Friday, February 27, 2009

ഡാഡ്‌ അറ്റ്‌ 13 വിവാദം കൊഴുക്കുന്നു


പതിമൂന്നു വയസുകാരന്‍ അച്ഛനായ സംഭവം ബ്രിട്ടനു ലോകസമൂഹത്തിനു മുന്നില്‍ മാനക്കേടുണ്ടാക്കിയതിനു പിന്നാലെ സംഭവം വിവാദത്തിലേക്കും കടക്കുന്നു.തന്നേക്കാള്‍ രണ്ടു വയസു കൂടുതലുളള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാനുമൊത്ത്‌ ഒരു ദിവസം താമസിച്ച പതിമൂന്നുകാരന്‍ ആല്‍ഫി പാറ്റന്‍ പിതാവായതു വന്‍വിവാദമായിരിക്കുകയാ ണിപ്പോള്‍. അച്ഛനെങ്കിലും നാലടി പോക്കം മാത്രമുളള പതിമൂന്നുകാരന്റെ ചിണുക്കവും പതുങ്ങലും ഇപ്പോഴും അവനു മാറിയിട്ടില്ല. എന്നാല്‍ അവന്റെ മേലുള്ള ഉത്തരവാദിത്വം വലുതാണ്‌. കാരണം ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ്‌ അവനിപ്പോള്‍. ബ്രിട്ടനിലെ കിഴക്കന്‍ സസക്‌സില്‍ താമസിക്കുന്ന ആല്‍ഫി പാറ്റേണാണു കൊച്ചു ബാലനായ പിതാവ്‌. കഞ്ഞിനു മെയിസി റൊക്‌സാനെ എന്നു മാതാപിതാക്കള്‍ പേരു നല്‍കുകയും ചെയ്‌തു. സ്‌കൂളില്‍ പഠിക്കുന്ന ആല്‍ഫിയുടെ കൂട്ടുകാരിയാണു പതിനഞ്ചുകാരിയായ ചാന്റെല്ലെ സ്റ്റഡ്‌മാന്‍. അതായത്‌ ആല്‍ഫിയുടെ കുഞ്ഞിന്റെ അമ്മ. ഇരുവരുടേയും ബന്ധം അതിരുകവിഞ്ഞപ്പോള്‍ കിട്ടിയ സമ്മാനമാണു മെയിസി. കഴിഞ്ഞയാഴ്‌ചയായിരുന്നു അവളുടെ ജനനം. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഓമനിക്കുന്ന അച്ഛന്റെ യു-ടൂബ്‌ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചപ്പോഴാണ്‌ സംഗതി ലോകം അറിഞ്ഞത്‌. വീഡിയോ ചിത്രം കാണുന്നവര്‍ക്കെല്ലാം പതിമൂന്നുകാരന്റെ പക്വതയില്ലായ്‌മ മനസിലാക്കാവുന്നതാണ്‌. കഴിഞ്ഞ ദിവസം സണ്‍ എന്ന പത്രത്തിന്‌ അവന്‍ തന്റെ പ്രണയകഥ വിറ്റു. ഒന്നാം പേജിലേക്ക്‌.പതിമൂന്നാം വയസില്‍ പുരുഷത്വം തെളിയിച്ച പുരുഷനോടു പലര്‍ക്കും ആരാധനയല്ല തോന്നിയതു മറിച്ചു സഹതാപമായിരുന്നു. മാധ്യമങ്ങള്‍ ആല്‍ഫിയോടു ചോദിച്ച ഒരു ചോദ്യത്തിനുള്ള അവന്റെ പ്രതികരണമായിരുന്നു ജനങ്ങളെ ഇങ്ങനെ ഒരു വികാരത്തിന്‌ അടിമയാക്കിയത്‌. ``ഏതായാലും ഒരു കുഞ്ഞിന്റെ അച്ഛനായി, ഇനി സാമ്പത്തികമായി എന്താ പരിപാടി ? ''``സാമ്പത്തികമായി...? എന്നു പറഞ്ഞാലെന്താ ?'' ഇതായിരുന്നു ആല്‍ഫിയുടെ മറുപടി. പതിമൂന്നു വയസുണ്ടെങ്കിലും കുട്ടിത്തം നിറഞ്ഞ ആല്‍ഫിയുടെ മുഖം കണ്ടാല്‍ ഏഴോ എട്ടോ വയസു മാത്രമേ തോന്നൂ. തന്റെ കുഞ്ഞിന്‌ ഉപയോഗിക്കേണ്ട നാപ്പി പാഡിന്റെ വിലയെന്താണെന്നും പോലും ചിന്തിക്കാന്‍ പ്രായമില്ലാത്ത അച്ഛന്‍. എന്നാല്‍ അച്ഛനായ ആല്‍ഫി പറയുന്നതിങ്ങനെയാണ്‌ ``ഒരു കുഞ്ഞ്‌ ഉണ്ടാകുന്നതു നല്ലതാണെന്ന്‌ എനിക്കു തോന്നി. എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിച്ചില്ല. എനിക്ക്‌ എന്നും പോക്കറ്റ്‌ മണിയൊന്നും കിട്ടാറില്ല. വല്ലപ്പോഴും പത്തു യൂറോ കിട്ടിയാലായി. എന്റെ മമ്മി ഇതറിയുമ്പോഴുള്ള പ്രശ്‌നങ്ങളേ മനസിലുണ്ടായിരുന്നുള്ളു. ഒരു അച്ഛന്‍ എങ്ങനെയാണെന്നൊന്നും എനിക്കറിയില്ല. എന്തായാലും കുഞ്ഞിനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.'' പിതാവ്‌ വല്ലോഴും നല്‍കുന്ന 10 യൂറോ മാത്രമാണ്‌ ഈ പതിമൂന്നുകാരന്റെയും കുടുംബത്തിന്റെയും വരുമാനം. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരന്മാര്‍ക്കും ഒപ്പമാണു ആല്‍ഫിയുടെ താമസം. ഇപ്പോള്‍ ചാന്റെല്ലെയും കുഞ്ഞും ചാന്റെല്ലെയുടെ അമ്മയുടെ കൂടെയാണു താമസിക്കുന്നത്‌. ചാന്റെല്ലെയ്‌ക്കു നാലു സഹോദരങ്ങള്‍ കൂടിയുള്ളതിനാല്‍ ഇപ്പോള്‍ ഈ കുടുംബം സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലാണു ജീവിക്കുന്നത്‌. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. ആല്‍ഫിയില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നറിഞ്ഞ ഷാന്റലെ വിവരം സ്വന്തം വീട്ടുകാരില്‍ നിന്നും മറച്ചു വയ്‌ക്കുകയായിരുന്നു. എന്നാല്‍ മകളുടെ ഭാരമെടുക്കവേ അവളുടെ അമ്മയ്‌ക്കു സംശയം തോന്നുകയായിരുന്നു. പതിമൂന്നു വയസേ ഉള്ളുവെങ്കിലും തനിക്കുണ്ടായ കുഞ്ഞിനെ നശിപ്പിക്കാന്‍ ആല്‍ഫി തയാറായില്ല. അബോര്‍ഷന്‍ എന്ന വാക്കിനോട്‌ അവനു കടുത്ത എതിര്‍പ്പായിരുന്നത്രേ ! ഷാന്റലെയും പിന്തിരിയാന്‍ തയാറായിരുന്നില്ല. അങ്ങനെയാണു സംഭവം പുറത്തായത്‌. ഇപ്പോള്‍ ഷാന്റലെ കൊച്ചു മെയിസിക്കൊപ്പം അമ്മയുടെ കൂടെ താമസിക്കുന്നു. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. എന്നാല്‍ വാര്‍ത്ത ശരിക്കും വാര്‍ത്തയായതോടെ സംഭവം സംഭവം വന്‍വിവാദമായത്‌. പതിമൂന്നുകാരന്‍ അച്ഛനായതല്ല; ഇതേ തുടര്‍ന്നുണ്ടായ മറ്റു ചില സംഭവങ്ങളാണു വിവാദത്തിനു വഴി വച്ചത്‌. ആല്‍ഫിയാണു തന്റെ കുഞ്ഞിന്റെ അച്ഛനെന്നു കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാന്‍ പറയുന്നുണ്ടെങ്കിലും കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു രണ്ടു പേര്‍ രംഗപ്രവേശനം ചെയ്‌തതോടെയാണു സംഭവം വിവാദമായത്‌. രംഗപ്രവേശനം ചെയ്‌ത പിതാക്കന്മാര്‍ക്കും കാര്യമായ പ്രായമൊന്നും ആയിട്ടില്ല കെട്ടോ. വെറും പതിനാലും പതിനാറും വയസു മാത്രം. ഇവരുടെ രണ്ടു പേരുടേയും അവകാശവാദത്തെ ചാന്റെല്ലെയുടെ മാതാവ്‌ പെനലോപും (38) ശക്തമായി നിഷേധിച്ചിട്ടുണ്ട്‌. പതിനാലു വയസുളള ടയിലര്‍ ബാര്‍കറുമും പതിനാറു വയസുളള ട്രെയിനി ഷെഫ്‌ റിച്ചാര്‍ഡ്‌ ഗുഡ്‌സെല്ലുമാണു കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്‌. മൂന്നു മാസത്തോളം ചാന്റെല്ലെയുമായി താന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി റിച്ചാര്‍ഡ്‌ പറയുന്നു. ചാന്റെല്ലെയ്‌ക്കു പിറന്ന കുഞ്ഞിനു തന്റെ മകന്റെ അതേ മുഖഛായയാണെന്നു പറഞ്ഞു കൊണ്ടു റിച്ചാര്‍ഡിന്റെ അമ്മയും രംഗത്തു വന്നിരിക്കുന്നു ! ഒമ്പതു മാസം മുമ്പു തനിക്കു ചാന്റെല്ലെയുമായി ബന്ധമുണ്ടായിരുന്നു എന്ന വാദവുമായാണു ടെയിലര്‍ എത്തിയിരിക്കുന്നത്‌. ``തന്റെ സുഹൃത്തുക്കളെല്ലാം പറയുന്നതു ചാന്റെല്ലെയുടെ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്നാണ.്‌ അതു കൊണ്ടു തന്നെ എനിക്കും തോന്നുന്നു. ഇതു തമാശയല്ല'' ടെയിലര്‍ ആണയിടുന്നു. കുട്ടി തങ്ങളുടെ മകന്‍ ആല്‍ഫിയുടെ തന്നെയാണെന്നു തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കള്‍ തന്നെ രംഗത്തു വന്നതോടെ ബ്രിട്ടണില്‍ വിവാദം കൊഴുക്കുകയാണ്‌. സംഭവത്തെ അപലപിച്ചു സാക്ഷാല്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോള്‍ഡണ്‍ ബ്രൗണ്‍ തന്നെ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്‌. കൗമാരക്കരായ മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സംഭവം വിവാദമായതോടെ ഇതിനെതിരേ ബ്രിട്ടണില്‍ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്‌. ആല്‍ഫിയുടെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശിക്ഷാര്‍ഹരാണെന്നാണു ചിലരുടെ പക്ഷം. കാരണം കുട്ടികല്‍ വഴി പിഴച്ചു പോകാന്‍ കാരണം മാതാപിതാക്കളാണെന്ന്‌ ഇവര്‍ പറയുന്നു. ചാന്റെല്ലെയുടെ മാതാവ്‌ പെന്നി ചെയ്‌തത്‌ ഗുരുതരമായ തെറ്റാണെന്ന്‌ ഇവര്‍ പറയുന്നു. സ്വന്തം മകളെ ഒരു രാത്രി മുഴുവന്‍ കുട്ടിയാണെങ്കിലും കാമുകനൊപ്പം സ്വന്തം വീട്ടിലെ ബെഡ്‌ റൂമില്‍ തങ്ങാന്‍ അനുവദിച്ചതു നീതീകരിക്കാനാകാത്ത തെറ്റാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആല്‍ഫിയ്‌ക്കു 13 വയസു മാത്രമുളളതിനാല്‍ നിയമപ്രകാരം കൂടുതല്‍ തെറ്റു ചെയ്‌തിരിക്കുന്നതു ചാന്റെല്ലെയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. ആല്‍ഫിയുടേയും ചാന്റെല്ലെയുടെയും മാതാപിതാക്കള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ബ്രിട്ടണിലെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌. എന്നാല്‍ ഈ കൊച്ചു പിതാവിനും മാതാവിനുമെതിരേ പ്രോസിക്യൂഷന്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നാണു പോലീസ്‌ നല്‍കുന്ന സൂചന.

പിന്‍കുറിപ്പ്‌: പന്ത്രണ്ടാമത്തെ വയസില്‍ അച്ഛനായ സീന്‍ സ്റ്റീവര്‍ട്ട്‌ ആണു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ പ്രായം കുറഞ്ഞ അച്ഛനും ബ്രിട്ടണില്‍ തന്നെയാണ്‌. 1988 ലാണു പന്ത്രണ്ടുകാരനായ സീന്‍ സ്റ്റീവര്‍ട്ടിനു പതിനാറുകാരിയായ കാമുകി എമ്മാ വെബ്‌സ്റ്ററില്‍ ഒരാണ്‍ കുഞ്ഞു പിറന്നത്‌. കുഞ്ഞു പിറന്നതോടെ ഒരുമിച്ചു താമസമാരംഭിച്ച ഇവര്‍ ആറു മാസം കഴിഞ്ഞപ്പോള്‍ പിരിഞ്ഞു. കുഞ്ഞിനെ മാതാവാണു കൊണ്ടു പോയത്‌.

No comments:

Post a Comment