
Monday, May 25, 2009
പ്രിയാമണി വിവാഹിതയാകുന്നു ?

കേറ്റ് വിന്‍സ്‌ലെറ്റ് ബോളിവുഡില്‍

ഹോളിവുഡ് നടിയും ടൈറ്റാനിക്കിലെ ദുരന്തനായികയുടെ വേഷം അഭിനയിച്ചു ലോകം കീഴടക്കിയ കേറ്റ് വിന്‍സ്‌ലെറ്റ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമീര്‍ ഖാന്റെ നായികയായാണു കേറ്റ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. കേറ്റ് ബോളിവുഡിലെത്തുന്നു എന്നതിനോടൊപ്പം തന്നെ അമീര്‍ ഹോളിവുഡില്‍ എത്തുന്നു എന്നും പറയാനാകും. കാരണം ചിത്രം ബോളിവുഡിലും ഹോളിവുഡിലുമായാണത്രേ നിര്‍മിക്കുന്നത്. സംവിധായകന്‍ പാന്‍ നളിനാണു കേറ്റിനെ ബോളിവുഡിലേയ്‌ക്കു ക്ഷണിച്ചത്. ദി റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ നടി കൂടിയാണു കേറ്റ്. വിഖ്യാത പാക്കിസ്ഥാനി നാടകകൃത്ത് സാദത്ത് ഹസന്‍ മാന്‍റോയുടെ തോബ് ടേക്‌സിംഗ്‌് എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് അമീര്‍ കേറ്റ് വിന്‍സ്‌ലെറ്റ് ജോഡികള്‍ നായികാനായകന്മാരാകുന്നത്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പാന്‍ നളിന്‍ ഇരുവരുമായും സംസാരിച്ചുവെന്നും കാന്‍ ഫിലിം ഫെസ്റ്റിവലിനു ശേഷം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. കഥയും തിക്കഥയും അമീറിനു നന്നേ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ കഥ കേട്ട് അമീര്‍ ഖാന്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. കഥയും തിരക്കഥയുമായി സംവിധയാകന്‍ കേറ്റിനേയും ചെന്നു കണ്ടിരുന്നു. കേറ്റിനും കഥ നന്നായി ഇഷ്ടപ്പെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍. സ്ലം ഡോഗ് മില്യണെയര്‍ എന്ന ഇന്ത്യന്‍ ചിത്രം നിരവധി ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയതോടെയാണത്രേ ഹോളിവുഡ് താരങ്ങള്‍ ബോളിവുഡില്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നാണു വാര്‍ത്തകല്‍. ഇതിനു ശക്തി പകരുന്നതാണു കേറ്റ് ബോളിവുഡില്‍ എത്തുന്നുവെന്ന വാര്‍ത്ത. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനകാലത്തെ ഇന്ത്യയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന നര്‍മരസപ്രധാനമായ കഥയാണു തോബ ടെക്‌സിംഗില്‍ പറയുന്നത്. ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനകാലമാണു കഥാ പശ്ചാത്തലം. മനോനില തെറ്റിയ ഒരു ഇന്ത്യക്കാരന്റെ വേഷത്തിലാവും അമീര്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുക. കേറ്റിന്റെ വേഷത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. കേറ്റ് തന്നെ ചിത്രത്തില്‍ നായികയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ കേറ്റിന്റെ ഡേറ്റ് ലഭിച്ചില്ലെങ്കില്‍ ദി മമ്മി എന്ന ചിത്രത്തിലെ നായിക റേച്ചല്‍ വെയ്‌സിനെ നായികയാക്കാനാണു ആലോചനകള്‍ നടക്കുന്നത്. ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്‌തനായ സംവിധായകനാണു പാന്‍ നളിന്‍. ഇദ്ദേഹത്തിന്റെ ആയുര്‍വേദ, ആര്‍ട്ട് ഓഫ് ബീയിംഗ് എന്നീ ഡോക്യുമെന്ററികള്‍ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. ഗുജറാത്ത് സ്വദേശിയാണ് ഇദ്ദേഹം. പാന്‍ നളിന്‍ സംവിധാനം ചെയ്‌ത ആദ്യ ഡേക്യമെന്ററിയായ സംസാര മുപ്പതിലധികം അന്താരാഷ്ട്ര അവാര്‍ഡുകളാണു നേടിയത്. 22 ദശലക്ഷം ഡോളറാണ് ഈ ചിത്രം വാരിക്കൂട്ടിയത്. അന്താരാഷ്ട്ര തലത്തില്‍ ഇത്രയധികം പ്രശസ്‌തനായ പാന്‍ നളിന്‍ ക്ഷണിച്ചാല്‍ കേറ്റ് വിന്‍സ്‌ലെറ്റിന് ആ ക്ഷണം നിരസിക്കാന്‍ കഴിയില്ലെന്നാണു ബോളിവുഡ് കരുതുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ആസ്വാദകമനസില്‍ പ്രണയം ശക്തമായ വേദനയായി അവശേഷിപ്പിച്ച നായിക കേറ്റിന്റെ ബോളിവുഡ് പ്രവേശനത്തെ ആവേശത്തേടെ കാത്തിരിക്കുകയാണു ബോളിവുഡ്.
മീരയുടെ കൈയിലിരുപ്പു ശരിയല്ലെന്ന്

Tuesday, April 21, 2009
അക്ഷയ് വാര്‍ത്തകളില്‍ നിറയുന്നു;

Sunday, April 19, 2009
നയന്‍സിന്റെ വാക്കിന്റെ വില !

Wednesday, April 15, 2009
അസിനെതിരേ വീണ്ടും കേസ്

വിദ്യ രണ്ടും കല്‍പ്പിച്ച്

പ്രിയാമണിയേയും ഒളികാമറാകണ്ണുകള്‍ കണ്ടുവോ ?

Wednesday, March 4, 2009
അസിന്റെ മോഹങ്ങള്‍ പൂവണിയുന്നു ?
ഗജിനി എന്ന ഒറ്റചിത്രം കൊണ്ടു തന്നെ അസിന്‍ ബോളിവുഡില്‍ താരപദവി ഉറപ്പിച്ച മട്ടാണ്. ബോളിവുഡില്‍ വന്‍ കളക്‌ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഗജിനി ഇതിനകം തന്നെ സ്ഥാനം പിടിച്ചു
കഴിഞ്ഞു. അമീറിന്റെ നായികയായി ബോളിവുഡില്‍
ചേക്കേറിയ അസിന്‍ ആ ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ സല്‍മാന്‍ ഖാനും അജയ് ദേവ്‌ഗണും നായകന്മാരാകുന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. ലണ്ടന്‍ ഡ്രീംസ് എന്ന ഈ സിനിമയുടെ ചിത്രീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഗജിനി എന്ന ചിത്രം റിലീസാകുന്നതിനു മുമ്പു തന്നെ അസിന്‍ തന്റെ `ചെറിയൊരാഗ്രഹം' വെളിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്ക ണം എന്നായിരുന്നു ആ ആഗ്രഹം. അതിനുളള അവസരവും അസിനിപ്പോള്‍ വന്നു ചേര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. യാഷ് രാജ് ഫിലിംസാണു ഷാരൂഖിനേയും അസിനേയും
നായികാ നായകന്മാരാക്കി ചിത്രമെടുക്കാന്‍ ആലോചിക്കുന്നത്. ഇതോടെ മുമ്പ് അസിന്‍ പരസ്യമായി പറഞ്ഞ ആഗ്രഹമാണു സാക്ഷാത്‌ക്കരിക്കാന്‍ പോകുന്നത്. ഇത് അസിന്റെ ബോളിവുഡ് കരിയറില്‍ ശക്തമായ വഴിത്തിരിവാകു മെന്നാണു കരുതുന്നത്.
ഇതോടൊപ്പം ബോളിവുഡിലെ മറ്റൊരു താരരാജാവായ സാക്ഷാല്‍ അക്ഷയ് കുമാറിനെ നായകനാക്കി നിഖില്‍ അദ്വാനി ഒരുക്കുന്ന പട്യാല ഡ്രീംസ് എന്ന ചിത്രത്തിലും അസിന്‍ തന്നെയാകും അക്ഷയ് ഖാന്റെ നായിക എന്നാണു കേള്‍ക്കുന്നത്. അസിനെ നായികയാ ക്കാനാണു നിഖില്‍ അദ്വാനി ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ ബോളി വുഡിലെ മറ്റു താരസുന്ദരിമാരെയെല്ലാം പിന്നിലാക്കി അസിന്‍ താരസിംഹാസനം ഉറപ്പിക്കും എന്നാണു
വിലയിരുത്തപ്പെടുന്നത്.
അതേ സമയം അസിന്റെ വളര്‍ച്ചയെ തടയാന്‍ ചില സുന്ദരിമാര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ റാണി മുഖര്‍ജി അസിനെതിരേ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ ദിവസം
വാര്‍ത്തയായിരുന്നു.
യാഷ് രാജ് ഫിലിംസിന്റെ സ്വന്തം ചിത്രമായ
രബ്‌നെ ബനാ ദി ജോദിയില്‍ കിംഗ് ഖാന്റെ നായികാ പദവി അസിനില്‍ നിന്നും റാണി
തട്ടിത്തെറിപ്പിച്ചെന്ന വാര്‍ത്തയാണ് ഏതാനും ദിവസം മുമ്പു പുറത്തു വന്നത്. ആദിത്യ ചോപ്രയുമായുള്ള അടുപ്പം
ഉപയോഗിച്ചാണത്രേ
റാണി ചിത്രത്തില്‍ നിന്നും അസിനെ മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നതു റണിയുടെ പ്രയോഗങ്ങള്‍ ഒന്നും തന്നെ അസിന് ഏറ്റില്ലെന്നാണ്. ഷാരുഖിന്റെ നായികയായി ചിത്രത്തില്‍ അസിന്‍ തന്നെ അഭിനയിക്കും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
പ്രിയാമണിയുടെ വിട്ടുവീഴ്‌ചകള്‍

Saturday, February 28, 2009
സിനിമയെ തകര്‍ക്കുന്ന ഗ്ലാമര്‍ നായികമാര്‍

Friday, February 27, 2009
വരുന്നു... കേറ്റിന്റെ ചിത്രങ്ങളും പ്ലേബോയിയില്‍

ഡാഡ് അറ്റ് 13 വിവാദം കൊഴുക്കുന്നു

Wednesday, February 4, 2009
കോടമഞ്ഞിന്‍ താഴ്‌വരയിലേക്കു വീണ്ടും...

Friday, January 23, 2009
നൈറ്റ് ക്ലബ്ബുകളിലെ റേവ് പാര്‍ട്ടികള്‍ 1

റേവ് പാര്‍ട്ടികള്
പാശ്ചാത്യസംസ്‌ക്കാരങ്ങള്‍ പലതും ഇന്ത്യയിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിലൊന്നാണു റേവ് പാര്‍ട്ടികള്‍. ഇന്ത്യയിലെ മിക്ക വന്‍നഗരങ്ങളിലേയും ഒട്ടേറെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നു. എന്നിട്ടും ഇത്തരം പേക്കൂത്തുകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റേവ് പാര്‍ട്ടികളില്‍ ഹരം പൂണ്ട് ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ് അകപ്പെടുന്നത്. മയക്കുമരുന്നുകളുടെ ദുരന്തകഥകള്‍... എയ്‌ഡ്‌സ്... ഇ-മെയില്‍-മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിക്കുന്ന സ്വന്തം നഗ്നചിത്രങ്ങള്‍... തുടങ്ങിയവ ഇക്കൂട്ടര്‍ക്കു ശാപമായി തീരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇത് ഇവരുടെ ജീവിതത്തെ വേട്ടയാടും. റേവ് പാര്‍ട്ടികളില്‍ ചെന്നു ചാടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന പരമ്പര ...
റേവ് എന്ന വാക്ക് ഒരു സാധാരണ മലയാളിക്ക് അത്ര പരിചയമുള്ളതല്ല. എന്നാല്‍ അറിയാവുന്നവര്‍ക്കു നന്നായി തന്നെയറിയാം. തലയ്‌ക്കും ശരീരത്തിനും ഒരു പോലെ ഉന്മാദം നല്‍കുന്ന പാര്‍ട്ടിയാണു റേവ്.നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാത്രമല്ല; നിയമപാലകരുടെ ശല്യം ഉണ്ടാകില്ലെന്ന് ഉറപ്പുള്ള ഏതു കുഗ്രാമങ്ങളിലും റേവ് പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് ഇടയ്‌ക്കിടെ പുറത്തു വരുന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മുംബൈയിലാണത്രേ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം റേവ് പാര്‍ട്ടികള്‍ നടക്കുന്നത്. ഈ റേവ് പാര്‍ട്ടികളില്‍ ഏറെയും നടക്കുന്നതു പോലീസിന്റെ വ്യക്തമായ അറിവോടെയാണെന്നതാണു യാഥാര്‍ഥ്യം. പോലീസും നിയമവും ഈ പാര്‍ട്ടികള്‍ക്കെതിരേ രംഗത്തുണ്ടെങ്കിലും റേവ് പതിവായി നടക്കുന്നുണ്ട് എന്ന സത്യം ഇവര്‍ക്കു പോലും നിഷേധിക്കാനാവില്ല.സമ്പന്നരായ യുവാക്കള്‍, മധ്യവയസ്‌ക്കരായ സ്‌ത്രീ-പുരുഷന്മാര്‍ എന്നിവരാണു റേവ് പാര്‍ട്ടികളിലെ സ്ഥിരം സന്ദര്‍ശകര്‍. ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതു വളരെ കരുതലോടെയാണ്. സുന്ദരിമാരായ യുവതികളുടെ ചിത്രങ്ങള്‍ നല്‍കി മസാജ്, യാത്രാ സഹായി, ഫ്രണ്ട്‌ഷിപ്പ്, റിലാക്‌സേഷന്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍, ലാന്റ് ഫോണ്‍, ഇ-മെയില്‍ എന്നിവ വഴിയാണു പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുക. ഒരിക്കല്‍ കുഴപ്പക്കാരനല്ലെന്നു തെളിഞ്ഞാല്‍ പിന്നീട് എവിടെ എപ്പോള്‍ റേവ് പാര്‍ട്ടി നടന്നാലും ഇവര്‍ക്കു സന്ദേശം എത്തിയിരിക്കും.മാധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യം നല്‌കി ഇത്തരത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യം നിയമപാലകര്‍ അറിയുന്നുണ്ട് എന്നതു പകല്‍ പോലെ സത്യമാണ്. അറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലാറ്റിനും ഇവര്‍ മൗനാനുവാദം നല്‍കുകയാണ് എന്നതാണ് സത്യം. എന്നാല്‍, റേവ് പാര്‍ട്ടികള്‍ എവിടെ നടക്കുന്നു എന്നകാര്യം നിയമപാലകര്‍ക്കോ പൊതുജനങ്ങള്‍ക്കോ എളുപ്പം മനസിലാക്കാന്‍ കഴിയാറില്ല എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്. കാരണം അതീവ രഹസ്യമായി രഹസ്യ കേന്ദ്രങ്ങളിലാണു പാര്‍ട്ടികള്‍ നടക്കുന്നത്. മുംബൈ നഗരത്തിലെ ഒട്ടനവധി ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ഒപ്പം ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതു കുറച്ചുകാലം മുമ്പു നിരോധിച്ചിരുന്നു. ഈ നിരോധനം നിലവില്‍ വന്നതോടെ വരുമാനമാര്‍ഗം നിലച്ച ബാര്‍ ഗേളുകളില്‍ നല്ലൊരു ശതമാനവും ലൈംഗികതൊഴിലാളികളായി രംഗത്തിറങ്ങി. അഴകുള്ള മേനിയുള്ള സുന്ദരിമാരായ യുവതികളാണു മുംബൈ നഗരത്തിലെ ബാര്‍ ഗേളുകള്‍. ബംഗാളിലെ ദരിദ്ര കുടംബങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലത്രേ. കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്കു മറ്റു ജോലികള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്. കനത്ത തുകയാണ് ഇവര്‍ക്ക് ബാറുകളില്‍ നിന്നും മുമ്പു ലഭിച്ചു കൊണ്ടിരുന്നത്.ബാറിലെ മൂന്നോ നാലോ ടേബിളുകളാണ് ഓരോ ബാര്‍ഗേളിനും ലഭിക്കുന്നത്. ഈ ടേബിളില്‍ എത്തുന്നവര്‍ക്കു മദ്യം വിളമ്പുന്നത് ഇവരാണ്. ബാറില്‍ നിന്നും എടുത്തു കൊടുക്കുന്ന മദ്യത്തിന് ഇവര്‍ ഈടാക്കുന്നതാണു വില. ബാറില്‍ അടച്ചതിനു ശേഷം ബാക്കിയുള്ളത് ഇവരുടെ കീശയിലാകും. മാത്രമല്ല കനത്ത ടിപ്പുകളും ലഭിക്കും. ഒപ്പം അത്യാവശ്യം മദ്യവും ഇതിനിടെ അകത്താക്കുന്ന ഇവര്‍ ജീവിതം ആസ്വദിച്ചാണു മുന്നോട്ടു പോയിരുന്നത്.അതുകൊണ്ടുതന്നെ വരുമാനം കുറഞ്ഞ മറ്റു ജോലികള്‍ ഇവര്‍ക്ക് ഇഷ്‌ടമാവുകയുമില്ല. പിന്നെ, പഴയപോലെ എളുപ്പം പണമുണ്ടാക്കാന്‍ പറ്റിയ വഴി; കോള്‍ ഗേള്‍ ആവുക മാത്രമാണ്.മുംബൈ എന്ന വന്‍ നഗരത്തിലെ ചില പാര്‍ട്ടികളിലെ സുന്ദരിമാരുടെ നഗ്നവും അര്‍ധനഗ്നവുമായ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ അടുത്ത കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. അന്ധേരി, മുംബൈ വടക്ക് താനെ റോസ് എന്നിവിടങ്ങളിലെ നിശാ ക്ലബുകളില്‍ നടന്ന പാര്‍ട്ടിയിലെ ചൂടന്‍ ചിത്രങ്ങളാണു മാധ്യമങ്ങളിലൂടെ പുറം ലോകം കണ്ടത്. പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ രസത്തിനായെടുത്ത ചിത്രമാവാം ഇതെന്നാണു സൂചന. ഇത്തരം പാര്‍ട്ടികളെപ്പറ്റി പുറം ലോകത്തെ അറിയിക്കാനും രഹസ്യം ചോര്‍ത്താനുമായി പാര്‍ട്ടിയില്‍ മനഃപൂര്‍വം പങ്കെടുത്തു രഹസ്യമായെടുത്ത ചിത്രമായിരിക്കാം ഇവയെന്നും പറയപ്പെടുന്നു.വല്ലപ്പോഴും പോലീസ് ഇത്തരം പാര്‍ട്ടികളില്‍ റെയ്‌ഡ് നടത്തുകയും ഉന്നതര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോഴാണു നിയമം മൂലം നിരോധിച്ച പാര്‍ട്ടികള്‍ ഇനിയും നിര്‍ബാധം തുടരുന്നു എന്നു ബോധ്യമാകുന്നത്. പുറത്തറിഞ്ഞതു വിരലില്‍ എണ്ണാവുന്നവമാത്രം. അപ്പോള്‍ അറിയാതെ പോകുന്ന നിര്‍ബാധം തുടരുന്ന പാര്‍ട്ടികള്‍ എത്ര? മുംബൈയില്‍ ഇക്കഴിഞ്ഞയാഴ്‌ച റെയ്‌ഡ് നടന്ന നിശാക്ലബ്ബില്‍ നടന്നതും റേവ് പാര്‍ട്ടി തന്നെയായിരുന്നു എന്നാണു പോലീസ് നല്‍കുന്ന സൂചന. മുംബൈയില്‍ നടന്ന ഈ റെയ്‌ഡില്‍ പ്രമുഖരുടെ മക്കളടക്കം 231 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 35 പെണ്‍കുട്ടികളും വരും. ചില ബോളിവുഡ് താരങ്ങളുടെ മക്കളും ഒരു ഇസ്രായേലി വനിതയും മയക്കുമരുന്നു വില്‍പ്പനക്കാരും അറസ്റ്റിലായവരില്‍ പെടും.
തുടരും...
ഒക്‌ടോബര്‍ 15 2008
നൈറ്റ് ക്ലബ്ബുകളിലെ റേവ് പാര്‍ട്ടികള്‍ 2

മയങ്ങി വീഴുന്ന യുവത്വം
മുംബൈയില്‍ നിശാക്ലബ്ബില്‍ റെയ്‌ഡ്, പ്രമുഖരുടെ മക്കളടക്കം 231 പേര്‍ അറസ്റ്റില്‍, ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നു പിടിച്ചു. കഴിഞ്ഞയാഴ്‌ച മലയാളമടക്കമുളള ഇന്ത്യയിലെ പ്രധാന പത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. പ്രത്യേകിച്ചും ബോളിവുഡ്. അറസ്റ്റിലായവരില്‍ ബോളിവുഡ് താരം ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്തും ബോളിവുഡ് താരം ആദിത്യ പഞ്ചോളിയുടെ മകള്‍ സനാ പഞ്ചോളിയും ഉള്‍പ്പെടുന്നു. ബോളിവുഡിലെ മുന്‍ നിര്‍മാതാവും സംവിധായകനുമായ പ്രകാശ് മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള നിശാക്ലബില്‍ പോലീസ് നടത്തിയ റെയ്‌ഡിലാണ് ഇസ്രായേലി വനിതയും എട്ടു മയക്കുമരുന്നു വില്‍പനക്കാരും ഒട്ടനവധി യുവതീയുവാക്കളുമടക്കം 231 പേര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ 35 പേര്‍ പെണ്‍കുട്ടികളാണ്. പ്രകാശ് മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്' എന്ന റസ്റ്റോറന്റിനു ചലച്ചിത്രരംഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്. പല പ്രമുഖ താരങ്ങളുടെയും സംവിധയകരുടെയും പ്രിയപ്പെട്ട ക്ലബ് കം റസ്റ്റോറന്റാണിത്. കഴിഞ്ഞ നവംബറില്‍ പ്രശസ്‌ത ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ഈ ക്ലബ് ഉദ്‌ഘാടനം ചെയ്‌തത്. ബോളിവുഡ് ആകെ ഞെട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം ? അറസ്റ്റിലായ ഈ യുവതീയുവാക്കളെല്ലാം 18-നും 25-നും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്. ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നാണു നിശാക്ലബില്‍ നിന്നു പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്നു ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണു മിക്കവര്‍ക്കെതിരേയും കേസ് എടുത്തിട്ടുളളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ താവളമായിരുന്നു ഈ നിശാക്ലബ് എന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മുംബൈ ജൂഹുവില്‍ ജൂഹു-താരാ റോഡില്‍ പൃഥ്വി തീയേറ്ററിനു സമീപമുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്' എന്ന ക്ലബില്‍ മുംബൈ സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ നടത്തിയ റെയ്‌ഡിലാണ് ഇവര്‍ അറസ്റ്റിലായത്.അറസ്റ്റിലായവരെ മെഡിക്കല്‍ പരിശോധനക്കു വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയതാണു പോലീസ് അറിയിച്ചിട്ടുളളത്.തന്റെ മകന്‍ നിരപരാധിയാണെന്നും ക്ലബിലെ ജോക്കിയായതിനാലാണ് അവിടെ ഉണ്ടായിരുന്നതെന്നുമാണു ശക്തി കപൂര്‍ പ്രതികരിച്ചത്. ആദിത്യ പഞ്ചോളി സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.നേരത്തേ രാജ്യത്തു പൂനൈയിലടക്കം നിരവധി സ്ഥലങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ നടന്നതായി റെയ്‌ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പൂനൈയില്‍ കഴിഞ്ഞ വര്‍ഷം അവസാനം റെയ്‌ഡ് നടത്തിയ റേവ് പാര്‍ട്ടിയോടു സമാനമായ പാര്‍ട്ടിയാണു മുംബൈയിലും നടന്നതെന്നു മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിശ്വാസ് നങ്കാരേ പാട്ടീല്‍ വ്യക്തമാക്കി. ഞായറാഴ്‌ച ആയതിനാലും ഒരു സ്‌പാനിഷ് ഡിസ്‌ക്കോ ജോക്കിയുടെ പ്രകടനം ഉണ്ടെന്ന സൂചന ലഭിച്ചിരുന്നതിനാലും ആണ് ക്ലബ്ബില്‍ റെയ്‌ഡ് നടന്ന ദിവസം ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണു റെയ്‌ഡ് നടത്തിയത്. ക്ലബ്ബില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തില്‍ വിദേശരാജ്യത്തു നിന്നു ഇറക്കുമതി ചെയ്‌തവയും വരും. ഇതിനു 16.25 ലക്ഷം രൂപ വിലമതിക്കും. പിടിച്ചെടുത്ത 500 തരം മദ്യം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ്. അതു കൊണ്ടു തന്നെ ഈ മദ്യം കളളക്കടത്തായി എത്തിയതാണെന്നാണു പോലീസ് നല്‍കുന്ന സൂചന. മുംബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്‌ഡ് ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യവും പിടിച്ചെടുത്ത കൂട്ടത്തില്‍ പെടും. മുംബൈയില്‍ നിശാക്ലബ്ബില്‍ നടന്ന ഈ പാര്‍ട്ടിയും റേവ് പാര്‍ട്ടി തന്നെയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുളളത്. പലരാജ്യങ്ങളിലും ആഘോഷ വേളകളില്‍ എല്ലാം തന്നെ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. പുതുവര്‍ഷത്തിലാണു റേവ് പാര്‍ട്ടികള്‍ ഏറെയും നടക്കുന്നത്. മുംബൈയിലെ ഡാന്‍സ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും അതിരു കടക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ ഇതു നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നു വരുമാനം നിലച്ച ബാര്‍ഗേളുകളില്‍ നല്ലൊരു പറ്റവും ലൈംഗിക തൊഴിലാളികളായി മാറി. ബാര്‍ ഗേളുകള്‍ കോള്‍ ഗേളുകളായി മാറി. ബാര്‍ ഗേളുകള്‍ പൊതുവേ അതിസുന്ദരിമാരാണ്. റേവ് പാര്‍ട്ടികള്‍ നടത്തുന്നവര്‍ വന്‍തുക വാഗ്‌ദാനം ചെയ്‌ത് ഈ കോള്‍ ഗേളുമാരെ തന്നെയാണു പാര്‍ട്ടികളില്‍ കൊണ്ടു വരുന്നത്. വേശ്യാവൃത്തി ചെയ്യുന്ന ഇവര്‍ക്കു കിട്ടുന്ന അധികവരുമാനമാണു റേവ് പാര്‍ട്ടികളിലൂടെ ലഭിക്കുന്ന പ്രതിഫലം. റേവ് പാര്‍ട്ടികളിലും ചെയ്യുന്ന ജോലി സമാനമാണെങ്കിലും പ്രതിഫലം വളരെ ഉയന്നതാണ്. റേവ് പാര്‍ട്ടികളില്‍ ഇടക്കു മാത്രം റെയ്‌ഡെന്ന പ്രഹസനം നടക്കുമ്പോള്‍ അറസ്റ്റിലാകുന്ന പെണ്‍കുട്ടികള്‍ ഈ കോള്‍ഗേളുകള്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്. സമൂഹത്തിലെ ഉന്നതരായ പലരുടേയും പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുളള പെണ്‍മക്കളേയും റേവ് പാര്‍ട്ടികളില്‍ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് തയ്യാറാക്കുന്ന ആദ്യ പ്രതിപട്ടികയില്‍ മാത്രമാണ് ഇവരുടെ പേരുണ്ടാകുക. പിന്നീട് ഇവരുടെ പേരുകള്‍ അപ്രത്യക്ഷമാകും. ഈ പെണ്‍കുട്ടികള്‍ റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് ഒരു വരുമാനമാര്‍ഗത്തിനു വേണ്ടിയല്ലെന്നു വ്യക്തം. പിന്നെ എന്തിനു വേണ്ടിയാണ് ഇക്കൂട്ടര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത് എന്നു ചോദിച്ചാല്‍ അതിനു ലഭിക്കുന്ന ഉത്തരം അമ്പരപ്പിക്കുന്നതും ഒപ്പം ഞെട്ടിക്കുന്നതുമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട പെണ്‍കുട്ടികള്‍... ലൈംഗികകേളികളില്‍ ആകൃഷ്‌ടരായവര്‍... എന്നീ രണ്ടു ഗണത്തില്‍ പെട്ട പെണ്‍കുട്ടികളാണ് റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല; ഉന്നതരുടെയും ധനാഢ്യരായവരുടെയും മക്കളായ യുവാക്കളും പാര്‍ട്ടികളില്‍ എത്തുന്നതും ഇതേ ആവശ്യങ്ങള്‍ നിറവേറ്റാനായി തന്നെയാണ്.യുവതീയുവാക്കള്‍ മാത്രമല്ല; ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാറായവര്‍ വരെ റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നാണ് അടുത്ത കാലത്തു നടന്ന ഒരു റെയ്‌ഡ് സാക്ഷ്യപ്പെടുത്തുന്നത്. ഏതാനു നാള്‍ മുമ്പ് ഒരു റേവ് പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡില്‍ പന്ത്രണ്ട് കസ്റ്റംസ് സൂപ്രണ്ടുമാരും പത്തു കസ്റ്റംസ് ഇന്‍സ്‌പെക്‌ടര്‍മാരുമാണ് അറസ്റ്റിലായത്. പിടിയിലായ ഇവരില്‍ 36 മുതല്‍ 56 വരെ പ്രായമുളളവര്‍ ഉണ്ടായിരുന്നു. ഇവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത 200-ല്‍ പരം നഗ്നരേയും അര്‍ധനഗ്നരേയുമാണു പേലീസ് പിടികൂടിയത്. തുടരും..ഒക്‌ടോബര്‍ 16 2008
നൈറ്റ് ക്ലബ്ബുകളിലെ റേവ് പാര്ട്ടികള് 3

Thursday, January 22, 2009

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-2

പരമ്പര
സ്വയംഹത്യയിലേയ്‌ക്കുളള വഴികള്
ശാലിനിയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. ഷൈനിക്കതു സഹിക്കാനാവുന്നില്ല. ഹോസ്റ്റലിലെ റൂംമേറ്റാണവര്‍. പ്ലസ് ടുവിന്റെ അവസാന പരീക്ഷയുടെ തലേന്നാള്‍ ഇവരിരുവരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. പക്ഷേ....!ശാലിനിയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. അമ്മയുടെ രണ്ടാം വിവാഹം. ഉദ്യോഗസ്ഥയായ അവരുടെ ചില കര്‍ക്കശ സ്വഭാവങ്ങള്‍. ഇക്കാരണങ്ങളാല്‍ വീട്ടില്‍ ശാലിനിക്കു വേണ്ടത്ര സ്‌നേഹമോ അംഗീകാരമോ ലഭിച്ചില്ല. കൂടുതലും ഏകാന്തതയിലാണ് അവര്‍ക്കു കഴിയേണ്ടിവന്നത്. അമ്മയുടെയും രണ്ടാനച്ഛന്റെയും ധാരണക്കുറവുകളും ഭിന്നതകളും ശാലിനിയെ സ്വന്തം വീടു തടങ്കല്‍പാളയം പോലെയാക്കി. ഹോസ്റ്റലില്‍ ഷൈനി അവള്‍ക്കൊരു താങ്ങായിരുന്നുവെങ്കിലും ശാലിനിയുടെ നിരന്തരമായ ദുഃഖകഥകളും ദുരനുഭവങ്ങളും കേട്ടു സാന്ത്വനം നല്‍കാന്‍ ഷൈനിക്കു കഴിഞ്ഞതുമില്ല. പിറ്റേന്നു പരീക്ഷ കഴിഞ്ഞാല്‍ സ്വന്തം വീടെന്ന തടവറയിലേക്കു മടങ്ങണമല്ലോ എന്ന ചിന്തയാണു ശാലിനിയെ ആത്മഹത്യയിലേക്കു നയിച്ചത്.സ്‌നേഹബന്ധം തകര്‍ന്ന വീട്ടിലെ അന്തരീക്ഷവും മക്കള്‍ക്കു സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും നല്‍കാത്ത മാതാപിതാക്കളും മക്കളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ആധുനിക ജീവിതസൗകര്യങ്ങളോ കൊട്ടാര സദൃശമായ വീടോ സമ്പത്തോ ഒന്നും മാതാപിതാക്കളുടെ സ്‌നേഹത്തിനോ അംഗീകാരത്തിനോ പകരമാവില്ല. ശിഥിലമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ പരസ്‌പര സ്‌നേഹബന്ധത്തിന്റെ അടിത്തറ തകരുകയും പരസ്‌പര വിദ്വേഷത്തിന്റെ വേരു വളരുകയും ചെയ്യും. പരസ്‌പരം സ്‌നേഹം വറ്റുമ്പോള്‍ അതു വിഷാദമായും ദുഃഖമായും പ്രതികാരമായും മാറും. മക്കള്‍ക്ക് ഉത്തമ മാതൃക കാട്ടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രശ്‌നകലുഷിതമായ ജീവിതം നയിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ കുടുംബജീവിതം അസഹനീയവും നരകതുല്യവുമാക്കും. അതു കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാരമായി ബാധിക്കും.ഏലത്തിനു തളിക്കാന്‍ വച്ചിരുന്ന കീടനാശിയെടുത്തു കുടിച്ചാണു കുട്ടപ്പന്‍ തന്റെ ഭാര്യയോടുള്ള വൈരാഗ്യം തീര്‍ത്തത്. തൊട്ടടുത്ത ടൗണില്‍നിന്നു മദ്യപിച്ചു ലക്കുകെട്ടു വീട്ടിലെത്തി ഭാര്യയുമായി വഴക്കടിച്ചശേഷമായിരുന്നു കുട്ടപ്പന്റെ പ്രതികാരം. ആശുപത്രിയില്‍ എത്തി ബോധം തിരിച്ചുകിട്ടിയ കുട്ടപ്പന്‍ ഡോക്‌ടറോടു പറഞ്ഞതു സുബോധം ഉണ്ടായിരുന്നെങ്കില്‍ താന്‍ വിഷം കഴിക്കില്ലായിരുന്നു എന്നാണ്. ആത്മഹത്യചെയ്യുന്ന പുരുഷന്മാരില്‍ നല്ലൊരു ശതമാനം ആളുകളും മദ്യപാനികളാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അവര്‍ക്കതിനുള്ള ഉത്തേജനം ലഭിക്കുന്നതു മദ്യലഹരിയില്‍നിന്നാണ്. ലഹരിയുടെ പിടിയില്‍ അമരുമ്പോള്‍ ചിലര്‍ക്കു ജീവിത നൈരാശ്യവും ആത്മഹത്യചെയ്യാനുള്ള മനോധൈര്യവും മനസില്‍ രൂപപ്പെടുന്നു. മദ്യം, മയക്കുമരുന്ന് എന്നിവകളിലൂടെ ചിലര്‍ ജീവിത യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുകയും സാങ്കല്‌പിക ലോകത്തില്‍ ജീവിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാനും ചിലപ്പോള്‍ ശ്രമിക്കും.ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തിലൂടെ വീട്ടില്‍ നിരന്തരം ഉണ്ടാകുന്ന ദാരിദ്ര്യം, വഴക്ക് എന്നിവയില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കുന്നതും പതിവായിരിക്കുന്നു. മദ്യപാനിയായ പിതാവു മൂലം നിരവധി മക്കള്‍ക്ക് അമ്മമാരെ നഷ്‌ടമാകുന്നു. കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ആപത്‌കാരിയായ ദു:ശീലമാണിത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചു രണ്ടുദിവസം മാത്രം മലയാളി കുടിച്ചത് 60 കോടിയോളം രൂപയുടെ മദ്യം! ഹൈന്ദവ വീക്ഷണത്തില്‍ മദ്യപാനം മഹാപാപങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഏറ്റവും വലിയ ദുഷ്‌കര്‍മ്മമെന്നാണു സിദ്ധിക്കുന്നത്. മനുഷ്യപുരോഗതിയുടെ അടിവേരിനു കത്തിവയ്‌ക്കുന്ന ദുഷ്‌കൃത്യങ്ങളില്‍ മദ്യപാനത്തെ ഒന്നാംസ്ഥാനത്താണ് ഇസ്ലാംമതം എണ്ണിയിട്ടുള്ളത്. മനുഷ്യനെ നാശ ഗര്‍ത്തിത്തിലേക്കു നയിക്കുന്നതും, സമൂഹത്തേയും രാഷ്‌ട്രനേതാക്കളേയും വഴിതെറ്റിക്കുന്നതുമാണു മദ്യമെന്നാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അമിത മദ്യപാനം തുടരുന്നു.സംസ്ഥാനത്ത് ഇടുക്കിജില്ലയിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ആത്മഹത്യകള്‍ മലയാളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. വിഷംകഴിച്ചാണ് ഭൂരിഭാഗം പേരും ഇവിടെ ജീവിതം അവസാനിപ്പിച്ചത്. അമിതമായ മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്കു കാരണമായി ഇവിടുത്തെ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്.അമിത മദ്യപാനം ആത്മഹത്യയില്‍ മാത്രം പലപ്പോഴും അവസാനിക്കുന്നില്ല. ഒരു കുടുംബത്തെ മുഴുവന്‍ ഒരു മദ്യപാനി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. പട്ടിണി, ദുരിതം, മാനസിക - ശാരീരിക പീഡനം എന്നിവ മൂലം കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും വിഷംകൊടുത്തുകൊന്നു മരണത്തെ പുല്‍കിയ എത്രയെത്ര കുടുംബിനികളുടെ പട്ടിക നിരത്താനാവും.ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണങ്ങളില്‍ മറ്റൊന്നാണു ധൂര്‍ത്ത്. സമൂഹത്തില്‍ കാണുന്ന വലിയൊരു തിന്മ തന്നെയാണു ധൂര്‍ത്തും ആര്‍ഭാടവും. ചിലര്‍ അഭിമാനത്തിന്റെ പേരിലാണു ധൂര്‍ത്തു നടത്തുന്നത്. ധൂര്‍ത്തു നടത്തി കടക്കെണിയിലായ കുടുംബങ്ങള്‍ അനവധിയാണ്. പ്രത്യേകിച്ചു വിവാഹാഘോഷങ്ങള്‍ നടത്തി കടത്തിലായവരുടെ എണ്ണം ലക്ഷക്കണക്കിനു വരും. ഇങ്ങനെ ധൂര്‍ത്തും ആര്‍ഭാടവും നടത്തി കടത്തിലാവുകയും ഒടുവില്‍ ജീവനൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ആഡംബരവസ്‌തുക്കളോടുള്ള ഭ്രമംമൂലം കടംവാങ്ങി അവ സ്വന്തമാക്കുകയും ഒടുവില്‍ കടംകയറി മുടിയുകയും ചെയ്‌തശേഷം് മരണത്തെ പുല്‍കുന്നവരും ഏറെയാണ്. ഒട്ടേറെ കുടുംബങ്ങളെ ആത്മഹത്യയിലെയ്‌ക്കു തളളിവിടുന്നതില്‍ ലോട്ടറികളും അധികം വൈകാതെ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഗ്യപരീക്ഷണം ഭൂരിപക്ഷം മലയാളികളുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറിയെടുക്കാന്‍ ഇക്കൂട്ടര്‍ ചെലവിടുന്നു. അന്യ സംസ്ഥാനലോട്ടറികളോടാണ് ഇവര്‍ക്കേറെ പ്രിയം. ഇവയുടെ ആകര്‍ഷകമായ സമ്മാന ഘടനയാണ് ഇതിനു കാരണം. ലോട്ടറിയെടുത്തു കടം കയറുകയും അതു വീട്ടാന്‍ ആസ്‌തികള്‍ പോലും വില്‍ക്കുകയും ചെയ്യുന്നവരും, ആസ്‌തികള്‍ വിറ്റു ലോട്ടറിയെടുക്കുന്നവരും ഏറി വരികയാണ്. ലോട്ടറി ജ്വരം മൂത്ത കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ യുവാവിന് ഏറെ കൊതിച്ചു വാങ്ങിയ ബൈക്കു നഷ്‌ടമായത് സമീപകാല ചരിത്രം. സ്വന്തമായി ബിസിനസ് നടത്തിയിരുന്ന മറ്റൊരു യുവാവ് ലോട്ടറിയെടുക്കാന്‍ എല്ലാം വിറ്റു പെറുക്കി. ഒടുവില്‍ ജീവിക്കാന്‍ ഗതിയില്ലാതെ നാടുവിട്ട യുവാവ് തമിഴ്‌നാട്ടിലെ തുണിക്കടയില്‍ സെയില്‍സ് മാനായി കഴിയുന്നു. കുടുംബബന്ധത്തിലെ തകര്‍ച്ച, മദ്യപാനം, ധൂര്‍ത്ത്,ലോട്ടറി തുടങ്ങി വിവിധ കാരണങ്ങളാല്‍ വ്യക്തികളും കുടുംബം മുഴുവനായും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത് ആധുനിക കേരളത്തിന്റെ ലജ്ജാകരമായ മുഖമാണു തുറന്നുകാട്ടുന്നത്.പ്രണയ നൈരാശ്യം, പരീക്ഷകളിലെ പരാജയം, സാമ്പത്തിക പ്രതിസന്ധി, വാശി, നിരാശ, ബ്ലേഡ് മാഫിയ തുടങ്ങിയ പലതും ആത്മഹത്യക്കു കാരണമാകുന്നുണ്ട്.അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 18 2007
കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-3

പരമ്പര
ചില കാരണങ്ങള്‍ കൂടി
കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കോളജ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഇത്തരം വാര്‍ത്തകള്‍ നിത്യേനയെന്നോണം പത്രത്താളുകളില്‍ സ്ഥാനംപിടിക്കുന്നു.കിഴക്കന്‍ കേരളത്തിലെ പ്രശസ്‌തമായ ഒരു കോളജിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാര്‍ഥിനി പരീക്ഷയുടെ ഫലമറിയാനിരിക്കെ ആത്മഹത്യ ചെയ്‌തു. അവളുടെ കാമ്പസ് പ്രണയമറിഞ്ഞ മാതാപിതാക്കള്‍ മറ്റൊരു വിവാഹാലോചനയ്‌ക്കു ശ്രമിച്ചതായിരുന്നത്രേ ഇതിനു കാരണം. മാതാപിതാക്കളുടെ എതിര്‍പ്പിനു തക്കതായ കാരണമുണ്ടായിരുന്നിട്ടും പ്രണയത്താല്‍ അന്ധത ബാധിച്ച പെണ്‍കുട്ടിക്ക് അതു മനസിലാക്കാനായില്ല. ഫലം, സ്വന്തം ജീവിതമവസാനിപ്പിച്ച് അവള്‍ മാതാപിതാക്കളോടു പ്രതികാരംചെയ്‌തു.പ്രണയം മത്തുപിടിക്കുമ്പോള്‍ പ്രേമിക്കുന്ന വ്യക്തിയെക്കൂടാതെ ജീവിക്കാനേ കഴിയില്ലെന്ന വിവേകമില്ലാത്ത ചിന്തകള്‍ ഹൃദയത്തേ ഇളക്കിമറിക്കും. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തെ പ്രണയബന്ധങ്ങള്‍ പക്വതയുള്ളതാണോ? പ്രേമിക്കുന്ന വ്യക്തി തന്റെ ഭാവിജീവിതത്തിനു ചേര്‍ന്നതാണോ? മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു തനിക്കിഷ്‌ടമുള്ളയാളെ തെരഞ്ഞെടുത്താല്‍ ആ ബന്ധം ശാശ്വതമാകുമോ? ഈ വക കാര്യങ്ങളൊന്നും പലപ്പോഴും ചിന്തിക്കാറില്ല. ഒടുവില്‍ നൈരാശ്യംമൂലം ആത്മഹത്യ ചെയ്യുന്നു. ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന കൗമാരക്കാരുടെ ആത്മഹത്യകളില്‍ പ്രധാനം പ്രണയനൈരാശ്യമാണെന്നതു തര്‍ക്കമറ്റ സംഗതിയാണ്.കുടുംബങ്ങളിലെ അമിത സ്വാതന്ത്ര്യം, അമിത നിയന്ത്രണം എന്നിവയാണു കുട്ടികള്‍ അപഥ സഞ്ചാരത്തിലേക്കും പിന്നീടു സ്വയം ഹത്യയിലേക്കും വീഴാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ലഭിക്കാതെ പോകുന്ന സ്‌നേഹത്തിനും പീഡനമായ ബന്ധത്തിനും ഒരു പരിഹാരമായി തുടങ്ങുന്ന ബന്ധങ്ങള്‍തന്നെ പലപ്പോഴും മരണക്കുരുക്കിലേക്കുള്ള വഴിയായി മാറാറുണ്ട്.``സ്‌നേഹം നിറഞ്ഞ മമ്മിക്കും ഡാഡിക്കും, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെവന്നതിലും അതുവഴി നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതിലും എനിക്ക് അതിയായ ദുഃഖമുണ്ട.് എന്നോടു ക്ഷമിക്കുക-പ്രിയപ്പെട്ട മകന്‍.'' എസ്.എസ്.എല്‍.സി പരീക്ഷയ്‌ക്ക് ഒന്നാംക്ലാസ് ലഭിക്കാത്തതില്‍ മനംനൊന്തു മരണത്തെ പുല്‍കിയ ഒരു പതിനഞ്ചുകാരന്റെ ആത്മഹത്യാ കുറിപ്പാണിത്. പരീക്ഷയ്‌ക്കു മാര്‍ക്കു കുറഞ്ഞുപോയതിന്റെ പേരില്‍ മനംനൊന്തു ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയുള്ള മരണം, തൂങ്ങി മരണം... ഇത്തരം വാര്‍ത്തകള്‍ പരീക്ഷാഫലം പുറത്തുവരുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന വിജയം നേടാനാകാതെ വരികയും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ വിദ്യാര്‍ഥികള്‍ അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു.ജീവിതത്തിലെന്നപോലെ വിദ്യാഭ്യാസത്തിലും ജയപരാജയങ്ങള്‍ ഉണ്ടാകും. ജീവിതമൂല്യം അളക്കുന്നതു ജയപരാജയങ്ങളുടെ കണക്കുനോക്കിയല്ലെന്ന തിരിച്ചറിവില്ലാത്തതാണ് ഇത്തരം ആത്മഹത്യകള്‍ക്കു കാരണം.പരീക്ഷയില്‍ തോറ്റുവെന്നു കരുതി ജീവിതമവസാനിപ്പിക്കാന്‍ തുനിയുന്നവര്‍, പിന്നീടൊരിക്കലും വിജയിക്കാനോ വളര്‍ന്നു വലുതാകാനോ തനിക്കു കഴിയില്ലെന്നാവാം ചിന്തിക്കന്നത്. അധ്യാപകരും മാതാപിതാക്കളും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയാല്‍ ചെറിയപ്രായത്തിലുള്ള ആത്മഹത്യകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.`യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍'- വാര്‍ത്ത വായിക്കുമ്പോള്‍ത്തന്നെ പലരുടെയും നെറ്റി ചുളിയും. ഒരു യുവതി ആത്മഹത്യചെയ്‌താല്‍ ഉടന്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത് അവള്‍ ദുര്‍നടപ്പുകാരിയാവും എന്നാണ്. അവിഹിത ഗര്‍ഭം എന്നു പോലും ഇക്കൂട്ടര്‍ ചിലപ്പോള്‍ പറഞ്ഞുപരത്തുകയും ചെയ്യും. എന്നാല്‍ വസ്‌തുതയുമായി ഈ പരദൂഷണത്തിനു പുലബന്ധംപോലും കണ്ടെന്നു വരില്ല.ഇക്കഴിഞ്ഞയിടയ്‌ക്കാണു നല്ല വിദ്യാഭ്യാസവും കഴിവും സാമ്പത്തികവുമുള്ള യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവരെ ആത്മഹത്യയിലേക്കു നയിച്ചതാവട്ടെ തീരെച്ചെറിയ ഒരു പ്രശ്‌നം. സ്വന്തം വീട്ടില്‍ ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പിതാവ് ശകാരിച്ചു. രണ്ടടിയും കൊടുത്തു. അന്നു രാത്രി ഭക്ഷണമൊന്നും കഴിക്കാതിരുന്നു. പിറ്റേന്നു നേരം പുലരുന്നതിനു മുമ്പേ അവള്‍ ജീവനൊടുക്കി. സാഹചര്യത്തെളിവുവച്ചു നോക്കുമ്പോള്‍ സ്വന്തം പിതാവിനോടുള്ള വാശിയും വൈരാഗ്യവുമാണ് ആത്മഹത്യയിലൂടെ അവള്‍ തീര്‍ ത്തത്.കടംവാങ്ങിയ രൂപ കൃത്യസമയത്തു കൊടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെട്ട ജോസഫ് എന്ന ആള്‍ ആത്മഹത്യചെയ്‌തു. ഇവിടെ ആത്മഹത്യയ്‌ക്കു കാരണം മനോവിഷമം. ഭര്‍ത്താവു മരിച്ച ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്‌തു. ഇവിടെയും മനോവിഷമമാണു സ്വയം ഹത്യയ്‌ക്കു കാരണമായത്.ഇടത്തരം മലയാള കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുന്ന ബ്ലെയ്‌ഡ് മാഫിയാ സംഘങ്ങളാണു സംസ്ഥാനത്ത് ആത്മഹത്യയുടെ എണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന കൂട്ടര്‍. കൊള്ളപ്പലിശയ്‌ക്കു പണം വാങ്ങി അവസാനം തിരിച്ചടയ്‌ക്കാന്‍ ഗതിയില്ലാതെ മരണത്തെ വരിക്കുന്നവരുടെ എണ്ണം അടിക്കടി ഉയരുകയാണ്. ഇതിനു പുറമേ പണമിടപാടു സ്ഥാപനം നടത്തി പരാജയപ്പെട്ടു മരണത്തിനു കീഴടങ്ങിയവരും ചുരുക്കമല്ല. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി കൂട്ടആത്മഹത്യകള്‍ക്കും അടുത്തിടെ കേരളം സാക്ഷിയായി.സാമ്പത്തിക പരാധീനതയെ തുടര്‍ന്നു മൂന്നുമക്കള്‍ക്കു വിഷംകൊടുത്തു കൊന്നശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ വിഷം കഴിച്ചു മരിച്ചു. അടുത്തകാലത്ത് ഇടുക്കി ജില്ലയില്‍ നടന്ന സംഭവമാണിത്. സാമ്പത്തിക ബുദ്ധിമുട്ടിനെ ത്തുടര്‍ന്ന് മകള്‍ക്കു വിഷം കൊടുത്തുകൊന്ന് അമ്മയും വിഷംകഴിച്ചു മരിച്ചു. രണ്ടു മക്കള്‍ ഗുരുതരാവസ്ഥയില്‍. ഗൃഹനാഥന്‍ വിദേശത്താണ്. ഇവിടെയും സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണം. ഗള്‍ഫില്‍ പോകാന്‍ ഇവരുടെ ഭര്‍ത്താവ് പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. പലിശസഹിതം തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണു കൂട്ടമരണം. ഈ സംഭവം നടന്നതു തൃശൂര്‍ ജില്ലയില്‍.അത്യാവശ്യക്കാരുടെ നിസ്സഹായതയാണു കൊള്ളപ്പലിശക്കാരുടെ മൂലധനം. ഉയര്‍ന്ന പലിശയ്‌ക്കു കടംവാങ്ങി ദുരിതം പേറുന്നവര്‍ എത്ര ലക്ഷമെന്നോ, ഒടുവില്‍ ആത്മഹത്യ ചെയ്‌തവര്‍ എത്രയെന്നോ തിട്ടപ്പെടുത്താന്‍പോലുമാവില്ല.വ്യാപാരത്തില്‍ നഷ്‌ടം സംഭവിക്കുക സാധാരണമാണ്. ധൂര്‍ത്തും ദു:ശീലങ്ങളും ഇല്ലെങ്കില്‍പ്പോലും ബിസിനസ്സില്‍ നഷ്‌ടംവരും. കച്ചവടം കുറയുമ്പോഴും തൊഴില്‍ സമരം, വിലത്തകര്‍ച്ച എന്നിവ ഉണ്ടാകുമ്പോഴും നഷ്‌ടം വരാം. അങ്ങനെ വരുന്ന കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും ആത്മഹത്യയ്‌ക്കു കാരണമായ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കൂട്ട ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും കടക്കെണിയില്‍പ്പെട്ടു വലഞ്ഞവരാണ്. സാമ്പത്തികഭാരം താങ്ങാനാവാതെയും അപമാനഭീതികൊണ്ടും കുടുംബത്തോടെ ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തില്‍ ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്. ഈ കൂട്ടആത്മഹത്യകള്‍ക്കെല്ലാം പിന്നില്‍ താങ്ങാനാവാത്ത കടബാധ്യതയായിരുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇത്തരം ആത്മഹത്യകള്‍ക്ക് എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.ആത്മഹത്യ കേവലം വ്യക്തിപരമായ ഒരു പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യവസ്ഥിതിയുടെ ഭീകരതയും മൂല്യങ്ങളുടെ കുഴച്ചുമറിച്ചിലും മൂല്യങ്ങള്‍ നഷ്‌ടമാകലും തുടങ്ങി ഒട്ടേറെ സാമൂഹിക കാരണങ്ങള്‍ എടുത്തു പറയാനാകും. അതുകൊണ്ടുതന്നെ പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരേണ്ടതു സമൂഹവും ഭരണകൂടങ്ങളുമാണ്.കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇന്നൊരു വാര്‍ത്തതന്നെ അല്ലാതായിരിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ എന്തുകൊണ്ടാണു കൂടുതലായി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്? അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 19 2007
കേരളം ആത്മഹത്യയുടെ ദുരന്തഭൂമി 4

കര്‍ഷകര്‍ ആത്മഹത്യാ കുറിപ്പെഴുതുകയാണ്...
കാര്‍ഷികാവശ്യത്തിനു രണ്ടും മൂന്നും ബാങ്കുകളില്‍നിന്നും കടമെടുത്ത ജോസി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ഉടുമ്പന്‍ചോലയില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിവന്നിരുന്ന മാത്തുക്കുട്ടി കൃഷി നഷ്‌ടമായതിനെ തുടര്‍ന്ന് ആത്മഹത്യചെയ്‌തു. ബാങ്കുകാരുടെ ജപ്‌തിഭീഷണിമൂലം കര്‍ഷകന്‍ തൂങ്ങിമരിച്ചു. റബര്‍തോട്ടം പാട്ടത്തിനെടുത്തു കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യചെയ്‌തു... ഇത്തരം വാര്‍ത്തകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.കേരളത്തിലെ നെല്‍പ്പാടങ്ങളില്‍നിന്നു കൊയ്‌ത്തുത്സവങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. നഷ്‌ടങ്ങള്‍ മാത്രമാണു കര്‍ഷകര്‍ കൊയ്‌തെടുക്കുന്നത്. നഷ്‌ടമെങ്കിലും കൃഷി തുടരുന്നുവെന്നു മാത്രം.ബാങ്കില്‍നിന്നും വായ്‌പയെടുത്തു കൃഷിചെയ്യുന്ന പലര്‍ക്കും കൃഷി നഷ്‌ടമാക്കുന്ന വിളനാശവും ഇരുട്ടടിയാകുന്നു. വായ്‌പയെടുത്ത പണം തിരിച്ചടയ്‌ക്കാനാവാതെ പലിശയും പിഴപ്പലിശയുമൊക്കെയായി വന്‍ കടഭാരവുമായാണ് ഇക്കൂട്ടര്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. പോയകാല പ്രതാപം മനസില്‍ നിറയുന്ന കര്‍ഷകര്‍ കൃഷിനഷ്‌ടം വരുമ്പോള്‍, വരുംവര്‍ഷം നഷ്‌ടം നികത്താനാകുമെന്ന പ്രതീക്ഷയില്‍ കടമെടുത്തു വീണ്ടും കൃഷിയിറക്കുന്നു. എന്നാല്‍ ഫലം പലപ്പോഴും നിരാശയാവും. ഒടുവില്‍ നിലനില്‍പ്പുതന്നെ ഭീഷണിയാവുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയാണു പതിവ്.കാര്‍ഷിക കേരളം നേരിടുന്ന അത്യന്തം ഗുരുതരമായ സാമ്പത്തിക ത്തകര്‍ച്ച മലയാളിയെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമായാണു വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക മേഖലയിലെ ആസൂത്രണമില്ലാത്ത പ്രവര്‍ത്തനം മൂലം കേരള കര്‍ഷക സമൂഹം നിത്യദാരിദ്ര്യത്തിലേക്കും ജീവിത ദുരിതത്തിലേക്കും കൂപ്പുകുത്തിക്കഴിഞ്ഞു.വ്യക്തിപരവും മന:ശാസ്‌ത്രപരവുമായ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശാസ്‌ത്രീയമായ സമീപനംകൊണ്ടാണു കഴിയുന്നതെങ്കില്‍, കാര്‍ഷിക വിലയിടിവുമൂലം ജീവിതം വെടിയുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍ വ്യക്തമായ സാമ്പത്തിക പരിഷ്‌കരണമാണാവശ്യം.കേരളം വിവിധ തരത്തിലുള്ള വിളകളാല്‍ അനുഗൃഹീതമാണ്. എന്നാല്‍ ഈ വിളകള്‍ക്കെല്ലാം വിലയിടിയുകയും ഉത്‌പാദന ചെലവുപോലും കിട്ടാത്ത സാഹചര്യമാണ് ഇന്നുള്ളത്. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം ഇരുള്‍നിറഞ്ഞതായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു ഉത്‌പന്നത്തിനു വില കൂടിനിന്ന സമയത്ത് അതില്‍ പ്രതീക്ഷയര്‍പ്പിച്ചു കടം വാങ്ങി മകളുടെ കല്യാണമോ അതുപോലുള്ള കാര്യങ്ങളോ നടത്തിയവര്‍ കടംവീട്ടാന്‍ പോയിട്ട് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതു കേരളീയ ജനജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്.ഏലം, കുരുമുളക്, കാപ്പി, കൊക്കോ, അടയ്‌ക്ക, റബര്‍ തുടങ്ങിയ വിളകളുടെ എല്ലാം അവസ്ഥയിതാണ്. സ്ഥായിയായി മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. 60 ശതമാനം മുതല്‍ 90 ശതമാനം വരെ വില തകര്‍ച്ചയെയാണു കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്.താരതമ്യേന മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുകാലത്ത് അനുഭവിച്ചിരുന്ന കര്‍ഷകരുടെ ഇന്നത്തെ പ്രതിസന്ധി വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ മാറി മാറിവരുന്ന ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ആഢംബരങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലാണു മരണം ക്ഷണിച്ചുവരുത്തുന്നതെന്ന വാദം കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ ശരിയല്ലെന്നാണു വിലയിരുത്തല്‍. കാരണം, കര്‍മോല്‍സുകരായ കര്‍ഷകര്‍ ജീവിതത്തെ വെറുക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നിട്ടും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.കാര്‍ഷിക ഏജന്‍സികള്‍, സ്വകാര്യ-സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, വിപണന ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പീഡനമാണു കര്‍ഷകരുടെ ദുരവസ്ഥയ്‌ക്കു കാരണമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിലത്തകര്‍ച്ച, വിളനാശം എന്നിവ സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിക്കൂട്ടിലാവുന്നു. സര്‍ക്കാരിന്റെ പണമിടപാടു സ്ഥാപനങ്ങളുടെ കടുംപിടുത്തങ്ങളെ മുതലാക്കി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സഹായത്തിനെത്തും. എന്നാല്‍ ഇക്കൂട്ടരുടെ കഴുത്തറപ്പന്‍ പരിശയ്‌ക്കു പണം കടംവാങ്ങുന്ന കര്‍ഷകര്‍ തത്‌കാലത്തേക്കു പിടിച്ചുനില്‍ക്കുമെങ്കിലും ഒടുവില്‍ വന്‍ ഗര്‍ത്തത്തില്‍ പതിക്കുകയാണു പതിവ്.കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ് ഓരോ കര്‍ഷക ആത്മഹത്യാ കുറിപ്പുകളും ആവശ്യപ്പെടുന്നത്.കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, താങ്ങുവിലയ്‌ക്കുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ സംഭരണം. വിള ഇന്‍ഷുറന്‍സ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കാര്‍ഷിക കടാശ്വാസം, വായ്‌പകളില്‍ പലിശ ഇളവ്, സൗജന്യമായി ജലവും വൈദ്യുതിയും വിതരണം ചെയ്യല്‍ എന്നിവ കര്‍ഷകര്‍ക്കു നല്‍കുന്നതില്‍ ഭരണവര്‍ഗം കാട്ടുന്ന അലംഭാവമാണ്. കര്‍ഷക ആത്മഹത്യകള്‍ ഇത്രയുമധികം ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച് കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തുടരുന്ന നിലപാടുകളാണത്രേ കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്കു കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.കടം കയറിയ കര്‍ഷകന്‍ ഭാര്യയോടും പറക്കമുറ്റാത്ത രണ്ടു മക്കളോടുമൊപ്പം ജീവനൊടുക്കി. ``കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല. എന്നാല്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. ഒപ്പം ജീവിച്ചുകൊതിതീരാത്ത മക്കളെയും കൂടെ കൊണ്ടുപോകുന്നു. കാരണം അവര്‍ മറ്റാര്‍ക്കും ഭാരമാവാന്‍ പാടില്ല. കടം പെരുകുകയാണ്. കൃഷി നടത്താനെടുത്ത കടങ്ങള്‍ വീട്ടാന്‍ ഒരു മാര്‍ഗവുമില്ല. തന്നു തീര്‍ക്കാന്‍ നിവൃത്തിയില്ല. ആപത്തില്‍ സഹായിച്ചവരോടു നന്ദിയുണ്ട്. ഇനിയൊരു കര്‍ഷകര്‍ക്കും ഞങ്ങളുടെ അവസ്ഥ വരാതിരിക്കട്ടെ''. വിറയാര്‍ന്ന കൈകളാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കുറിച്ച ആത്മഹത്യാ കുറിപ്പാണിത്. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടരുന്നു.ആത്മഹത്യ ഒരു രോഗമാണോ? മാനസിക രോഗങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ ആത്മഹത്യയ്‌ക്കു കാരണമാകുമോ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 20 2007