Tuesday, April 21, 2009

അക്ഷയ്‌ വാര്‍ത്തകളില്‍ നിറയുന്നു;


ബോളുവുഡ്‌ നടന്‍ അക്ഷയ്‌ കുമാര്‍ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ്‌. ആദായനികുതിയടവിലും ബോളിവുഡ്‌ താരം അക്ഷയ്‌കുമാര്‍ മുന്‍പന്തിയില്‍ എന്നാണു താരത്തെപ്പറ്റി ഒടുവില്‍ പുറത്തു വന്ന വാര്‍ത്ത. ഫാഷന്‍ ഷോയ്‌ക്കിടെ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചു അക്ഷയ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഏതാനു ദിവസങ്ങള്‍ മാത്രം മുമ്പാണ്‌.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചിരുന്ന ഷാരൂഖ്‌ ഖാനെ പിറകിലാക്കിയാണു മുപ്പത്തിയൊന്നു കോടി നികുതിയടക്കുന്ന അക്ഷയ്‌കുമാര്‍ മുന്‍പന്തിയിലെത്തിയത്‌. 30.99 കോടിയാണു നികുതിയായി ഷാരൂഖ്‌ ഖാന്‍ ഇത്തവണ നല്‍കിയത്‌. ബോളിവുഡിലെ പത്തു മുന്‍നിര താരങ്ങള്‍ ചേര്‍ന്നു നൂറ്റിയേഴു കോടി രുപ നികുതിയിനത്തില്‍ ഈ വര്‍ഷം സര്‍ക്കാരിനു നല്‍കുമ്പോള്‍ ഇതു കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു 17.7 ശതമാനം കൂടുതലാണ്‌. ഇതു സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ സഹായിക്കും എന്നാണു കരുതപ്പെടുന്നത്‌. അക്ഷയ്‌കുമാറിനും ഷാരൂഖ്‌ഖാനും പിറകേ സല്‍മാന്‍ഖാന്‍ 14 കോടിയും സേയ്‌ഫ്‌ അലിഖാന്‍ 8.6 കോടിയും നികുതിയടക്കും. നികുതിയടവില്‍ ഐശ്യര്യറായ്‌ ആറാം സ്ഥാനത്തും കരീനാ കപൂര്‍ ഏഴാം സ്ഥാനത്തും അഭിഷേക ബച്ചന്‍ എട്ടാം സ്ഥാനത്തുമാണ്‌. അതേസമയം രാജേഷ്‌ ഖന്ന 6.87 കോടി രൂപ നികുതിയടച്ചു കൊണ്ടു ബിഗ്‌ബി അമിതാഭ്‌ ബച്ചനെ വെട്ടിച്ചിരിക്കുകയാണ്‌. ഒമ്പതാം സ്ഥാനത്തു ഗായകനും നടനുമായ ഫിമേഷ്‌ രേഷമ്യയാണ്‌. പുതിയ ബോളിവുഡ്‌ തരംഗമായ കത്രീന കൈഫാണു പത്താം സ്ഥാനത്ത്‌ എത്തിനില്‍ക്കുന്നത്‌. അക്ഷയ്‌കുമാര്‍ ഒരു ഫാഷന്‍ ഷോയില്‍ തന്റെ ജീന്‍സിന്റെ ബട്ടണ്‍ പരസ്യമായി ഊരാന്‍ നിന്നു കൊടുത്തതു ഇക്കഴിഞ്ഞയാഴ്‌ച വിവാദമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു താരത്തിനെതിരെ വകോല പോലീസ്‌ കേസെടുത്തു. ലെവിസ്‌ ജീന്‍സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ അക്ഷയ്‌കുമാര്‍. കഴിഞ്ഞ 30-നു മുംബൈയില്‍ നടന്ന ലാക്‌മേ ഫാഷന്‍ ഷോയിലാണു സംഭവം. അക്ഷയിന്റെ ഭാര്യ ട്വിങ്കിള്‍ ആണു ഷോയില്‍ അക്ഷയ്‌കുമാറിന്റെ ജീന്‍സിന്റെ ബട്ടണ്‍ ഊരിയത്‌. ഈ പെരുമാറ്റം മോശവും സംസ്‌കാരത്തിനു യോജിച്ചതുമല്ലെന്നും കാണിച്ച്‌ അനില്‍ നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണു പരാതി നല്‍കിയത്‌. സെക്‌്‌ഷന്‍ 292, 293 പ്രകാരമാണു പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ബട്ടണ്‍ അഴിക്കലിനെത്തുടര്‍ന്ന്‌ അക്ഷയ്‌കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയയെും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അക്ഷയ്‌ കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ മാപ്പു പറയുകയും ചെയ്‌തിരുന്നു. മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്‌ ഇവര്‍ ചെയ്‌തിരിക്കുന്നതെന്നാണു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

Sunday, April 19, 2009

നയന്‍സിന്റെ വാക്കിന്റെ വില !


പാവം നയന്‍ താര; എന്തു ചെയ്‌താലും പറഞ്ഞാലും വിവാദമാവുകയാണ്‌. അതു നടിയുടെ കൈയിലിരുപ്പിന്റെ ഫലമാണോ ? അതോ നടിയുടെ സമയദോഷമാണോ ? എന്നാണു നയന്‍താരയുടെ ആരാധകര്‍ക്കിപ്പോള്‍ സംശയം. പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെ അധികം വൈകാതെ തന്നെ അതെല്ലാം വിഴുങ്ങി താരം തടി തപ്പുന്ന കാഴ്‌ചയാണു ആരാധകര്‍ കാണുന്നത്‌ !ചെയ്യുന്ന കാര്യങ്ങളെല്ലാം വിവാദമാകുക മാത്രമല്ല; നയന്‍താര ചെയ്യുന്ന ചിത്രങ്ങളില്‍ പലതും ബോക്‌സ്‌ ഓഫീസില്‍ ഇപ്പോള്‍ തലകുത്തി വീഴുകയുമാണെന്നാണു തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ചുരിദാര്‍ ധരിച്ചു ക്ഷേത്രദര്‍ശനം നടത്തിയ നടി നയന്‍താരയെ ഭക്തജനങ്ങള്‍ തടഞ്ഞതും നയന്‍സിന്റെ പ്രതികരണവുമാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.. മുക്കാല്‍ മണിക്കൂറോളം പൊതുജനരോഷത്തിന്‌ ഇരയായ നടി അവസാനം മാപ്പു പറഞ്ഞു പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. മാപ്പു പറയാനൊന്നും ആദ്യം നടി തയ്യാറായില്ല കെട്ടോ. പൊതുജനത്തോടു തട്ടിക്കയറാനും നയന്‍താര തയ്യാറായി. ഒറ്റപ്പാലം വരിക്കാശേരി മനയില്‍ നയന്‍താര നായികയാകുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുകയാണ്‌. ഇവിടെ നിന്നാണു നയന്‍സ്‌ വിഷുദിനത്തില്‍ ചുരിദാര്‍ ധരിച്ചു കൊണ്ട്‌ ക്ഷേത്രത്തില്‍ എത്തിയത്‌. ഒറ്റപ്പാലം മനശീരി കിള്ളിക്കാവിലാണു ചുരിദാര്‍ ധരിച്ച നയന്‍താര എത്തിയത്‌. മണിയോടെയാണു നയന്‍ ക്ഷേത്രത്തില്‍ എത്തിയത്‌. പത്തുമണിയോടെ ക്ഷേത്രനട അടച്ചെങ്കിലും കൂത്തുത്സവം നടക്കുന്നതിനാല്‍ ക്ഷേത്രമുറ്റത്തേയ്‌ക്കു കടക്കുന്നതിനുളള ഗേറ്റ്‌ അടച്ചിരുന്നില്ല. കാറില്‍ വന്നിറങ്ങിയ നടി ക്ഷേത്രത്തിലേയ്‌ക്കു കയറുകയായിരുന്നുവത്രേ. ചരിദാര്‍ ധരിച്ചു ക്ഷേത്ര ത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ അതു പറയാന്‍ നിങ്ങളാരാണെന്നു ചോദിച്ചു കൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നുവത്രേ. നയന്‍താര ക്ഷേത്രത്തിലേക്കു പോകുന്നതുകണ്ട പരിസരവാസികളായ ഭക്ത ജനങ്ങള്‍ തുടര്‍ന്നും ഇതു വിലക്കാന്‍ ശ്രമിക്കുകയും ഉച്ചത്തില്‍ വിളിച്ചു കൂവുകയും ചെയ്‌തു. എന്നാല്‍, ഇതു ശ്രദ്ധിക്കാതെ ദര്‍ശനം നടത്തി തിരികെ വന്ന നടി ജനങ്ങളോടു കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ന്നാണു നടിയെ ജനങ്ങള്‍ തടഞ്ഞുവച്ചത്‌. രംഗം വഷളായതോടെ കാറില്‍ കയറി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വാഹനം തടഞ്ഞിട്ടു. സംഭവമറിഞ്ഞു വരിക്കാശേരി മനയില്‍ ഉണ്ടായിരുന്ന സിനിമാപ്രവര്‍ത്തകര്‍ എത്തി താരസുന്ദരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കു കയായിരുന്നു. ക്ഷേത്രാചാരം ലംഘിച്ചതിനും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനു മാപ്പു പറയണമെന്നായി രുന്നു ഇവരുടെ ആവശ്യം. നയന്‍താര ഇതിനു തയാറായില്ല. മാപ്പു പറയാതെ വിടില്ലെന്ന തീരുമാനത്തില്‍ നാട്ടുകാരും ഉറച്ചു നിന്നു. തുടര്‍ന്നു പതിനൊന്നേകാലോടെ നടി പരസ്യമായി മാപ്പു പറഞ്ഞു തടിതപ്പുകയായിരുന്നു. അടുത്ത കാലത്തും ഇതു പോലെ നയന്‍സ്‌ ആദ്യം എടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി പത്തി മടക്കിയതു നാം കണ്ടതാണ്‌. പയ്യാ എന്ന സിനിമയില്‍ ഉയര്‍ന്ന തുക പ്രതിഫലം വേണമെന്ന ആവശ്യത്തിന്‍ നയന്‍സ്‌ ഉറച്ചു നിന്നതിനെ തുടര്‍ന്നു നിര്‍മാതാക്കള്‍ നയന്‍സിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്നു വാങ്ങിയ അഡ്വാന്‍സ്‌ തുക തിരികെ നല്‍കണമെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നയന്‍സ്‌ അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു തമിഴ്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലിന്റേയും സൗത്ത്‌ ഇന്ത്യ ഫിലിം ആക്‌ടേഴ്‌സ്‌ അസോസിയേഷന്റേയും സംയുക്തയോഗം നയന്‍സിനു തമിഴ്‌ സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. വിലക്കിനെ ശക്തമായി തന്നെ നേരിടുമെന്നും തുക മടക്കി നല്‍കില്ലെന്നും ആദ്യം പറഞ്ഞ നയന്‍സ്‌ പിന്നീടു വാക്കു മാറ്റുകയാണു ണ്ടായത്‌. ``അഡ്വാന്‍സ്‌ തുക മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.'' എന്നു പറഞ്ഞ നടി ഒടുവില്‍ അഡ്വാന്‍സ്‌ തുക മടക്കി നല്‍കി തലയൂരുകയായി രുന്നു. ഇതേ തുടര്‍ന്നു വിലക്കു പിന്‍വലിക്കാന്‍ സംഘടനകള്‍ തയാറാവുക യും ചെയ്‌തു. നോക്കണേ നയന്‍സിന്റെ വാക്കിന്റെ വില.

Wednesday, April 15, 2009

അസിനെതിരേ വീണ്ടും കേസ്‌


തെന്നിന്ത്യന്‍-ബോളിവുഡ്‌ താരം അസിനെതിരേ സ്വന്തം ജീവനക്കാരുടെ മാതാപി താക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്‌ ഇതു രണ്ടാം തവണ. അസിന്റെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന യുവാവിനെ കാണുന്നില്ലെന്നു കാട്ടി യുവാവിന്റെ പിതാവാണി പ്പോള്‍ അസിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിനു മുമ്പ്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ അസിന്‍ വേലക്കാരിയെ ചുവന്ന തെരുവില്‍ വിറ്റെന്നു കാട്ടി വേലക്കാരിയുടെ മാതാവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വന്ന നല്ലമുത്തുകുമാറിനെ (23) കാണാനില്ലെന്നാണ്‌ പിതാവ്‌ മുത്തുകുറുപ്പന്‍ പോലീസിനു പരാതി നല്‍കിയിരിക്കുന്നത്‌. അസിനെയും പിതാവ്‌ ജോസഫിനെയും പ്രതികളാക്കിയാണ്‌ മുത്തുകുറുപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ഹെഡ്‌ ഹില്‍സ്‌ പോലീസ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു നല്ലമുത്തുകുമാര്‍. അസിന്‍ മുംബൈയിലേക്കു താമസം മാറിയപ്പോള്‍ നല്ലമുത്തുവിനെ കൂടെ കൊണ്ടുപോയിരുന്നു. അവിടെ വച്ചു റോഡപകടത്തില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. മുത്തുകുറുപ്പനും കൂടെയുണ്ടായിരുന്നു. സുഖമായതിനുശേഷം രണ്ടുപേരും ചെന്നൈയിലേക്കു മടങ്ങി. അസിന്‍ വിളിച്ചതനുസരിച്ചു വീണ്ടും നല്ലമുത്തു മുംബൈയിലേക്കു പോയെന്നും പിന്നീടു യാതൊരു വിവരവുമില്ലെന്നും മുത്തുകറുപ്പന്റെ പരാതിയില്‍ പറയുന്നു.എന്നാല്‍ പരാതിയില്‍ വാസ്‌തവമില്ലെന്ന്‌ അസിന്റെ പിതാവ്‌ ജോസഫ്‌ തോട്ടുങ്കള്‍ വ്യക്തമാക്കി യിട്ടുണ്ട്‌. മുത്തുകുമാറിനു മുംബൈയിലെ ചില അധോലോകസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെ ന്നും ഇതാണു മുത്തുവിന്റെ തിരോധാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അസിന്‍ ബോളിവുഡില്‍ എത്തിയ കാലം മുതല്‍ മുത്തു മുംബൈയിലായിരുന്നു. ഈ കാലത്താവും അധോലോകസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്‌. എന്നാല്‍ ഇതു സത്യമല്ലെന്നും ഏതാനും ആഴ്‌ചകള്‍ക്കു മുമ്പു മകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി നല്ല മുത്തുകുമാറിന്റെ അച്ഛന്‍ പറയുന്നു. അസിനും പിതാവും ചേര്‍ന്നു തന്നെ പീഡിപ്പിക്കുകയാണെന്നും ജോലി ഉപേക്ഷിക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറയുന്നു. പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.അസിന്‍ വേലക്കാരിയെ മുംബൈയിലെ ചുവന്ന തെരുവില്‍ കൊണ്ടു പോയി വിറ്റെന്നു വേലക്കാരിയുടെ മാതാവ്‌ ഏതാനും മാസം മുമ്പാണു പോലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അസിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടു കാരിയായ തന്റെ മകള്‍ ബുലയെ കാണാന്‍ പോലും അസിനും വീട്ടുകാരും സമ്മതിക്കുന്നില്ലെന്നും ഇതു ചോദ്യം ചെയ്‌ത തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമാണു ബുലയുടെ മാതാവ്‌ നരശമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്‌. തന്റെ മകളെ കാണാന്‍ മുമ്പു മാസത്തിലൊരിക്കല്‍ താന്‍ അസിന്റെ വീട്ടില്‍ പോകുമായിരുന്നു. ചിലപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കലും പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി തന്റെ മകളെ കാണാന്‍ പോലും അസിനും കുടുംബവും സമ്മതിക്കുന്നില്ല. മകളെ വീണ്ടെടുത്തു നല്‍കണമെന്നും പരാതിയിലുണ്ട്‌. പരാതിയേ തുടര്‍ന്ന്‌ അസിന്റെ പിതാവ്‌ ജോസഫിനേയും വേലകേകാരി ബുലയേയും പോലീസ്‌ ചേദ്യം ചെയ്‌തിരുന്നു. പരാതി ലഭിച്ച ചെന്നൈ തേനാംപെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ അസിന്‍ ഹാജരാകാന്‍ വൈകിയതി നേ തുടര്‍ന്നു മുംബൈയില്‍ താമസിക്കുന്ന അസിനെ മുംബൈ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.യഥാസമയം പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതില്‍ നടി അസിനു പോലീസിന്റെ അന്ത്യശാസനവും ലഭിച്ചിരുന്നു. മുംബൈയില്‍ എത്തിയ തോനാംപെട്ട്‌ സി ഐ യുടെ നേതൃത്വത്തില്‍ അന്ധേരി പോലീസ്‌ സ്റ്റേഷനില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. അതേ സമയം തന്നെ അസിനും കുടുംബവും തട്ടിക്കൊണ്ടു പോയെന്ന ആരോപണം വേലക്കാരി യായ ബുല ആദ്യം തന്നെ നിക്ഷേധി ച്ചിരുന്നു. ഗജിനിയുടെ ഷൂട്ടിംഗ്‌ പ്രമാണിച്ച്‌ അസിനും കുടുംബവും കുറേ നാളുകളായി മുംബൈയിലാ ണു താമസം. താനും അവരോടൊപ്പം മുംബൈയിലായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചെന്നൈയിലുളള വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്‌ക്കു ശമ്പളമായി കിട്ടിയ പണവും അയച്ചു കൊടുത്തിരുന്നില്ല. ഇതിനലായിരിക്കണം അമ്മ നരശമ്മ അസിനും കുടുംബത്തിനുമെതിരേ പരാതി നല്‍കിയതെന്നും വേലക്കാരി ബുല പറയഞ്ഞിരുന്നു. ബുല പണിയെടുത്തുണ്ടാക്കുന്ന പണം മുഴുവന്‍ അമ്മ നരശമ്മ ധൂര്‍ത്തടിച്ചു കളയുന്നതിനാല്‍ മനഃ പൂര്‍വ്വം ബുല അവരെ കാണാതിരുന്നതാണെന്നും പറയുന്നു. ഇക്കാരണം കൊണ്ടാവാം ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതിനു പിന്നിലെന്നും സംസാരമുണ്ട്‌. ഇക്കാര്യങ്ങളെല്ലാം അസിന്‍ തന്റെ വെബ്‌ സൈറ്റില്‍ വിശദീകരിച്ചിരു ന്നു. ഈ കേസ്‌ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. അതിനു പിന്നാലെയാണു മറ്റൊരു ജീവനക്കാരനായ യുവാവിനെ കാണാനില്ലെ ന്നു കാട്ടി അസിനെതിരേ യുവാവിന്റെ അച്ഛന്‍ പരാതി ല്‍കിയിരിക്കുന്നത്‌.

വിദ്യ രണ്ടും കല്‍പ്പിച്ച്‌


ബോളിവുഡ്‌ താരസുന്ദരി വിദ്യ ബാലന്‍ വീണ്ടും കിടപ്പറരംഗങ്ങളില്‍ അഭിനയിക്കുന്നു. കിടപ്പറ രംഗങ്ങള്‍ ആദ്യമായൊന്നുമല്ലല്ലോ വിദ്യ അഭിനയിക്കുന്നത്‌ ? പിന്നെന്താ ഇപ്പോള്‍ ഈ വാര്‍ത്തയ്‌ക്ക്‌ ഇത്ര പ്രാധാന്യം എന്ന്‌ ആര്‍ക്കം സംശയം തോന്നാം. എന്നാല്‍ കേട്ടോളൂ വിദ്യ ഇതു വരെ അഭിനയിച്ച കിടപ്പറരംഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായി `കിടിലന്‍' കിടപ്പറരംഗമാണത്രേ പുതിയ ചിത്രത്തിനായി ചിത്രീകരിച്ചിരിക്കുന്നത്‌. വിദ്യയുടെ ആദ്യ ബോളുവുഡ്‌ ചിത്രമായ പരിണിതില്‍ തന്നെ വിദ്യ കിടപ്പറരംഗത്ത്‌ അഭിനയിച്ചിരുന്നു. പിന്നീട്‌ ആക്ഷയ്‌ കുമാര്‍ നായകനായ ഹേ ബേബി എന്ന ചിത്രത്തിലും വിദ്യ ഇത്തരം രംഗത്ത്‌ അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം പുതിയ ചിത്രത്തിലെ അഭിനയത്തിന്റെ ഏഴ്‌ അയലത്തു പോലും വരില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അതു കൊണ്ടു തന്നെയാണ്‌ ഇപ്പോള്‍ വിദ്യ കിടപ്പറ രംഗത്ത്‌ അഭിനയിച്ചതു വന്‍ വാര്‍ത്തയായിരിക്കുന്നത്‌. വെളളിത്തിരയില്‍ നിലനില്‍ക്കുന്നതിനു ഇത്തരത്തില്‍ ചില പ്രകടനങ്ങളും വിട്ടുവീഴ്‌ചയും ചെയ്യേണ്ടി വരുമെന്ന്‌ ഒടുവില്‍ മറ്റു പല നടിമാരേയും പോലെ വിദ്യയും മനസിലാക്കി എന്നാണു ചിത്രത്തിലെ രംഗങ്ങള്‍ കാട്ടിത്തരുന്നതെന്നാണു റിപ്പോര്‍ട്ട്‌. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുളള സാരിയടക്കമുളള വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ അഭിനയിച്ചു കഴിഞ്ഞു പോന്ന മലയാളിയായ ഒരു നടി ആദ്യമായി ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തു വന്നപ്പോള്‍ ബോളിവുഡ്‌ പരിഹസിച്ച നടിയാണു വിദ്യ. അതിനു ശേഷം ഏറ്റവും മോശമായി വസ്‌ത്രധാരണം നടത്തുന്ന നടി എന്ന വിശേഷണവും വിദ്യയ്‌ക്കു ചാര്‍ത്തിക്കൊടുത്തു. അങ്ങനിരിക്കെയാണു വിദ്യ കിടിലന്‍ കിടപ്പറരംഗത്തു പ്രത്യക്ഷപ്പെടുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്‌. ഇഷ്‌കിയാന്‍ എന്ന ചിത്രത്തിലാണു വിദ്യ ഈ പ്രകടനം നടത്തിയിരിക്കുന്നത്‌. വിശാല്‍ ഭരദ്വാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സഹതാരം അര്‍ഷാദ്‌ വാര്‍സിക്കൊപ്പമുളള വിദ്യയുടെ കിടപ്പറരംഗം പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടുമെന്നു തന്നെയാണു റിപ്പോര്‍ട്ടുകള്‍. അമ്മാവനേയും മരുമകനേയും ഒരേ സമയം വട്ടം കറക്കുന്ന ഇത്തിരി തരികിടയായ പെണ്ണിന്റെ വേഷത്തിലാണു വിദ്യ പ്രത്യക്ഷപ്പെടുന്നത്‌. അമ്മാവനായി നസുറുദീന്‍ ഷായും മരുമകനായി അര്‍ഷാദ്‌ വാര്‍സിയുമാണു ചിത്രത്തില്‍ അഭിനയിക്കു ന്നത്‌. ഒരു മടിയുമില്ലാതെ കിടപ്പറരംഗം ആഭിനയിക്കു കയും അതില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുകയും ചെയ്‌ത വിദ്യയെ ചിത്രത്തിന്റെ സംവിധായകന്‍ അഭിനന്ദനം കൊണ്ടു മൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

പ്രിയാമണിയേയും ഒളികാമറാകണ്ണുകള്‍ കണ്ടുവോ ?


ദേശീയ പുരസ്‌ക്കാര ജോതാവും തെന്നിന്ത്യന്‍ താരസുന്ദരിയുമായ പ്രിയമണിയേയും `ദൃശ്യങ്ങള്‍' ഒളികാമറ ഒപ്പിയെടുത്തതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടു കള്‍ക്ക്‌ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും കോളിവുഡിലെ ഗോസിപ്പ്‌ കോളങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്‌ ഈ വാര്‍ത്തകളാണ്‌. തെന്നിന്ത്യന്‍ താരസുന്ദ രികളായ തൃഷയ്‌ക്കും നയന്‍താരയ്‌ക്കും നമിതയ്‌ക്കും പിന്നാലെ യാണു പ്രിയാമണിയും ഒളി കാമറയ്‌ക്ക്‌ ഇരയായത്‌. തൃഷയുടെ ബാത്ത്‌ റൂം വീഡിയോയ്‌ക്കും നയന്‍സിന്റെ ചുംബനരംഗ ചിത്രങ്ങള്‍ക്കും നമിതയുടെ നഗ്നവീഡിയോയ്‌ക്കും പിന്നാലെയാണിത്‌.എന്തായാലും പ്രിയമണിയുടേതെന്നു പറയുന്ന ദൃശ്യങ്ങള്‍ മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേയ്‌ക്കു പരക്കുകയാണ്‌. ഒരു സ്‌ത്രീ വസ്‌ത്രം മാറുന്നതിന്റെ ദൃശ്യങ്ങളാണത്രേ ഇത്‌. ഇതു പ്രിയാമണിയാണെന്ന്‌ ഉറപ്പൊന്നും ഇല്ലെങ്കിലും പ്രിയാമണി തന്നെയാണെ ന്നാണു കോളിവുഡിലെ പപ്പരാസികള്‍ എഴുതി വിടുന്നത്‌. നടി പ്രിയാമണി ആദ്യമായി ബിക്കിനിയിട്ട്‌ അഭിനയിക്കുന്ന ദ്രോണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണു നടിയുടെ നഗ്നത ആരോ ഒളികാമറയില്‍ ഒപ്പിയെടുത്തതെന്നാണു റിപ്പോര്‍ട്ടുകള്‍. ദ്രോണയില്‍ ബിക്കിനിയണിഞ്ഞെത്തുന്ന പ്രിയാമണി മഴനൃത്തമാടുന്ന രംഗമുണ്ട്‌. ഈ രംഗം ഷൂട്ട്‌ ചെയ്‌ത ശേഷം ലൊക്കേഷനോടു ചേര്‍ന്നുളള ഏതോ ഒരു മുറിയില്‍ വസ്‌ത്രം മാറുന്നത്‌ ആരോ മൊബൈലില്‍ ഷൂട്ട്‌ ചെയ്‌തെടുത്തെന്നും ഇതാണിപ്പോള്‍ മൊബൈലില്‍ പരക്കുന്നതെന്നുമാണു റിപ്പോര്‍ട്ടുകള്‍. വെളള സാരിയുടുത്ത ഒരു സ്‌ത്രീ വസ്‌ത്രം മാറുന്ന രംഗത്തോടെയാണു വീഡിയോ ദൃശ്യം തുടങ്ങുന്നതെന്നു ദൃശ്യം കണ്ടവര്‍ പറയുന്നു. ദൃശ്യം പ്രിയാമണിയുടേതാ ണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്‌. മുമ്പും പല നായികമാരുടേയും ഇത്തരത്തിലുളള ദൃശ്യങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവയില്‍ പലതും കൃത്രിമമായി ഉണ്ടാക്കിയെടുത്തതാ ണെന്നു പിന്നീടു വ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പ്രിയാമണിയുടെ `ദൃശ്യങ്ങള്‍' മോര്‍ഫിംഗിലൂടെ നിര്‍മിച്ചെടുത്തതാവുമെന്നു പറയുന്നവരുമുണ്ട്‌. എന്തായാലും ദേശീയ പുരസ്‌ക്കാര ജേതാവായ പ്രിയാമണി ബിക്കിനിയണിഞ്ഞു ദ്രോണ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പലരും അത്ഭുതത്തോടെയാണു ശ്രവിച്ചത്‌. അതിനു പിന്നാലെയാണിപ്പോള്‍ പ്രിയാമണിയുടെ `നഗ്നത'യും പരക്കുന്നത്‌. പ്രിയാമണി ദ്രോണയില്‍ അതിരു കവിഞ്ഞ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയ ശേഷം ഈ നടി സ്ഥിരമായി ഗോസിപ്പ്‌ കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ ജനുവരിയില്‍ ഷൂട്ടിംഗ്‌ സ്ഥലത്തെ കാരവാനില്‍ വച്ചു നമിത വസ്‌ത്രം മാറുന്നതു ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളും ഇന്റര്‍നെറ്റിലൂടെ പരക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒറികാമറയെ ഭയന്നു പല താരങ്ങളേയും പോലെ നമിത ഹോട്ടല്‍ മുറികളില്‍ താമസിക്കുന്നത്‌ ഒഴിവാക്കിയിരുന്നു. ഷൂട്ടിംഗിനായി പോകുമ്പോള്‍ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലായിരുന്നു നമിത കുറേ നാളുകളായി താമസിക്കുന്നത്‌. അതു പോലെ തന്നെ ഒളികാമറയെ ഭയന്നു നമിത ഇപ്പോള്‍ ഷൂട്ടിംഗിനിടെ വസ്‌ത്രം മാറുന്നതു സ്വന്തം കാരവാനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ താരങ്ങള്‍ വിശ്രമിക്കുന്നതിനായി ഉപയോഗിക്കുന്നതാണു കാരവാനുകള്‍. എല്ലാ വിധ ആധുനിക സൗകര്യങ്ങളും കാരവാനില്‍ ഉണ്ടാകും. എന്നാല്‍ താരം ഭയപ്പെട്ടതു തന്നെ ഒടുവില്‍ സമ്മതിച്ചു. മുന്‍കരുതലുകള്‍ ഒന്നും തന്നെ ഫലവത്തായില്ല എന്നാണു വീഡിയോ ക്ലിപ്പുകള്‍ പുറത്തായതോടെ വ്യക്തമായത്‌.മലയാള സിനിമാ സീരിയല്‍ നടി ശാലു മേനോന്റേത്‌ എന്നു കരുതുന്ന അശ്ലീല വീഡിയോയും ചിത്രങ്ങളും അടുത്ത കാലത്ത്‌ ഇന്റര്‍നെറ്റില്‍ പരന്നിരുന്നു.ഇന്റര്‍നെറ്റില്‍ അശ്ലീലചിത്രങ്ങള്‍, അശ്ലീല വീഡിയോ എന്നിവ കാണുന്നവര്‍ക്ക്‌ ഇനി മുതല്‍ തടവും പിഴയും ഒരുമിച്ചനു ഭവിക്കേണ്ടിവരും എന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ യാണു നമിതയുടെയും ശാലു മേനോന്റെയും പ്രിയാമണിയുടേയും അശ്ലീലവീഡിയോ ഇന്റര്‍നെറ്റില്‍ പരക്കുന്നതായുളള വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ വന്നിരിക്കുന്നത്‌.