Wednesday, April 15, 2009

അസിനെതിരേ വീണ്ടും കേസ്‌


തെന്നിന്ത്യന്‍-ബോളിവുഡ്‌ താരം അസിനെതിരേ സ്വന്തം ജീവനക്കാരുടെ മാതാപി താക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്‌ ഇതു രണ്ടാം തവണ. അസിന്റെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന യുവാവിനെ കാണുന്നില്ലെന്നു കാട്ടി യുവാവിന്റെ പിതാവാണി പ്പോള്‍ അസിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിനു മുമ്പ്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ അസിന്‍ വേലക്കാരിയെ ചുവന്ന തെരുവില്‍ വിറ്റെന്നു കാട്ടി വേലക്കാരിയുടെ മാതാവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വന്ന നല്ലമുത്തുകുമാറിനെ (23) കാണാനില്ലെന്നാണ്‌ പിതാവ്‌ മുത്തുകുറുപ്പന്‍ പോലീസിനു പരാതി നല്‍കിയിരിക്കുന്നത്‌. അസിനെയും പിതാവ്‌ ജോസഫിനെയും പ്രതികളാക്കിയാണ്‌ മുത്തുകുറുപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ഹെഡ്‌ ഹില്‍സ്‌ പോലീസ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു നല്ലമുത്തുകുമാര്‍. അസിന്‍ മുംബൈയിലേക്കു താമസം മാറിയപ്പോള്‍ നല്ലമുത്തുവിനെ കൂടെ കൊണ്ടുപോയിരുന്നു. അവിടെ വച്ചു റോഡപകടത്തില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. മുത്തുകുറുപ്പനും കൂടെയുണ്ടായിരുന്നു. സുഖമായതിനുശേഷം രണ്ടുപേരും ചെന്നൈയിലേക്കു മടങ്ങി. അസിന്‍ വിളിച്ചതനുസരിച്ചു വീണ്ടും നല്ലമുത്തു മുംബൈയിലേക്കു പോയെന്നും പിന്നീടു യാതൊരു വിവരവുമില്ലെന്നും മുത്തുകറുപ്പന്റെ പരാതിയില്‍ പറയുന്നു.എന്നാല്‍ പരാതിയില്‍ വാസ്‌തവമില്ലെന്ന്‌ അസിന്റെ പിതാവ്‌ ജോസഫ്‌ തോട്ടുങ്കള്‍ വ്യക്തമാക്കി യിട്ടുണ്ട്‌. മുത്തുകുമാറിനു മുംബൈയിലെ ചില അധോലോകസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെ ന്നും ഇതാണു മുത്തുവിന്റെ തിരോധാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അസിന്‍ ബോളിവുഡില്‍ എത്തിയ കാലം മുതല്‍ മുത്തു മുംബൈയിലായിരുന്നു. ഈ കാലത്താവും അധോലോകസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്‌. എന്നാല്‍ ഇതു സത്യമല്ലെന്നും ഏതാനും ആഴ്‌ചകള്‍ക്കു മുമ്പു മകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി നല്ല മുത്തുകുമാറിന്റെ അച്ഛന്‍ പറയുന്നു. അസിനും പിതാവും ചേര്‍ന്നു തന്നെ പീഡിപ്പിക്കുകയാണെന്നും ജോലി ഉപേക്ഷിക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറയുന്നു. പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.അസിന്‍ വേലക്കാരിയെ മുംബൈയിലെ ചുവന്ന തെരുവില്‍ കൊണ്ടു പോയി വിറ്റെന്നു വേലക്കാരിയുടെ മാതാവ്‌ ഏതാനും മാസം മുമ്പാണു പോലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അസിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടു കാരിയായ തന്റെ മകള്‍ ബുലയെ കാണാന്‍ പോലും അസിനും വീട്ടുകാരും സമ്മതിക്കുന്നില്ലെന്നും ഇതു ചോദ്യം ചെയ്‌ത തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമാണു ബുലയുടെ മാതാവ്‌ നരശമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്‌. തന്റെ മകളെ കാണാന്‍ മുമ്പു മാസത്തിലൊരിക്കല്‍ താന്‍ അസിന്റെ വീട്ടില്‍ പോകുമായിരുന്നു. ചിലപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കലും പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി തന്റെ മകളെ കാണാന്‍ പോലും അസിനും കുടുംബവും സമ്മതിക്കുന്നില്ല. മകളെ വീണ്ടെടുത്തു നല്‍കണമെന്നും പരാതിയിലുണ്ട്‌. പരാതിയേ തുടര്‍ന്ന്‌ അസിന്റെ പിതാവ്‌ ജോസഫിനേയും വേലകേകാരി ബുലയേയും പോലീസ്‌ ചേദ്യം ചെയ്‌തിരുന്നു. പരാതി ലഭിച്ച ചെന്നൈ തേനാംപെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ അസിന്‍ ഹാജരാകാന്‍ വൈകിയതി നേ തുടര്‍ന്നു മുംബൈയില്‍ താമസിക്കുന്ന അസിനെ മുംബൈ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.യഥാസമയം പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതില്‍ നടി അസിനു പോലീസിന്റെ അന്ത്യശാസനവും ലഭിച്ചിരുന്നു. മുംബൈയില്‍ എത്തിയ തോനാംപെട്ട്‌ സി ഐ യുടെ നേതൃത്വത്തില്‍ അന്ധേരി പോലീസ്‌ സ്റ്റേഷനില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. അതേ സമയം തന്നെ അസിനും കുടുംബവും തട്ടിക്കൊണ്ടു പോയെന്ന ആരോപണം വേലക്കാരി യായ ബുല ആദ്യം തന്നെ നിക്ഷേധി ച്ചിരുന്നു. ഗജിനിയുടെ ഷൂട്ടിംഗ്‌ പ്രമാണിച്ച്‌ അസിനും കുടുംബവും കുറേ നാളുകളായി മുംബൈയിലാ ണു താമസം. താനും അവരോടൊപ്പം മുംബൈയിലായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചെന്നൈയിലുളള വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്‌ക്കു ശമ്പളമായി കിട്ടിയ പണവും അയച്ചു കൊടുത്തിരുന്നില്ല. ഇതിനലായിരിക്കണം അമ്മ നരശമ്മ അസിനും കുടുംബത്തിനുമെതിരേ പരാതി നല്‍കിയതെന്നും വേലക്കാരി ബുല പറയഞ്ഞിരുന്നു. ബുല പണിയെടുത്തുണ്ടാക്കുന്ന പണം മുഴുവന്‍ അമ്മ നരശമ്മ ധൂര്‍ത്തടിച്ചു കളയുന്നതിനാല്‍ മനഃ പൂര്‍വ്വം ബുല അവരെ കാണാതിരുന്നതാണെന്നും പറയുന്നു. ഇക്കാരണം കൊണ്ടാവാം ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതിനു പിന്നിലെന്നും സംസാരമുണ്ട്‌. ഇക്കാര്യങ്ങളെല്ലാം അസിന്‍ തന്റെ വെബ്‌ സൈറ്റില്‍ വിശദീകരിച്ചിരു ന്നു. ഈ കേസ്‌ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. അതിനു പിന്നാലെയാണു മറ്റൊരു ജീവനക്കാരനായ യുവാവിനെ കാണാനില്ലെ ന്നു കാട്ടി അസിനെതിരേ യുവാവിന്റെ അച്ഛന്‍ പരാതി ല്‍കിയിരിക്കുന്നത്‌.

No comments:

Post a Comment