Saturday, February 28, 2009

സിനിമയെ തകര്‍ക്കുന്ന ഗ്ലാമര്‍ നായികമാര്‍


മടുപ്പിക്കുകയാണു നയന്‍താര അടക്കമുളള ഗ്ലാമര്‍ നായികമാര്‍. സത്യം, ഏകന്‍, വില്ല്‌ എന്നീ ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീണതോടെ നയന്‍സ്‌ പ്രേക്ഷകനെ മടുപ്പിച്ചിരിക്കുന്നു എന്ന്‌ വ്യക്തമായി കഴിഞ്ഞു. അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിനായി സിനിമകളില്‍ ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ഇവിടെ നയന്‍താരക്ക്‌ സംഭവിച്ച വീഴ്‌ച. ഇവിടെ നമുക്ക്‌ നയന്‍താരയെ ഗ്ലാമര്‍ നായികമാരുടെ പ്രതിനിധിയായി നോക്കികാണാം. നയന്‍താരയുടെ സിനിമകളിലേക്ക്‌ ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും സിനിമ എന്ന സങ്കേതത്തിന്റെ തകര്‍ച്ചക്ക്‌ ഗ്ലാമര്‍ നായികമാര്‍ എത്രത്തോളം കാരണക്കാരാകുന്നു എന്ന്‌ മനസിലാക്കാന്‍.സത്യന്‍അന്തിക്കാടിന്റെ മനസിനക്കരെയില്‍ നിന്നാണ്‌ നയന്‍ താരയുടെ തുടക്കം. രാപ്പകല്‍ എന്ന ചിത്രത്തിനു ശേഷം പിന്നെ നയന്‍താര പൂര്‍ണ്ണമായും കോളിവുഡിലും ടോളിവുഡിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഏറെ ചര്‍ച്ചയാവുകയും ജനലക്ഷങ്ങളുടെ ആരാധന നേടിയെടുക്കുകയും ചെയ്‌ത നയന്‍താരക്ക്‌ ഇപ്പോള്‍ എന്താണ്‌ സംഭവിച്ചത്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ ഒരു ട്രെന്‍ഡായിരുന്നു സമീപകാലത്ത്‌ നയന്‍സ്‌. പക്ഷെ കോളിവുഡിലും, ടോളിവുഡിലും പുതിയ സിനിമാപ്രവര്‍ത്തകര്‍ കാമ്പുള്ള പ്രമേയവുമായി പുതുമയുള്ള സിനിമകള്‍ അവതരിപ്പിക്കുമ്പോള്‍ ഗ്ലാമര്‍ സിനിമകള്‍ക്ക്‌ അല്ലെങ്കില്‍ വെറും മസാലച്ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇനി കഴിയില്ലെന്നതാണ്‌ യഥാര്‍ഥ വസ്‌തുത. അതുകൊണ്ട്‌ തന്നെ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകര്‍ നയന്‍സിനെയും, നമിതയേയും, സോനയെയുമൊക്കെ നിസാരമായി പുറംതള്ളുകയാണ്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ നയന്‍താര നയന്‍താര നായികയായി അഭിനയിച്ച സമീപകാലത്തെ മൂന്ന്‌ ബിഗ്‌ ബജറ്റ്‌ സിനിമകള്‍ നിരീക്ഷിച്ചാല്‍ മതിയാവും നയന്‍താരയെ എന്തിന്‌ വേണ്ടിയാണ്‌ ചിത്രത്തില്‍ നായികയാക്കിയത്‌ എന്ന്‌ മനസിലാക്കാന്‍. വിശാല്‍ നായകനായ `സത്യ'മാണ്‌ കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയ നയന്‍സ്‌ ചിത്രം. ഒരു ക്രൈം ത്രില്ലറാണ്‌ ചിത്രത്തിന്റ പ്രമേയം. എന്നാല്‍ ചിത്രം തീയറ്ററില്‍ തകര്‍ന്നു വീണു. ചിത്രത്തിലെ അഞ്ച്‌ ഗാനരംഗങ്ങളിലായി നയന്‍താര ആവശ്യത്തിലധികം ഗ്ലാമര്‍ പ്രകടനം നടത്തിയെങ്കിലും ചിത്രത്തെ രക്ഷിക്കാനായില്ല. ഗ്ലാമര്‍ പ്രകടനം പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ചാണെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയു എന്നത്‌ നയന്‍താരയെ നായികയാക്കുന്നവര്‍ക്ക്‌ ഇനിയെങ്കിലും തോന്നേണ്ടിയിരിക്കുന്നു. സത്യം എന്ന ചിത്രത്തില്‍ ആദ്യത്തെ പത്ത്‌ മിനിറ്റില്‍ തന്നെ നയന്‍താരയുടെ ഇന്‍ട്രൊഡക്ഷന്‍ സീനുണ്ട്‌. ടിവി ജേര്‍ണലിസ്റ്റായിട്ടാണ്‌ നയന്‍താരയുടെ കഥാപാത്രം എത്തുന്നത്‌. ഇന്‍ട്രൊഡക്ഷന്‍ സീനില്‍ വന്നു പോകുന്നതിനു ശേഷം അഞ്ച്‌ സീനുകള്‍ കൂടി മാത്രമേ നയന്‍താരക്ക്‌ ഗാനരംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഈ ചിത്രത്തിലുള്ളു എന്നതാണ്‌ യഥാര്‍ഥ വസ്‌തുത. നായകന്‍ നൃത്തത്തിനായി ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ നയന്‍താരെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. നൃത്തം കഴിയുമ്പോള്‍ വ ന്നപോലെ അപ്രത്യക്ഷയാവും. ചിത്രത്തിന്റെ തിരക്കഥയിലെങ്ങും നയന്‍താരയുടെ കഥാപാത്രത്തിന്‌ യാതൊരു റോളുമില്ല. പിന്നെ എ ന്തിന്‌ നയ ന്‍സ്‌ ഈ ചിത്രത്തിലേക്ക്‌ കാ സ്റ്റ്‌ ചെയ്യ െപ്പട്ടു എന്ന ത്‌ മനസിലാക്കാന്‍ ചിത്രത്തി ലെ ഒരു സീന്‍ മാത്രം മതിയാവും. ടിവി റിപ്പോര്‍ട്ടറായ നയന്‍താരയുടെ കഥാപാത്രം നഗരത്തില്‍ നടക്കുന്ന ഒരു വര്‍ഗീയ കലാപം കാമറയുമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു രംഗം കാണിക്കുന്നുണ്ട്‌. ഇവിടെ നയന്‍താര ഉപയോഗിക്കുന്ന കോസ്റ്റ്യും കുട്ടിപ്പാവാടയും ബനിയനുമാണ്‌. ഈ വേഷത്തില്‍ ഒരു ജേര്‍ണലിസ്റ്റും ജോലിക്ക്‌ പോകില്ലെന്നുള്ള സാമാന്യ ബോധം, ഇനി നയന്‍താരക്കില്ലെന്ന്‌ വാദിച്ചാല്‍ക്കൂടി, നയന്‍താരയെ ഇത്തരത്തില്‍ അഭിനയിപ്പിച്ച സംവിധായകന്‍ കാണക്കേണ്ടതായിരുന്നു. ഇവിടെ ഒരു ഗൗരവമേറിയ ഒരു രംഗത്തില്‍ പോലും നയന്‍താര നഗ്നതാ പ്രദര്‍ശനത്തിനു മാത്രമായി ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ശ്രദ്ധിക്കേണ്ട വസ്‌തുത. ഈ ചിത്രത്തിലേക്ക്‌ താന്‍ സെലക്‌ട്‌ ചെയ്യപ്പെട്ടത്‌ അഭിനേത്രിയായിട്ടാണോ, ഗ്ലാമര്‍ നര്‍ത്തകിയായിട്ടാണോ എന്ന്‌ നയന്‍താര തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനു ശേഷമെത്തിയ നയന്‍സ്‌ചിത്രമാണ്‌ ഏകന്‍. ഏകനിലും നയന്‍താരക്ക്‌ എന്തെങ്കിലും അഭിനയിച്ച്‌ കഷ്‌ടപ്പെടേണ്ടതായി വന്നില്ല. 56 സീനുകളുള്ള ചിത്രത്തില്‍ ഗാനരംഗങ്ങളൊഴിച്ചാല്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നത്‌ വെറും എട്ട്‌ രംഗങ്ങളില്‍ മാത്രം. ഇവിടെയും കഥയില്‍ നയസിന്റെ കഥാപാത്രത്തിന്‌ കാര്യമായ റോളില്ല. എന്നാല്‍ നയന്‍താരക്ക്‌ തന്റെ പെര്‍ഫോമന്‍സ്‌ കാഴ്‌ചവെക്കാന്‍ നാല്‌ ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിക്കൊടുത്തു. ശേഷം പ്രഭുദേവയുടെ വില്ല്‌ എന്ന ചിത്രത്തില്‍ അല്‌പമെങ്കിലും നായികാ പ്രാധാന്യം ഉണ്ടാവും എന്ന്‌ പ്രേക്ഷകര്‍ കരുതിയിരിക്കാം. സത്യം, ഏകന്‍ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച്‌ വില്ലില്‍ നയന്‍താരയുടെ സ്ഥിതി അല്‌പം മെച്ചമായിരുന്നു എന്ന്‌ വേണം പറയാന്‍. ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഉപയോഗിക്കപ്പെട്ട അഞ്ച്‌ ഗാനരംഗങ്ങള്‍ കൂടാതെ രണ്ട്‌ ചുംബന രംഗങ്ങള്‍കൂടി നയന്‍താരക്ക്‌ വില്ലില്‍ ലഭിച്ചു. വിജയ്‌ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ എവിടെ നിന്നെങ്കിലും നയന്‍താര ഓടിയെത്തും പക്ഷെ ഡാന്‍സ്‌ കഴിഞ്ഞാല്‍ പിന്നെയുള്ള കഥയില്‍ നയന്‍താരക്ക്‌ കാര്യമായ ജോലിയൊന്നുമില്ല. ബാക്കിയെല്ലാം നായകന്‍ വിജയിക്കും, വില്ലന്‍ പ്രകാശ്‌ രാജിനും ചെയ്യാവുന്നതേയുള്ളു എന്ന മട്ടിലാണ്‌ സിനിമയുടെ പോക്ക്‌.രജിനിക്കൊപ്പം നയന്‍താര എത്തിയ കുചേലന്‍ എന്ന ചിത്രത്തിലെ അവസ്ഥയും വ്യത്യസ്‌തമല്ല. പ്രേക്ഷകര്‍ക്ക്‌ ഗ്ലാമര്‍ നല്‍കാന്‍ വേണ്ടി മാത്രമാണ്‌ ഇവര്‍ ഇവിടെയും ഉപയോഗിക്കപ്പെട്ടത്‌. ചിത്രത്തില്‍ അഭിനയ പ്രാധാന്യമുളള വേഷം മറ്റു നടികള്‍ ചെയ്‌തു. നയന്‍താരക്ക്‌ ലഭിച്ചത്‌ ഒരു മഴനൃത്തം മാത്രം. കുചേലന്റെ മലയാളമായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഇല്ലാത്ത ഒരു കഥാപാത്രം നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനത്തിനായി മാത്രം സൃഷ്‌ടിക്കപ്പെടുകയായിരുന്നു ഇവിടെ. ഇവിടെ തിരിച്ചറിവ്‌ ഉണ്ടാവേണ്ടത്‌ തീര്‍ച്ചയായിട്ടും നയന്‍താരക്ക്‌ തന്നെയാണ്‌. നായക കഥാപാത്രത്തിന്‌ ഡാന്‍സ്‌ കളിക്കാനും, ചുംബിക്കാനും വേണ്ടി മാത്രമാണോ സിനിമയില്‍ താന്‍ ഉപയോഗിക്കപ്പെടുന്നത്‌ എന്ന്‌ നയന്‍താര സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.യഥാര്‍ഥത്തില്‍ ഇത്‌ നയന്‍താരയുടെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നുമില്ല. ഗ്ലാമര്‍ പ്രകടനം മാത്രമായ തെലുങ്ക്‌ ചിത്രങ്ങള്‍ ലക്ഷ്‌മി, ബോസ്‌, യോഗി, ദുബായ്‌ സീനു, തുളസി എന്നിവയാണ്‌ നയന്‍താരയുടെ പ്രധാന തെലുങ്ക്‌ ചിത്രങ്ങള്‍. ഇവിടെയും വെറും നൃത്തക്കളങ്ങള്‍ മാത്രമാണ്‌ നയന്‍താരക്ക്‌ ലഭിച്ചത്‌. ചുരുക്കിപ്പറഞ്ഞാല്‍ തെലുങ്കില്‍ കാര്യമായ ചിത്രങ്ങളൊന്നും നയന്‍സിന്‌ ലഭിച്ചില്ലെങ്കിലും ഈ അഞ്ച്‌ സിനിമകളും നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട്‌ നന്നായി കളക്‌ട്‌ ചെയ്‌തു. പക്ഷെ ഈ ട്രെന്‍ഡ്‌ നിലനില്‍ക്കുന്നതായിരുന്നില്ല എന്നാണ്‌ പിന്നീട്‌ വന്ന ചിത്രങ്ങളില്‍ നിന്നും മനസിലായത്‌. ഡാന്‍സ്‌ നന്നായി ചെയ്യാന്‍ അറിയാവുന്നതുകൊണ്ടാണ്‌ നയന്‍താരയെ ഇങ്ങനെ സ്ഥിരമായി നൃത്തസിനിമകളിലേക്ക്‌ മാത്രം കാസ്റ്റ്‌ ചെയ്യുന്നത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അതും പരിഗണിക്കാതെയിരിക്കുന്നില്ല. പക്ഷെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നര്‍ത്തകി നയന്‍താര തന്നെയോ എന്നതാണ്‌ മറു ചോദ്യം. രാപ്പകലും ബില്ലയും മനസിനക്കരെ, രാപ്പകല്‍, വല്ലവന്‍, ബില്ല എന്നീ നാല്‌ ചിത്രങ്ങളാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തെ കരിയറില്‍ നയന്‍സിന്‌ എടുത്തു പറയാനുള്ളത്‌. ഈ നാല്‌ ചിത്രങ്ങളിലും അഭിനേത്രി എന്ന നിലയില്‍ നയന്‍സ്‌ കഴിവു തെളിയിക്കുക തന്നെ ചെയ്‌തു. പക്ഷെ ഈ പഞ്ച്‌ നിലനിര്‍ത്താന്‍ നയന്‍സിന്‌ കഴിഞ്ഞില്ല. ഒരു തുടക്കക്കാരിയുടെ മുഖഭാവമില്ലാതെ തന്നെയാണ്‌ മനസിനക്കരെയിലെ ഗൗരിയായി നയന്‍സ്‌ മാറിയത്‌. മികച്ച നടി എന്ന്‌ അന്നു തന്നെ നയന്‍സ്‌ പേരു നേടുകയും ചെയ്‌തു. രാപ്പകല്‍ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം നയന്‍സ്‌ കാഴ്‌ചവെക്കുകയും ചെയ്‌തു. കോളിവുഡില്‍ ബില്ലയും, വല്ലവനും നയന്‍സിന്‌ അഭിനയിക്കാന്‍ കുറെ സീനുകള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. ഇവയിലൂടെ നയന്‍സ്‌ മികച്ച നടിയാണ്‌ താനും എന്ന്‌ തെളിയിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ വന്ന ചിത്രങ്ങള്‍ നയന്‍താരക്ക്‌ വെറും ഗ്ലാമര്‍ നര്‍ത്തകിയുടെ ലേബല്‍ നല്‍കുകയായിരുന്നു.പുതിയ വിവാദങ്ങള്‍ നയന്‍താരയെ തമിഴ്‌ സിനിമയില്‍ നിന്നും വിലക്കിയതും, ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന പയ്യാ എന്ന ചിത്രത്തില്‍ നിന്നും നയന്‍താരയെ മാറ്റിയതുമൊക്കെ അടുത്തകാലത്തെ ചൂടേറിയ വാര്‍ത്തകളായിരുന്നു. പ്രതിഫലം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും നയന്‍താര അതിന്‌ തയാറായില്ലെന്നും, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട്‌ വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്ന കാരണത്താലുമാണ്‌ ലിഗുസ്വാമി നയന്‍സിനെ തന്റെ സിനിമയില്‍ നിന്ന്‌ മാറ്റിയത്‌. തുടര്‍ന്ന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചു തരണമെന്ന്‌ നയന്‍തരയോട്‌ ആവശ്യപ്പെട്ടങ്കിലും നയന്‍സ്‌ അത്‌ നിഷേധിച്ചു. മാത്രമല്ല തുക മടക്കിനല്‍കില്ലെന്ന്‌ ലിംഗുസ്വാമിയെ വെല്ലുവിളിക്കുകയും ചെയ്‌തു. ഇതോടെ തമിഴ്‌ ഫിലിം നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ നയന്‍സിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നുവിലക്കി. വിലക്ക്‌ തെലുങ്കിലേക്കും, മലയാളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തുടര്‍ന്ന്‌ അപകടം മനസിലാക്കിയ നയന്‍സ്‌ അഡ്വാന്‍സ്‌ തുക തിരിച്ചു നല്‍കി തടിതപ്പുകയായിരുന്നു. എന്തായാലും നയന്‍സിന്‌ പകരം പയ്യയില്‍ തമന നായികയായി. പക്ഷെ ഇവിടെ ലിംഗുസ്വാമി സംഭവത്തെക്കുറിച്ച്‌ പറഞ്ഞ ഒരു കമന്റ്‌ ഏറെ ശ്രദ്ധേയമാണ്‌. ``നയന്‍താരക്ക്‌ അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടാണ്‌ തമനയെ നായികയാക്കിയത്‌. നയന്‍താരയുടെ ഗ്ലാമറല്ല എന്ന ആകര്‍ഷിച്ചത്‌. അങ്ങനെ ഒരു നടിയെയും അഭിനയിപ്പിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹവുമില്ല. ആ കഥാപാത്രം അവര്‍ക്കിണങ്ങും എന്ന്‌ തോന്നിയതുകൊണ്ടാണ്‌ അവരെ വിളിച്ചത്‌. ഞാന്‍ രംഭയെപ്പോലും ഗ്ലാമറായി അഭിനയിപ്പിച്ചിട്ടില്ല''. ലിംഗുസ്വാമിയെപ്പോലെ ഒരു മികച്ച സംവിധായകന്‍ ഇങ്ങനെ പറയുമ്പോള്‍ അഭിനേതാക്കളുടെ മനോഭാവത്തില്‍ കുറെക്കൂടി മാറ്റങ്ങള്‍ വേണമെന്ന്‌ തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോള്‍ പയ്യായിക്ക്‌ ശേഷം കരാര്‍ ചെയ്‌തിരുന്ന തെലുങ്ക്‌ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയെന്ന്‌ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ചില കമന്റുകള്‍``ഗജിനി എന്ന ചിത്രത്തില്‍ എന്റെ കാരക്‌ടറിനാണ്‌ പ്രധാന്യമെന്ന്‌ പറഞ്ഞാണ്‌ സംവിധായകന്‍ എന്നെ വിളിച്ചത്‌. രജനിയുടെ ചന്ദ്രമുഖിയില്‍ അഭിനയിച്ച ഞാന്‍ ഗജിനിയിലെ കാരക്‌ടര്‍ ചെയ്യേണ്ടിയിരുന്നില്ല''. അടുത്തിടെ നയന്‍താര പറഞ്ഞ വാക്കുകളാണിത്‌. ചന്ദ്രമുഖിയിലെയും, ഗജിനിയിലെയും നയന്‍താരയുടെ കാരക്‌ടറുകള്‍ നോക്കിയാല്‍ ഗജിനിയിലെ വേഷം തന്നെയാണ്‌ ഏറെ പ്രാധ്യമുള്ളത്‌. ചന്ദ്രമുഖിയില്‍ അതുവരെ ചോക്ലേറ്റ്‌ വേഷങ്ങള്‍ ചെയ്‌തിരുന്ന ജ്യോതിക, മണിചിത്രത്താഴിലെ ശോഭനയുടെ പേര്‌ കളയാത്ത വിധം ഭംഗിയായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ `രജനിക്കൊരു നായിക' എന്നതിനപ്പുറം ചന്ദ്രമുഖിയില്‍ നയന്‍താര ഒന്നുമായിരുന്നില്ല. ഗജിനിയിലെ കാരക്‌ടറിന്റെ വലിപ്പം കുറഞ്ഞതുകൊണ്ടാണ്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാതിരുന്നത്‌ എന്ന്‌ പറയുന്നതിലും കാര്യമില്ല. ഹിന്ദി ഗജിനിയില്‍ നയന്‍താരയുടെ വേഷം ചെയ്‌ത ജെയ്‌നാഖാന്റെ മികച്ച പെര്‍ഫോമന്‍സ്‌ നയന്‍സ്‌ കാണുന്നത്‌ നന്നായിരിക്കും. ചിത്രത്തിന്റെ കഥ കൊണ്ടു പോകുന്നത്‌ ജെയ്‌നാഖാനാണ്‌ എന്ന്‌ തോന്നിപ്പിക്കും വിധമാണ്‌ പുതുമുഖമായിരിന്നിട്ടു കൂടി ആ നടിയുടെ പ്രകടനം. മാതൃകയാകുന്ന അഭിനേത്രികള്‍നയന്‍താര അടുത്തിടെ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്‌. ``പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ നായികയുടെ സൗന്ദര്യമാണ്‌, പെര്‍ഫോമന്‍സിന്‌ രണ്ടാമതെ സ്ഥാനമുള്ളു''. ഇതാണ്‌ നയന്‍സ്‌ പറഞ്ഞത്‌. ഇവിടെ ഇന്ത്യന്‍സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടി കാജോല്‍ മുതല്‍ യുവനടികളിലെ ശ്രദ്ധേയയായ കാതല്‍ സന്ധ്യവരെയുള്ള അഭിനേത്രികള്‍ എന്ത്‌ കൊണ്ടാണ്‌ പ്രേക്ഷക മനസില്‍ സ്ഥാനം നേടിയതെന്ന്‌ ചിന്തിക്കണം. ഇവരുടെയൊക്കെ കാര്യത്തില്‍ അഭിനയത്തിനാണ്‌ എന്നും പ്രേക്ഷകര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ദേശിയ പുരസ്‌കാരം നേടിയ പ്രിയാമണിയടക്കം തമിഴിലെ എല്ലാ നായികമാരും ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നവരാണ്‌. പക്ഷെ ഒരിക്കലും പ്രിയാമണി, ജ്യോതിക, തൃഷ, സ്‌നേഹ തുടങ്ങിയ നായികമാരൊന്നും ഗ്ലാമര്‍ നര്‍ത്തകിമാരായി പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടില്ല. ഏത്‌ കൊമേഴ്‌സ്യല്‍ സിനി മയായാലും തിരക്കഥയില്‍ എന്തെങ്കിലും പ്രധാന്യമുള്ള റോളുകള്‍ മാത്രമേ ഏറെ സിനിമകളില്‍ അഭിനയച്ച ജ്യോതിക ചെയ്‌തിട്ടുള്ളു. മാത്രമല്ല ശക്തമായ സ്‌ത്രീ കഥാപാത്രങ്ങള്‍ ഈ നടികളെയെല്ലാം നേടി വന്നിട്ടുമുണ്ട്‌. ജ്യോതികയുടെ മൊഴിയും, പ്രിയാമണിയുടെ പരുത്തിവീരനും, തൃഷയുടെ അഭിയും ഞാനും, സന്ധ്യയുടെ കാതല്‍.. ഇവയെല്ലാം സമീപകാലത്തെ ചില ഉദാഹണങ്ങള്‍ മാത്രം. ഇവിടെ നല്ല ചിത്രങ്ങളില്‍ നിന്ന്‌ എന്തുകൊണ്ട്‌ നയന്‍താര മാറ്റി നിര്‍ത്തപ്പെടുന്നു എന്നത്‌ പ്രസക്തമായ ചോദ്യം തന്നെ. എന്തായാലും നയന്‍താരക്ക്‌ തീര്‍ത്തും അഭിനയം അറിയില്ല എന്ന്‌ ആരും പറയില്ല. ഇവിടെ സിനിമയുടെ തിരഞ്ഞെടുപ്പിന്‌ നയന്‍താര വെച്ച മാനദണ്‌ഡങ്ങള്‍ തന്നെയാണ്‌ ഈ നടിയുടെ തകര്‍ച്ചക്ക്‌ കാരണവും. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ പ്രേക്ഷകനെ മടുപ്പിച്ചതും. ``നയന്‍താരയുടെ ഗംഭീര ഗ്ലാമര്‍ പ്രകടനം'', ``മറയില്ലാതെ നയന്‍സ്‌'' എന്നു തുടങ്ങുന്ന പരസ്യവാചകങ്ങളിലൂടെ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കളും, സംവിധായകരും ഒന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. സിനിമയെന്നാല്‍ ഒരിക്കലും ഗ്ലാമര്‍ നൃത്തമല്ല, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നയന്‍താരയോ, നമിതയോ അല്ല.

Friday, February 27, 2009

വരുന്നു... കേറ്റിന്റെ ചിത്രങ്ങളും പ്ലേബോയിയില്‍




ഓസ്‌കര്‍ പുരസ്‌ക്കാരം പലതവണ വഴുതി പോയ ഹോളിവുഡ്‌ താരം കേറ്റ്‌ വിന്‍സ്‌ലെറ്റിന്‌ ഒടുവില്‍ ആ പരസ്‌ക്കാരം ലഭിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണു താരമിപ്പോള്‍. അവാര്‍ഡിന്റെ ഗ്ലാമറില്‍ കേറ്റിനു കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കൂട്ടത്തില്‍ കേറ്റിനു മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചിരിക്കുകയാണിപ്പോള്‍. ലോകപ്രപശസ്‌ത ഗ്ലാമര്‍ മാസികയായ പ്ലേബോയിയുടെ മുഖചിത്രമാകാനുളള ക്ഷണവും കേറ്റിനു ലഭിച്ചിരിക്കുന്നു. പ്ലേബോയിയുടെ തലവന്‍ ഹഗ്‌ ഹെഫ്‌നറാണു പ്ലേബോയിയുടെ മുഖചിത്രമാകാന്‍ കേറ്റിനെ ക്ഷണിച്ചിരിക്കുന്നത്‌. സാധാരണ ഗതിയില്‍ പ്ലേ ബോയിയുടെ മുഖചിത്രമായി വരുന്ന താരങ്ങളുടെ നഗ്നചിത്രങ്ങള്‍ മാസികയുടെ സെന്റര്‍ സ്‌പ്രെഡില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. അതു കൊണ്ടു തന്നെ കേറ്റ്‌ മുചിത്രമാകുന്ന പ്ലേ ബോയിയുടെ ലക്കത്തില്‍ കേറ്റിന്റെ നഗ്നതയും ഹഗ്‌ ഹെഫ്‌നര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണു വാര്‍ത്തകള്‍. മര്‍ലിന്‍ മന്‍റോ, ഷാരോണ്‍ സ്റ്റോണ്‍, പമേല, ഓസ്‌കര്‍ പുരസ്‌കാര ജേതാവ്‌ ചാര്‍ലീസ്‌ തെറോണ്‍ എന്നിവര്‍ പ്ലേ ബോയിക്കു വേണ്ടി നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുളള പ്രമുഖ താരങ്ങളാണ്‌. കേറ്റും ഇവരുടെ പിന്‍ഗാമിയാകുമോ എന്നാണു ഹോളിവുഡ്‌ ഇപ്പോള്‍ ഉറ്റു നോക്കുന്നത്‌. കേറ്റിന്റെ കാര്യത്തില്‍ തങ്ങളുടെ താല്‍പ്പര്യത്തെ ആരും സംശയിക്കേണ്ടതില്ലെന്നാണു ഹഗ്‌ ഹെഫ്‌നര്‍ പുറയുന്നത്‌. ``ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേറ്റ്‌ തന്നെയാണ്‌. എന്നാല്‍ പ്ലേബോയിയുടെ താളുകളെ കേറ്റ്‌ ആകര്‍ഷണീയമാക്കുമെന്നു ഞങ്ങള്‍ക്ക്‌ വിശ്വാസവുമുണ്ട്‌.'' ഹഗ്‌ ഹെഫ്‌നര്‍ വ്യക്തമാക്കുന്നു. ദി റീഡര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണു കേറ്റ്‌ വിന്‍സ്‌ലെറ്റിനു ഓസ്‌കര്‍ പുരസ്‌ക്കാരം ലഭിച്ചത്‌. റീഡറിലും ടെറ്റാനിക്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ കേറ്റിന്റെ നഗ്നത പ്രേക്ഷകര്‍ കണ്ടാസ്വദിച്ചതാണ്‌. എന്നാല്‍ ഇത്തരം വേഷങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നു കേറ്റ്‌ അടുത്ത കാലത്തു പറഞ്ഞിരുന്നു. സെക്‌സ്‌ സീനുകളില്‍ അഭിനയിക്കുന്നതിന്‌ ഒരു മടിയുമില്ലെന്നു തെളിയിച്ചിട്ടുളള ഹോളിവുഡ്‌ നടി കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ അത്തരം സീനുകളില്‍ അഭിനയിക്കുന്നത്‌ അസഹനീയമാണെന്നാണ്‌ അടുത്ത കാലത്തു വെളിപ്പെടുത്തിയത്‌. റെവല്യൂഷനറി റോഡ്‌ എന്ന ചിത്രത്തിലെ സെക്‌സ്‌ സീന്‍ അസഹനീയമാണെന്നാണു കേറ്റ്‌ വെളിപ്പെടുത്തിയത്‌. നായകന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുമൊത്തുളള കിടപ്പറരംഗമാണു നായികയുടെ ഉറക്കം കെടുത്തിയത്‌. ലിയനാര്‍ഡോ ഡികാപ്രിയോ യുമൊത്ത്‌ ആദ്യമായി ആയിരുന്നില്ല കേറ്റ്‌ കിടപ്പറരംഗങ്ങളില്‍ അഭിനയിച്ചത്‌. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്‌ എന്ന ചിത്രത്തില്‍ ഇവര്‍ ജാക്കും റോസുമായി അഭിനയിച്ച കിടിലന്‍രംഗം മലയാളികള്‍ അടക്കം ലോകത്തുളളവര്‍ എല്ലാം കണ്ടാസ്വദിച്ചതാണ്‌. പിന്നെന്താണു പത്തു വര്‍ഷത്തിനു ശേഷം കേറ്റിനു സെക്‌സ്‌ സീനുകളില്‍ അഭിനയിക്കുന്നത്‌ അസഹനീയമാകാന്‍ കാരണമെന്നു എല്ലാവരും സംശയം പ്രകടിപ്പിച്ചിരുന്നു. കാര്യം പിന്നീടാണു അവര്‍ക്കും മനസിലായത്‌. റെവല്യൂഷനറി റോഡ്‌ എന്ന ചിത്രം സംവിധാനം ചെയ്‌തതു കേറ്റിന്റെ സ്വന്തം ഭര്‍ത്താവ്‌ സാം മെന്‍ഡസ്‌ ആയിരുന്നു. ഇതാണു കേറ്റിനു തലവേദനയായത്‌. സെക്‌സ്‌ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും നായകനും നായികയുമായ ഡികാപ്രിയോയ്‌ക്കും കേറ്റിനും നിര്‍ദ്ദേശം നല്‍കുന്നതു സംവിധായകനും ഭര്‍ത്താവുമായ സാം മെന്‍ഡസ്‌ തന്നെയാണെന്നതായിരുന്നു എന്നതായിരുന്നു കേറ്റിനെ വലച്ചത്‌. ഭാര്യ മറ്റൊരാ ളുമായി കിടക്ക പങ്കിടുന്നതു സിനിമയിലാണെങ്കിലും ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണെങ്കിലും അതു തന്റെ ഭര്‍ത്താവിനെ അസ്വസ്ഥനാക്കുമോ എന്നും കേറ്റ്‌ ഭയന്നിരുന്നു. ഏതായാലും റവല്യൂഷനറി റോഡ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനു കേറ്റിനു രണ്ടു ഗോള്‍ഡണ്‍ ഗ്ലോബ്‌ പുരസ്‌കാരമാണു ലഭിച്ചത്‌. ഏതായാലും ആ ചിത്രത്തിലെ അഭിനയത്തിനു ശേഷം ഇത്തരം വേഷങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന്‌ കേറ്റ്‌ പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ കേറ്റ്‌ പ്ലേബോയിയില്‍ മുഖചിത്രമാകുന്ന കാര്യത്തില്‍ ഹോളിവുഡിലെ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്‌. എന്നാല്‍ ഹഗ്‌ ഹെഫ്‌നര്‍ ഇത്ര ഉറപ്പിച്ചു പറയുമ്പോള്‍ അതു വിശ്വസിക്കാതിരിക്കാ നും അവര്‍ക്കാകുന്നില്ല.

ഡാഡ്‌ അറ്റ്‌ 13 വിവാദം കൊഴുക്കുന്നു


പതിമൂന്നു വയസുകാരന്‍ അച്ഛനായ സംഭവം ബ്രിട്ടനു ലോകസമൂഹത്തിനു മുന്നില്‍ മാനക്കേടുണ്ടാക്കിയതിനു പിന്നാലെ സംഭവം വിവാദത്തിലേക്കും കടക്കുന്നു.തന്നേക്കാള്‍ രണ്ടു വയസു കൂടുതലുളള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാനുമൊത്ത്‌ ഒരു ദിവസം താമസിച്ച പതിമൂന്നുകാരന്‍ ആല്‍ഫി പാറ്റന്‍ പിതാവായതു വന്‍വിവാദമായിരിക്കുകയാ ണിപ്പോള്‍. അച്ഛനെങ്കിലും നാലടി പോക്കം മാത്രമുളള പതിമൂന്നുകാരന്റെ ചിണുക്കവും പതുങ്ങലും ഇപ്പോഴും അവനു മാറിയിട്ടില്ല. എന്നാല്‍ അവന്റെ മേലുള്ള ഉത്തരവാദിത്വം വലുതാണ്‌. കാരണം ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ്‌ അവനിപ്പോള്‍. ബ്രിട്ടനിലെ കിഴക്കന്‍ സസക്‌സില്‍ താമസിക്കുന്ന ആല്‍ഫി പാറ്റേണാണു കൊച്ചു ബാലനായ പിതാവ്‌. കഞ്ഞിനു മെയിസി റൊക്‌സാനെ എന്നു മാതാപിതാക്കള്‍ പേരു നല്‍കുകയും ചെയ്‌തു. സ്‌കൂളില്‍ പഠിക്കുന്ന ആല്‍ഫിയുടെ കൂട്ടുകാരിയാണു പതിനഞ്ചുകാരിയായ ചാന്റെല്ലെ സ്റ്റഡ്‌മാന്‍. അതായത്‌ ആല്‍ഫിയുടെ കുഞ്ഞിന്റെ അമ്മ. ഇരുവരുടേയും ബന്ധം അതിരുകവിഞ്ഞപ്പോള്‍ കിട്ടിയ സമ്മാനമാണു മെയിസി. കഴിഞ്ഞയാഴ്‌ചയായിരുന്നു അവളുടെ ജനനം. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഓമനിക്കുന്ന അച്ഛന്റെ യു-ടൂബ്‌ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചപ്പോഴാണ്‌ സംഗതി ലോകം അറിഞ്ഞത്‌. വീഡിയോ ചിത്രം കാണുന്നവര്‍ക്കെല്ലാം പതിമൂന്നുകാരന്റെ പക്വതയില്ലായ്‌മ മനസിലാക്കാവുന്നതാണ്‌. കഴിഞ്ഞ ദിവസം സണ്‍ എന്ന പത്രത്തിന്‌ അവന്‍ തന്റെ പ്രണയകഥ വിറ്റു. ഒന്നാം പേജിലേക്ക്‌.പതിമൂന്നാം വയസില്‍ പുരുഷത്വം തെളിയിച്ച പുരുഷനോടു പലര്‍ക്കും ആരാധനയല്ല തോന്നിയതു മറിച്ചു സഹതാപമായിരുന്നു. മാധ്യമങ്ങള്‍ ആല്‍ഫിയോടു ചോദിച്ച ഒരു ചോദ്യത്തിനുള്ള അവന്റെ പ്രതികരണമായിരുന്നു ജനങ്ങളെ ഇങ്ങനെ ഒരു വികാരത്തിന്‌ അടിമയാക്കിയത്‌. ``ഏതായാലും ഒരു കുഞ്ഞിന്റെ അച്ഛനായി, ഇനി സാമ്പത്തികമായി എന്താ പരിപാടി ? ''``സാമ്പത്തികമായി...? എന്നു പറഞ്ഞാലെന്താ ?'' ഇതായിരുന്നു ആല്‍ഫിയുടെ മറുപടി. പതിമൂന്നു വയസുണ്ടെങ്കിലും കുട്ടിത്തം നിറഞ്ഞ ആല്‍ഫിയുടെ മുഖം കണ്ടാല്‍ ഏഴോ എട്ടോ വയസു മാത്രമേ തോന്നൂ. തന്റെ കുഞ്ഞിന്‌ ഉപയോഗിക്കേണ്ട നാപ്പി പാഡിന്റെ വിലയെന്താണെന്നും പോലും ചിന്തിക്കാന്‍ പ്രായമില്ലാത്ത അച്ഛന്‍. എന്നാല്‍ അച്ഛനായ ആല്‍ഫി പറയുന്നതിങ്ങനെയാണ്‌ ``ഒരു കുഞ്ഞ്‌ ഉണ്ടാകുന്നതു നല്ലതാണെന്ന്‌ എനിക്കു തോന്നി. എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിച്ചില്ല. എനിക്ക്‌ എന്നും പോക്കറ്റ്‌ മണിയൊന്നും കിട്ടാറില്ല. വല്ലപ്പോഴും പത്തു യൂറോ കിട്ടിയാലായി. എന്റെ മമ്മി ഇതറിയുമ്പോഴുള്ള പ്രശ്‌നങ്ങളേ മനസിലുണ്ടായിരുന്നുള്ളു. ഒരു അച്ഛന്‍ എങ്ങനെയാണെന്നൊന്നും എനിക്കറിയില്ല. എന്തായാലും കുഞ്ഞിനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.'' പിതാവ്‌ വല്ലോഴും നല്‍കുന്ന 10 യൂറോ മാത്രമാണ്‌ ഈ പതിമൂന്നുകാരന്റെയും കുടുംബത്തിന്റെയും വരുമാനം. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരന്മാര്‍ക്കും ഒപ്പമാണു ആല്‍ഫിയുടെ താമസം. ഇപ്പോള്‍ ചാന്റെല്ലെയും കുഞ്ഞും ചാന്റെല്ലെയുടെ അമ്മയുടെ കൂടെയാണു താമസിക്കുന്നത്‌. ചാന്റെല്ലെയ്‌ക്കു നാലു സഹോദരങ്ങള്‍ കൂടിയുള്ളതിനാല്‍ ഇപ്പോള്‍ ഈ കുടുംബം സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലാണു ജീവിക്കുന്നത്‌. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. ആല്‍ഫിയില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നറിഞ്ഞ ഷാന്റലെ വിവരം സ്വന്തം വീട്ടുകാരില്‍ നിന്നും മറച്ചു വയ്‌ക്കുകയായിരുന്നു. എന്നാല്‍ മകളുടെ ഭാരമെടുക്കവേ അവളുടെ അമ്മയ്‌ക്കു സംശയം തോന്നുകയായിരുന്നു. പതിമൂന്നു വയസേ ഉള്ളുവെങ്കിലും തനിക്കുണ്ടായ കുഞ്ഞിനെ നശിപ്പിക്കാന്‍ ആല്‍ഫി തയാറായില്ല. അബോര്‍ഷന്‍ എന്ന വാക്കിനോട്‌ അവനു കടുത്ത എതിര്‍പ്പായിരുന്നത്രേ ! ഷാന്റലെയും പിന്തിരിയാന്‍ തയാറായിരുന്നില്ല. അങ്ങനെയാണു സംഭവം പുറത്തായത്‌. ഇപ്പോള്‍ ഷാന്റലെ കൊച്ചു മെയിസിക്കൊപ്പം അമ്മയുടെ കൂടെ താമസിക്കുന്നു. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. എന്നാല്‍ വാര്‍ത്ത ശരിക്കും വാര്‍ത്തയായതോടെ സംഭവം സംഭവം വന്‍വിവാദമായത്‌. പതിമൂന്നുകാരന്‍ അച്ഛനായതല്ല; ഇതേ തുടര്‍ന്നുണ്ടായ മറ്റു ചില സംഭവങ്ങളാണു വിവാദത്തിനു വഴി വച്ചത്‌. ആല്‍ഫിയാണു തന്റെ കുഞ്ഞിന്റെ അച്ഛനെന്നു കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാന്‍ പറയുന്നുണ്ടെങ്കിലും കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു രണ്ടു പേര്‍ രംഗപ്രവേശനം ചെയ്‌തതോടെയാണു സംഭവം വിവാദമായത്‌. രംഗപ്രവേശനം ചെയ്‌ത പിതാക്കന്മാര്‍ക്കും കാര്യമായ പ്രായമൊന്നും ആയിട്ടില്ല കെട്ടോ. വെറും പതിനാലും പതിനാറും വയസു മാത്രം. ഇവരുടെ രണ്ടു പേരുടേയും അവകാശവാദത്തെ ചാന്റെല്ലെയുടെ മാതാവ്‌ പെനലോപും (38) ശക്തമായി നിഷേധിച്ചിട്ടുണ്ട്‌. പതിനാലു വയസുളള ടയിലര്‍ ബാര്‍കറുമും പതിനാറു വയസുളള ട്രെയിനി ഷെഫ്‌ റിച്ചാര്‍ഡ്‌ ഗുഡ്‌സെല്ലുമാണു കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്‌. മൂന്നു മാസത്തോളം ചാന്റെല്ലെയുമായി താന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി റിച്ചാര്‍ഡ്‌ പറയുന്നു. ചാന്റെല്ലെയ്‌ക്കു പിറന്ന കുഞ്ഞിനു തന്റെ മകന്റെ അതേ മുഖഛായയാണെന്നു പറഞ്ഞു കൊണ്ടു റിച്ചാര്‍ഡിന്റെ അമ്മയും രംഗത്തു വന്നിരിക്കുന്നു ! ഒമ്പതു മാസം മുമ്പു തനിക്കു ചാന്റെല്ലെയുമായി ബന്ധമുണ്ടായിരുന്നു എന്ന വാദവുമായാണു ടെയിലര്‍ എത്തിയിരിക്കുന്നത്‌. ``തന്റെ സുഹൃത്തുക്കളെല്ലാം പറയുന്നതു ചാന്റെല്ലെയുടെ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്നാണ.്‌ അതു കൊണ്ടു തന്നെ എനിക്കും തോന്നുന്നു. ഇതു തമാശയല്ല'' ടെയിലര്‍ ആണയിടുന്നു. കുട്ടി തങ്ങളുടെ മകന്‍ ആല്‍ഫിയുടെ തന്നെയാണെന്നു തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കള്‍ തന്നെ രംഗത്തു വന്നതോടെ ബ്രിട്ടണില്‍ വിവാദം കൊഴുക്കുകയാണ്‌. സംഭവത്തെ അപലപിച്ചു സാക്ഷാല്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോള്‍ഡണ്‍ ബ്രൗണ്‍ തന്നെ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്‌. കൗമാരക്കരായ മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സംഭവം വിവാദമായതോടെ ഇതിനെതിരേ ബ്രിട്ടണില്‍ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്‌. ആല്‍ഫിയുടെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശിക്ഷാര്‍ഹരാണെന്നാണു ചിലരുടെ പക്ഷം. കാരണം കുട്ടികല്‍ വഴി പിഴച്ചു പോകാന്‍ കാരണം മാതാപിതാക്കളാണെന്ന്‌ ഇവര്‍ പറയുന്നു. ചാന്റെല്ലെയുടെ മാതാവ്‌ പെന്നി ചെയ്‌തത്‌ ഗുരുതരമായ തെറ്റാണെന്ന്‌ ഇവര്‍ പറയുന്നു. സ്വന്തം മകളെ ഒരു രാത്രി മുഴുവന്‍ കുട്ടിയാണെങ്കിലും കാമുകനൊപ്പം സ്വന്തം വീട്ടിലെ ബെഡ്‌ റൂമില്‍ തങ്ങാന്‍ അനുവദിച്ചതു നീതീകരിക്കാനാകാത്ത തെറ്റാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആല്‍ഫിയ്‌ക്കു 13 വയസു മാത്രമുളളതിനാല്‍ നിയമപ്രകാരം കൂടുതല്‍ തെറ്റു ചെയ്‌തിരിക്കുന്നതു ചാന്റെല്ലെയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. ആല്‍ഫിയുടേയും ചാന്റെല്ലെയുടെയും മാതാപിതാക്കള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ബ്രിട്ടണിലെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌. എന്നാല്‍ ഈ കൊച്ചു പിതാവിനും മാതാവിനുമെതിരേ പ്രോസിക്യൂഷന്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നാണു പോലീസ്‌ നല്‍കുന്ന സൂചന.

പിന്‍കുറിപ്പ്‌: പന്ത്രണ്ടാമത്തെ വയസില്‍ അച്ഛനായ സീന്‍ സ്റ്റീവര്‍ട്ട്‌ ആണു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ പ്രായം കുറഞ്ഞ അച്ഛനും ബ്രിട്ടണില്‍ തന്നെയാണ്‌. 1988 ലാണു പന്ത്രണ്ടുകാരനായ സീന്‍ സ്റ്റീവര്‍ട്ടിനു പതിനാറുകാരിയായ കാമുകി എമ്മാ വെബ്‌സ്റ്ററില്‍ ഒരാണ്‍ കുഞ്ഞു പിറന്നത്‌. കുഞ്ഞു പിറന്നതോടെ ഒരുമിച്ചു താമസമാരംഭിച്ച ഇവര്‍ ആറു മാസം കഴിഞ്ഞപ്പോള്‍ പിരിഞ്ഞു. കുഞ്ഞിനെ മാതാവാണു കൊണ്ടു പോയത്‌.

Wednesday, February 4, 2009

കോടമഞ്ഞിന്‍ താഴ്‌വരയിലേക്കു വീണ്ടും...


കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു മയങ്ങുന്ന മൂന്നാറിലേക്കു വീണ്ടും സഞ്ചാരികളുടെ ഒഴുക്കായി. താഴ്‌വരയിലെ തേയിലത്തോട്ടങ്ങള്‍ക്കു മീതെ നേര്‍ത്ത പഞ്ഞിത്തുണ്ടു പോലെ പറന്നുകളിക്കുന്ന കോടമഞ്ഞ്‌. പച്ചക്കടല്‍ പോലെ അലയടിക്കുന്ന തേയിലത്തോട്ടങ്ങളുടെ അനുപമ സൗന്ദര്യം നുകര്‍ന്നു മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ നിറമനസോടെയാണിപ്പോള്‍ മലയിറങ്ങുന്നത്‌. കുറച്ചു കാലം മുമ്പിങ്ങനെയൊന്നുമായിരുന്നില്ല കെട്ടോ ! സഞ്ചാരികളുടെ എണ്ണത്തില്‍ കാരമായ കുറവു സംഭവിച്ചിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കാണാത്തവര്‍ കേരളത്തില്‍ ചുരുക്കം. ബുള്‍ഡോസര്‍ ഉപയോഗിച്ചു കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന കാഴ്‌ച. അതിനെതിരെയുളള ചെറുത്തുനില്‍പ്പ്‌. പ്രതിഷേധം. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അവരുടെ മാറ്റങ്ങള്‍. മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മാസങ്ങളോളം മൂന്നാറും അവിടുത്തെ കൈയേറ്റങ്ങളും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നബാധിതമായ ഈ സ്ഥലത്തേയ്‌ക്കു പോകാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി, മൂന്നാറിനു പഴയ പ്രതാപം മടക്കി കിട്ടിയിരിക്കുന്നു. മൂന്നാറില്‍ ഇപ്പോള്‍ എത്തുന്നവര്‍ക്കു പലപ്പോഴും ടെലിവിഷനില്‍ കണ്ട ഇടിച്ചുപൊളിക്കലിന്റെ അവശിഷ്‌ടങ്ങളൊന്നും കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, മൂന്നാര്‍ ടൗണിലോ ഇവിടുത്തെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഒന്നുമല്ല പ്രധാനമായും ഇടിച്ചു പൊളിക്കല്‍ നടന്നത്‌. അതു മിക്കവയും ഉള്‍പ്രദേശങ്ങളാലാണ്‌. കൈയേറ്റം ഒഴിപ്പിക്കല്‍ സമ്മാനിച്ച സഞ്ചാരികളുടെ അവഗണനയില്‍ നിന്നും മൂന്നാറിനു മോചനമായിരിക്കുന്നു. ഇപ്പോള്‍ മൂന്നാറില്‍ പലയിടത്തും പൂജ്യം ഡിഗ്രിയിലും താഴെയാണ്‌ ഊഷ്‌മാവ്‌. മൂന്നാര്‍ ടൗണ്‍, സെവന്‍മല എസ്റ്റേറ്റ്‌, ലക്ഷ്‌മി എന്നിവിടങ്ങളിലാണു കൂടുതല്‍ തണുപ്പ്‌. സെവന്‍മലയില്‍ മൈനസ്‌ മൂന്നും ടൗണില്‍ മൈനസ്‌ രണ്ടും വരെ ഊഷ്‌മാവു രേഖപ്പെടുത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച്‌ ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്‌. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍വര്‍ധനവാണ്‌. വിദേശ ടൂറിസ്റ്റുകള്‍ക്കു തണുപ്പു ലഹരിയാണ്‌ എന്നതിനാല്‍ ഇക്കുറി ഇവരുടെ ഒഴുക്ക്‌ ഇനിയും വര്‍ധിക്കാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരും കെ.ടി.ഡി.സി. ഉള്‍പ്പടെയള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പാക്കേജ്‌ ടൂര്‍ പ്രേഗ്രാമുകളിലൂടെയാണു തെക്കിന്റെ കാശ്‌മീരായ ഈ മലമുകളിലേക്കു ടൂറിസ്റ്റുകളെ എത്തിക്കുന്നത്‌. അവരിലെല്ലാം പഴയ ആവേശം മടങ്ങിയെത്തിയിരിക്കുന്നു എന്നു വേണം കരുതാന്‍. അതിനിടെ മൂന്നാറിന്റെ സ്വാഭാവിക സൗന്ദര്യം നിലനിറുത്തിയുള്ള വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഒരു കണ്‍സള്‍ട്ടന്‍സിയെയും നിയോഗിച്ചു. ഇതിനായി ടൂറിസം വകുപ്പ്‌ 78 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്‌്‌. ഡല്‍ഹിയിലെ കണ്‍സള്‍ട്ടന്റ്‌ സര്‍വീസസ്‌ ഇന്ത്യ ലിമിറ്റഡ്‌, തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ്‌ ഡെവലപ്‌മെന്റ്‌ എന്നിവയ്‌ക്കാണു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്‍െറ സംയുക്ത ചുമതല. ആഗോള ടെണ്ടറിലൂടെയാണു മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത്‌. ഇരുപതോളം കമ്പനികള്‍ ദര്‍ഘാസില്‍ പങ്കെടുത്തിരുന്നു. കണ്‍സള്‍ട്ടന്‍സി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും മുമ്പ്‌ ഈ കമ്പനികളുടെയെല്ലാം പശ്ചാത്തലം വിലയിരുത്താന്‍ വിദഗ്‌ദ്ധ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആറുമാസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നല്‍കണമെന്നാണു കണ്‍സള്‍ട്ടന്‍സിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കണ്‍സള്‍ട്ടന്‍സി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചു മൂന്നാറിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്‌തശേഷം സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കും.മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലെ ബോട്ടിംഗും ആനസവാരിയും ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുമാണു സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. കുണ്ടള ഡാമിലെ ബോട്ടിംഗ്‌ കശ്‌മീര്‍ തടാകത്തിലെ ബോട്ടിംഗിന്റെ അനുഭവം പകരുമെന്നാണ്‌ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ പറയുന്നത്‌. കാശ്‌മീരി ബോട്ടുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്‌. എക്കോ പോയിന്റ്‌, മറയൂര്‍, കാന്തല്ലൂര്‍, ടോപ്പ്‌സേ്‌റ്റഷന്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങള്‍ കാണാന്‍ എത്തുന്നവരും വിരളമല്ല. കൊച്ചി - മധുര ദേശീയ പാതയടക്കമുള്ള റോഡുകള്‍ ശോചനീയാവസ്ഥ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. മൂന്നാര്‍ - ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്‌. അപകടങ്ങള്‍ പതിയിരിക്കുന്ന കൊടും വളവുകള്‍ പോലും നേരെയാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. മൂന്നാറിനെ കൊടൈക്കനാലുമായി ബന്ധിപ്പിക്കുന്ന സ്റ്റേറ്റ്‌ ഹൈവേയുടെ പണികളും പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്‌. മൂന്നാറിലെ പ്രധാന ആകര്‍ഷണമായ മാട്ടുപ്പെട്ടി ഇന്‍ഡോ- സ്വിസ്‌ പ്രോജക്‌ടില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്കു വിലക്കാണ്‌. ഇതു സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്‌. ഇതുമൂലം പാസ്‌ ഇനത്തില്‍ സര്‍ക്കാറിനു വന്‍ നഷ്‌ടമുണ്ടാകുന്നുണ്ട്‌്‌.ടൂറിസം വികസനത്തിനും അതിലൂടെ കൂടുതല്‍ വരുമാനത്തിനും അനന്ത സാധ്യതകളുള്ള മൂന്നാറില്‍ ഇതിനായുള്ള പദ്ധതികളെല്ലാം ഫയലുകളില്‍ ഉറങ്ങുകയാണെന്നതു ഖേദകരമാണ്‌. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഹൈഡല്‍ ടൂറിസം വിങ്ങും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വന്‍ കുതിപ്പു ലക്ഷ്യമിട്ടു പദ്ധതികള്‍ ഒരുക്കിയെങ്കിലും അതും ഫയലുകളില്‍ ഉറങ്ങുകയാണ്‌. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമത്രേ ടൂറിസം വികസനത്തിനു വിലങ്ങുതടിയായി മാറിയിരിക്കുന്നത്‌. അതിശൈത്യം മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നുവെങ്കിലും തേയിലത്തോട്ടങ്ങള്‍ക്ക്‌ ഈ അതിശൈത്യം ചെറിയ തോതില്‍ ഭീഷണിയാകുന്നുണ്ട്‌്‌. താപനില പൂജ്യത്തിലും താഴെ എത്തുത്ത്‌ തേയിലച്ചെടികള്‍ക്കു ഭീഷണിയാണ്‌. എന്തായാലും മൂന്നാറും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളും ഇപ്പോള്‍ പുനര്‍ജന്മം ലഭിച്ച സന്തോഷത്തിലാണ്‌. മരം കോച്ചുന്ന തണുപ്പില്‍ കോടമഞ്ഞിറങ്ങുന്ന താഴ്‌വരയില്‍ എത്തുന്ന സഞ്ചാരികളുടെയും അവിടുത്തെ ജനങ്ങളുടേയും മനസുകള്‍ കുളിരണിഞ്ഞിരിക്കുന്നു.