം മീരയോട്‌ ഇപ്പോള്‍ വേണ്ടത്ര സ്‌നേഹം കാണിക്കുന്നില്ലെന്നാണു പൊതുവേയുളള സംസാരം. ഗോസിപ്പു കോളങ്ങളിലും വിവാദ വിഷയങ്ങളിലും നിറഞ്ഞു നിന്നിരുന്ന മലയാളത്തിന്റെ ശാലീന സുന്ദരി ഇപ്പോള്‍ മൗനത്തിലാണെന്നാണു സിനിമാ നീരീക്ഷകര്‍ പറയുന്നത്‌. മീര ഇപ്പോള്‍ ഒതുങ്ങിക്കൂടുന്നതിനു പിന്നില്‍ തക്കതായ കാരണവുമുണ്ടെന്നാണു പിന്നാമ്പുറ സംസാരം. മീര കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കാന്‍ തയാറെടുക്കുകയാണെന്നാണു ചിലരുടെ അഭിപ്രായം. കാമുകനായ രാജേഷിനെ വിവാഹം കഴിച്ചു സ്വസ്ഥം ഗൃഹഭരണവുമായി ഒതുങ്ങിക്കൂടാനാണ്‌ ഈ സുന്ദരിയുടെ തീരുമാനമെന്നും മീരയോട്‌ അടുത്ത കേന്ദ്രങ്ങളും സൂചിപ്പിക്കുന്നു. തമിഴില്‍ വിജയകാന്തിന്റെ നായികയായി മര്യാദൈ എന്ന ചിത്രം അടുത്ത കാലത്തു പുറത്തു വന്നിരുന്നു. തമിഴകത്തു വമ്പന്‍ വിജയം കൊയ്‌തു കൊണ്ടു മുന്നേറുകയാണ്‌ ഈ ചിത്രം. ഇപ്പോള്‍ പ്രശാന്ത്‌ നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണത്രേ.

Tuesday, April 21, 2009

അക്ഷയ്‌ വാര്‍ത്തകളില്‍ നിറയുന്നു;


ബോളുവുഡ്‌ നടന്‍ അക്ഷയ്‌ കുമാര്‍ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ്‌. ആദായനികുതിയടവിലും ബോളിവുഡ്‌ താരം അക്ഷയ്‌കുമാര്‍ മുന്‍പന്തിയില്‍ എന്നാണു താരത്തെപ്പറ്റി ഒടുവില്‍ പുറത്തു വന്ന വാര്‍ത്ത. ഫാഷന്‍ ഷോയ്‌ക്കിടെ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചു അക്ഷയ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഏതാനു ദിവസങ്ങള്‍ മാത്രം മുമ്പാണ്‌.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചിരുന്ന ഷാരൂഖ്‌ ഖാനെ പിറകിലാക്കിയാണു മുപ്പത്തിയൊന്നു കോടി നികുതിയടക്കുന്ന അക്ഷയ്‌കുമാര്‍ മുന്‍പന്തിയിലെത്തിയത്‌. 30.99 കോടിയാണു നികുതിയായി ഷാരൂഖ്‌ ഖാന്‍ ഇത്തവണ നല്‍കിയത്‌. ബോളിവുഡിലെ പത്തു മുന്‍നിര താരങ്ങള്‍ ചേര്‍ന്നു നൂറ്റിയേഴു കോടി രുപ നികുതിയിനത്തില്‍ ഈ വര്‍ഷം സര്‍ക്കാരിനു നല്‍കുമ്പോള്‍ ഇതു കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു 17.7 ശതമാനം കൂടുതലാണ്‌. ഇതു സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ സഹായിക്കും എന്നാണു കരുതപ്പെടുന്നത്‌. അക്ഷയ്‌കുമാറിനും ഷാരൂഖ്‌ഖാനും പിറകേ സല്‍മാന്‍ഖാന്‍ 14 കോടിയും സേയ്‌ഫ്‌ അലിഖാന്‍ 8.6 കോടിയും നികുതിയടക്കും. നികുതിയടവില്‍ ഐശ്യര്യറായ്‌ ആറാം സ്ഥാനത്തും കരീനാ കപൂര്‍ ഏഴാം സ്ഥാനത്തും അഭിഷേക ബച്ചന്‍ എട്ടാം സ്ഥാനത്തുമാണ്‌. അതേസമയം രാജേഷ്‌ ഖന്ന 6.87 കോടി രൂപ നികുതിയടച്ചു കൊണ്ടു ബിഗ്‌ബി അമിതാഭ്‌ ബച്ചനെ വെട്ടിച്ചിരിക്കുകയാണ്‌. ഒമ്പതാം സ്ഥാനത്തു ഗായകനും നടനുമായ ഫിമേഷ്‌ രേഷമ്യയാണ്‌. പുതിയ ബോളിവുഡ്‌ തരംഗമായ കത്രീന കൈഫാണു പത്താം സ്ഥാനത്ത്‌ എത്തിനില്‍ക്കുന്നത്‌. അക്ഷയ്‌കുമാര്‍ ഒരു ഫാഷന്‍ ഷോയില്‍ തന്റെ ജീന്‍സിന്റെ ബട്ടണ്‍ പരസ്യമായി ഊരാന്‍ നിന്നു കൊടുത്തതു ഇക്കഴിഞ്ഞയാഴ്‌ച വിവാദമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു താരത്തിനെതിരെ വകോല പോലീസ്‌ കേസെടുത്തു. ലെവിസ്‌ ജീന്‍സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ അക്ഷയ്‌കുമാര്‍. കഴിഞ്ഞ 30-നു മുംബൈയില്‍ നടന്ന ലാക്‌മേ ഫാഷന്‍ ഷോയിലാണു സംഭവം. അക്ഷയിന്റെ ഭാര്യ ട്വിങ്കിള്‍ ആണു ഷോയില്‍ അക്ഷയ്‌കുമാറിന്റെ ജീന്‍സിന്റെ ബട്ടണ്‍ ഊരിയത്‌. ഈ പെരുമാറ്റം മോശവും സംസ്‌കാരത്തിനു യോജിച്ചതുമല്ലെന്നും കാണിച്ച്‌ അനില്‍ നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണു പരാതി നല്‍കിയത്‌. സെക്‌്‌ഷന്‍ 292, 293 പ്രകാരമാണു പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ബട്ടണ്‍ അഴിക്കലിനെത്തുടര്‍ന്ന്‌ അക്ഷയ്‌കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയയെും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അക്ഷയ്‌ കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ മാപ്പു പറയുകയും ചെയ്‌തിരുന്നു. മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്‌ ഇവര്‍ ചെയ്‌തിരിക്കുന്നതെന്നാണു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

Sunday, April 19, 2009

നയന്‍സിന്റെ വാക്കിന്റെ വില !


പാവം നയന്‍ താര; എന്തു ചെയ്‌താലും പറഞ്ഞാലും വിവാദമാവുകയാണ്‌. അതു നടിയുടെ കൈയിലിരുപ്പിന്റെ ഫലമാണോ ? അതോ നടിയുടെ സമയദോഷമാണോ ? എന്നാണു നയന്‍താരയുടെ ആരാധകര്‍ക്കിപ്പോള്‍ സംശയം. പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെ അധികം വൈകാതെ തന്നെ അതെല്ലാം വിഴുങ്ങി താരം തടി തപ്പുന്ന കാഴ്‌ചയാണു ആരാധകര്‍ കാണുന്നത്‌ !ചെയ്യുന്ന കാര്യങ്ങളെല്ലാം വിവാദമാകുക മാത്രമല്ല; നയന്‍താര ചെയ്യുന്ന ചിത്രങ്ങളില്‍ പലതും ബോക്‌സ്‌ ഓഫീസില്‍ ഇപ്പോള്‍ തലകുത്തി വീഴുകയുമാണെന്നാണു തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ചുരിദാര്‍ ധരിച്ചു ക്ഷേത്രദര്‍ശനം നടത്തിയ നടി നയന്‍താരയെ ഭക്തജനങ്ങള്‍ തടഞ്ഞതും നയന്‍സിന്റെ പ്രതികരണവുമാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.. മുക്കാല്‍ മണിക്കൂറോളം പൊതുജനരോഷത്തിന്‌ ഇരയായ നടി അവസാനം മാപ്പു പറഞ്ഞു പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. മാപ്പു പറയാനൊന്നും ആദ്യം നടി തയ്യാറായില്ല കെട്ടോ. പൊതുജനത്തോടു തട്ടിക്കയറാനും നയന്‍താര തയ്യാറായി. ഒറ്റപ്പാലം വരിക്കാശേരി മനയില്‍ നയന്‍താര നായികയാകുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുകയാണ്‌. ഇവിടെ നിന്നാണു നയന്‍സ്‌ വിഷുദിനത്തില്‍ ചുരിദാര്‍ ധരിച്ചു കൊണ്ട്‌ ക്ഷേത്രത്തില്‍ എത്തിയത്‌. ഒറ്റപ്പാലം മനശീരി കിള്ളിക്കാവിലാണു ചുരിദാര്‍ ധരിച്ച നയന്‍താര എത്തിയത്‌. മണിയോടെയാണു നയന്‍ ക്ഷേത്രത്തില്‍ എത്തിയത്‌. പത്തുമണിയോടെ ക്ഷേത്രനട അടച്ചെങ്കിലും കൂത്തുത്സവം നടക്കുന്നതിനാല്‍ ക്ഷേത്രമുറ്റത്തേയ്‌ക്കു കടക്കുന്നതിനുളള ഗേറ്റ്‌ അടച്ചിരുന്നില്ല. കാറില്‍ വന്നിറങ്ങിയ നടി ക്ഷേത്രത്തിലേയ്‌ക്കു കയറുകയായിരുന്നുവത്രേ. ചരിദാര്‍ ധരിച്ചു ക്ഷേത്ര ത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ അതു പറയാന്‍ നിങ്ങളാരാണെന്നു ചോദിച്ചു കൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നുവത്രേ. നയന്‍താര ക്ഷേത്രത്തിലേക്കു പോകുന്നതുകണ്ട പരിസരവാസികളായ ഭക്ത ജനങ്ങള്‍ തുടര്‍ന്നും ഇതു വിലക്കാന്‍ ശ്രമിക്കുകയും ഉച്ചത്തില്‍ വിളിച്ചു കൂവുകയും ചെയ്‌തു. എന്നാല്‍, ഇതു ശ്രദ്ധിക്കാതെ ദര്‍ശനം നടത്തി തിരികെ വന്ന നടി ജനങ്ങളോടു കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ന്നാണു നടിയെ ജനങ്ങള്‍ തടഞ്ഞുവച്ചത്‌. രംഗം വഷളായതോടെ കാറില്‍ കയറി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വാഹനം തടഞ്ഞിട്ടു. സംഭവമറിഞ്ഞു വരിക്കാശേരി മനയില്‍ ഉണ്ടായിരുന്ന സിനിമാപ്രവര്‍ത്തകര്‍ എത്തി താരസുന്ദരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കു കയായിരുന്നു. ക്ഷേത്രാചാരം ലംഘിച്ചതിനും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനു മാപ്പു പറയണമെന്നായി രുന്നു ഇവരുടെ ആവശ്യം. നയന്‍താര ഇതിനു തയാറായില്ല. മാപ്പു പറയാതെ വിടില്ലെന്ന തീരുമാനത്തില്‍ നാട്ടുകാരും ഉറച്ചു നിന്നു. തുടര്‍ന്നു പതിനൊന്നേകാലോടെ നടി പരസ്യമായി മാപ്പു പറഞ്ഞു തടിതപ്പുകയായിരുന്നു. അടുത്ത കാലത്തും ഇതു പോലെ നയന്‍സ്‌ ആദ്യം എടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി പത്തി മടക്കിയതു നാം കണ്ടതാണ്‌. പയ്യാ എന്ന സിനിമയില്‍ ഉയര്‍ന്ന തുക പ്രതിഫലം വേണമെന്ന ആവശ്യത്തിന്‍ നയന്‍സ്‌ ഉറച്ചു നിന്നതിനെ തുടര്‍ന്നു നിര്‍മാതാക്കള്‍ നയന്‍സിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്നു വാങ്ങിയ അഡ്വാന്‍സ്‌ തുക തിരികെ നല്‍കണമെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നയന്‍സ്‌ അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു തമിഴ്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലിന്റേയും സൗത്ത്‌ ഇന്ത്യ ഫിലിം ആക്‌ടേഴ്‌സ്‌ അസോസിയേഷന്റേയും സംയുക്തയോഗം നയന്‍സിനു തമിഴ്‌ സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. വിലക്കിനെ ശക്തമായി തന്നെ നേരിടുമെന്നും തുക മടക്കി നല്‍കില്ലെന്നും ആദ്യം പറഞ്ഞ നയന്‍സ്‌ പിന്നീടു വാക്കു മാറ്റുകയാണു ണ്ടായത്‌. ``അഡ്വാന്‍സ്‌ തുക മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.'' എന്നു പറഞ്ഞ നടി ഒടുവില്‍ അഡ്വാന്‍സ്‌ തുക മടക്കി നല്‍കി തലയൂരുകയായി രുന്നു. ഇതേ തുടര്‍ന്നു വിലക്കു പിന്‍വലിക്കാന്‍ സംഘടനകള്‍ തയാറാവുക യും ചെയ്‌തു. നോക്കണേ നയന്‍സിന്റെ വാക്കിന്റെ വില.