Monday, May 25, 2009

പ്രിയാമണി വിവാഹിതയാകുന്നു ?


തെന്നിന്ത്യന്‍ താരസുന്ദരിയും ദേശീയ അവാര്‍ഡ്‌ ജേതാവുമായ പ്രിയാമണി വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹിതയാകാന്‍ പോകുന്നു എന്നതിനേക്കാള്‍ നല്ലതു പ്രിയാമണിക്കു പ്രണയസാഫല്യം എന്നു പറയുന്നതാവും കൂടുതല്‍ നല്ലത്‌. കഴിഞ്ഞ കുറേ നാളുകള്‍ക്കു മുമ്പു വരെ പ്രിയാമണിയുടെ പേരിനൊപ്പം ഉയര്‍ന്നു കേട്ട ആരുമല്ല പ്രിയാമണിയെ വിവാഹം ചെയ്യുന്നത്‌. തെലുങ്ക്‌ സിനിമയിലെ യുവസുന്ദരന്‍ തരുണ്‍ കുമാറാണ്‌ ഈ പ്രണയകഥയിലെ നായകന്‍. അതായതു മലയാളിയായ പ്രിയാമണിയുടെ മനം കവര്‍ന്നത്‌ ഒരു തെലുങ്ക്‌ സുന്ദരന്‍. തരുണുമായി പ്രിയ പ്രണയത്തിലാണെന്ന്‌ അടുത്ത കാലത്തു ചില ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. അതെല്ലാം പ്രിയാമണി ശക്തമായി നിഷേധിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെയാണ്‌ ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുളള വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്‌. 2007-ല്‍ നവവസന്തം എന്ന ചിത്രത്തില്‍ പ്രിയാമണിയും തരുണ്‍കുമാറും നായികാനായകന്മാരായി അഭിനയിച്ചിരുന്നു. ഇവര്‍ രണ്ടു പേരും ഒന്നിച്ച ആദ്യചിത്രമായിരുന്നു ഇത്‌. അന്നു മുതല്‍ തുടങ്ങിയതാണത്രേ ഇരുവരും തമ്മിലുളള പ്രണയം. ഇവര്‍ തമ്മിലുളള പ്രണയം അടുത്ത കാലത്തു തരുണിന്റെ മാതാവ്‌ അറിയുകയും ആ ബന്ധത്തിനു പച്ചക്കൊടി കാട്ടുകയും ചെയ്‌തതോടെയാണു കമിതാക്കള്‍ക്കു വിവാഹത്തിലൂടെ ഒന്നിക്കാനുളള വഴി തെളിഞ്ഞത്‌. ഇവര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ഉണ്ടാകും എന്നാണു കേള്‍ക്കുന്നത്‌. മലയാളത്തിന്റെ സ്വന്തം നടി എന്ന്‌ ഒരു കാലത്തു വിശേഷിപ്പിച്ചിരുന്ന ചെമ്പരത്തി ശോഭനയുടെ മകനാണു തരുണ്‍കുമാര്‍. മണിരത്‌നം സംവിധാനം ചെയ്‌ത അഞ്‌ജലി എന്ന ചിത്രത്തില്‍ ബലതാരമായി തരുണ്‍ അഭിനയിച്ചിരുന്നു. അഞ്‌ജലിയിലെ തരുണിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന ചിത്രത്തിലും തരുണ്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫൈവ്‌ സ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ വച്ചു തരുണ്‍-പ്രിയാ കമിതാക്കള്‍ ഇടക്കിടെ കണ്ടുമുട്ടിയിരുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അടുത്ത കാലത്തു തരുണ്‍ പ്രിയാമണിക്ക്‌ ഒരു ആഢംബര കാര്‍ സമ്മാനമായി നല്‍കിയ തും വന്‍വാത്തയായിരുന്നു. ഇതെല്ലാം ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക്‌ ആക്കം കൂട്ടുകയും ചെയ്‌തിരുന്നു. പ്രിയാമണിയേ പോലെ തന്നെ തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ തരുണിന്റെ പ്രണയങ്ങളെപ്പറ്റിയും മുമ്പു നിരവധി തവണ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. തരു ണിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആരതി അഗര്‍വാളുമായി തരുണ്‍ പ്രണയത്തിലാണെന്നു നേരത്തേ പലതവണ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട്‌ ആ ബന്ധം തകര്‍ന്നെ ന്നും വാര്‍ത്ത വന്നു. പിന്നീട്‌ ഒരു ദിനം ആരത്‌ അഗര്‍വാള്‍ ജീവനൊടുക്കന്‍ ശ്രമിച്ചതോടെ തരുണ്‍ വിവാദനായകും ആയിരുന്നു.

കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ബോളിവുഡില്‍


ഹോളിവുഡ്‌ നടിയും ടൈറ്റാനിക്കിലെ ദുരന്തനായികയുടെ വേഷം അഭിനയിച്ചു ലോകം കീഴടക്കിയ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ബോളിവുഡ്‌ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്‌. അമീര്‍ ഖാന്റെ നായികയായാണു കേറ്റ്‌ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്‌. കേറ്റ്‌ ബോളിവുഡിലെത്തുന്നു എന്നതിനോടൊപ്പം തന്നെ അമീര്‍ ഹോളിവുഡില്‍ എത്തുന്നു എന്നും പറയാനാകും. കാരണം ചിത്രം ബോളിവുഡിലും ഹോളിവുഡിലുമായാണത്രേ നിര്‍മിക്കുന്നത്‌. സംവിധായകന്‍ പാന്‍ നളിനാണു കേറ്റിനെ ബോളിവുഡിലേയ്‌ക്കു ക്ഷണിച്ചത്‌. ദി റീഡര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ നടി കൂടിയാണു കേറ്റ്‌. വിഖ്യാത പാക്കിസ്ഥാനി നാടകകൃത്ത്‌ സാദത്ത്‌ ഹസന്‍ മാന്‍റോയുടെ തോബ്‌ ടേക്‌സിംഗ്‌്‌ എന്ന ചെറുകഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ്‌ അമീര്‍ കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ ജോഡികള്‍ നായികാനായകന്മാരാകുന്നത്‌. ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ പാന്‍ നളിന്‍ ഇരുവരുമായും സംസാരിച്ചുവെന്നും കാന്‍ ഫിലിം ഫെസ്റ്റിവലിനു ശേഷം കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. കഥയും തിക്കഥയും അമീറിനു നന്നേ ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ കഥ കേട്ട്‌ അമീര്‍ ഖാന്‍ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണെന്നാണു റിപ്പോര്‍ട്ടുകള്‍. കഥയും തിരക്കഥയുമായി സംവിധയാകന്‍ കേറ്റിനേയും ചെന്നു കണ്ടിരുന്നു. കേറ്റിനും കഥ നന്നായി ഇഷ്ടപ്പെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍. സ്ലം ഡോഗ്‌ മില്യണെയര്‍ എന്ന ഇന്ത്യന്‍ ചിത്രം നിരവധി ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ നേടിയതോടെയാണത്രേ ഹോളിവുഡ്‌ താരങ്ങള്‍ ബോളിവുഡില്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നാണു വാര്‍ത്തകല്‍. ഇതിനു ശക്തി പകരുന്നതാണു കേറ്റ്‌ ബോളിവുഡില്‍ എത്തുന്നുവെന്ന വാര്‍ത്ത. ഇന്ത്യ പാക്കിസ്ഥാന്‍ വിഭജനകാലത്തെ ഇന്ത്യയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന നര്‍മരസപ്രധാനമായ കഥയാണു തോബ ടെക്‌സിംഗില്‍ പറയുന്നത്‌. ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനകാലമാണു കഥാ പശ്ചാത്തലം. മനോനില തെറ്റിയ ഒരു ഇന്ത്യക്കാരന്റെ വേഷത്തിലാവും അമീര്‍ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുക. കേറ്റിന്റെ വേഷത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. കേറ്റ്‌ തന്നെ ചിത്രത്തില്‍ നായികയാകുമെന്ന്‌ ഏകദേശം ഉറപ്പായിട്ടുണ്ട്‌. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ കേറ്റിന്റെ ഡേറ്റ്‌ ലഭിച്ചില്ലെങ്കില്‍ ദി മമ്മി എന്ന ചിത്രത്തിലെ നായിക റേച്ചല്‍ വെയ്‌സിനെ നായികയാക്കാനാണു ആലോചനകള്‍ നടക്കുന്നത്‌. ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്‌തനായ സംവിധായകനാണു പാന്‍ നളിന്‍. ഇദ്ദേഹത്തിന്റെ ആയുര്‍വേദ, ആര്‍ട്ട്‌ ഓഫ്‌ ബീയിംഗ്‌ എന്നീ ഡോക്യുമെന്ററികള്‍ നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. ഗുജറാത്ത്‌ സ്വദേശിയാണ്‌ ഇദ്ദേഹം. പാന്‍ നളിന്‍ സംവിധാനം ചെയ്‌ത ആദ്യ ഡേക്യമെന്ററിയായ സംസാര മുപ്പതിലധികം അന്താരാഷ്ട്ര അവാര്‍ഡുകളാണു നേടിയത്‌. 22 ദശലക്ഷം ഡോളറാണ്‌ ഈ ചിത്രം വാരിക്കൂട്ടിയത്‌. അന്താരാഷ്ട്ര തലത്തില്‍ ഇത്രയധികം പ്രശസ്‌തനായ പാന്‍ നളിന്‍ ക്ഷണിച്ചാല്‍ കേറ്റ്‌ വിന്‍സ്‌ലെറ്റിന്‌ ആ ക്ഷണം നിരസിക്കാന്‍ കഴിയില്ലെന്നാണു ബോളിവുഡ്‌ കരുതുന്നത്‌. ടൈറ്റാനിക്‌ എന്ന ചിത്രത്തിലൂടെ ആസ്വാദകമനസില്‍ പ്രണയം ശക്തമായ വേദനയായി അവശേഷിപ്പിച്ച നായിക കേറ്റിന്റെ ബോളിവുഡ്‌ പ്രവേശനത്തെ ആവേശത്തേടെ കാത്തിരിക്കുകയാണു ബോളിവുഡ്‌.

മീരയുടെ കൈയിലിരുപ്പു ശരിയല്ലെന്ന്‌


എവിടെ മീര ? മലയാള സിനിമാ താരം മീരാ ജാസ്‌മിനെ കുറച്ചു നാളായി മലയാള സിനിമയില്‍ കാണുന്നേയില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരത്തിലൊരു ചോദ്യം ഉയരുന്നത്‌്‌. മീര എവിടെ എന്നുളള ചേദ്യങ്ങളോടു പ്രതികരിക്കാതിരുന്ന സിനിമാരംഗത്തുളളവര്‍ ഒടുവില്‍ പ്രതികരിച്ചു തുടങ്ങി. അതും കടുത്ത ഭാഷയില്‍. മീരയുടെ കൈയിലിരുപ്പ്‌്‌ ശരിയല്ലെന്നാണു മലയാളത്തിലെ ഒരു പ്രശസ്‌ത സംവിധായകന്‍ പറയഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. മികച്ചൊരു നടിയാണു മീരയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മലയാളികള്‍ക്ക്‌ ഓര്‍ത്തിരിക്കാന്‍ ഒട്ടനവധി വേഷങ്ങളില്‍ അഭിനയിച്ച നടിയുമാണ്‌ മീര. എന്നാല്‍ മീരയിപ്പോള്‍ മലയാളസിനിമയില്‍ ഇല്ലെന്നു തന്നെ പറയാം. ഒരഭിമുഖത്തിലാേത്ര സംവിധായകന്‍ മീരക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശിനം നടത്തിയത്‌. നടിയുടെ കൈയിലിുപ്പ്‌ ശരിയല്ലാത്തതിനാലാണു മലയാളസിനിമ യിലേയ്‌ക്ക്‌ ആരും വിളിക്കാത്തതെന്നാണു ഇദ്ദേഹം പറയുന്നത്‌. സമയത്തു സെറ്റില്‍ വരില്ലെന്നു മാത്രമല്ല; സെറ്റില്‍ മറ്റുളളവരേടുളള മീരയുടെ പെരുമാറ്റവും മോശമാണ്‌. എത്ര വലിയ നടിയാണെങ്കിലും ഇങ്ങനെയൊക്കെയാണു പൊരുമാറ്റമെങ്കില്‍ ആരും വിളിക്കില്ലെന്നു സംവിധായകന്‍ പറയുന്നു. എന്തോ മരുന്നു കഴിക്കുന്നതിനാല്‍ രാവിലെ താമസിച്ചു മാത്രമേ ഉണരാനാകൂ എന്ന കാരണമാണു താമസിച്ചു സെറ്റിലെത്തുന്നതിനു മീര നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം ഈ സംവിധായകന്‍ തളളിക്കളയുന്നു. ഇതൊക്കെ വിശ്വസിക്കാന്‍ സിനിമക്കാര്‍ അത്ര വിഢികളല്ലെന്നും മീരയ്‌ക്കു സിനിമയോടുളള താത്‌പര്യം കുറഞ്ഞുവെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു. കുറച്ചു നാളുകളായി മീരയ്‌ക്കു മറ്റു പല കാര്യങ്ങളോടുമാണു താത്‌പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീരാ ജാസ്‌മിന്‍ അവസാനമായി അഭിനയിച്ച മലയാളചിത്രം മിന്നാമിന്നിക്കൂട്ടമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുളള മീരയുടെ പെരുമാറ്റം പലര്‍ക്കും ബുദ്ധിമുട്ട്‌ ഉണ്ടാക്കിയതായും സംവിധയകന്‍ വെളിപ്പെടുത്തി. അടുത്ത കാലത്തായി മീരയുടെ അഭിനയത്തില്‍ കുറച്ചു കൃത്രിമത്വം ഉണ്ടായിട്ടുണ്ട്‌. അതേക്കുറിച്ചു പറയുമ്പോള്‍ താരം അതു ചെവിക്കൊളളാന്‍ തയ്യാറാകുന്നില്ല. കഴിവുളള നടി തന്നെയാണു മീര. ഇപ്പോഴുളള മീരയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മീരയ്‌ക്കു മലയാളത്തില്‍ അവസരം ലഭിക്കുമെന്നും ഈ സംവിധായകന്‍ പറയുന്നു. മലയാള സൂപ്പര്‍ താരങ്ങളുടെ കൂട്ടായ്‌മയോടുകൂടി പുറത്തിറങ്ങിയ ട്വന്റി-ട്വന്റിയില്‍ സഹകരിക്കാഞ്ഞതു മൂലം മലയാള സിനിമാ ലോകം മീരയോട്‌ ഇപ്പോള്‍ വേണ്ടത്ര സ്‌നേഹം കാണിക്കുന്നില്ലെന്നാണു പൊതുവേയുളള സംസാരം. ഗോസിപ്പു കോളങ്ങളിലും വിവാദ വിഷയങ്ങളിലും നിറഞ്ഞു നിന്നിരുന്ന മലയാളത്തിന്റെ ശാലീന സുന്ദരി ഇപ്പോള്‍ മൗനത്തിലാണെന്നാണു സിനിമാ നീരീക്ഷകര്‍ പറയുന്നത്‌. മീര ഇപ്പോള്‍ ഒതുങ്ങിക്കൂടുന്നതിനു പിന്നില്‍ തക്കതായ കാരണവുമുണ്ടെന്നാണു പിന്നാമ്പുറ സംസാരം. മീര കുടുംബ ജീവിതത്തിലേക്കു പ്രവേശിക്കാന്‍ തയാറെടുക്കുകയാണെന്നാണു ചിലരുടെ അഭിപ്രായം. കാമുകനായ രാജേഷിനെ വിവാഹം കഴിച്ചു സ്വസ്ഥം ഗൃഹഭരണവുമായി ഒതുങ്ങിക്കൂടാനാണ്‌ ഈ സുന്ദരിയുടെ തീരുമാനമെന്നും മീരയോട്‌ അടുത്ത കേന്ദ്രങ്ങളും സൂചിപ്പിക്കുന്നു. തമിഴില്‍ വിജയകാന്തിന്റെ നായികയായി മര്യാദൈ എന്ന ചിത്രം അടുത്ത കാലത്തു പുറത്തു വന്നിരുന്നു. തമിഴകത്തു വമ്പന്‍ വിജയം കൊയ്‌തു കൊണ്ടു മുന്നേറുകയാണ്‌ ഈ ചിത്രം. ഇപ്പോള്‍ പ്രശാന്ത്‌ നായകനാകുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണത്രേ.

Tuesday, April 21, 2009

അക്ഷയ്‌ വാര്‍ത്തകളില്‍ നിറയുന്നു;


ബോളുവുഡ്‌ നടന്‍ അക്ഷയ്‌ കുമാര്‍ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറയുകയാണ്‌. ആദായനികുതിയടവിലും ബോളിവുഡ്‌ താരം അക്ഷയ്‌കുമാര്‍ മുന്‍പന്തിയില്‍ എന്നാണു താരത്തെപ്പറ്റി ഒടുവില്‍ പുറത്തു വന്ന വാര്‍ത്ത. ഫാഷന്‍ ഷോയ്‌ക്കിടെ ജീന്‍സിന്റെ ബട്ടണ്‍ അഴിച്ചു അക്ഷയ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഏതാനു ദിവസങ്ങള്‍ മാത്രം മുമ്പാണ്‌.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചിരുന്ന ഷാരൂഖ്‌ ഖാനെ പിറകിലാക്കിയാണു മുപ്പത്തിയൊന്നു കോടി നികുതിയടക്കുന്ന അക്ഷയ്‌കുമാര്‍ മുന്‍പന്തിയിലെത്തിയത്‌. 30.99 കോടിയാണു നികുതിയായി ഷാരൂഖ്‌ ഖാന്‍ ഇത്തവണ നല്‍കിയത്‌. ബോളിവുഡിലെ പത്തു മുന്‍നിര താരങ്ങള്‍ ചേര്‍ന്നു നൂറ്റിയേഴു കോടി രുപ നികുതിയിനത്തില്‍ ഈ വര്‍ഷം സര്‍ക്കാരിനു നല്‍കുമ്പോള്‍ ഇതു കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു 17.7 ശതമാനം കൂടുതലാണ്‌. ഇതു സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാന്‍ സഹായിക്കും എന്നാണു കരുതപ്പെടുന്നത്‌. അക്ഷയ്‌കുമാറിനും ഷാരൂഖ്‌ഖാനും പിറകേ സല്‍മാന്‍ഖാന്‍ 14 കോടിയും സേയ്‌ഫ്‌ അലിഖാന്‍ 8.6 കോടിയും നികുതിയടക്കും. നികുതിയടവില്‍ ഐശ്യര്യറായ്‌ ആറാം സ്ഥാനത്തും കരീനാ കപൂര്‍ ഏഴാം സ്ഥാനത്തും അഭിഷേക ബച്ചന്‍ എട്ടാം സ്ഥാനത്തുമാണ്‌. അതേസമയം രാജേഷ്‌ ഖന്ന 6.87 കോടി രൂപ നികുതിയടച്ചു കൊണ്ടു ബിഗ്‌ബി അമിതാഭ്‌ ബച്ചനെ വെട്ടിച്ചിരിക്കുകയാണ്‌. ഒമ്പതാം സ്ഥാനത്തു ഗായകനും നടനുമായ ഫിമേഷ്‌ രേഷമ്യയാണ്‌. പുതിയ ബോളിവുഡ്‌ തരംഗമായ കത്രീന കൈഫാണു പത്താം സ്ഥാനത്ത്‌ എത്തിനില്‍ക്കുന്നത്‌. അക്ഷയ്‌കുമാര്‍ ഒരു ഫാഷന്‍ ഷോയില്‍ തന്റെ ജീന്‍സിന്റെ ബട്ടണ്‍ പരസ്യമായി ഊരാന്‍ നിന്നു കൊടുത്തതു ഇക്കഴിഞ്ഞയാഴ്‌ച വിവാദമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നു താരത്തിനെതിരെ വകോല പോലീസ്‌ കേസെടുത്തു. ലെവിസ്‌ ജീന്‍സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാണ്‌ അക്ഷയ്‌കുമാര്‍. കഴിഞ്ഞ 30-നു മുംബൈയില്‍ നടന്ന ലാക്‌മേ ഫാഷന്‍ ഷോയിലാണു സംഭവം. അക്ഷയിന്റെ ഭാര്യ ട്വിങ്കിള്‍ ആണു ഷോയില്‍ അക്ഷയ്‌കുമാറിന്റെ ജീന്‍സിന്റെ ബട്ടണ്‍ ഊരിയത്‌. ഈ പെരുമാറ്റം മോശവും സംസ്‌കാരത്തിനു യോജിച്ചതുമല്ലെന്നും കാണിച്ച്‌ അനില്‍ നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണു പരാതി നല്‍കിയത്‌. സെക്‌്‌ഷന്‍ 292, 293 പ്രകാരമാണു പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ബട്ടണ്‍ അഴിക്കലിനെത്തുടര്‍ന്ന്‌ അക്ഷയ്‌കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയയെും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അക്ഷയ്‌ കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ മാപ്പു പറയുകയും ചെയ്‌തിരുന്നു. മൂന്നുമാസം വരെ ജയില്‍ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്‌ ഇവര്‍ ചെയ്‌തിരിക്കുന്നതെന്നാണു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌.

Sunday, April 19, 2009

നയന്‍സിന്റെ വാക്കിന്റെ വില !


പാവം നയന്‍ താര; എന്തു ചെയ്‌താലും പറഞ്ഞാലും വിവാദമാവുകയാണ്‌. അതു നടിയുടെ കൈയിലിരുപ്പിന്റെ ഫലമാണോ ? അതോ നടിയുടെ സമയദോഷമാണോ ? എന്നാണു നയന്‍താരയുടെ ആരാധകര്‍ക്കിപ്പോള്‍ സംശയം. പറയുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാതെ അധികം വൈകാതെ തന്നെ അതെല്ലാം വിഴുങ്ങി താരം തടി തപ്പുന്ന കാഴ്‌ചയാണു ആരാധകര്‍ കാണുന്നത്‌ !ചെയ്യുന്ന കാര്യങ്ങളെല്ലാം വിവാദമാകുക മാത്രമല്ല; നയന്‍താര ചെയ്യുന്ന ചിത്രങ്ങളില്‍ പലതും ബോക്‌സ്‌ ഓഫീസില്‍ ഇപ്പോള്‍ തലകുത്തി വീഴുകയുമാണെന്നാണു തീയറ്റര്‍ റിപ്പോര്‍ട്ടുകള്‍. ചുരിദാര്‍ ധരിച്ചു ക്ഷേത്രദര്‍ശനം നടത്തിയ നടി നയന്‍താരയെ ഭക്തജനങ്ങള്‍ തടഞ്ഞതും നയന്‍സിന്റെ പ്രതികരണവുമാണ്‌ ഇപ്പോള്‍ വിവാദമായിരിക്കുന്നത്‌.. മുക്കാല്‍ മണിക്കൂറോളം പൊതുജനരോഷത്തിന്‌ ഇരയായ നടി അവസാനം മാപ്പു പറഞ്ഞു പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. മാപ്പു പറയാനൊന്നും ആദ്യം നടി തയ്യാറായില്ല കെട്ടോ. പൊതുജനത്തോടു തട്ടിക്കയറാനും നയന്‍താര തയ്യാറായി. ഒറ്റപ്പാലം വരിക്കാശേരി മനയില്‍ നയന്‍താര നായികയാകുന്ന സിദ്ദിഖിന്റെ ബോഡിഗാര്‍ഡ്‌ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടക്കുകയാണ്‌. ഇവിടെ നിന്നാണു നയന്‍സ്‌ വിഷുദിനത്തില്‍ ചുരിദാര്‍ ധരിച്ചു കൊണ്ട്‌ ക്ഷേത്രത്തില്‍ എത്തിയത്‌. ഒറ്റപ്പാലം മനശീരി കിള്ളിക്കാവിലാണു ചുരിദാര്‍ ധരിച്ച നയന്‍താര എത്തിയത്‌. മണിയോടെയാണു നയന്‍ ക്ഷേത്രത്തില്‍ എത്തിയത്‌. പത്തുമണിയോടെ ക്ഷേത്രനട അടച്ചെങ്കിലും കൂത്തുത്സവം നടക്കുന്നതിനാല്‍ ക്ഷേത്രമുറ്റത്തേയ്‌ക്കു കടക്കുന്നതിനുളള ഗേറ്റ്‌ അടച്ചിരുന്നില്ല. കാറില്‍ വന്നിറങ്ങിയ നടി ക്ഷേത്രത്തിലേയ്‌ക്കു കയറുകയായിരുന്നുവത്രേ. ചരിദാര്‍ ധരിച്ചു ക്ഷേത്ര ത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു നാട്ടുകാര്‍ പറഞ്ഞ പ്പോള്‍ അതു പറയാന്‍ നിങ്ങളാരാണെന്നു ചോദിച്ചു കൊണ്ടു ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നുവത്രേ. നയന്‍താര ക്ഷേത്രത്തിലേക്കു പോകുന്നതുകണ്ട പരിസരവാസികളായ ഭക്ത ജനങ്ങള്‍ തുടര്‍ന്നും ഇതു വിലക്കാന്‍ ശ്രമിക്കുകയും ഉച്ചത്തില്‍ വിളിച്ചു കൂവുകയും ചെയ്‌തു. എന്നാല്‍, ഇതു ശ്രദ്ധിക്കാതെ ദര്‍ശനം നടത്തി തിരികെ വന്ന നടി ജനങ്ങളോടു കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന്‌ ആക്ഷേപമുണ്ട്‌. തുടര്‍ന്നാണു നടിയെ ജനങ്ങള്‍ തടഞ്ഞുവച്ചത്‌. രംഗം വഷളായതോടെ കാറില്‍ കയറി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വാഹനം തടഞ്ഞിട്ടു. സംഭവമറിഞ്ഞു വരിക്കാശേരി മനയില്‍ ഉണ്ടായിരുന്ന സിനിമാപ്രവര്‍ത്തകര്‍ എത്തി താരസുന്ദരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കു കയായിരുന്നു. ക്ഷേത്രാചാരം ലംഘിച്ചതിനും അപമര്യാദയായി പെരുമാറുകയും ചെയ്‌തതിനു മാപ്പു പറയണമെന്നായി രുന്നു ഇവരുടെ ആവശ്യം. നയന്‍താര ഇതിനു തയാറായില്ല. മാപ്പു പറയാതെ വിടില്ലെന്ന തീരുമാനത്തില്‍ നാട്ടുകാരും ഉറച്ചു നിന്നു. തുടര്‍ന്നു പതിനൊന്നേകാലോടെ നടി പരസ്യമായി മാപ്പു പറഞ്ഞു തടിതപ്പുകയായിരുന്നു. അടുത്ത കാലത്തും ഇതു പോലെ നയന്‍സ്‌ ആദ്യം എടുത്ത തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങി പത്തി മടക്കിയതു നാം കണ്ടതാണ്‌. പയ്യാ എന്ന സിനിമയില്‍ ഉയര്‍ന്ന തുക പ്രതിഫലം വേണമെന്ന ആവശ്യത്തിന്‍ നയന്‍സ്‌ ഉറച്ചു നിന്നതിനെ തുടര്‍ന്നു നിര്‍മാതാക്കള്‍ നയന്‍സിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഇതേ തുടര്‍ന്നു വാങ്ങിയ അഡ്വാന്‍സ്‌ തുക തിരികെ നല്‍കണമെന്നു നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നയന്‍സ്‌ അതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നു തമിഴ്‌ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ കൗണ്‍സിലിന്റേയും സൗത്ത്‌ ഇന്ത്യ ഫിലിം ആക്‌ടേഴ്‌സ്‌ അസോസിയേഷന്റേയും സംയുക്തയോഗം നയന്‍സിനു തമിഴ്‌ സിനിമയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. വിലക്കിനെ ശക്തമായി തന്നെ നേരിടുമെന്നും തുക മടക്കി നല്‍കില്ലെന്നും ആദ്യം പറഞ്ഞ നയന്‍സ്‌ പിന്നീടു വാക്കു മാറ്റുകയാണു ണ്ടായത്‌. ``അഡ്വാന്‍സ്‌ തുക മടക്കി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.'' എന്നു പറഞ്ഞ നടി ഒടുവില്‍ അഡ്വാന്‍സ്‌ തുക മടക്കി നല്‍കി തലയൂരുകയായി രുന്നു. ഇതേ തുടര്‍ന്നു വിലക്കു പിന്‍വലിക്കാന്‍ സംഘടനകള്‍ തയാറാവുക യും ചെയ്‌തു. നോക്കണേ നയന്‍സിന്റെ വാക്കിന്റെ വില.

Wednesday, April 15, 2009

അസിനെതിരേ വീണ്ടും കേസ്‌


തെന്നിന്ത്യന്‍-ബോളിവുഡ്‌ താരം അസിനെതിരേ സ്വന്തം ജീവനക്കാരുടെ മാതാപി താക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്‌ ഇതു രണ്ടാം തവണ. അസിന്റെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന യുവാവിനെ കാണുന്നില്ലെന്നു കാട്ടി യുവാവിന്റെ പിതാവാണി പ്പോള്‍ അസിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിനു മുമ്പ്‌ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ അസിന്‍ വേലക്കാരിയെ ചുവന്ന തെരുവില്‍ വിറ്റെന്നു കാട്ടി വേലക്കാരിയുടെ മാതാവ്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു വന്ന നല്ലമുത്തുകുമാറിനെ (23) കാണാനില്ലെന്നാണ്‌ പിതാവ്‌ മുത്തുകുറുപ്പന്‍ പോലീസിനു പരാതി നല്‍കിയിരിക്കുന്നത്‌. അസിനെയും പിതാവ്‌ ജോസഫിനെയും പ്രതികളാക്കിയാണ്‌ മുത്തുകുറുപ്പന്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ഹെഡ്‌ ഹില്‍സ്‌ പോലീസ്‌ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. നാലു കൊല്ലമായി അസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു നല്ലമുത്തുകുമാര്‍. അസിന്‍ മുംബൈയിലേക്കു താമസം മാറിയപ്പോള്‍ നല്ലമുത്തുവിനെ കൂടെ കൊണ്ടുപോയിരുന്നു. അവിടെ വച്ചു റോഡപകടത്തില്‍ പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. മുത്തുകുറുപ്പനും കൂടെയുണ്ടായിരുന്നു. സുഖമായതിനുശേഷം രണ്ടുപേരും ചെന്നൈയിലേക്കു മടങ്ങി. അസിന്‍ വിളിച്ചതനുസരിച്ചു വീണ്ടും നല്ലമുത്തു മുംബൈയിലേക്കു പോയെന്നും പിന്നീടു യാതൊരു വിവരവുമില്ലെന്നും മുത്തുകറുപ്പന്റെ പരാതിയില്‍ പറയുന്നു.എന്നാല്‍ പരാതിയില്‍ വാസ്‌തവമില്ലെന്ന്‌ അസിന്റെ പിതാവ്‌ ജോസഫ്‌ തോട്ടുങ്കള്‍ വ്യക്തമാക്കി യിട്ടുണ്ട്‌. മുത്തുകുമാറിനു മുംബൈയിലെ ചില അധോലോകസംഘങ്ങളുമായി ബന്ധമുണ്ടായിരുന്നെ ന്നും ഇതാണു മുത്തുവിന്റെ തിരോധാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അസിന്‍ ബോളിവുഡില്‍ എത്തിയ കാലം മുതല്‍ മുത്തു മുംബൈയിലായിരുന്നു. ഈ കാലത്താവും അധോലോകസംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത്‌. എന്നാല്‍ ഇതു സത്യമല്ലെന്നും ഏതാനും ആഴ്‌ചകള്‍ക്കു മുമ്പു മകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി നല്ല മുത്തുകുമാറിന്റെ അച്ഛന്‍ പറയുന്നു. അസിനും പിതാവും ചേര്‍ന്നു തന്നെ പീഡിപ്പിക്കുകയാണെന്നും ജോലി ഉപേക്ഷിക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറയുന്നു. പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌.അസിന്‍ വേലക്കാരിയെ മുംബൈയിലെ ചുവന്ന തെരുവില്‍ കൊണ്ടു പോയി വിറ്റെന്നു വേലക്കാരിയുടെ മാതാവ്‌ ഏതാനും മാസം മുമ്പാണു പോലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി അസിന്റെ വീട്ടില്‍ ജോലി ചെയ്യുന്ന ഇരുപത്തിരണ്ടു കാരിയായ തന്റെ മകള്‍ ബുലയെ കാണാന്‍ പോലും അസിനും വീട്ടുകാരും സമ്മതിക്കുന്നില്ലെന്നും ഇതു ചോദ്യം ചെയ്‌ത തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമാണു ബുലയുടെ മാതാവ്‌ നരശമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്‌. തന്റെ മകളെ കാണാന്‍ മുമ്പു മാസത്തിലൊരിക്കല്‍ താന്‍ അസിന്റെ വീട്ടില്‍ പോകുമായിരുന്നു. ചിലപ്പോള്‍ ആഴ്‌ചയില്‍ ഒരിക്കലും പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി തന്റെ മകളെ കാണാന്‍ പോലും അസിനും കുടുംബവും സമ്മതിക്കുന്നില്ല. മകളെ വീണ്ടെടുത്തു നല്‍കണമെന്നും പരാതിയിലുണ്ട്‌. പരാതിയേ തുടര്‍ന്ന്‌ അസിന്റെ പിതാവ്‌ ജോസഫിനേയും വേലകേകാരി ബുലയേയും പോലീസ്‌ ചേദ്യം ചെയ്‌തിരുന്നു. പരാതി ലഭിച്ച ചെന്നൈ തേനാംപെട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ അസിന്‍ ഹാജരാകാന്‍ വൈകിയതി നേ തുടര്‍ന്നു മുംബൈയില്‍ താമസിക്കുന്ന അസിനെ മുംബൈ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.യഥാസമയം പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകാതിരുന്നതില്‍ നടി അസിനു പോലീസിന്റെ അന്ത്യശാസനവും ലഭിച്ചിരുന്നു. മുംബൈയില്‍ എത്തിയ തോനാംപെട്ട്‌ സി ഐ യുടെ നേതൃത്വത്തില്‍ അന്ധേരി പോലീസ്‌ സ്റ്റേഷനില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍. അതേ സമയം തന്നെ അസിനും കുടുംബവും തട്ടിക്കൊണ്ടു പോയെന്ന ആരോപണം വേലക്കാരി യായ ബുല ആദ്യം തന്നെ നിക്ഷേധി ച്ചിരുന്നു. ഗജിനിയുടെ ഷൂട്ടിംഗ്‌ പ്രമാണിച്ച്‌ അസിനും കുടുംബവും കുറേ നാളുകളായി മുംബൈയിലാ ണു താമസം. താനും അവരോടൊപ്പം മുംബൈയിലായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചെന്നൈയിലുളള വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. വീട്ടിലേയ്‌ക്കു ശമ്പളമായി കിട്ടിയ പണവും അയച്ചു കൊടുത്തിരുന്നില്ല. ഇതിനലായിരിക്കണം അമ്മ നരശമ്മ അസിനും കുടുംബത്തിനുമെതിരേ പരാതി നല്‍കിയതെന്നും വേലക്കാരി ബുല പറയഞ്ഞിരുന്നു. ബുല പണിയെടുത്തുണ്ടാക്കുന്ന പണം മുഴുവന്‍ അമ്മ നരശമ്മ ധൂര്‍ത്തടിച്ചു കളയുന്നതിനാല്‍ മനഃ പൂര്‍വ്വം ബുല അവരെ കാണാതിരുന്നതാണെന്നും പറയുന്നു. ഇക്കാരണം കൊണ്ടാവാം ഇത്തരത്തില്‍ ഒരു പരാതി നല്‍കിയതിനു പിന്നിലെന്നും സംസാരമുണ്ട്‌. ഇക്കാര്യങ്ങളെല്ലാം അസിന്‍ തന്റെ വെബ്‌ സൈറ്റില്‍ വിശദീകരിച്ചിരു ന്നു. ഈ കേസ്‌ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന കാര്യത്തില്‍ കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. അതിനു പിന്നാലെയാണു മറ്റൊരു ജീവനക്കാരനായ യുവാവിനെ കാണാനില്ലെ ന്നു കാട്ടി അസിനെതിരേ യുവാവിന്റെ അച്ഛന്‍ പരാതി ല്‍കിയിരിക്കുന്നത്‌.

വിദ്യ രണ്ടും കല്‍പ്പിച്ച്‌


ബോളിവുഡ്‌ താരസുന്ദരി വിദ്യ ബാലന്‍ വീണ്ടും കിടപ്പറരംഗങ്ങളില്‍ അഭിനയിക്കുന്നു. കിടപ്പറ രംഗങ്ങള്‍ ആദ്യമായൊന്നുമല്ലല്ലോ വിദ്യ അഭിനയിക്കുന്നത്‌ ? പിന്നെന്താ ഇപ്പോള്‍ ഈ വാര്‍ത്തയ്‌ക്ക്‌ ഇത്ര പ്രാധാന്യം എന്ന്‌ ആര്‍ക്കം സംശയം തോന്നാം. എന്നാല്‍ കേട്ടോളൂ വിദ്യ ഇതു വരെ അഭിനയിച്ച കിടപ്പറരംഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായി `കിടിലന്‍' കിടപ്പറരംഗമാണത്രേ പുതിയ ചിത്രത്തിനായി ചിത്രീകരിച്ചിരിക്കുന്നത്‌. വിദ്യയുടെ ആദ്യ ബോളുവുഡ്‌ ചിത്രമായ പരിണിതില്‍ തന്നെ വിദ്യ കിടപ്പറരംഗത്ത്‌ അഭിനയിച്ചിരുന്നു. പിന്നീട്‌ ആക്ഷയ്‌ കുമാര്‍ നായകനായ ഹേ ബേബി എന്ന ചിത്രത്തിലും വിദ്യ ഇത്തരം രംഗത്ത്‌ അഭിനയിച്ചിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം പുതിയ ചിത്രത്തിലെ അഭിനയത്തിന്റെ ഏഴ്‌ അയലത്തു പോലും വരില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അതു കൊണ്ടു തന്നെയാണ്‌ ഇപ്പോള്‍ വിദ്യ കിടപ്പറ രംഗത്ത്‌ അഭിനയിച്ചതു വന്‍ വാര്‍ത്തയായിരിക്കുന്നത്‌. വെളളിത്തിരയില്‍ നിലനില്‍ക്കുന്നതിനു ഇത്തരത്തില്‍ ചില പ്രകടനങ്ങളും വിട്ടുവീഴ്‌ചയും ചെയ്യേണ്ടി വരുമെന്ന്‌ ഒടുവില്‍ മറ്റു പല നടിമാരേയും പോലെ വിദ്യയും മനസിലാക്കി എന്നാണു ചിത്രത്തിലെ രംഗങ്ങള്‍ കാട്ടിത്തരുന്നതെന്നാണു റിപ്പോര്‍ട്ട്‌. ശരീരം മുഴുവന്‍ മറയുന്ന തരത്തിലുളള സാരിയടക്കമുളള വസ്‌ത്രങ്ങള്‍ അണിഞ്ഞ്‌ അഭിനയിച്ചു കഴിഞ്ഞു പോന്ന മലയാളിയായ ഒരു നടി ആദ്യമായി ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത ആദ്യമായി പുറത്തു വന്നപ്പോള്‍ ബോളിവുഡ്‌ പരിഹസിച്ച നടിയാണു വിദ്യ. അതിനു ശേഷം ഏറ്റവും മോശമായി വസ്‌ത്രധാരണം നടത്തുന്ന നടി എന്ന വിശേഷണവും വിദ്യയ്‌ക്കു ചാര്‍ത്തിക്കൊടുത്തു. അങ്ങനിരിക്കെയാണു വിദ്യ കിടിലന്‍ കിടപ്പറരംഗത്തു പ്രത്യക്ഷപ്പെടുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്‌. ഇഷ്‌കിയാന്‍ എന്ന ചിത്രത്തിലാണു വിദ്യ ഈ പ്രകടനം നടത്തിയിരിക്കുന്നത്‌. വിശാല്‍ ഭരദ്വാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സഹതാരം അര്‍ഷാദ്‌ വാര്‍സിക്കൊപ്പമുളള വിദ്യയുടെ കിടപ്പറരംഗം പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടുമെന്നു തന്നെയാണു റിപ്പോര്‍ട്ടുകള്‍. അമ്മാവനേയും മരുമകനേയും ഒരേ സമയം വട്ടം കറക്കുന്ന ഇത്തിരി തരികിടയായ പെണ്ണിന്റെ വേഷത്തിലാണു വിദ്യ പ്രത്യക്ഷപ്പെടുന്നത്‌. അമ്മാവനായി നസുറുദീന്‍ ഷായും മരുമകനായി അര്‍ഷാദ്‌ വാര്‍സിയുമാണു ചിത്രത്തില്‍ അഭിനയിക്കു ന്നത്‌. ഒരു മടിയുമില്ലാതെ കിടപ്പറരംഗം ആഭിനയിക്കു കയും അതില്‍ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുകയും ചെയ്‌ത വിദ്യയെ ചിത്രത്തിന്റെ സംവിധായകന്‍ അഭിനന്ദനം കൊണ്ടു മൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

പ്രിയാമണിയേയും ഒളികാമറാകണ്ണുകള്‍ കണ്ടുവോ ?


ദേശീയ പുരസ്‌ക്കാര ജോതാവും തെന്നിന്ത്യന്‍ താരസുന്ദരിയുമായ പ്രിയമണിയേയും `ദൃശ്യങ്ങള്‍' ഒളികാമറ ഒപ്പിയെടുത്തതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടു കള്‍ക്ക്‌ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും കോളിവുഡിലെ ഗോസിപ്പ്‌ കോളങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്‌ ഈ വാര്‍ത്തകളാണ്‌. തെന്നിന്ത്യന്‍ താരസുന്ദ രികളായ തൃഷയ്‌ക്കും നയന്‍താരയ്‌ക്കും നമിതയ്‌ക്കും പിന്നാലെ യാണു പ്രിയാമണിയും ഒളി കാമറയ്‌ക്ക്‌ ഇരയായത്‌. തൃഷയുടെ ബാത്ത്‌ റൂം വീഡിയോയ്‌ക്കും നയന്‍സിന്റെ ചുംബനരംഗ ചിത്രങ്ങള്‍ക്കും നമിതയുടെ നഗ്നവീഡിയോയ്‌ക്കും പിന്നാലെയാണിത്‌.എന്തായാലും പ്രിയമണിയുടേതെന്നു പറയുന്ന ദൃശ്യങ്ങള്‍ മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേയ്‌ക്കു പരക്കുകയാണ്‌. ഒരു സ്‌ത്രീ വസ്‌ത്രം മാറുന്നതിന്റെ ദൃശ്യങ്ങളാണത്രേ ഇത്‌. ഇതു പ്രിയാമണിയാണെന്ന്‌ ഉറപ്പൊന്നും ഇല്ലെങ്കിലും പ്രിയാമണി തന്നെയാണെ ന്നാണു കോളിവുഡിലെ പപ്പരാസികള്‍ എഴുതി വിടുന്നത്‌. നടി പ്രിയാമണി ആദ്യമായി ബിക്കിനിയിട്ട്‌ അഭിനയിക്കുന്ന ദ്രോണ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണു നടിയുടെ നഗ്നത ആരോ ഒളികാമറയില്‍ ഒപ്പിയെടുത്തതെന്നാണു റിപ്പോര്‍ട്ടുകള്‍. ദ്രോണയില്‍ ബിക്കിനിയണിഞ്ഞെത്തുന്ന പ്രിയാമണി മഴനൃത്തമാടുന്ന രംഗമുണ്ട്‌. ഈ രംഗം ഷൂട്ട്‌ ചെയ്‌ത ശേഷം ലൊക്കേഷനോടു ചേര്‍ന്നുളള ഏതോ ഒരു മുറിയില്‍ വസ്‌ത്രം മാറുന്നത്‌ ആരോ മൊബൈലില്‍ ഷൂട്ട്‌ ചെയ്‌തെടുത്തെന്നും ഇതാണിപ്പോള്‍ മൊബൈലില്‍ പരക്കുന്നതെന്നുമാണു റിപ്പോര്‍ട്ടുകള്‍. വെളള സാരിയുടുത്ത ഒരു സ്‌ത്രീ വസ്‌ത്രം മാറുന്ന രംഗത്തോടെയാണു വീഡിയോ ദൃശ്യം തുടങ്ങുന്നതെന്നു ദൃശ്യം കണ്ടവര്‍ പറയുന്നു. ദൃശ്യം പ്രിയാമണിയുടേതാ ണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്‌. മുമ്പും പല നായികമാരുടേയും ഇത്തരത്തിലുളള ദൃശ്യങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അവയില്‍ പലതും കൃത്രിമമായി ഉണ്ടാക്കിയെടുത്തതാ ണെന്നു പിന്നീടു വ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പ്രിയാമണിയുടെ `ദൃശ്യങ്ങള്‍' മോര്‍ഫിംഗിലൂടെ നിര്‍മിച്ചെടുത്തതാവുമെന്നു പറയുന്നവരുമുണ്ട്‌. എന്തായാലും ദേശീയ പുരസ്‌ക്കാര ജേതാവായ പ്രിയാമണി ബിക്കിനിയണിഞ്ഞു ദ്രോണ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പലരും അത്ഭുതത്തോടെയാണു ശ്രവിച്ചത്‌. അതിനു പിന്നാലെയാണിപ്പോള്‍ പ്രിയാമണിയുടെ `നഗ്നത'യും പരക്കുന്നത്‌. പ്രിയാമണി ദ്രോണയില്‍ അതിരു കവിഞ്ഞ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയ ശേഷം ഈ നടി സ്ഥിരമായി ഗോസിപ്പ്‌ കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ ജനുവരിയില്‍ ഷൂട്ടിംഗ്‌ സ്ഥലത്തെ കാരവാനില്‍ വച്ചു നമിത വസ്‌ത്രം മാറുന്നതു ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളും ഇന്റര്‍നെറ്റിലൂടെ പരക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒറികാമറയെ ഭയന്നു പല താരങ്ങളേയും പോലെ നമിത ഹോട്ടല്‍ മുറികളില്‍ താമസിക്കുന്നത്‌ ഒഴിവാക്കിയിരുന്നു. ഷൂട്ടിംഗിനായി പോകുമ്പോള്‍ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലായിരുന്നു നമിത കുറേ നാളുകളായി താമസിക്കുന്നത്‌. അതു പോലെ തന്നെ ഒളികാമറയെ ഭയന്നു നമിത ഇപ്പോള്‍ ഷൂട്ടിംഗിനിടെ വസ്‌ത്രം മാറുന്നതു സ്വന്തം കാരവാനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ താരങ്ങള്‍ വിശ്രമിക്കുന്നതിനായി ഉപയോഗിക്കുന്നതാണു കാരവാനുകള്‍. എല്ലാ വിധ ആധുനിക സൗകര്യങ്ങളും കാരവാനില്‍ ഉണ്ടാകും. എന്നാല്‍ താരം ഭയപ്പെട്ടതു തന്നെ ഒടുവില്‍ സമ്മതിച്ചു. മുന്‍കരുതലുകള്‍ ഒന്നും തന്നെ ഫലവത്തായില്ല എന്നാണു വീഡിയോ ക്ലിപ്പുകള്‍ പുറത്തായതോടെ വ്യക്തമായത്‌.മലയാള സിനിമാ സീരിയല്‍ നടി ശാലു മേനോന്റേത്‌ എന്നു കരുതുന്ന അശ്ലീല വീഡിയോയും ചിത്രങ്ങളും അടുത്ത കാലത്ത്‌ ഇന്റര്‍നെറ്റില്‍ പരന്നിരുന്നു.ഇന്റര്‍നെറ്റില്‍ അശ്ലീലചിത്രങ്ങള്‍, അശ്ലീല വീഡിയോ എന്നിവ കാണുന്നവര്‍ക്ക്‌ ഇനി മുതല്‍ തടവും പിഴയും ഒരുമിച്ചനു ഭവിക്കേണ്ടിവരും എന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ യാണു നമിതയുടെയും ശാലു മേനോന്റെയും പ്രിയാമണിയുടേയും അശ്ലീലവീഡിയോ ഇന്റര്‍നെറ്റില്‍ പരക്കുന്നതായുളള വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ വന്നിരിക്കുന്നത്‌.

Wednesday, March 4, 2009

അസിന്റെ മോഹങ്ങള്‍ പൂവണിയുന്നു ?

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ ചേക്കേറിയ മലയാളിസുന്ദരി അസിന്‍ അവിടെ തന്റെ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ലക്ഷണങ്ങളാണു കാണുന്നത്‌. ഷാരൂഖ്‌ ഖാന്റെ നായികയായി അഭിനയിക്കണമെന്നു പരസ്യമായി പറഞ്ഞ അസിന്റെ ആ ആഗ്രഹവും ഉടന്‍ തന്നെ സഫലമാകും എന്നാണു റിപ്പോര്‍ട്ടുകള്‍.
ഗജിനി എന്ന ഒറ്റചിത്രം കൊണ്ടു തന്നെ അസിന്‍ ബോളിവുഡില്‍ താരപദവി ഉറപ്പിച്ച മട്ടാണ്‌. ബോളിവുഡില്‍ വന്‍ കളക്‌ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഗജിനി ഇതിനകം തന്നെ സ്ഥാനം പിടിച്ചു
കഴിഞ്ഞു. അമീറിന്റെ നായികയായി ബോളിവുഡില്‍
ചേക്കേറിയ അസിന്‍ ആ ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ സല്‍മാന്‍ ഖാനും അജയ്‌ ദേവ്‌ഗണും നായകന്മാരാകുന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങി. ലണ്ടന്‍ ഡ്രീംസ്‌ എന്ന ഈ സിനിമയുടെ ചിത്രീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്‌. ഗജിനി എന്ന ചിത്രം റിലീസാകുന്നതിനു മുമ്പു തന്നെ അസിന്‍ തന്റെ `ചെറിയൊരാഗ്രഹം' വെളിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ ഷാരൂഖ്‌ ഖാന്റെ നായികയായി അഭിനയിക്ക ണം എന്നായിരുന്നു ആ ആഗ്രഹം. അതിനുളള അവസരവും അസിനിപ്പോള്‍ വന്നു ചേര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. യാഷ്‌ രാജ്‌ ഫിലിംസാണു ഷാരൂഖിനേയും അസിനേയും
നായികാ നായകന്മാരാക്കി ചിത്രമെടുക്കാന്‍ ആലോചിക്കുന്നത്‌. ഇതോടെ മുമ്പ്‌ അസിന്‍ പരസ്യമായി പറഞ്ഞ ആഗ്രഹമാണു സാക്ഷാത്‌ക്കരിക്കാന്‍ പോകുന്നത്‌. ഇത്‌ അസിന്റെ ബോളിവുഡ്‌ കരിയറില്‍ ശക്തമായ വഴിത്തിരിവാകു മെന്നാണു കരുതുന്നത്‌.
ഇതോടൊപ്പം ബോളിവുഡിലെ മറ്റൊരു താരരാജാവായ സാക്ഷാല്‍ അക്ഷയ്‌ കുമാറിനെ നായകനാക്കി നിഖില്‍ അദ്വാനി ഒരുക്കുന്ന പട്യാല ഡ്രീംസ്‌ എന്ന ചിത്രത്തിലും അസിന്‍ തന്നെയാകും അക്ഷയ്‌ ഖാന്റെ നായിക എന്നാണു കേള്‍ക്കുന്നത്‌. അസിനെ നായികയാ ക്കാനാണു നിഖില്‍ അദ്വാനി ശ്രമിക്കുന്നത്‌. ഇങ്ങനെ പോയാല്‍ അധികം വൈകാതെ തന്നെ ബോളി വുഡിലെ മറ്റു താരസുന്ദരിമാരെയെല്ലാം പിന്നിലാക്കി അസിന്‍ താരസിംഹാസനം ഉറപ്പിക്കും എന്നാണു
വിലയിരുത്തപ്പെടുന്നത്‌.
അതേ സമയം അസിന്റെ വളര്‍ച്ചയെ തടയാന്‍ ചില സുന്ദരിമാര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇതില്‍ റാണി മുഖര്‍ജി അസിനെതിരേ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ ദിവസം
വാര്‍ത്തയായിരുന്നു.
യാഷ്‌ രാജ്‌ ഫിലിംസിന്റെ സ്വന്തം ചിത്രമായ
രബ്‌നെ ബനാ ദി ജോദിയില്‍ കിംഗ്‌ ഖാന്റെ നായികാ പദവി അസിനില്‍ നിന്നും റാണി
തട്ടിത്തെറിപ്പിച്ചെന്ന വാര്‍ത്തയാണ്‌ ഏതാനും ദിവസം മുമ്പു പുറത്തു വന്നത്‌. ആദിത്യ ചോപ്രയുമായുള്ള അടുപ്പം
ഉപയോഗിച്ചാണത്രേ
റാണി ചിത്രത്തില്‍ നിന്നും അസിനെ മാറ്റിയത്‌. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നതു റണിയുടെ പ്രയോഗങ്ങള്‍ ഒന്നും തന്നെ അസിന്‌ ഏറ്റില്ലെന്നാണ്‌. ഷാരുഖിന്റെ നായികയായി ചിത്രത്തില്‍ അസിന്‍ തന്നെ അഭിനയിക്കും എന്നാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്‌.

പ്രിയാമണിയുടെ വിട്ടുവീഴ്‌ചകള്‍


കഴിഞ്ഞ കുറേ നാളുകളായി നടി പ്രിയാമണി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. പരുത്തിവീരന്‍ എന്ന ചിത്രത്തിനു ദേശീയപുരസ്‌ക്കാരം ലഭിച്ചതു മുതല്‍ പ്രിയാമണിക്കു പിന്നാലെയാണു മാധ്യമപട എന്നാണു കോടമ്പാക്കത്തു നിന്നും ലഭിക്കുന്ന വിവരം. പ്രിയാമണിയെക്കുറിച്ചു പുറത്തു വന്ന പുതിയ വാര്‍ത്ത ഈ നടിയുടെ റേറ്റിനെ പറ്റിയാണ്‌. തെറ്റിദ്ധരിക്കേണ്ട. നടിയുടെ പ്രതിഫലത്തേക്കുറിച്ചാണു പറയുന്നത്‌. ഗ്ലാമര്‍ വേഷങ്ങളും അഭിനയപ്രാധാന്യമുളള വേഷങ്ങളും ഒരു പോലെ തേടിയെത്തുന്നതിനാല്‍ രണ്ടുതരം ചിത്രങ്ങള്‍ക്കും വ്യത്യസ്‌ത റേറ്റാണത്രേ നടി ഈടാക്കുന്നത്‌. അഭിനയിക്കേണ്ട ചിത്രത്തില്‍ ചുംബനരംഗം ഉണ്ടെങ്കില്‍ പ്രതിഫലം ഇത്തിരി കൂടും. ചുംബനത്തിന്റെ ശക്തി കൂടും തോറും റേറ്റ്‌ കുത്തനേ ഉയരും. നീന്തല്‍ വസ്‌ത്രമണിഞ്ഞ്‌ അഭിനയിക്കണമെങ്കില്‍ റേറ്റ്‌ ഇനിയും ഉയരും. ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടാത്ത അഭിനയപ്രാധാന്യം ഉളള ചിത്രമാണെങ്കില്‍ പ്രതിഫലം നന്നായി കുറക്കാനും ഈ താരം തയാറാണത്രേ. ഇതു വരെ ഒരു ദേശീയ അവാര്‍ഡ്‌ ജേതാവും കടന്നു പോയിട്ടില്ലാത്ത വഴികളിലൂടെ പോകാന്‍ തയ്യാറെടുക്കുകയാണു പ്രിയാമണി എന്നാണു റിപ്പോര്‍ട്ടുകള്‍. കാര്യം മറ്റൊന്നുമല്ല; പ്രിയാമണിയും ബിക്കിനിയണിഞ്ഞ്‌ അഭിനയിക്കാന്‍ ഒരുങ്ങുന്നു. ദ്രോണ എന്ന തെലുങ്ക്‌ ചിത്രത്തില്‍ ബിക്കിനിയണിഞ്ഞാണ്‌ ഈ താരം ചരിത്രം സൃഷ്‌ടിക്കാന്‍ ഒരുങ്ങുന്നത്‌. (ദ്രോണരിലെ പ്രിയാമണിയുടെ ബിക്കിനി നൃത്തം പ്രേക്ഷകരുടെ നെഞ്ചിടിപ്പു കൂട്ടും എന്നു തന്നെയാണു സിനിമയിലെ ഫോട്ടോകള്‍ വ്യക്തമാക്കുന്നത്‌.) ഞാന്‍ തുണിയഴിച്ചാല്‍ നിങ്ങള്‍ക്കെന്താ എന്ന്‌ അടുത്ത കാലത്തു പ്രിയാമണി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചിരുന്നു. തനി ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം അഭിനയിക്കുന്നത്‌ എന്തു കൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യത്തിനു മറുപടിയായാണു പ്രിയാമണി ദേഷ്യത്തോടെ ഇത്തരത്തിലൊരു മറുചോദ്യം ചോദിച്ചത്‌. മറ്റു പല നടിമാരും എന്നേക്കാള്‍ ഗ്ലാമറസായി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അവരോടൊന്നുമില്ലാത്ത ചോദ്യങ്ങള്‍ എന്നോടെന്തിനു ചോദിക്കുന്നു എന്ന രോഷം പൂണ്ട പ്രിയാമണി അതുവഴി മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ചിരുന്നു.

Saturday, February 28, 2009

സിനിമയെ തകര്‍ക്കുന്ന ഗ്ലാമര്‍ നായികമാര്‍


മടുപ്പിക്കുകയാണു നയന്‍താര അടക്കമുളള ഗ്ലാമര്‍ നായികമാര്‍. സത്യം, ഏകന്‍, വില്ല്‌ എന്നീ ചിത്രങ്ങള്‍ ബോക്‌സ്‌ ഓഫീസില്‍ തകര്‍ന്നു വീണതോടെ നയന്‍സ്‌ പ്രേക്ഷകനെ മടുപ്പിച്ചിരിക്കുന്നു എന്ന്‌ വ്യക്തമായി കഴിഞ്ഞു. അമിതമായ ഗ്ലാമര്‍ പ്രദര്‍ശനത്തിനായി സിനിമകളില്‍ ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ഇവിടെ നയന്‍താരക്ക്‌ സംഭവിച്ച വീഴ്‌ച. ഇവിടെ നമുക്ക്‌ നയന്‍താരയെ ഗ്ലാമര്‍ നായികമാരുടെ പ്രതിനിധിയായി നോക്കികാണാം. നയന്‍താരയുടെ സിനിമകളിലേക്ക്‌ ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും സിനിമ എന്ന സങ്കേതത്തിന്റെ തകര്‍ച്ചക്ക്‌ ഗ്ലാമര്‍ നായികമാര്‍ എത്രത്തോളം കാരണക്കാരാകുന്നു എന്ന്‌ മനസിലാക്കാന്‍.സത്യന്‍അന്തിക്കാടിന്റെ മനസിനക്കരെയില്‍ നിന്നാണ്‌ നയന്‍ താരയുടെ തുടക്കം. രാപ്പകല്‍ എന്ന ചിത്രത്തിനു ശേഷം പിന്നെ നയന്‍താര പൂര്‍ണ്ണമായും കോളിവുഡിലും ടോളിവുഡിലുമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട്‌ ഏറെ ചര്‍ച്ചയാവുകയും ജനലക്ഷങ്ങളുടെ ആരാധന നേടിയെടുക്കുകയും ചെയ്‌ത നയന്‍താരക്ക്‌ ഇപ്പോള്‍ എന്താണ്‌ സംഭവിച്ചത്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ ഒരു ട്രെന്‍ഡായിരുന്നു സമീപകാലത്ത്‌ നയന്‍സ്‌. പക്ഷെ കോളിവുഡിലും, ടോളിവുഡിലും പുതിയ സിനിമാപ്രവര്‍ത്തകര്‍ കാമ്പുള്ള പ്രമേയവുമായി പുതുമയുള്ള സിനിമകള്‍ അവതരിപ്പിക്കുമ്പോള്‍ ഗ്ലാമര്‍ സിനിമകള്‍ക്ക്‌ അല്ലെങ്കില്‍ വെറും മസാലച്ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഇനി കഴിയില്ലെന്നതാണ്‌ യഥാര്‍ഥ വസ്‌തുത. അതുകൊണ്ട്‌ തന്നെ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകര്‍ നയന്‍സിനെയും, നമിതയേയും, സോനയെയുമൊക്കെ നിസാരമായി പുറംതള്ളുകയാണ്‌. കൊമേഴ്‌സ്യല്‍ സിനിമയിലെ നയന്‍താര നയന്‍താര നായികയായി അഭിനയിച്ച സമീപകാലത്തെ മൂന്ന്‌ ബിഗ്‌ ബജറ്റ്‌ സിനിമകള്‍ നിരീക്ഷിച്ചാല്‍ മതിയാവും നയന്‍താരയെ എന്തിന്‌ വേണ്ടിയാണ്‌ ചിത്രത്തില്‍ നായികയാക്കിയത്‌ എന്ന്‌ മനസിലാക്കാന്‍. വിശാല്‍ നായകനായ `സത്യ'മാണ്‌ കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയ നയന്‍സ്‌ ചിത്രം. ഒരു ക്രൈം ത്രില്ലറാണ്‌ ചിത്രത്തിന്റ പ്രമേയം. എന്നാല്‍ ചിത്രം തീയറ്ററില്‍ തകര്‍ന്നു വീണു. ചിത്രത്തിലെ അഞ്ച്‌ ഗാനരംഗങ്ങളിലായി നയന്‍താര ആവശ്യത്തിലധികം ഗ്ലാമര്‍ പ്രകടനം നടത്തിയെങ്കിലും ചിത്രത്തെ രക്ഷിക്കാനായില്ല. ഗ്ലാമര്‍ പ്രകടനം പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ചാണെങ്കില്‍ മാത്രമേ പ്രേക്ഷകര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയു എന്നത്‌ നയന്‍താരയെ നായികയാക്കുന്നവര്‍ക്ക്‌ ഇനിയെങ്കിലും തോന്നേണ്ടിയിരിക്കുന്നു. സത്യം എന്ന ചിത്രത്തില്‍ ആദ്യത്തെ പത്ത്‌ മിനിറ്റില്‍ തന്നെ നയന്‍താരയുടെ ഇന്‍ട്രൊഡക്ഷന്‍ സീനുണ്ട്‌. ടിവി ജേര്‍ണലിസ്റ്റായിട്ടാണ്‌ നയന്‍താരയുടെ കഥാപാത്രം എത്തുന്നത്‌. ഇന്‍ട്രൊഡക്ഷന്‍ സീനില്‍ വന്നു പോകുന്നതിനു ശേഷം അഞ്ച്‌ സീനുകള്‍ കൂടി മാത്രമേ നയന്‍താരക്ക്‌ ഗാനരംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഈ ചിത്രത്തിലുള്ളു എന്നതാണ്‌ യഥാര്‍ഥ വസ്‌തുത. നായകന്‍ നൃത്തത്തിനായി ഒരുങ്ങുമ്പോള്‍ എവിടെ നിന്നോ നയന്‍താരെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. നൃത്തം കഴിയുമ്പോള്‍ വ ന്നപോലെ അപ്രത്യക്ഷയാവും. ചിത്രത്തിന്റെ തിരക്കഥയിലെങ്ങും നയന്‍താരയുടെ കഥാപാത്രത്തിന്‌ യാതൊരു റോളുമില്ല. പിന്നെ എ ന്തിന്‌ നയ ന്‍സ്‌ ഈ ചിത്രത്തിലേക്ക്‌ കാ സ്റ്റ്‌ ചെയ്യ െപ്പട്ടു എന്ന ത്‌ മനസിലാക്കാന്‍ ചിത്രത്തി ലെ ഒരു സീന്‍ മാത്രം മതിയാവും. ടിവി റിപ്പോര്‍ട്ടറായ നയന്‍താരയുടെ കഥാപാത്രം നഗരത്തില്‍ നടക്കുന്ന ഒരു വര്‍ഗീയ കലാപം കാമറയുമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു രംഗം കാണിക്കുന്നുണ്ട്‌. ഇവിടെ നയന്‍താര ഉപയോഗിക്കുന്ന കോസ്റ്റ്യും കുട്ടിപ്പാവാടയും ബനിയനുമാണ്‌. ഈ വേഷത്തില്‍ ഒരു ജേര്‍ണലിസ്റ്റും ജോലിക്ക്‌ പോകില്ലെന്നുള്ള സാമാന്യ ബോധം, ഇനി നയന്‍താരക്കില്ലെന്ന്‌ വാദിച്ചാല്‍ക്കൂടി, നയന്‍താരയെ ഇത്തരത്തില്‍ അഭിനയിപ്പിച്ച സംവിധായകന്‍ കാണക്കേണ്ടതായിരുന്നു. ഇവിടെ ഒരു ഗൗരവമേറിയ ഒരു രംഗത്തില്‍ പോലും നയന്‍താര നഗ്നതാ പ്രദര്‍ശനത്തിനു മാത്രമായി ഉപയോഗിക്കപ്പെട്ടു എന്നതാണ്‌ ശ്രദ്ധിക്കേണ്ട വസ്‌തുത. ഈ ചിത്രത്തിലേക്ക്‌ താന്‍ സെലക്‌ട്‌ ചെയ്യപ്പെട്ടത്‌ അഭിനേത്രിയായിട്ടാണോ, ഗ്ലാമര്‍ നര്‍ത്തകിയായിട്ടാണോ എന്ന്‌ നയന്‍താര തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനു ശേഷമെത്തിയ നയന്‍സ്‌ചിത്രമാണ്‌ ഏകന്‍. ഏകനിലും നയന്‍താരക്ക്‌ എന്തെങ്കിലും അഭിനയിച്ച്‌ കഷ്‌ടപ്പെടേണ്ടതായി വന്നില്ല. 56 സീനുകളുള്ള ചിത്രത്തില്‍ ഗാനരംഗങ്ങളൊഴിച്ചാല്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നത്‌ വെറും എട്ട്‌ രംഗങ്ങളില്‍ മാത്രം. ഇവിടെയും കഥയില്‍ നയസിന്റെ കഥാപാത്രത്തിന്‌ കാര്യമായ റോളില്ല. എന്നാല്‍ നയന്‍താരക്ക്‌ തന്റെ പെര്‍ഫോമന്‍സ്‌ കാഴ്‌ചവെക്കാന്‍ നാല്‌ ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിക്കൊടുത്തു. ശേഷം പ്രഭുദേവയുടെ വില്ല്‌ എന്ന ചിത്രത്തില്‍ അല്‌പമെങ്കിലും നായികാ പ്രാധാന്യം ഉണ്ടാവും എന്ന്‌ പ്രേക്ഷകര്‍ കരുതിയിരിക്കാം. സത്യം, ഏകന്‍ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച്‌ വില്ലില്‍ നയന്‍താരയുടെ സ്ഥിതി അല്‌പം മെച്ചമായിരുന്നു എന്ന്‌ വേണം പറയാന്‍. ഗ്ലാമര്‍ പ്രദര്‍ശനത്തിന്‌ ഉപയോഗിക്കപ്പെട്ട അഞ്ച്‌ ഗാനരംഗങ്ങള്‍ കൂടാതെ രണ്ട്‌ ചുംബന രംഗങ്ങള്‍കൂടി നയന്‍താരക്ക്‌ വില്ലില്‍ ലഭിച്ചു. വിജയ്‌ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങിയാല്‍ എവിടെ നിന്നെങ്കിലും നയന്‍താര ഓടിയെത്തും പക്ഷെ ഡാന്‍സ്‌ കഴിഞ്ഞാല്‍ പിന്നെയുള്ള കഥയില്‍ നയന്‍താരക്ക്‌ കാര്യമായ ജോലിയൊന്നുമില്ല. ബാക്കിയെല്ലാം നായകന്‍ വിജയിക്കും, വില്ലന്‍ പ്രകാശ്‌ രാജിനും ചെയ്യാവുന്നതേയുള്ളു എന്ന മട്ടിലാണ്‌ സിനിമയുടെ പോക്ക്‌.രജിനിക്കൊപ്പം നയന്‍താര എത്തിയ കുചേലന്‍ എന്ന ചിത്രത്തിലെ അവസ്ഥയും വ്യത്യസ്‌തമല്ല. പ്രേക്ഷകര്‍ക്ക്‌ ഗ്ലാമര്‍ നല്‍കാന്‍ വേണ്ടി മാത്രമാണ്‌ ഇവര്‍ ഇവിടെയും ഉപയോഗിക്കപ്പെട്ടത്‌. ചിത്രത്തില്‍ അഭിനയ പ്രാധാന്യമുളള വേഷം മറ്റു നടികള്‍ ചെയ്‌തു. നയന്‍താരക്ക്‌ ലഭിച്ചത്‌ ഒരു മഴനൃത്തം മാത്രം. കുചേലന്റെ മലയാളമായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ഇല്ലാത്ത ഒരു കഥാപാത്രം നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനത്തിനായി മാത്രം സൃഷ്‌ടിക്കപ്പെടുകയായിരുന്നു ഇവിടെ. ഇവിടെ തിരിച്ചറിവ്‌ ഉണ്ടാവേണ്ടത്‌ തീര്‍ച്ചയായിട്ടും നയന്‍താരക്ക്‌ തന്നെയാണ്‌. നായക കഥാപാത്രത്തിന്‌ ഡാന്‍സ്‌ കളിക്കാനും, ചുംബിക്കാനും വേണ്ടി മാത്രമാണോ സിനിമയില്‍ താന്‍ ഉപയോഗിക്കപ്പെടുന്നത്‌ എന്ന്‌ നയന്‍താര സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.യഥാര്‍ഥത്തില്‍ ഇത്‌ നയന്‍താരയുടെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നുമില്ല. ഗ്ലാമര്‍ പ്രകടനം മാത്രമായ തെലുങ്ക്‌ ചിത്രങ്ങള്‍ ലക്ഷ്‌മി, ബോസ്‌, യോഗി, ദുബായ്‌ സീനു, തുളസി എന്നിവയാണ്‌ നയന്‍താരയുടെ പ്രധാന തെലുങ്ക്‌ ചിത്രങ്ങള്‍. ഇവിടെയും വെറും നൃത്തക്കളങ്ങള്‍ മാത്രമാണ്‌ നയന്‍താരക്ക്‌ ലഭിച്ചത്‌. ചുരുക്കിപ്പറഞ്ഞാല്‍ തെലുങ്കില്‍ കാര്യമായ ചിത്രങ്ങളൊന്നും നയന്‍സിന്‌ ലഭിച്ചില്ലെങ്കിലും ഈ അഞ്ച്‌ സിനിമകളും നയന്‍താരയുടെ ഗ്ലാമര്‍ പ്രകടനം കൊണ്ട്‌ നന്നായി കളക്‌ട്‌ ചെയ്‌തു. പക്ഷെ ഈ ട്രെന്‍ഡ്‌ നിലനില്‍ക്കുന്നതായിരുന്നില്ല എന്നാണ്‌ പിന്നീട്‌ വന്ന ചിത്രങ്ങളില്‍ നിന്നും മനസിലായത്‌. ഡാന്‍സ്‌ നന്നായി ചെയ്യാന്‍ അറിയാവുന്നതുകൊണ്ടാണ്‌ നയന്‍താരയെ ഇങ്ങനെ സ്ഥിരമായി നൃത്തസിനിമകളിലേക്ക്‌ മാത്രം കാസ്റ്റ്‌ ചെയ്യുന്നത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അതും പരിഗണിക്കാതെയിരിക്കുന്നില്ല. പക്ഷെ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നര്‍ത്തകി നയന്‍താര തന്നെയോ എന്നതാണ്‌ മറു ചോദ്യം. രാപ്പകലും ബില്ലയും മനസിനക്കരെ, രാപ്പകല്‍, വല്ലവന്‍, ബില്ല എന്നീ നാല്‌ ചിത്രങ്ങളാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തെ കരിയറില്‍ നയന്‍സിന്‌ എടുത്തു പറയാനുള്ളത്‌. ഈ നാല്‌ ചിത്രങ്ങളിലും അഭിനേത്രി എന്ന നിലയില്‍ നയന്‍സ്‌ കഴിവു തെളിയിക്കുക തന്നെ ചെയ്‌തു. പക്ഷെ ഈ പഞ്ച്‌ നിലനിര്‍ത്താന്‍ നയന്‍സിന്‌ കഴിഞ്ഞില്ല. ഒരു തുടക്കക്കാരിയുടെ മുഖഭാവമില്ലാതെ തന്നെയാണ്‌ മനസിനക്കരെയിലെ ഗൗരിയായി നയന്‍സ്‌ മാറിയത്‌. മികച്ച നടി എന്ന്‌ അന്നു തന്നെ നയന്‍സ്‌ പേരു നേടുകയും ചെയ്‌തു. രാപ്പകല്‍ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനം നയന്‍സ്‌ കാഴ്‌ചവെക്കുകയും ചെയ്‌തു. കോളിവുഡില്‍ ബില്ലയും, വല്ലവനും നയന്‍സിന്‌ അഭിനയിക്കാന്‍ കുറെ സീനുകള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. ഇവയിലൂടെ നയന്‍സ്‌ മികച്ച നടിയാണ്‌ താനും എന്ന്‌ തെളിയിക്കുകയും ചെയ്‌തു. എന്നാല്‍ പിന്നീട്‌ വന്ന ചിത്രങ്ങള്‍ നയന്‍താരക്ക്‌ വെറും ഗ്ലാമര്‍ നര്‍ത്തകിയുടെ ലേബല്‍ നല്‍കുകയായിരുന്നു.പുതിയ വിവാദങ്ങള്‍ നയന്‍താരയെ തമിഴ്‌ സിനിമയില്‍ നിന്നും വിലക്കിയതും, ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന പയ്യാ എന്ന ചിത്രത്തില്‍ നിന്നും നയന്‍താരയെ മാറ്റിയതുമൊക്കെ അടുത്തകാലത്തെ ചൂടേറിയ വാര്‍ത്തകളായിരുന്നു. പ്രതിഫലം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും നയന്‍താര അതിന്‌ തയാറായില്ലെന്നും, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട്‌ വേണ്ടരീതിയില്‍ സഹകരിച്ചില്ലെന്ന കാരണത്താലുമാണ്‌ ലിഗുസ്വാമി നയന്‍സിനെ തന്റെ സിനിമയില്‍ നിന്ന്‌ മാറ്റിയത്‌. തുടര്‍ന്ന്‌ ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയ 25 ലക്ഷം രൂപ തിരിച്ചു തരണമെന്ന്‌ നയന്‍തരയോട്‌ ആവശ്യപ്പെട്ടങ്കിലും നയന്‍സ്‌ അത്‌ നിഷേധിച്ചു. മാത്രമല്ല തുക മടക്കിനല്‍കില്ലെന്ന്‌ ലിംഗുസ്വാമിയെ വെല്ലുവിളിക്കുകയും ചെയ്‌തു. ഇതോടെ തമിഴ്‌ ഫിലിം നിര്‍മ്മാതാക്കളുടെ കൗണ്‍സില്‍ നയന്‍സിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നുവിലക്കി. വിലക്ക്‌ തെലുങ്കിലേക്കും, മലയാളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തുടര്‍ന്ന്‌ അപകടം മനസിലാക്കിയ നയന്‍സ്‌ അഡ്വാന്‍സ്‌ തുക തിരിച്ചു നല്‍കി തടിതപ്പുകയായിരുന്നു. എന്തായാലും നയന്‍സിന്‌ പകരം പയ്യയില്‍ തമന നായികയായി. പക്ഷെ ഇവിടെ ലിംഗുസ്വാമി സംഭവത്തെക്കുറിച്ച്‌ പറഞ്ഞ ഒരു കമന്റ്‌ ഏറെ ശ്രദ്ധേയമാണ്‌. ``നയന്‍താരക്ക്‌ അഭിനയിക്കാന്‍ താത്‌പര്യമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടാണ്‌ തമനയെ നായികയാക്കിയത്‌. നയന്‍താരയുടെ ഗ്ലാമറല്ല എന്ന ആകര്‍ഷിച്ചത്‌. അങ്ങനെ ഒരു നടിയെയും അഭിനയിപ്പിക്കണമെന്ന്‌ എനിക്ക്‌ ആഗ്രഹവുമില്ല. ആ കഥാപാത്രം അവര്‍ക്കിണങ്ങും എന്ന്‌ തോന്നിയതുകൊണ്ടാണ്‌ അവരെ വിളിച്ചത്‌. ഞാന്‍ രംഭയെപ്പോലും ഗ്ലാമറായി അഭിനയിപ്പിച്ചിട്ടില്ല''. ലിംഗുസ്വാമിയെപ്പോലെ ഒരു മികച്ച സംവിധായകന്‍ ഇങ്ങനെ പറയുമ്പോള്‍ അഭിനേതാക്കളുടെ മനോഭാവത്തില്‍ കുറെക്കൂടി മാറ്റങ്ങള്‍ വേണമെന്ന്‌ തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോള്‍ പയ്യായിക്ക്‌ ശേഷം കരാര്‍ ചെയ്‌തിരുന്ന തെലുങ്ക്‌ ചിത്രത്തില്‍ നിന്നും നയന്‍താരയെ ഒഴിവാക്കിയെന്ന്‌ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. ചില കമന്റുകള്‍``ഗജിനി എന്ന ചിത്രത്തില്‍ എന്റെ കാരക്‌ടറിനാണ്‌ പ്രധാന്യമെന്ന്‌ പറഞ്ഞാണ്‌ സംവിധായകന്‍ എന്നെ വിളിച്ചത്‌. രജനിയുടെ ചന്ദ്രമുഖിയില്‍ അഭിനയിച്ച ഞാന്‍ ഗജിനിയിലെ കാരക്‌ടര്‍ ചെയ്യേണ്ടിയിരുന്നില്ല''. അടുത്തിടെ നയന്‍താര പറഞ്ഞ വാക്കുകളാണിത്‌. ചന്ദ്രമുഖിയിലെയും, ഗജിനിയിലെയും നയന്‍താരയുടെ കാരക്‌ടറുകള്‍ നോക്കിയാല്‍ ഗജിനിയിലെ വേഷം തന്നെയാണ്‌ ഏറെ പ്രാധ്യമുള്ളത്‌. ചന്ദ്രമുഖിയില്‍ അതുവരെ ചോക്ലേറ്റ്‌ വേഷങ്ങള്‍ ചെയ്‌തിരുന്ന ജ്യോതിക, മണിചിത്രത്താഴിലെ ശോഭനയുടെ പേര്‌ കളയാത്ത വിധം ഭംഗിയായി തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. എന്നാല്‍ `രജനിക്കൊരു നായിക' എന്നതിനപ്പുറം ചന്ദ്രമുഖിയില്‍ നയന്‍താര ഒന്നുമായിരുന്നില്ല. ഗജിനിയിലെ കാരക്‌ടറിന്റെ വലിപ്പം കുറഞ്ഞതുകൊണ്ടാണ്‌ പെര്‍ഫോം ചെയ്യാന്‍ കഴിയാതിരുന്നത്‌ എന്ന്‌ പറയുന്നതിലും കാര്യമില്ല. ഹിന്ദി ഗജിനിയില്‍ നയന്‍താരയുടെ വേഷം ചെയ്‌ത ജെയ്‌നാഖാന്റെ മികച്ച പെര്‍ഫോമന്‍സ്‌ നയന്‍സ്‌ കാണുന്നത്‌ നന്നായിരിക്കും. ചിത്രത്തിന്റെ കഥ കൊണ്ടു പോകുന്നത്‌ ജെയ്‌നാഖാനാണ്‌ എന്ന്‌ തോന്നിപ്പിക്കും വിധമാണ്‌ പുതുമുഖമായിരിന്നിട്ടു കൂടി ആ നടിയുടെ പ്രകടനം. മാതൃകയാകുന്ന അഭിനേത്രികള്‍നയന്‍താര അടുത്തിടെ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്‌. ``പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ നായികയുടെ സൗന്ദര്യമാണ്‌, പെര്‍ഫോമന്‍സിന്‌ രണ്ടാമതെ സ്ഥാനമുള്ളു''. ഇതാണ്‌ നയന്‍സ്‌ പറഞ്ഞത്‌. ഇവിടെ ഇന്ത്യന്‍സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടി കാജോല്‍ മുതല്‍ യുവനടികളിലെ ശ്രദ്ധേയയായ കാതല്‍ സന്ധ്യവരെയുള്ള അഭിനേത്രികള്‍ എന്ത്‌ കൊണ്ടാണ്‌ പ്രേക്ഷക മനസില്‍ സ്ഥാനം നേടിയതെന്ന്‌ ചിന്തിക്കണം. ഇവരുടെയൊക്കെ കാര്യത്തില്‍ അഭിനയത്തിനാണ്‌ എന്നും പ്രേക്ഷകര്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌. ദേശിയ പുരസ്‌കാരം നേടിയ പ്രിയാമണിയടക്കം തമിഴിലെ എല്ലാ നായികമാരും ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നവരാണ്‌. പക്ഷെ ഒരിക്കലും പ്രിയാമണി, ജ്യോതിക, തൃഷ, സ്‌നേഹ തുടങ്ങിയ നായികമാരൊന്നും ഗ്ലാമര്‍ നര്‍ത്തകിമാരായി പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടില്ല. ഏത്‌ കൊമേഴ്‌സ്യല്‍ സിനി മയായാലും തിരക്കഥയില്‍ എന്തെങ്കിലും പ്രധാന്യമുള്ള റോളുകള്‍ മാത്രമേ ഏറെ സിനിമകളില്‍ അഭിനയച്ച ജ്യോതിക ചെയ്‌തിട്ടുള്ളു. മാത്രമല്ല ശക്തമായ സ്‌ത്രീ കഥാപാത്രങ്ങള്‍ ഈ നടികളെയെല്ലാം നേടി വന്നിട്ടുമുണ്ട്‌. ജ്യോതികയുടെ മൊഴിയും, പ്രിയാമണിയുടെ പരുത്തിവീരനും, തൃഷയുടെ അഭിയും ഞാനും, സന്ധ്യയുടെ കാതല്‍.. ഇവയെല്ലാം സമീപകാലത്തെ ചില ഉദാഹണങ്ങള്‍ മാത്രം. ഇവിടെ നല്ല ചിത്രങ്ങളില്‍ നിന്ന്‌ എന്തുകൊണ്ട്‌ നയന്‍താര മാറ്റി നിര്‍ത്തപ്പെടുന്നു എന്നത്‌ പ്രസക്തമായ ചോദ്യം തന്നെ. എന്തായാലും നയന്‍താരക്ക്‌ തീര്‍ത്തും അഭിനയം അറിയില്ല എന്ന്‌ ആരും പറയില്ല. ഇവിടെ സിനിമയുടെ തിരഞ്ഞെടുപ്പിന്‌ നയന്‍താര വെച്ച മാനദണ്‌ഡങ്ങള്‍ തന്നെയാണ്‌ ഈ നടിയുടെ തകര്‍ച്ചക്ക്‌ കാരണവും. അതുകൊണ്ട്‌ തന്നെയാണ്‌ അവര്‍ പ്രേക്ഷകനെ മടുപ്പിച്ചതും. ``നയന്‍താരയുടെ ഗംഭീര ഗ്ലാമര്‍ പ്രകടനം'', ``മറയില്ലാതെ നയന്‍സ്‌'' എന്നു തുടങ്ങുന്ന പരസ്യവാചകങ്ങളിലൂടെ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കളും, സംവിധായകരും ഒന്ന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. സിനിമയെന്നാല്‍ ഒരിക്കലും ഗ്ലാമര്‍ നൃത്തമല്ല, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നയന്‍താരയോ, നമിതയോ അല്ല.

Friday, February 27, 2009

വരുന്നു... കേറ്റിന്റെ ചിത്രങ്ങളും പ്ലേബോയിയില്‍




ഓസ്‌കര്‍ പുരസ്‌ക്കാരം പലതവണ വഴുതി പോയ ഹോളിവുഡ്‌ താരം കേറ്റ്‌ വിന്‍സ്‌ലെറ്റിന്‌ ഒടുവില്‍ ആ പരസ്‌ക്കാരം ലഭിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തിലാണു താരമിപ്പോള്‍. അവാര്‍ഡിന്റെ ഗ്ലാമറില്‍ കേറ്റിനു കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കൂട്ടത്തില്‍ കേറ്റിനു മറ്റൊരു സുവര്‍ണാവസരം കൂടി ലഭിച്ചിരിക്കുകയാണിപ്പോള്‍. ലോകപ്രപശസ്‌ത ഗ്ലാമര്‍ മാസികയായ പ്ലേബോയിയുടെ മുഖചിത്രമാകാനുളള ക്ഷണവും കേറ്റിനു ലഭിച്ചിരിക്കുന്നു. പ്ലേബോയിയുടെ തലവന്‍ ഹഗ്‌ ഹെഫ്‌നറാണു പ്ലേബോയിയുടെ മുഖചിത്രമാകാന്‍ കേറ്റിനെ ക്ഷണിച്ചിരിക്കുന്നത്‌. സാധാരണ ഗതിയില്‍ പ്ലേ ബോയിയുടെ മുഖചിത്രമായി വരുന്ന താരങ്ങളുടെ നഗ്നചിത്രങ്ങള്‍ മാസികയുടെ സെന്റര്‍ സ്‌പ്രെഡില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. അതു കൊണ്ടു തന്നെ കേറ്റ്‌ മുചിത്രമാകുന്ന പ്ലേ ബോയിയുടെ ലക്കത്തില്‍ കേറ്റിന്റെ നഗ്നതയും ഹഗ്‌ ഹെഫ്‌നര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണു വാര്‍ത്തകള്‍. മര്‍ലിന്‍ മന്‍റോ, ഷാരോണ്‍ സ്റ്റോണ്‍, പമേല, ഓസ്‌കര്‍ പുരസ്‌കാര ജേതാവ്‌ ചാര്‍ലീസ്‌ തെറോണ്‍ എന്നിവര്‍ പ്ലേ ബോയിക്കു വേണ്ടി നഗ്നതാ പ്രദര്‍ശനം നടത്തിയിട്ടുളള പ്രമുഖ താരങ്ങളാണ്‌. കേറ്റും ഇവരുടെ പിന്‍ഗാമിയാകുമോ എന്നാണു ഹോളിവുഡ്‌ ഇപ്പോള്‍ ഉറ്റു നോക്കുന്നത്‌. കേറ്റിന്റെ കാര്യത്തില്‍ തങ്ങളുടെ താല്‍പ്പര്യത്തെ ആരും സംശയിക്കേണ്ടതില്ലെന്നാണു ഹഗ്‌ ഹെഫ്‌നര്‍ പുറയുന്നത്‌. ``ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേറ്റ്‌ തന്നെയാണ്‌. എന്നാല്‍ പ്ലേബോയിയുടെ താളുകളെ കേറ്റ്‌ ആകര്‍ഷണീയമാക്കുമെന്നു ഞങ്ങള്‍ക്ക്‌ വിശ്വാസവുമുണ്ട്‌.'' ഹഗ്‌ ഹെഫ്‌നര്‍ വ്യക്തമാക്കുന്നു. ദി റീഡര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണു കേറ്റ്‌ വിന്‍സ്‌ലെറ്റിനു ഓസ്‌കര്‍ പുരസ്‌ക്കാരം ലഭിച്ചത്‌. റീഡറിലും ടെറ്റാനിക്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ കേറ്റിന്റെ നഗ്നത പ്രേക്ഷകര്‍ കണ്ടാസ്വദിച്ചതാണ്‌. എന്നാല്‍ ഇത്തരം വേഷങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നു കേറ്റ്‌ അടുത്ത കാലത്തു പറഞ്ഞിരുന്നു. സെക്‌സ്‌ സീനുകളില്‍ അഭിനയിക്കുന്നതിന്‌ ഒരു മടിയുമില്ലെന്നു തെളിയിച്ചിട്ടുളള ഹോളിവുഡ്‌ നടി കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ അത്തരം സീനുകളില്‍ അഭിനയിക്കുന്നത്‌ അസഹനീയമാണെന്നാണ്‌ അടുത്ത കാലത്തു വെളിപ്പെടുത്തിയത്‌. റെവല്യൂഷനറി റോഡ്‌ എന്ന ചിത്രത്തിലെ സെക്‌സ്‌ സീന്‍ അസഹനീയമാണെന്നാണു കേറ്റ്‌ വെളിപ്പെടുത്തിയത്‌. നായകന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുമൊത്തുളള കിടപ്പറരംഗമാണു നായികയുടെ ഉറക്കം കെടുത്തിയത്‌. ലിയനാര്‍ഡോ ഡികാപ്രിയോ യുമൊത്ത്‌ ആദ്യമായി ആയിരുന്നില്ല കേറ്റ്‌ കിടപ്പറരംഗങ്ങളില്‍ അഭിനയിച്ചത്‌. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്‌ എന്ന ചിത്രത്തില്‍ ഇവര്‍ ജാക്കും റോസുമായി അഭിനയിച്ച കിടിലന്‍രംഗം മലയാളികള്‍ അടക്കം ലോകത്തുളളവര്‍ എല്ലാം കണ്ടാസ്വദിച്ചതാണ്‌. പിന്നെന്താണു പത്തു വര്‍ഷത്തിനു ശേഷം കേറ്റിനു സെക്‌സ്‌ സീനുകളില്‍ അഭിനയിക്കുന്നത്‌ അസഹനീയമാകാന്‍ കാരണമെന്നു എല്ലാവരും സംശയം പ്രകടിപ്പിച്ചിരുന്നു. കാര്യം പിന്നീടാണു അവര്‍ക്കും മനസിലായത്‌. റെവല്യൂഷനറി റോഡ്‌ എന്ന ചിത്രം സംവിധാനം ചെയ്‌തതു കേറ്റിന്റെ സ്വന്തം ഭര്‍ത്താവ്‌ സാം മെന്‍ഡസ്‌ ആയിരുന്നു. ഇതാണു കേറ്റിനു തലവേദനയായത്‌. സെക്‌സ്‌ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും നായകനും നായികയുമായ ഡികാപ്രിയോയ്‌ക്കും കേറ്റിനും നിര്‍ദ്ദേശം നല്‍കുന്നതു സംവിധായകനും ഭര്‍ത്താവുമായ സാം മെന്‍ഡസ്‌ തന്നെയാണെന്നതായിരുന്നു എന്നതായിരുന്നു കേറ്റിനെ വലച്ചത്‌. ഭാര്യ മറ്റൊരാ ളുമായി കിടക്ക പങ്കിടുന്നതു സിനിമയിലാണെങ്കിലും ഭര്‍ത്താവിന്റെ സാന്നിധ്യത്തിലാണെങ്കിലും അതു തന്റെ ഭര്‍ത്താവിനെ അസ്വസ്ഥനാക്കുമോ എന്നും കേറ്റ്‌ ഭയന്നിരുന്നു. ഏതായാലും റവല്യൂഷനറി റോഡ്‌ എന്ന ചിത്രത്തിലെ അഭിനയത്തിനു കേറ്റിനു രണ്ടു ഗോള്‍ഡണ്‍ ഗ്ലോബ്‌ പുരസ്‌കാരമാണു ലഭിച്ചത്‌. ഏതായാലും ആ ചിത്രത്തിലെ അഭിനയത്തിനു ശേഷം ഇത്തരം വേഷങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന്‌ കേറ്റ്‌ പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ കേറ്റ്‌ പ്ലേബോയിയില്‍ മുഖചിത്രമാകുന്ന കാര്യത്തില്‍ ഹോളിവുഡിലെ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്‌. എന്നാല്‍ ഹഗ്‌ ഹെഫ്‌നര്‍ ഇത്ര ഉറപ്പിച്ചു പറയുമ്പോള്‍ അതു വിശ്വസിക്കാതിരിക്കാ നും അവര്‍ക്കാകുന്നില്ല.

ഡാഡ്‌ അറ്റ്‌ 13 വിവാദം കൊഴുക്കുന്നു


പതിമൂന്നു വയസുകാരന്‍ അച്ഛനായ സംഭവം ബ്രിട്ടനു ലോകസമൂഹത്തിനു മുന്നില്‍ മാനക്കേടുണ്ടാക്കിയതിനു പിന്നാലെ സംഭവം വിവാദത്തിലേക്കും കടക്കുന്നു.തന്നേക്കാള്‍ രണ്ടു വയസു കൂടുതലുളള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാനുമൊത്ത്‌ ഒരു ദിവസം താമസിച്ച പതിമൂന്നുകാരന്‍ ആല്‍ഫി പാറ്റന്‍ പിതാവായതു വന്‍വിവാദമായിരിക്കുകയാ ണിപ്പോള്‍. അച്ഛനെങ്കിലും നാലടി പോക്കം മാത്രമുളള പതിമൂന്നുകാരന്റെ ചിണുക്കവും പതുങ്ങലും ഇപ്പോഴും അവനു മാറിയിട്ടില്ല. എന്നാല്‍ അവന്റെ മേലുള്ള ഉത്തരവാദിത്വം വലുതാണ്‌. കാരണം ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാണ്‌ അവനിപ്പോള്‍. ബ്രിട്ടനിലെ കിഴക്കന്‍ സസക്‌സില്‍ താമസിക്കുന്ന ആല്‍ഫി പാറ്റേണാണു കൊച്ചു ബാലനായ പിതാവ്‌. കഞ്ഞിനു മെയിസി റൊക്‌സാനെ എന്നു മാതാപിതാക്കള്‍ പേരു നല്‍കുകയും ചെയ്‌തു. സ്‌കൂളില്‍ പഠിക്കുന്ന ആല്‍ഫിയുടെ കൂട്ടുകാരിയാണു പതിനഞ്ചുകാരിയായ ചാന്റെല്ലെ സ്റ്റഡ്‌മാന്‍. അതായത്‌ ആല്‍ഫിയുടെ കുഞ്ഞിന്റെ അമ്മ. ഇരുവരുടേയും ബന്ധം അതിരുകവിഞ്ഞപ്പോള്‍ കിട്ടിയ സമ്മാനമാണു മെയിസി. കഴിഞ്ഞയാഴ്‌ചയായിരുന്നു അവളുടെ ജനനം. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഓമനിക്കുന്ന അച്ഛന്റെ യു-ടൂബ്‌ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചപ്പോഴാണ്‌ സംഗതി ലോകം അറിഞ്ഞത്‌. വീഡിയോ ചിത്രം കാണുന്നവര്‍ക്കെല്ലാം പതിമൂന്നുകാരന്റെ പക്വതയില്ലായ്‌മ മനസിലാക്കാവുന്നതാണ്‌. കഴിഞ്ഞ ദിവസം സണ്‍ എന്ന പത്രത്തിന്‌ അവന്‍ തന്റെ പ്രണയകഥ വിറ്റു. ഒന്നാം പേജിലേക്ക്‌.പതിമൂന്നാം വയസില്‍ പുരുഷത്വം തെളിയിച്ച പുരുഷനോടു പലര്‍ക്കും ആരാധനയല്ല തോന്നിയതു മറിച്ചു സഹതാപമായിരുന്നു. മാധ്യമങ്ങള്‍ ആല്‍ഫിയോടു ചോദിച്ച ഒരു ചോദ്യത്തിനുള്ള അവന്റെ പ്രതികരണമായിരുന്നു ജനങ്ങളെ ഇങ്ങനെ ഒരു വികാരത്തിന്‌ അടിമയാക്കിയത്‌. ``ഏതായാലും ഒരു കുഞ്ഞിന്റെ അച്ഛനായി, ഇനി സാമ്പത്തികമായി എന്താ പരിപാടി ? ''``സാമ്പത്തികമായി...? എന്നു പറഞ്ഞാലെന്താ ?'' ഇതായിരുന്നു ആല്‍ഫിയുടെ മറുപടി. പതിമൂന്നു വയസുണ്ടെങ്കിലും കുട്ടിത്തം നിറഞ്ഞ ആല്‍ഫിയുടെ മുഖം കണ്ടാല്‍ ഏഴോ എട്ടോ വയസു മാത്രമേ തോന്നൂ. തന്റെ കുഞ്ഞിന്‌ ഉപയോഗിക്കേണ്ട നാപ്പി പാഡിന്റെ വിലയെന്താണെന്നും പോലും ചിന്തിക്കാന്‍ പ്രായമില്ലാത്ത അച്ഛന്‍. എന്നാല്‍ അച്ഛനായ ആല്‍ഫി പറയുന്നതിങ്ങനെയാണ്‌ ``ഒരു കുഞ്ഞ്‌ ഉണ്ടാകുന്നതു നല്ലതാണെന്ന്‌ എനിക്കു തോന്നി. എങ്ങനെ ജീവിക്കും എന്നൊന്നും ചിന്തിച്ചില്ല. എനിക്ക്‌ എന്നും പോക്കറ്റ്‌ മണിയൊന്നും കിട്ടാറില്ല. വല്ലപ്പോഴും പത്തു യൂറോ കിട്ടിയാലായി. എന്റെ മമ്മി ഇതറിയുമ്പോഴുള്ള പ്രശ്‌നങ്ങളേ മനസിലുണ്ടായിരുന്നുള്ളു. ഒരു അച്ഛന്‍ എങ്ങനെയാണെന്നൊന്നും എനിക്കറിയില്ല. എന്തായാലും കുഞ്ഞിനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.'' പിതാവ്‌ വല്ലോഴും നല്‍കുന്ന 10 യൂറോ മാത്രമാണ്‌ ഈ പതിമൂന്നുകാരന്റെയും കുടുംബത്തിന്റെയും വരുമാനം. അമ്മ നിക്കോളയ്‌ക്കും ഒമ്പതു സഹോദരന്മാര്‍ക്കും ഒപ്പമാണു ആല്‍ഫിയുടെ താമസം. ഇപ്പോള്‍ ചാന്റെല്ലെയും കുഞ്ഞും ചാന്റെല്ലെയുടെ അമ്മയുടെ കൂടെയാണു താമസിക്കുന്നത്‌. ചാന്റെല്ലെയ്‌ക്കു നാലു സഹോദരങ്ങള്‍ കൂടിയുള്ളതിനാല്‍ ഇപ്പോള്‍ ഈ കുടുംബം സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലാണു ജീവിക്കുന്നത്‌. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. ആല്‍ഫിയില്‍ നിന്നും താന്‍ ഗര്‍ഭിണിയായെന്നറിഞ്ഞ ഷാന്റലെ വിവരം സ്വന്തം വീട്ടുകാരില്‍ നിന്നും മറച്ചു വയ്‌ക്കുകയായിരുന്നു. എന്നാല്‍ മകളുടെ ഭാരമെടുക്കവേ അവളുടെ അമ്മയ്‌ക്കു സംശയം തോന്നുകയായിരുന്നു. പതിമൂന്നു വയസേ ഉള്ളുവെങ്കിലും തനിക്കുണ്ടായ കുഞ്ഞിനെ നശിപ്പിക്കാന്‍ ആല്‍ഫി തയാറായില്ല. അബോര്‍ഷന്‍ എന്ന വാക്കിനോട്‌ അവനു കടുത്ത എതിര്‍പ്പായിരുന്നത്രേ ! ഷാന്റലെയും പിന്തിരിയാന്‍ തയാറായിരുന്നില്ല. അങ്ങനെയാണു സംഭവം പുറത്തായത്‌. ഇപ്പോള്‍ ഷാന്റലെ കൊച്ചു മെയിസിക്കൊപ്പം അമ്മയുടെ കൂടെ താമസിക്കുന്നു. ആല്‍ഫി കൂടുതല്‍ സമയ വും കുഞ്ഞിനോടൊപ്പം കളിക്കാനായി കൂടെയുണ്ട്‌. എന്നാല്‍ വാര്‍ത്ത ശരിക്കും വാര്‍ത്തയായതോടെ സംഭവം സംഭവം വന്‍വിവാദമായത്‌. പതിമൂന്നുകാരന്‍ അച്ഛനായതല്ല; ഇതേ തുടര്‍ന്നുണ്ടായ മറ്റു ചില സംഭവങ്ങളാണു വിവാദത്തിനു വഴി വച്ചത്‌. ആല്‍ഫിയാണു തന്റെ കുഞ്ഞിന്റെ അച്ഛനെന്നു കാമുകി ചാന്റെല്ലെ സ്റ്റഡ്‌മാന്‍ പറയുന്നുണ്ടെങ്കിലും കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ടു രണ്ടു പേര്‍ രംഗപ്രവേശനം ചെയ്‌തതോടെയാണു സംഭവം വിവാദമായത്‌. രംഗപ്രവേശനം ചെയ്‌ത പിതാക്കന്മാര്‍ക്കും കാര്യമായ പ്രായമൊന്നും ആയിട്ടില്ല കെട്ടോ. വെറും പതിനാലും പതിനാറും വയസു മാത്രം. ഇവരുടെ രണ്ടു പേരുടേയും അവകാശവാദത്തെ ചാന്റെല്ലെയുടെ മാതാവ്‌ പെനലോപും (38) ശക്തമായി നിഷേധിച്ചിട്ടുണ്ട്‌. പതിനാലു വയസുളള ടയിലര്‍ ബാര്‍കറുമും പതിനാറു വയസുളള ട്രെയിനി ഷെഫ്‌ റിച്ചാര്‍ഡ്‌ ഗുഡ്‌സെല്ലുമാണു കുഞ്ഞിന്റെ അച്ഛന്‍ താനാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്‌. മൂന്നു മാസത്തോളം ചാന്റെല്ലെയുമായി താന്‍ ബന്ധം പുലര്‍ത്തിയിരുന്നതായി റിച്ചാര്‍ഡ്‌ പറയുന്നു. ചാന്റെല്ലെയ്‌ക്കു പിറന്ന കുഞ്ഞിനു തന്റെ മകന്റെ അതേ മുഖഛായയാണെന്നു പറഞ്ഞു കൊണ്ടു റിച്ചാര്‍ഡിന്റെ അമ്മയും രംഗത്തു വന്നിരിക്കുന്നു ! ഒമ്പതു മാസം മുമ്പു തനിക്കു ചാന്റെല്ലെയുമായി ബന്ധമുണ്ടായിരുന്നു എന്ന വാദവുമായാണു ടെയിലര്‍ എത്തിയിരിക്കുന്നത്‌. ``തന്റെ സുഹൃത്തുക്കളെല്ലാം പറയുന്നതു ചാന്റെല്ലെയുടെ കുഞ്ഞിന്റെ അച്ഛന്‍ താനാണെന്നാണ.്‌ അതു കൊണ്ടു തന്നെ എനിക്കും തോന്നുന്നു. ഇതു തമാശയല്ല'' ടെയിലര്‍ ആണയിടുന്നു. കുട്ടി തങ്ങളുടെ മകന്‍ ആല്‍ഫിയുടെ തന്നെയാണെന്നു തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ആല്‍ഫിയുടെ മാതാപിതാക്കള്‍ തന്നെ രംഗത്തു വന്നതോടെ ബ്രിട്ടണില്‍ വിവാദം കൊഴുക്കുകയാണ്‌. സംഭവത്തെ അപലപിച്ചു സാക്ഷാല്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോള്‍ഡണ്‍ ബ്രൗണ്‍ തന്നെ രംഗത്തു വന്നു കഴിഞ്ഞിട്ടുണ്ട്‌. കൗമാരക്കരായ മാതാപിതാക്കളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. സംഭവം വിവാദമായതോടെ ഇതിനെതിരേ ബ്രിട്ടണില്‍ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്‌. ആല്‍ഫിയുടെ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശിക്ഷാര്‍ഹരാണെന്നാണു ചിലരുടെ പക്ഷം. കാരണം കുട്ടികല്‍ വഴി പിഴച്ചു പോകാന്‍ കാരണം മാതാപിതാക്കളാണെന്ന്‌ ഇവര്‍ പറയുന്നു. ചാന്റെല്ലെയുടെ മാതാവ്‌ പെന്നി ചെയ്‌തത്‌ ഗുരുതരമായ തെറ്റാണെന്ന്‌ ഇവര്‍ പറയുന്നു. സ്വന്തം മകളെ ഒരു രാത്രി മുഴുവന്‍ കുട്ടിയാണെങ്കിലും കാമുകനൊപ്പം സ്വന്തം വീട്ടിലെ ബെഡ്‌ റൂമില്‍ തങ്ങാന്‍ അനുവദിച്ചതു നീതീകരിക്കാനാകാത്ത തെറ്റാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ആല്‍ഫിയ്‌ക്കു 13 വയസു മാത്രമുളളതിനാല്‍ നിയമപ്രകാരം കൂടുതല്‍ തെറ്റു ചെയ്‌തിരിക്കുന്നതു ചാന്റെല്ലെയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. ആല്‍ഫിയുടേയും ചാന്റെല്ലെയുടെയും മാതാപിതാക്കള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ബ്രിട്ടണിലെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്‌. എന്നാല്‍ ഈ കൊച്ചു പിതാവിനും മാതാവിനുമെതിരേ പ്രോസിക്യൂഷന്‍ നടപടികളൊന്നും ഉണ്ടാകില്ലെന്നാണു പോലീസ്‌ നല്‍കുന്ന സൂചന.

പിന്‍കുറിപ്പ്‌: പന്ത്രണ്ടാമത്തെ വയസില്‍ അച്ഛനായ സീന്‍ സ്റ്റീവര്‍ട്ട്‌ ആണു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ പ്രായം കുറഞ്ഞ അച്ഛനും ബ്രിട്ടണില്‍ തന്നെയാണ്‌. 1988 ലാണു പന്ത്രണ്ടുകാരനായ സീന്‍ സ്റ്റീവര്‍ട്ടിനു പതിനാറുകാരിയായ കാമുകി എമ്മാ വെബ്‌സ്റ്ററില്‍ ഒരാണ്‍ കുഞ്ഞു പിറന്നത്‌. കുഞ്ഞു പിറന്നതോടെ ഒരുമിച്ചു താമസമാരംഭിച്ച ഇവര്‍ ആറു മാസം കഴിഞ്ഞപ്പോള്‍ പിരിഞ്ഞു. കുഞ്ഞിനെ മാതാവാണു കൊണ്ടു പോയത്‌.

Wednesday, February 4, 2009

കോടമഞ്ഞിന്‍ താഴ്‌വരയിലേക്കു വീണ്ടും...


കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു മയങ്ങുന്ന മൂന്നാറിലേക്കു വീണ്ടും സഞ്ചാരികളുടെ ഒഴുക്കായി. താഴ്‌വരയിലെ തേയിലത്തോട്ടങ്ങള്‍ക്കു മീതെ നേര്‍ത്ത പഞ്ഞിത്തുണ്ടു പോലെ പറന്നുകളിക്കുന്ന കോടമഞ്ഞ്‌. പച്ചക്കടല്‍ പോലെ അലയടിക്കുന്ന തേയിലത്തോട്ടങ്ങളുടെ അനുപമ സൗന്ദര്യം നുകര്‍ന്നു മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ നിറമനസോടെയാണിപ്പോള്‍ മലയിറങ്ങുന്നത്‌. കുറച്ചു കാലം മുമ്പിങ്ങനെയൊന്നുമായിരുന്നില്ല കെട്ടോ ! സഞ്ചാരികളുടെ എണ്ണത്തില്‍ കാരമായ കുറവു സംഭവിച്ചിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ കാണാത്തവര്‍ കേരളത്തില്‍ ചുരുക്കം. ബുള്‍ഡോസര്‍ ഉപയോഗിച്ചു കൂറ്റന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന കാഴ്‌ച. അതിനെതിരെയുളള ചെറുത്തുനില്‍പ്പ്‌. പ്രതിഷേധം. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അവരുടെ മാറ്റങ്ങള്‍. മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ ഇടപെടല്‍. ഇത്തരത്തില്‍ മാസങ്ങളോളം മൂന്നാറും അവിടുത്തെ കൈയേറ്റങ്ങളും വാര്‍ത്തയില്‍ നിറഞ്ഞു നിന്നിരുന്നു. പ്രശ്‌നബാധിതമായ ഈ സ്ഥലത്തേയ്‌ക്കു പോകാന്‍ പലരും മടിച്ചിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി, മൂന്നാറിനു പഴയ പ്രതാപം മടക്കി കിട്ടിയിരിക്കുന്നു. മൂന്നാറില്‍ ഇപ്പോള്‍ എത്തുന്നവര്‍ക്കു പലപ്പോഴും ടെലിവിഷനില്‍ കണ്ട ഇടിച്ചുപൊളിക്കലിന്റെ അവശിഷ്‌ടങ്ങളൊന്നും കാണാന്‍ കഴിയില്ല. കാരണം മറ്റൊന്നുമല്ല, മൂന്നാര്‍ ടൗണിലോ ഇവിടുത്തെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഒന്നുമല്ല പ്രധാനമായും ഇടിച്ചു പൊളിക്കല്‍ നടന്നത്‌. അതു മിക്കവയും ഉള്‍പ്രദേശങ്ങളാലാണ്‌. കൈയേറ്റം ഒഴിപ്പിക്കല്‍ സമ്മാനിച്ച സഞ്ചാരികളുടെ അവഗണനയില്‍ നിന്നും മൂന്നാറിനു മോചനമായിരിക്കുന്നു. ഇപ്പോള്‍ മൂന്നാറില്‍ പലയിടത്തും പൂജ്യം ഡിഗ്രിയിലും താഴെയാണ്‌ ഊഷ്‌മാവ്‌. മൂന്നാര്‍ ടൗണ്‍, സെവന്‍മല എസ്റ്റേറ്റ്‌, ലക്ഷ്‌മി എന്നിവിടങ്ങളിലാണു കൂടുതല്‍ തണുപ്പ്‌. സെവന്‍മലയില്‍ മൈനസ്‌ മൂന്നും ടൗണില്‍ മൈനസ്‌ രണ്ടും വരെ ഊഷ്‌മാവു രേഖപ്പെടുത്തിക്കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച്‌ ഇക്കൊല്ലം ഉത്തരേന്ത്യക്കാരായ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്‌. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ഈ വര്‍ഷം വന്‍വര്‍ധനവാണ്‌. വിദേശ ടൂറിസ്റ്റുകള്‍ക്കു തണുപ്പു ലഹരിയാണ്‌ എന്നതിനാല്‍ ഇക്കുറി ഇവരുടെ ഒഴുക്ക്‌ ഇനിയും വര്‍ധിക്കാനാണു സാധ്യതയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്‍കിട ടൂര്‍ ഓപ്പറേറ്റര്‍മാരും കെ.ടി.ഡി.സി. ഉള്‍പ്പടെയള്ള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പാക്കേജ്‌ ടൂര്‍ പ്രേഗ്രാമുകളിലൂടെയാണു തെക്കിന്റെ കാശ്‌മീരായ ഈ മലമുകളിലേക്കു ടൂറിസ്റ്റുകളെ എത്തിക്കുന്നത്‌. അവരിലെല്ലാം പഴയ ആവേശം മടങ്ങിയെത്തിയിരിക്കുന്നു എന്നു വേണം കരുതാന്‍. അതിനിടെ മൂന്നാറിന്റെ സ്വാഭാവിക സൗന്ദര്യം നിലനിറുത്തിയുള്ള വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഒരു കണ്‍സള്‍ട്ടന്‍സിയെയും നിയോഗിച്ചു. ഇതിനായി ടൂറിസം വകുപ്പ്‌ 78 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്‌്‌. ഡല്‍ഹിയിലെ കണ്‍സള്‍ട്ടന്റ്‌ സര്‍വീസസ്‌ ഇന്ത്യ ലിമിറ്റഡ്‌, തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ്‌ ഡെവലപ്‌മെന്റ്‌ എന്നിവയ്‌ക്കാണു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്‍െറ സംയുക്ത ചുമതല. ആഗോള ടെണ്ടറിലൂടെയാണു മൂന്നാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത്‌. ഇരുപതോളം കമ്പനികള്‍ ദര്‍ഘാസില്‍ പങ്കെടുത്തിരുന്നു. കണ്‍സള്‍ട്ടന്‍സി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും മുമ്പ്‌ ഈ കമ്പനികളുടെയെല്ലാം പശ്ചാത്തലം വിലയിരുത്താന്‍ വിദഗ്‌ദ്ധ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ആറുമാസത്തിനകം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നല്‍കണമെന്നാണു കണ്‍സള്‍ട്ടന്‍സിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. കണ്‍സള്‍ട്ടന്‍സി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചു മൂന്നാറിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്‌തശേഷം സര്‍ക്കാര്‍ അന്തിമ അംഗീകാരം നല്‍കും.മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലെ ബോട്ടിംഗും ആനസവാരിയും ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളുമാണു സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. കുണ്ടള ഡാമിലെ ബോട്ടിംഗ്‌ കശ്‌മീര്‍ തടാകത്തിലെ ബോട്ടിംഗിന്റെ അനുഭവം പകരുമെന്നാണ്‌ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ പറയുന്നത്‌. കാശ്‌മീരി ബോട്ടുകളും സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്‌. എക്കോ പോയിന്റ്‌, മറയൂര്‍, കാന്തല്ലൂര്‍, ടോപ്പ്‌സേ്‌റ്റഷന്‍, ചിന്നാര്‍ എന്നീ സ്ഥലങ്ങള്‍ കാണാന്‍ എത്തുന്നവരും വിരളമല്ല. കൊച്ചി - മധുര ദേശീയ പാതയടക്കമുള്ള റോഡുകള്‍ ശോചനീയാവസ്ഥ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. മൂന്നാര്‍ - ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്‌. അപകടങ്ങള്‍ പതിയിരിക്കുന്ന കൊടും വളവുകള്‍ പോലും നേരെയാക്കാന്‍ ഇതുവരെ നടപടിയായിട്ടില്ല. മൂന്നാറിനെ കൊടൈക്കനാലുമായി ബന്ധിപ്പിക്കുന്ന സ്റ്റേറ്റ്‌ ഹൈവേയുടെ പണികളും പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്‌. മൂന്നാറിലെ പ്രധാന ആകര്‍ഷണമായ മാട്ടുപ്പെട്ടി ഇന്‍ഡോ- സ്വിസ്‌ പ്രോജക്‌ടില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്കു വിലക്കാണ്‌. ഇതു സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്‌. ഇതുമൂലം പാസ്‌ ഇനത്തില്‍ സര്‍ക്കാറിനു വന്‍ നഷ്‌ടമുണ്ടാകുന്നുണ്ട്‌്‌.ടൂറിസം വികസനത്തിനും അതിലൂടെ കൂടുതല്‍ വരുമാനത്തിനും അനന്ത സാധ്യതകളുള്ള മൂന്നാറില്‍ ഇതിനായുള്ള പദ്ധതികളെല്ലാം ഫയലുകളില്‍ ഉറങ്ങുകയാണെന്നതു ഖേദകരമാണ്‌. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഹൈഡല്‍ ടൂറിസം വിങ്ങും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വന്‍ കുതിപ്പു ലക്ഷ്യമിട്ടു പദ്ധതികള്‍ ഒരുക്കിയെങ്കിലും അതും ഫയലുകളില്‍ ഉറങ്ങുകയാണ്‌. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമത്രേ ടൂറിസം വികസനത്തിനു വിലങ്ങുതടിയായി മാറിയിരിക്കുന്നത്‌. അതിശൈത്യം മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നുവെങ്കിലും തേയിലത്തോട്ടങ്ങള്‍ക്ക്‌ ഈ അതിശൈത്യം ചെറിയ തോതില്‍ ഭീഷണിയാകുന്നുണ്ട്‌്‌. താപനില പൂജ്യത്തിലും താഴെ എത്തുത്ത്‌ തേയിലച്ചെടികള്‍ക്കു ഭീഷണിയാണ്‌. എന്തായാലും മൂന്നാറും മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളും ഇപ്പോള്‍ പുനര്‍ജന്മം ലഭിച്ച സന്തോഷത്തിലാണ്‌. മരം കോച്ചുന്ന തണുപ്പില്‍ കോടമഞ്ഞിറങ്ങുന്ന താഴ്‌വരയില്‍ എത്തുന്ന സഞ്ചാരികളുടെയും അവിടുത്തെ ജനങ്ങളുടേയും മനസുകള്‍ കുളിരണിഞ്ഞിരിക്കുന്നു.

Friday, January 23, 2009

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 1



റേവ്‌ പാര്‍ട്ടികള്


‍പാശ്ചാത്യസംസ്‌ക്കാരങ്ങള്‍ പലതും ഇന്ത്യയിലും വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിലൊന്നാണു റേവ്‌ പാര്‍ട്ടികള്‍. ഇന്ത്യയിലെ മിക്ക വന്‍നഗരങ്ങളിലേയും ഒട്ടേറെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇവ നിരോധിച്ചിരുന്നു. എന്നിട്ടും ഇത്തരം പേക്കൂത്തുകള്‍ നിര്‍ബാധം തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. റേവ്‌ പാര്‍ട്ടികളില്‍ ഹരം പൂണ്ട്‌ ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മയക്കുമരുന്നുകളുടെ ദുരന്തകഥകള്‍... എയ്‌ഡ്‌സ്‌... ഇ-മെയില്‍-മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിക്കുന്ന സ്വന്തം നഗ്നചിത്രങ്ങള്‍... തുടങ്ങിയവ ഇക്കൂട്ടര്‍ക്കു ശാപമായി തീരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇത്‌ ഇവരുടെ ജീവിതത്തെ വേട്ടയാടും. റേവ്‌ പാര്‍ട്ടികളില്‍ ചെന്നു ചാടുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന പരമ്പര ...



റേവ്‌’ എന്ന വാക്ക്‌ ഒരു സാധാരണ മലയാളിക്ക്‌ അത്ര പരിചയമുള്ളതല്ല. എന്നാല്‍ അറിയാവുന്നവര്‍ക്കു നന്നായി തന്നെയറിയാം. തലയ്‌ക്കും ശരീരത്തിനും ഒരു പോലെ ഉന്മാദം നല്‍കുന്ന പാര്‍ട്ടിയാണു റേവ്‌.നഗരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാത്രമല്ല; നിയമപാലകരുടെ ശല്യം ഉണ്ടാകില്ലെന്ന്‌ ഉറപ്പുള്ള ഏതു കുഗ്രാമങ്ങളിലും റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ്‌ ഇടയ്‌ക്കിടെ പുറത്തു വരുന്ന ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. മുംബൈയിലാണത്രേ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം റേവ്‌ പാര്‍ട്ടികള്‍ നടക്കുന്നത്‌. ഈ റേവ്‌ പാര്‍ട്ടികളില്‍ ഏറെയും നടക്കുന്നതു പോലീസിന്റെ വ്യക്തമായ അറിവോടെയാണെന്നതാണു യാഥാര്‍ഥ്യം. പോലീസും നിയമവും ഈ പാര്‍ട്ടികള്‍ക്കെതിരേ രംഗത്തുണ്ടെങ്കിലും റേവ്‌ പതിവായി നടക്കുന്നുണ്ട്‌ എന്ന സത്യം ഇവര്‍ക്കു പോലും നിഷേധിക്കാനാവില്ല.സമ്പന്നരായ യുവാക്കള്‍, മധ്യവയസ്‌ക്കരായ സ്‌ത്രീ-പുരുഷന്മാര്‍ എന്നിവരാണു റേവ്‌ പാര്‍ട്ടികളിലെ സ്ഥിരം സന്ദര്‍ശകര്‍. ഈ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതു വളരെ കരുതലോടെയാണ്‌. സുന്ദരിമാരായ യുവതികളുടെ ചിത്രങ്ങള്‍ നല്‍കി മസാജ്‌, യാത്രാ സഹായി, ഫ്രണ്ട്‌ഷിപ്പ്‌, റിലാക്‌സേഷന്‍ തുടങ്ങിയ പരസ്യങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍, ലാന്റ്‌ ഫോണ്‍, ഇ-മെയില്‍ എന്നിവ വഴിയാണു പാര്‍ട്ടി അംഗങ്ങളെ കണ്ടെത്തുക. ഒരിക്കല്‍ കുഴപ്പക്കാരനല്ലെന്നു തെളിഞ്ഞാല്‍ പിന്നീട്‌ എവിടെ എപ്പോള്‍ റേവ്‌ പാര്‍ട്ടി നടന്നാലും ഇവര്‍ക്കു സന്ദേശം എത്തിയിരിക്കും.മാധ്യമങ്ങളിലൂടെ ഇങ്ങനെ പരസ്യം നല്‌കി ഇത്തരത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇക്കാര്യം നിയമപാലകര്‍ അറിയുന്നുണ്ട്‌ എന്നതു പകല്‍ പോലെ സത്യമാണ്‌. അറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലാറ്റിനും ഇവര്‍ മൗനാനുവാദം നല്‍കുകയാണ്‌ എന്നതാണ്‌ സത്യം. എന്നാല്‍, റേവ്‌ പാര്‍ട്ടികള്‍ എവിടെ നടക്കുന്നു എന്നകാര്യം നിയമപാലകര്‍ക്കോ പൊതുജനങ്ങള്‍ക്കോ എളുപ്പം മനസിലാക്കാന്‍ കഴിയാറില്ല എന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്‌. കാരണം അതീവ രഹസ്യമായി രഹസ്യ കേന്ദ്രങ്ങളിലാണു പാര്‍ട്ടികള്‍ നടക്കുന്നത്‌. മുംബൈ നഗരത്തിലെ ഒട്ടനവധി ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നഗ്നതാ പ്രദര്‍ശനവും ഒപ്പം ലൈംഗികകേളികളും നടക്കുന്നുവെന്ന ആരോപണത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതു കുറച്ചുകാലം മുമ്പു നിരോധിച്ചിരുന്നു. ഈ നിരോധനം നിലവില്‍ വന്നതോടെ വരുമാനമാര്‍ഗം നിലച്ച ബാര്‍ ഗേളുകളില്‍ നല്ലൊരു ശതമാനവും ലൈംഗികതൊഴിലാളികളായി രംഗത്തിറങ്ങി. അഴകുള്ള മേനിയുള്ള സുന്ദരിമാരായ യുവതികളാണു മുംബൈ നഗരത്തിലെ ബാര്‍ ഗേളുകള്‍. ബംഗാളിലെ ദരിദ്ര കുടംബങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരില്‍ കൂടുതലത്രേ. കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ക്കു മറ്റു ജോലികള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്‌. കനത്ത തുകയാണ്‌ ഇവര്‍ക്ക്‌ ബാറുകളില്‍ നിന്നും മുമ്പു ലഭിച്ചു കൊണ്ടിരുന്നത്‌.ബാറിലെ മൂന്നോ നാലോ ടേബിളുകളാണ്‌ ഓരോ ബാര്‍ഗേളിനും ലഭിക്കുന്നത്‌. ഈ ടേബിളില്‍ എത്തുന്നവര്‍ക്കു മദ്യം വിളമ്പുന്നത്‌ ഇവരാണ്‌. ബാറില്‍ നിന്നും എടുത്തു കൊടുക്കുന്ന മദ്യത്തിന്‌ ഇവര്‍ ഈടാക്കുന്നതാണു വില. ബാറില്‍ അടച്ചതിനു ശേഷം ബാക്കിയുള്ളത്‌ ഇവരുടെ കീശയിലാകും. മാത്രമല്ല കനത്ത ടിപ്പുകളും ലഭിക്കും. ഒപ്പം അത്യാവശ്യം മദ്യവും ഇതിനിടെ അകത്താക്കുന്ന ഇവര്‍ ജീവിതം “ആസ്വദിച്ചാണു’ മുന്നോട്ടു പോയിരുന്നത്‌.അതുകൊണ്ടുതന്നെ വരുമാനം കുറഞ്ഞ മറ്റു ജോലികള്‍ ഇവര്‍ക്ക്‌ ഇഷ്‌ടമാവുകയുമില്ല. പിന്നെ, പഴയപോലെ എളുപ്പം പണമുണ്ടാക്കാന്‍ പറ്റിയ വഴി; കോള്‍ ഗേള്‍ ആവുക മാത്രമാണ്‌.മുംബൈ എന്ന വന്‍ നഗരത്തിലെ ചില പാര്‍ട്ടികളിലെ സുന്ദരിമാരുടെ നഗ്നവും അര്‍ധനഗ്നവുമായ ചിത്രങ്ങള്‍ ചില മാധ്യമങ്ങള്‍ അടുത്ത കാലത്തു പ്രസിദ്ധീകരിച്ചിരുന്നു. അന്ധേരി, മുംബൈ വടക്ക്‌ താനെ റോസ്‌ എന്നിവിടങ്ങളിലെ നിശാ ക്ലബുകളില്‍ നടന്ന പാര്‍ട്ടിയിലെ ചൂടന്‍ ചിത്രങ്ങളാണു മാധ്യമങ്ങളിലൂടെ പുറം ലോകം കണ്ടത്‌. പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ രസത്തിനായെടുത്ത ചിത്രമാവാം ഇതെന്നാണു സൂചന. ഇത്തരം പാര്‍ട്ടികളെപ്പറ്റി പുറം ലോകത്തെ അറിയിക്കാനും രഹസ്യം ചോര്‍ത്താനുമായി പാര്‍ട്ടിയില്‍ മനഃപൂര്‍വം പങ്കെടുത്തു രഹസ്യമായെടുത്ത ചിത്രമായിരിക്കാം ഇവയെന്നും പറയപ്പെടുന്നു.വല്ലപ്പോഴും പോലീസ്‌ ഇത്തരം പാര്‍ട്ടികളില്‍ റെയ്‌ഡ്‌ നടത്തുകയും ഉന്നതര്‍ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്യുമ്പോഴാണു നിയമം മൂലം നിരോധിച്ച പാര്‍ട്ടികള്‍ ഇനിയും നിര്‍ബാധം തുടരുന്നു എന്നു ബോധ്യമാകുന്നത്‌. പുറത്തറിഞ്ഞതു വിരലില്‍ എണ്ണാവുന്നവമാത്രം. അപ്പോള്‍ അറിയാതെ പോകുന്ന നിര്‍ബാധം തുടരുന്ന പാര്‍ട്ടികള്‍ എത്ര? മുംബൈയില്‍ ഇക്കഴിഞ്ഞയാഴ്‌ച റെയ്‌ഡ്‌ നടന്ന നിശാക്ലബ്ബില്‍ നടന്നതും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈയില്‍ നടന്ന ഈ റെയ്‌ഡില്‍ പ്രമുഖരുടെ മക്കളടക്കം 231 പേരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ 35 പെണ്‍കുട്ടികളും വരും. ചില ബോളിവുഡ്‌ താരങ്ങളുടെ മക്കളും ഒരു ഇസ്രായേലി വനിതയും മയക്കുമരുന്നു വില്‍പ്പനക്കാരും അറസ്റ്റിലായവരില്‍ പെടും.

തുടരും...

ഒക്‌ടോബര്‍ 15 2008

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 2



മയങ്ങി വീഴുന്ന യുവത്വം


മുംബൈയില്‍ നിശാക്ലബ്ബില്‍ റെയ്‌ഡ്‌, പ്രമുഖരുടെ മക്കളടക്കം 231 പേര്‍ അറസ്റ്റില്‍, ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നു പിടിച്ചു. കഴിഞ്ഞയാഴ്‌ച മലയാളമടക്കമുളള ഇന്ത്യയിലെ പ്രധാന പത്രങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്‌. വാര്‍ത്ത വായിച്ചവര്‍ വായിച്ചവര്‍ ഞെട്ടി. പ്രത്യേകിച്ചും ബോളിവുഡ്‌. അറസ്റ്റിലായവരില്‍ ബോളിവുഡ്‌ താരം ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്തും ബോളിവുഡ്‌ താരം ആദിത്യ പഞ്ചോളിയുടെ മകള്‍ സനാ പഞ്ചോളിയും ഉള്‍പ്പെടുന്നു. ബോളിവുഡിലെ മുന്‍ നിര്‍മാതാവും സംവിധായകനുമായ പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള നിശാക്ലബില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിലാണ്‌ ഇസ്രായേലി വനിതയും എട്ടു മയക്കുമരുന്നു വില്‍പനക്കാരും ഒട്ടനവധി യുവതീയുവാക്കളുമടക്കം 231 പേര്‍ അറസ്റ്റിലായത്‌. അറസ്റ്റിലായവരില്‍ 35 പേര്‍ പെണ്‍കുട്ടികളാണ്‌. പ്രകാശ്‌ മെഹ്‌റയുടെ ഉടമസ്ഥതയിലുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന റസ്റ്റോറന്റിനു ചലച്ചിത്രരംഗവുമായി അഭേദ്യമായ ബന്ധമാണുള്ളത്‌. പല പ്രമുഖ താരങ്ങളുടെയും സംവിധയകരുടെയും പ്രിയപ്പെട്ട ക്ലബ്‌ കം റസ്റ്റോറന്റാണിത്‌. കഴിഞ്ഞ നവംബറില്‍ പ്രശസ്‌ത ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനാണ്‌ ഈ ക്ലബ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ബോളിവുഡ്‌ ആകെ ഞെട്ടാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം ? അറസ്റ്റിലായ ഈ യുവതീയുവാക്കളെല്ലാം 18-നും 25-നും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്‌. ലക്ഷക്കണക്കിനു രൂപയുടെ മയക്കു മരുന്നാണു നിശാക്ലബില്‍ നിന്നു പോലീസ്‌ പിടിച്ചെടുത്തത്‌. മയക്കുമരുന്നു ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണു മിക്കവര്‍ക്കെതിരേയും കേസ്‌ എടുത്തിട്ടുളളത്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെ താവളമായിരുന്നു ഈ നിശാക്ലബ്‌ എന്നു നേരത്തേ പരാതി ഉയര്‍ന്നിരുന്നു. മുംബൈ ജൂഹുവില്‍ ജൂഹു-താരാ റോഡില്‍ പൃഥ്വി തീയേറ്ററിനു സമീപമുള്ള `ബോംബെ 72 ഡിഗ്രി ഈസ്റ്റ്‌' എന്ന ക്ലബില്‍ മുംബൈ സിറ്റി പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇവര്‍ അറസ്റ്റിലായത്‌.അറസ്റ്റിലായവരെ മെഡിക്കല്‍ പരിശോധനക്കു വിധേയരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കിയതാണു പോലീസ്‌ അറിയിച്ചിട്ടുളളത്‌.തന്റെ മകന്‍ നിരപരാധിയാണെന്നും ക്ലബിലെ ജോക്കിയായതിനാലാണ്‌ അവിടെ ഉണ്ടായിരുന്നതെന്നുമാണു ശക്തി കപൂര്‍ പ്രതികരിച്ചത്‌. ആദിത്യ പഞ്ചോളി സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു.നേരത്തേ രാജ്യത്തു പൂനൈയിലടക്കം നിരവധി സ്ഥലങ്ങളില്‍ ഇത്തരം പാര്‍ട്ടികള്‍ നടന്നതായി റെയ്‌ഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പൂനൈയില്‍ കഴിഞ്ഞ വര്‍ഷം അവസാനം റെയ്‌ഡ്‌ നടത്തിയ റേവ്‌ പാര്‍ട്ടിയോടു സമാനമായ പാര്‍ട്ടിയാണു മുംബൈയിലും നടന്നതെന്നു മുംബൈ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ വിശ്വാസ്‌ നങ്കാരേ പാട്ടീല്‍ വ്യക്തമാക്കി. ഞായറാഴ്‌ച ആയതിനാലും ഒരു സ്‌പാനിഷ്‌ ഡിസ്‌ക്കോ ജോക്കിയുടെ പ്രകടനം ഉണ്ടെന്ന സൂചന ലഭിച്ചിരുന്നതിനാലും ആണ്‌ ക്ലബ്ബില്‍ റെയ്‌ഡ്‌ നടന്ന ദിവസം ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറോളം പോലീസ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണു റെയ്‌ഡ്‌ നടത്തിയത്‌. ക്ലബ്ബില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തില്‍ വിദേശരാജ്യത്തു നിന്നു ഇറക്കുമതി ചെയ്‌തവയും വരും. ഇതിനു 16.25 ലക്ഷം രൂപ വിലമതിക്കും. പിടിച്ചെടുത്ത 500 തരം മദ്യം അന്താരാഷ്‌ട്ര ബ്രാന്‍ഡുകളാണ്‌. അതു കൊണ്ടു തന്നെ ഈ മദ്യം കളളക്കടത്തായി എത്തിയതാണെന്നാണു പോലീസ്‌ നല്‍കുന്ന സൂചന. മുംബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി പെയ്‌ഡ്‌ ഷോപ്പില്‍ നിന്നും വാങ്ങിയ മദ്യവും പിടിച്ചെടുത്ത കൂട്ടത്തില്‍ പെടും. മുംബൈയില്‍ നിശാക്ലബ്ബില്‍ നടന്ന ഈ പാര്‍ട്ടിയും റേവ്‌ പാര്‍ട്ടി തന്നെയായിരുന്നു എന്നാണ്‌ പോലീസ്‌ വ്യക്തമാക്കിയിട്ടുളളത്‌. പലരാജ്യങ്ങളിലും ആഘോഷ വേളകളില്‍ എല്ലാം തന്നെ റേവ്‌ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്‌. പുതുവര്‍ഷത്തിലാണു റേവ്‌ പാര്‍ട്ടികള്‍ ഏറെയും നടക്കുന്നത്‌. മുംബൈയിലെ ഡാന്‍സ്‌ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും അതിരു കടക്കുന്ന നഗ്നതാ പ്രദര്‍ശനവും ലൈംഗികകേളികളും നടക്കുന്നുവെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍ ഇതു നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നു വരുമാനം നിലച്ച ബാര്‍ഗേളുകളില്‍ നല്ലൊരു പറ്റവും ലൈംഗിക തൊഴിലാളികളായി മാറി. ബാര്‍ ഗേളുകള്‍ കോള്‍ ഗേളുകളായി മാറി. ബാര്‍ ഗേളുകള്‍ പൊതുവേ അതിസുന്ദരിമാരാണ്‌. റേവ്‌ പാര്‍ട്ടികള്‍ നടത്തുന്നവര്‍ വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ ഈ കോള്‍ ഗേളുമാരെ തന്നെയാണു പാര്‍ട്ടികളില്‍ കൊണ്ടു വരുന്നത്‌. വേശ്യാവൃത്തി ചെയ്യുന്ന ഇവര്‍ക്കു കിട്ടുന്ന അധികവരുമാനമാണു റേവ്‌ പാര്‍ട്ടികളിലൂടെ ലഭിക്കുന്ന പ്രതിഫലം. റേവ്‌ പാര്‍ട്ടികളിലും ചെയ്യുന്ന ജോലി സമാനമാണെങ്കിലും പ്രതിഫലം വളരെ ഉയന്നതാണ്‌. റേവ്‌ പാര്‍ട്ടികളില്‍ ഇടക്കു മാത്രം റെയ്‌ഡെന്ന പ്രഹസനം നടക്കുമ്പോള്‍ അറസ്റ്റിലാകുന്ന പെണ്‍കുട്ടികള്‍ ഈ കോള്‍ഗേളുകള്‍ മാത്രമല്ല എന്ന യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്‌. സമൂഹത്തിലെ ഉന്നതരായ പലരുടേയും പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുളള പെണ്‍മക്കളേയും റേവ്‌ പാര്‍ട്ടികളില്‍ നിന്നും പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. പോലീസ്‌ തയ്യാറാക്കുന്ന ആദ്യ പ്രതിപട്ടികയില്‍ മാത്രമാണ്‌ ഇവരുടെ പേരുണ്ടാകുക. പിന്നീട്‌ ഇവരുടെ പേരുകള്‍ അപ്രത്യക്ഷമാകും. ഈ പെണ്‍കുട്ടികള്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത്‌ ഒരു വരുമാനമാര്‍ഗത്തിനു വേണ്ടിയല്ലെന്നു വ്യക്തം. പിന്നെ എന്തിനു വേണ്ടിയാണ്‌ ഇക്കൂട്ടര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്‌ എന്നു ചോദിച്ചാല്‍ അതിനു ലഭിക്കുന്ന ഉത്തരം അമ്പരപ്പിക്കുന്നതും ഒപ്പം ഞെട്ടിക്കുന്നതുമാണ്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട പെണ്‍കുട്ടികള്‍... ലൈംഗികകേളികളില്‍ ആകൃഷ്‌ടരായവര്‍... എന്നീ രണ്ടു ഗണത്തില്‍ പെട്ട പെണ്‍കുട്ടികളാണ്‌ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ മാത്രമല്ല; ഉന്നതരുടെയും ധനാഢ്യരായവരുടെയും മക്കളായ യുവാക്കളും പാര്‍ട്ടികളില്‍ എത്തുന്നതും ഇതേ ആവശ്യങ്ങള്‍ നിറവേറ്റാനായി തന്നെയാണ്‌.യുവതീയുവാക്കള്‍ മാത്രമല്ല; ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാറായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നാണ്‌ അടുത്ത കാലത്തു നടന്ന ഒരു റെയ്‌ഡ്‌ സാക്ഷ്യപ്പെടുത്തുന്നത്‌. ഏതാനു നാള്‍ മുമ്പ്‌ ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡില്‍ പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്തു കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരുമാണ്‌ അറസ്റ്റിലായത്‌. പിടിയിലായ ഇവരില്‍ 36 മുതല്‍ 56 വരെ പ്രായമുളളവര്‍ ഉണ്ടായിരുന്നു. ഇവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത 200-ല്‍ പരം നഗ്നരേയും അര്‍ധനഗ്നരേയുമാണു പേലീസ്‌ പിടികൂടിയത്‌. തുടരും..ഒക്‌ടോബര്‍ 16 2008

നൈറ്റ്‌ ക്ലബ്ബുകളിലെ റേവ്‌ പാര്‍ട്ടികള്‍ 3


ഒഴിവാക്കാനാവാത്ത ദുരന്തം

2007 മാര്‍ച്ചില്‍ പൂനയ്‌ക്കടുത്തു സംഹസ്‌കോട്ടയോടു ചേര്‍ന്നുള്ള ദോഞ്ചേ എന്ന ഗ്രാമത്തില്‍ നടത്തിയ റേവ്‌ പാര്‍ട്ടില്‍ നിന്നും ഇരുനൂറിലധികം നഗ്നരരേയും അര്‍ധനഗ്നരേയും അറസ്റ്റ്‌ ചെയ്‌തതു വന്‍ വാര്‍ത്തയായിരുന്നു.കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവത്തില്‍ അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും തുടങ്ങി, മോഡലുകള്‍, ഐ.ടി എക്‌സിക്യുട്ടീവുകള്‍, കോള്‍ സെന്റര്‍ എക്‌സിക്യുട്ടീവുകള്‍ എന്നിവര്‍ വരെയുണ്ടായിരുന്നു.ഏറെ മാധ്യമ ശ്രദ്ധ നേടിയ ഈ സംഭവം പലരുടേയും ഉറക്കം കെടുത്തിയിരുന്നു. തങ്ങളുടെ മക്കളുടെ പേരു വെളിപ്പെടുത്തിയതിന്‌ ഒട്ടനവധി മാതാപിതാക്കള്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.ഈ സംഭവത്തിനു ശേഷം റേവ്‌ പാര്‍ട്ടികളെപ്പറ്റി കുറച്ചുകാലത്തേക്ക്‌ വാര്‍ത്തകളൊന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 27-നു പുറത്തു വന്ന ഒരു റേവ്‌ പാര്‍ട്ടിയില്‍ നടന്ന റെയ്‌ഡിന്റെ വാര്‍ത്ത ജനങ്ങളേയും സര്‍ക്കാരിനേയും ഒരുപോലെ ഞെട്ടിച്ചു. റേവ്‌ പാര്‍ട്ടികള്‍ രാജ്യത്തു നിര്‍ബാധം തുടരുന്നു വരികയായിരുന്നു എന്നാണ്‌ ഈ സംഭവവും അതിനു പിന്നാലെ ഇക്കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡും കാട്ടിത്തരുന്നത്‌.ഇത്തവണ അറസ്റ്റിലായത്‌ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. മുംബൈയിലെ പ്രശസ്‌തമായ സഹാര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പന്ത്രണ്ട്‌ കസ്റ്റംസ്‌ സൂപ്രണ്ടുമാരും പത്ത്‌ കസ്റ്റംസ്‌ ഇന്‍സ്‌പെക്‌ടര്‍മാരും പിടിയിലായവരില്‍ ഉള്‍പ്പെടും. 36-നും 56-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായത്‌. ഇവരില്‍ നാലഞ്ചു മലയാളികളും ഉണ്ടായിരുന്നു എന്നാണു പ്രതികളുടെ പട്ടിക വ്യക്തമാക്കുന്നത്‌. യുവതീയുവാക്കള്‍ മാത്രമല്ല റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി എത്തുന്നത്‌ എന്നാണ്‌ ഈ സംഭവം കാട്ടിത്തരുന്നത്‌. ഷഷ്‌ഠിപൂര്‍ത്തി ആഘോഷിക്കാരായവര്‍ വരെ റേവ്‌ പാര്‍ട്ടികളില്‍ എത്തുന്നു എന്ന്‌ ഈ സംഭവത്തോടെ പുറം ലോകമറിഞ്ഞു. മുംബൈ നഗരത്തില്‍ നിന്നും ഏകദേശം നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള മണ്ഡാലഭാഗത്തുള്ള ഹോട്ടല്‍ ഹരിദാസിനു പിന്നില്‍ അംഗുര്‍ല ഗ്രാമത്തിലെ താജ്‌ ഹൗസ്‌ എന്ന ഒമ്പത്‌ ലേസ്‌റൂം ബംഗ്ലാവിലായിരുന്നു ഉന്മാദമായ റേവ്‌ പാര്‍ട്ടി ആഘോഷം. മുംബൈയിലെ ഒരു വ്യവസായി ഒരു വര്‍ഷം മുമ്പു വാങ്ങിയതാണ്‌ ഈ ബംഗ്ലാവ്‌. 22 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ പത്തു യുവതികള്‍, പാര്‍ട്ടിക്കുവേണ്ടി സ്ഥലവും ലഹരി പാനീയങ്ങളും സംഘടിപ്പിച്ച ഭാര്യാ ഭര്‍ത്താക്കന്മാര്‍, ഒരു ഡ്രൈവര്‍, ബംഗ്ലാവ്‌ സൂക്ഷിപ്പുകാരായ മൂന്നു പേര്‍ എന്നിവരും അറസ്റ്റിലായവരില്‍പെടും.അറസ്റ്റിലായ യുവതികളെല്ലാം പശ്ചിമ ബംഗാളിലെ മലാസ്‌, ചാര്‍ക്കോപ്പ്‌, കാന്തിവ്‌ലി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മുന്‍ ബാര്‍ നര്‍ത്തകകളായിരുന്നു. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ എയര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്നവര്‍ക്കു രണ്ടുദിവസം അവധി ലഭിക്കും. ഈ അവധി ആഘോഷിക്കാനാണു കസ്റ്റംസ്‌ ഓഫീസര്‍ എത്തിയത്‌. ബംഗ്ലാവിലെത്തിയ ഉദ്യോഗസ്ഥര്‍ മദ്യവും മദിരാഷിയുമായി നൃത്തമാരംഭിച്ചു. രാത്രി രണ്ടുമണിയോടെ പോലീസ്‌ സംഘം ബംഗ്ലാവ്‌ വളഞ്ഞപ്പോള്‍ തട്ടു പൊളിപ്പന്‍ പാട്ടുകളുടെ അകമ്പടിയോടെ മദ്യപാനവും നൃത്തവും നഗ്നനൃത്തവും അരങ്ങേറുകയായിരുന്നു. ചിലര്‍ ലാപ്‌ടോപ്പില്‍ നീലചിത്രം കണ്ടു രസിക്കുകയായിരുന്നു. ഇവരെയെല്ലാം പോലീസ്‌ കൈയോടെ പൊക്കി.പിടിയിലായ കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ ചില സഹപ്രവര്‍ത്തകര്‍ തന്നെയാണു പാര്‍ട്ടിയുടെ വിവരം പോലീസിനു കൈമാറിയതെന്നു കരുതപ്പെടുന്നു. പശ്ചിമ മുംബൈയിലെ ഹുസൈന്‍ അന്താരിക്ഷ ദമ്പതികളാണു പാര്‍ട്ടിക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയതെന്നു പോലീസ്‌ പറഞ്ഞു. 20,000 രൂപ മുന്‍കൂര്‍ നല്‍കിയാണു മലാസ്‌ മെസ്റ്റിലെ സോണു ബിശ്വാസ്‌ ചൗഡരി, ഭര്‍ത്താവ്‌ ബിശ്വാസ്‌ ചൗഡരി എന്നിവര്‍ മുന്‍ ബാര്‍ നര്‍ത്തകിമാരെ ബുക്ക്‌ ചെയ്‌തതെന്നു പോലീസ്‌ പിന്നീടു വെളിപ്പെടുത്തിയിരുന്നു.ഇന്ത്യയില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികളില്‍ മിക്കവയും നിയമപാലകരുടെ മൗനാനുവാദത്തോടെയാണെന്നതു പകല്‍ പോലെ വ്യക്തമാണ്‌. അതുകൊണ്ടു തന്നെ എല്ലാ ആഘോഷവേളകളിലും റേവ്‌ മുടങ്ങാതെ നടക്കുന്നു. അതേ സമയം വിനോദസഞ്ചാരകേന്ദ്രങ്ങളോടു ചേര്‍ന്ന്‌ ഈ പാര്‍ട്ടികള്‍ ഒരു വന്‍വ്യവസായമായി മാറിയിരിക്കുന്നു എന്നതും വ്യക്തമാണ്‌. ദിവസേന ഇതു നടക്കുന്നുവെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌ നടക്കുന്നതു വല്ലപ്പോഴും മാത്രമാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെയ്‌ഡ്‌ നടക്കുമ്പോള്‍ അറസ്റ്റിലാകുന്നത്‌ ഉന്നതരും ഉന്നതരുടെ മക്കളുമാണ്‌. അതുകൊണ്ടു തന്നെ റെയ്‌ഡിനു ശേഷമുളള തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നതാണു സത്യം. റേവ്‌ പാര്‍ട്ടികള്‍ ഇങ്ങനെ പുറം ലോകമറിയാതെ അരങ്ങു തകര്‍ത്തു മുന്നോട്ടു പോകുന്നതും ഈ ഉന്നതരുടെ പ്രാതിനിധ്യം ഉളളതു കൊണ്ടാണ്‌. വല്ലപ്പോഴും റെയ്‌ഡ്‌ എന്ന പ്രഹസനം നടക്കുന്നത്‌ ഉന്നതര്‍ക്കിടയിലേയും റേവ്‌ പാര്‍ട്ടി ഗാംഗുകള്‍ക്കിടയിലേയും ചേരിതിരിവുകള്‍ കൊണ്ടുണ്ടാകുന്ന ഒറ്റിക്കൊടുക്കലുകള്‍ കൊണ്ടാണ്‌. കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ റേവ്‌ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ അറസ്റ്റിലായപ്പോള്‍ ഇവര്‍ക്കു തക്ക ശിക്ഷ നല്‍കുമെന്നു കസ്റ്റംസ്‌ കമ്മീഷണര്‍ അടക്കമുളളവര്‍ പറഞ്ഞിരുന്നന്വെങ്കിലും പിന്നീടൊന്നും പറഞ്ഞു കേട്ടില്ല. ഇഴയുന്ന അന്വേഷണം എവിടെ പോയി നില്‍ക്കുന്നുമെന്നു കണ്ടറിയുക തന്നെ വേണം. റേവ്‌ പാര്‍ട്ടികളില്‍ ആകൃഷ്‌ടരായി ഇതില്‍ ചെന്നു ചാടുന്നവര്‍ ഊരാക്കുടുക്കിലാണ്‌ അകപ്പെടുന്നത്‌. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുക, എയ്‌ഡ്‌സ്‌ അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പിടിപെടുക എന്നിവ ഇതില്‍ ചിലതാണ്‌. അതുമല്ലെങ്കില്‍ കുടുംബവും കുട്ടികളുമുള്ള സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന തങ്ങളുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും പരക്കുന്നതിനും സാക്ഷിയാകേണ്ടി വരും. ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത ദുരന്തമായി ഇവ ജീവിതാവസാനം വരെ ഇക്കൂട്ടരെ വേട്ടയായാടുകയും ചെയ്യും. അവസാനിച്ചു.

~ഒക്‌ടോബര്‍ 17 2008

Thursday, January 22, 2009


കേരളം ആത്മഹത്യയുടെ ദുരന്ത ഭൂമി-1

ലോകത്ത്‌ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ ചെയ്യുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കേരളവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മറ്റെല്ലാറ്റിലുമെന്നപോലെ അല്‍പ്പം മുന്നിലാണെന്നുതന്നെ പറയാം. ഒരന്വേഷണം.

കണക്കുകള്‍ കഥ പറയുന്നു

പ്രദീപ്‌ ഗോപി

``ഞാന്‍ ഒന്നുറങ്ങിയിട്ടു ദിവസങ്ങള്‍; അല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്‍പ്പാല്‍പ്പം മരിച്ചുകൊണ്ട്‌ എന്റെ അവസാനദിനത്തേ പ്രതീക്ഷിക്കാന്‍ ഞാന്‍ അശക്തനാണ്‌. ഒരു കര്‍മ്മധീരനാകുവാന്‍ നോക്കി ഒരു ഭ്രാന്തനായി മാറാനാണ്‌ ഭാവം...'' 1939-ല്‍ ആത്മഹത്യചെയ്‌ത കവി ഇടപ്പള്ളി രാഘവന്‍പിള്ള എഴുതിയ ആത്മഹത്യാക്കുറിപ്പു തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്‌തമിച്ചവരാണ്‌ ആത്മഹത്യയില്‍ അഭയംതേടുന്നതെന്നു പൊതുവേയുള്ള വിലയിരുത്തല്‍. ലോകത്ത്‌ ഇങ്ങനെ ആത്മഹത്യയുടെ അമാവാസിയില്‍ അഭയം തേടുന്നവരുടെ എണ്ണം ആശങ്കാകരമായ വിധം വര്‍ധിച്ചുവരികയാണ്‌. ആത്മഹത്യ നടത്തുന്നവര്‍ക്കൊപ്പം അതിനു ശ്രമിച്ചു പരാജയപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ഇതിനിടെ ഒരു ആത്മഹത്യാ പ്രതിരോധദിനം കൂടി ഇക്കഴിഞ്ഞയാഴ്‌ച കടന്നു പോയി.ആലുവയിലെ ഒരു വ്യവസായസ്ഥാപനത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മുകുന്ദന്‍. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ താന്‍ തൊഴില്‍രഹിതനായി എന്ന ചിന്തയാണു മുകുന്ദനെ ചെന്നൈയില്‍ ഒരു ലോഡ്‌ജില്‍ ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. വിവരമറിഞ്ഞു മകനും ബന്ധുക്കളും അയല്‍വാസികളും മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയ്‌ക്കു പോയി. മൃതദേഹവുമായി മടങ്ങവേ അവര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ്‌ സേലത്തുവച്ചു മരത്തിലിടിച്ചു തകര്‍ന്നു. മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരന്‍, ഭാര്യാ സഹോരന്‍, അയല്‍ക്കാരന്‍ എന്നിവര്‍ ആ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 15 വയസുമാത്രമുള്ള മകന്റെ രണ്ടുകാലുകളും പിന്നീടു മുറിച്ചുകളയേണ്ടിവന്നു. ഇവിടെ ഒരു മഹാദുരന്തം ബന്ധുക്കള്‍ക്കു വരുത്തിവച്ചാണ്‌ മുകുന്ദന്‍ തന്റെ ജീവിതം അവസാനിപ്പിച്ചത്‌. ഒരു ആത്മഹത്യ സമ്മാനിച്ച ദുരന്തം വാക്കുകള്‍ക്ക്‌ അതീതമാണ്‌.കഴിഞ്ഞ ദോഹ ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയെങ്കിലും ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായ ശാന്തി സൗന്ദര്‍രാജന്‍ എന്ന ഇരുപത്തിയാറുകാരി ലോകമാധ്യമങ്ങളില്‍വരെ എത്തിപ്പെട്ട കായികപ്രതിഭയാണ്‌. ആത്മഹത്യാശ്രമം നടത്തിയ ശാന്തിയെ ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വിഷംകഴിച്ച ശാന്തിയെ സുഹൃത്തുക്കളാണു ഗവണ്‍മെന്റ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നില ഗുരുതരമായതിനാല്‍ പിന്നീട്‌ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. ലിംഗനിര്‍ണയ പരിശോധനയെത്തുടര്‍ന്നു മെഡല്‍ നഷ്‌ടമായെങ്കിലും ഈ പ്രതിഭയെ സഹായിക്കാന്‍ തമിഴ്‌നാടു സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. എന്നിട്ടും ശാന്തിയെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ച ഘടകമെന്തെന്നത്‌ ഇപ്പോഴും ദുരൂഹമാണ്‌. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥകളാകുന്നു.സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും ശരിയായിരിക്കണമെന്നില്ല. എങ്കിലും യാഥാര്‍ഥ്യവുമായി അടുത്തുനില്‍ക്കുന്നതെന്നുറപ്പിക്കാവുന്ന കണക്കുകളാണു മുന്നിലുള്ളത്‌. ഞെട്ടിക്കുന്നതാണിതിലെ വിവരങ്ങള്‍. രാജ്യത്തെ ആത്മഹത്യാ തലസ്ഥാനം എന്ന പദവി ചാര്‍ത്തിക്കിട്ടിയിരിക്കുന്നത്‌ സമ്പൂര്‍ണ സാക്ഷരരെന്ന്‌ അഭിമാനിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനുതന്നെയാണ്‌!കേരളത്തിലെ മൂന്നുകോടിയിലധികം വരുന്ന ജനങ്ങളില്‍ 32 പേര്‍ ഒരു ദിവസം ജീവനൊടുക്കുന്നു. അതേസമയം മണിക്കൂറില്‍ 15 ആത്മഹത്യാശ്രമങ്ങളും. കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത്‌ ഇന്ന്‌ അപ്രധാന വാര്‍ത്തകളായി മാറിയിരിക്കുന്നു. ആത്മഹത്യചെയ്‌ത കര്‍ഷകന്റെ കുടുംബത്തിന്‌ അരലക്ഷം രൂപയെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട്‌ കടംകയറിനില്‍ക്കുന്ന കര്‍ഷകര്‍ സ്വന്തം ജീവന്‍കൊടുത്തു കടത്തിന്റെ ഭാരംകുറയ്‌ക്കാന്‍ ശ്രമിക്കുന്നതു സമീപകാല ചരിത്രം, ഒരുപക്ഷേ ലോകത്തെങ്ങുമില്ലാത്ത വൈചിത്ര്യം.ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യചെയ്യുന്നതു കേരളത്തിലാണ്‌. 1997-ല്‍ 15 വയസില്‍ താഴെയുള്ള 106 കുട്ടികള്‍ ആത്മഹത്യചെയ്‌തപ്പോള്‍ 98-ല്‍ എണ്ണം 232 ആയി. ഇക്കഴിഞ്ഞ വര്‍ഷം 120 കുട്ടികളും അതിനു മുന്‍വര്‍ഷം 110 കുട്ടികളും സ്വയംഹത്യ ചെയ്‌തതായാണു കണക്ക്‌. കേരളത്തിലെ ആത്മഹത്യകളില്‍ 26.5 ശതമാനവും 15-നും 29-നും ഇടയ്‌ക്കുള്ള ആണ്‍കുട്ടികളുടേതാണെങ്കില്‍, 39 ശതമാനം ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടേതാണ്‌. അതായത,്‌ 63 ശതമാനത്തിലേറെ ആത്മഹത്യകളും 15-നും 29-നും മധ്യേ പ്രായമുള്ളവരിലാണെന്നു ചുരുക്കം. ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 9.73 പേര്‍ ജീവനൊടുക്കുമ്പോള്‍ കേരളത്തിലതു ലക്ഷത്തില്‍ 29.87 ആണ്‌. അതായതു ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി!കേരളത്തില്‍ ജീവനൊടുക്കു ന്നവരില്‍ മൂന്നു ശതമാനം മാത്രമാണ്‌ 15 വയസില്‍ താഴെയുള്ളവര്‍. 30-നും 34-നുമിടയ്‌ക്കുള്ള പുരുഷന്മാര്‍ 37.35 ശതമാനവും സ്‌ത്രീകള്‍ 29.9 ശതമാനവും വരും. 35-നും 50-നുമിടയില്‍ പ്രായമുള്ളവരില്‍ 25.30 ശതമാനം പുരുഷന്മാരും സ്‌ത്രീകള്‍ 18.5 ശതമാനവുമാണ്‌. 60 വയസിനുമേല്‍ പ്രായമുള്ള വര്‍ 12 ശതമാനവും വൃദ്ധകള്‍ 10.84 ശതമാനവുമാണ്‌. സംസ്ഥാനത്ത്‌ ഇടുക്കി ജില്ലയിലാണ്‌ ആത്മഹത്യാനിരക്ക്‌ ഏറ്റവും കൂടുതല്‍. ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌ മലപ്പുറം ജില്ലയിലാണ്‌. 11 ലക്ഷത്തോളം ജനസംഖ്യയുള്ള ഇടുക്കി ജില്ലയെ പിന്തള്ളി ഇപ്പോള്‍ ഈ സ്ഥാനം വയനാട്‌ സ്വന്തമാക്കിയതായാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ഇന്ത്യയിലൊട്ടാകെ പഞ്ചായത്തുതല കണക്കുനോക്കുമ്പോള്‍ ഇടുക്കിയിലെ കഞ്ഞിക്കുഴി പഞ്ചായത്താണ്‌ ഒന്നാംസ്ഥാനത്ത്‌. തൊട്ടടുത്ത സ്ഥാനവും ഇടുക്കി ജില്ലയ്‌ക്കുതന്നെ. വാത്തിക്കുടി പഞ്ചായത്തിന്‌. കേരളത്തില്‍ ഏറ്റവും കുറവ്‌ ആത്മഹത്യകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന മലപ്പുറത്തുപോലും 12.69 ശതമാനമാണു ശരാശരി കണക്ക്‌. സംസ്ഥാനത്ത്‌ യുവതികളുടെ ആത്മഹത്യാനിരക്ക്‌ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. പരീക്ഷയിലെ പരാജയവുമായി ബന്ധപ്പെട്ട്‌ സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളുടെ ആത്മഹത്യാനിരക്കും ഉയര്‍ന്നിരിക്കുകയാണ്‌. ആത്മഹത്യയുടെ സ്‌ത്രീ-പുരുഷ അനുപാതം 3:7 ആണ്‌. ആത്മഹത്യ ചെയ്യുന്നവരില്‍ 19.8 ശതമാനവും തൊഴില്‍രഹിതരാണെന്നാണു കണക്ക്‌. 15.6 ശതമാനം പേര്‍ കൃഷിക്കാരും 14.8 ശതമാനം പേര്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നവരുമാണ്‌. ആത്മഹത്യചെയ്യുന്നവരില്‍ 75 ശതമാനവും വിവാഹിതരും 18 ശതമാനത്തോളം അവിവാഹിതരുമാണ്‌. ഏഴു ശതമാനംപേര്‍ വിധവകളും. കേരളത്തില്‍ വിവാഹിതരായ സ്‌ത്രീകളുടെ ആത്മഹത്യനിരക്കില്‍ ഓരോ വര്‍ഷവും വര്‍ധനവാണു കാണുന്നത്‌. സ്‌ത്രീധന പ്രശ്‌നങ്ങളും വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളുമാണ്‌ ഈ ആത്മഹത്യയിലെ മുഖ്യകാരണം. കൂട്ട ആത്മഹത്യകളുടെ നിരക്കും ഉയരുകയാണ്‌.രാജ്യത്തൊട്ടാകെ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ്‌ ദേശീയ ക്രൈം റിക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്ക്‌. എന്നാല്‍, ആത്മഹത്യാമരണങ്ങളെ സംബന്ധിച്ചുള്ള ഈ ബ്യൂറോയുടെ കണക്കും അപൂര്‍ണമാണ്‌. കാരണം എല്ലാ ആത്മഹത്യകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ആത്മഹത്യകളുടെ യഥാര്‍ഥ ചിത്രം നമുക്കു ലഭ്യമല്ല.വര്‍ധിച്ചുവരുന്ന ആത്മഹത്യ ഒരു സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നുവന്നിട്ടു കാലങ്ങളായി. ആത്മഹത്യയിലേയ്‌ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്‌. അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 17 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-2



പരമ്പര


സ്വയംഹത്യയിലേയ്‌ക്കുളള വഴികള്


‍ശാലിനിയെന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌തു. ഷൈനിക്കതു സഹിക്കാനാവുന്നില്ല. ഹോസ്റ്റലിലെ റൂംമേറ്റാണവര്‍. പ്ലസ്‌ ടുവിന്റെ അവസാന പരീക്ഷയുടെ തലേന്നാള്‍ ഇവരിരുവരും ദീര്‍ഘനേരം സംസാരിച്ചിരുന്നു. പക്ഷേ....!ശാലിനിയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. അമ്മയുടെ രണ്ടാം വിവാഹം. ഉദ്യോഗസ്ഥയായ അവരുടെ ചില കര്‍ക്കശ സ്വഭാവങ്ങള്‍. ഇക്കാരണങ്ങളാല്‍ വീട്ടില്‍ ശാലിനിക്കു വേണ്ടത്ര സ്‌നേഹമോ അംഗീകാരമോ ലഭിച്ചില്ല. കൂടുതലും ഏകാന്തതയിലാണ്‌ അവര്‍ക്കു കഴിയേണ്ടിവന്നത്‌. അമ്മയുടെയും രണ്ടാനച്ഛന്റെയും ധാരണക്കുറവുകളും ഭിന്നതകളും ശാലിനിയെ സ്വന്തം വീടു തടങ്കല്‍പാളയം പോലെയാക്കി. ഹോസ്റ്റലില്‍ ഷൈനി അവള്‍ക്കൊരു താങ്ങായിരുന്നുവെങ്കിലും ശാലിനിയുടെ നിരന്തരമായ ദുഃഖകഥകളും ദുരനുഭവങ്ങളും കേട്ടു സാന്ത്വനം നല്‍കാന്‍ ഷൈനിക്കു കഴിഞ്ഞതുമില്ല. പിറ്റേന്നു പരീക്ഷ കഴിഞ്ഞാല്‍ സ്വന്തം വീടെന്ന തടവറയിലേക്കു മടങ്ങണമല്ലോ എന്ന ചിന്തയാണു ശാലിനിയെ ആത്മഹത്യയിലേക്കു നയിച്ചത്‌.സ്‌നേഹബന്ധം തകര്‍ന്ന വീട്ടിലെ അന്തരീക്ഷവും മക്കള്‍ക്കു സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും നല്‍കാത്ത മാതാപിതാക്കളും മക്കളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന്‌ ഈ സംഭവം വ്യക്തമാക്കുന്നു. ആധുനിക ജീവിതസൗകര്യങ്ങളോ കൊട്ടാര സദൃശമായ വീടോ സമ്പത്തോ ഒന്നും മാതാപിതാക്കളുടെ സ്‌നേഹത്തിനോ അംഗീകാരത്തിനോ പകരമാവില്ല. ശിഥിലമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ പരസ്‌പര സ്‌നേഹബന്ധത്തിന്റെ അടിത്തറ തകരുകയും പരസ്‌പര വിദ്വേഷത്തിന്റെ വേരു വളരുകയും ചെയ്യും. പരസ്‌പരം സ്‌നേഹം വറ്റുമ്പോള്‍ അതു വിഷാദമായും ദുഃഖമായും പ്രതികാരമായും മാറും. മക്കള്‍ക്ക്‌ ഉത്തമ മാതൃക കാട്ടിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. പ്രശ്‌നകലുഷിതമായ ജീവിതം നയിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ കുടുംബജീവിതം അസഹനീയവും നരകതുല്യവുമാക്കും. അതു കുട്ടികളുടെ മാനസിക വളര്‍ച്ചയെയും സാരമായി ബാധിക്കും.ഏലത്തിനു തളിക്കാന്‍ വച്ചിരുന്ന കീടനാശിയെടുത്തു കുടിച്ചാണു കുട്ടപ്പന്‍ തന്റെ ഭാര്യയോടുള്ള വൈരാഗ്യം തീര്‍ത്തത്‌. തൊട്ടടുത്ത ടൗണില്‍നിന്നു മദ്യപിച്ചു ലക്കുകെട്ടു വീട്ടിലെത്തി ഭാര്യയുമായി വഴക്കടിച്ചശേഷമായിരുന്നു കുട്ടപ്പന്റെ പ്രതികാരം. ആശുപത്രിയില്‍ എത്തി ബോധം തിരിച്ചുകിട്ടിയ കുട്ടപ്പന്‍ ഡോക്‌ടറോടു പറഞ്ഞതു സുബോധം ഉണ്ടായിരുന്നെങ്കില്‍ താന്‍ വിഷം കഴിക്കില്ലായിരുന്നു എന്നാണ്‌. ആത്മഹത്യചെയ്യുന്ന പുരുഷന്മാരില്‍ നല്ലൊരു ശതമാനം ആളുകളും മദ്യപാനികളാണെന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. അവര്‍ക്കതിനുള്ള ഉത്തേജനം ലഭിക്കുന്നതു മദ്യലഹരിയില്‍നിന്നാണ്‌. ലഹരിയുടെ പിടിയില്‍ അമരുമ്പോള്‍ ചിലര്‍ക്കു ജീവിത നൈരാശ്യവും ആത്മഹത്യചെയ്യാനുള്ള മനോധൈര്യവും മനസില്‍ രൂപപ്പെടുന്നു. മദ്യം, മയക്കുമരുന്ന്‌ എന്നിവകളിലൂടെ ചിലര്‍ ജീവിത യാഥാര്‍ഥ്യങ്ങളെ വിസ്‌മരിക്കുകയും സാങ്കല്‌പിക ലോകത്തില്‍ ജീവിക്കുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാനും ചിലപ്പോള്‍ ശ്രമിക്കും.ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്തിലൂടെ വീട്ടില്‍ നിരന്തരം ഉണ്ടാകുന്ന ദാരിദ്ര്യം, വഴക്ക്‌ എന്നിവയില്‍ മനംനൊന്തു ഭാര്യ ജീവനൊടുക്കുന്നതും പതിവായിരിക്കുന്നു. മദ്യപാനിയായ പിതാവു മൂലം നിരവധി മക്കള്‍ക്ക്‌ അമ്മമാരെ നഷ്‌ടമാകുന്നു. കുടുംബങ്ങളെ കടക്കെണിയിലാക്കുന്ന ആപത്‌കാരിയായ ദു:ശീലമാണിത്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്‌. ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചു രണ്ടുദിവസം മാത്രം മലയാളി കുടിച്ചത്‌ 60 കോടിയോളം രൂപയുടെ മദ്യം! ഹൈന്ദവ വീക്ഷണത്തില്‍ മദ്യപാനം മഹാപാപങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഏറ്റവും വലിയ ദുഷ്‌കര്‍മ്മമെന്നാണു സിദ്ധിക്കുന്നത്‌. മനുഷ്യപുരോഗതിയുടെ അടിവേരിനു കത്തിവയ്‌ക്കുന്ന ദുഷ്‌കൃത്യങ്ങളില്‍ മദ്യപാനത്തെ ഒന്നാംസ്ഥാനത്താണ്‌ ഇസ്ലാംമതം എണ്ണിയിട്ടുള്ളത്‌. മനുഷ്യനെ നാശ ഗര്‍ത്തിത്തിലേക്കു നയിക്കുന്നതും, സമൂഹത്തേയും രാഷ്‌ട്രനേതാക്കളേയും വഴിതെറ്റിക്കുന്നതുമാണു മദ്യമെന്നാണു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നിട്ടും കേരളത്തിലെ ജനങ്ങള്‍ അമിത മദ്യപാനം തുടരുന്നു.സംസ്ഥാനത്ത്‌ ഇടുക്കിജില്ലയിലാണ്‌ ഏറ്റവുമധികം ആത്മഹത്യകള്‍ നടക്കുന്നതെങ്കിലും ആലപ്പുഴ ജില്ലയിലെ നൂറനാട്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ആത്മഹത്യകള്‍ മലയാളക്കരയെ ആകെ ഞെട്ടിച്ചിരുന്നു. വിഷംകഴിച്ചാണ്‌ ഭൂരിഭാഗം പേരും ഇവിടെ ജീവിതം അവസാനിപ്പിച്ചത്‌. അമിതമായ മദ്യപാനവും തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളുമാണ്‌ ആത്മഹത്യക്കു കാരണമായി ഇവിടുത്തെ പോലീസുകാര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത്‌.അമിത മദ്യപാനം ആത്മഹത്യയില്‍ മാത്രം പലപ്പോഴും അവസാനിക്കുന്നില്ല. ഒരു കുടുംബത്തെ മുഴുവന്‍ ഒരു മദ്യപാനി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു. പട്ടിണി, ദുരിതം, മാനസിക - ശാരീരിക പീഡനം എന്നിവ മൂലം കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും വിഷംകൊടുത്തുകൊന്നു മരണത്തെ പുല്‍കിയ എത്രയെത്ര കുടുംബിനികളുടെ പട്ടിക നിരത്താനാവും.ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണങ്ങളില്‍ മറ്റൊന്നാണു ധൂര്‍ത്ത്‌. സമൂഹത്തില്‍ കാണുന്ന വലിയൊരു തിന്മ തന്നെയാണു ധൂര്‍ത്തും ആര്‍ഭാടവും. ചിലര്‍ അഭിമാനത്തിന്റെ പേരിലാണു ധൂര്‍ത്തു നടത്തുന്നത്‌. ധൂര്‍ത്തു നടത്തി കടക്കെണിയിലായ കുടുംബങ്ങള്‍ അനവധിയാണ്‌. പ്രത്യേകിച്ചു വിവാഹാഘോഷങ്ങള്‍ നടത്തി കടത്തിലായവരുടെ എണ്ണം ലക്ഷക്കണക്കിനു വരും. ഇങ്ങനെ ധൂര്‍ത്തും ആര്‍ഭാടവും നടത്തി കടത്തിലാവുകയും ഒടുവില്‍ ജീവനൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ആഡംബരവസ്‌തുക്കളോടുള്ള ഭ്രമംമൂലം കടംവാങ്ങി അവ സ്വന്തമാക്കുകയും ഒടുവില്‍ കടംകയറി മുടിയുകയും ചെയ്‌തശേഷം്‌ മരണത്തെ പുല്‍കുന്നവരും ഏറെയാണ്‌. ഒട്ടേറെ കുടുംബങ്ങളെ ആത്മഹത്യയിലെയ്‌ക്കു തളളിവിടുന്നതില്‍ ലോട്ടറികളും അധികം വൈകാതെ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭാഗ്യപരീക്ഷണം ഭൂരിപക്ഷം മലയാളികളുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. വരുമാനത്തിന്റെ സിംഹഭാഗവും ലോട്ടറിയെടുക്കാന്‍ ഇക്കൂട്ടര്‍ ചെലവിടുന്നു. അന്യ സംസ്ഥാനലോട്ടറികളോടാണ്‌ ഇവര്‍ക്കേറെ പ്രിയം. ഇവയുടെ ആകര്‍ഷകമായ സമ്മാന ഘടനയാണ്‌ ഇതിനു കാരണം. ലോട്ടറിയെടുത്തു കടം കയറുകയും അതു വീട്ടാന്‍ ആസ്‌തികള്‍ പോലും വില്‍ക്കുകയും ചെയ്യുന്നവരും, ആസ്‌തികള്‍ വിറ്റു ലോട്ടറിയെടുക്കുന്നവരും ഏറി വരികയാണ്‌. ലോട്ടറി ജ്വരം മൂത്ത കോട്ടയം ജില്ലയിലെ പൊന്‍കുന്നം സ്വദേശിയായ യുവാവിന്‌ ഏറെ കൊതിച്ചു വാങ്ങിയ ബൈക്കു നഷ്‌ടമായത്‌ സമീപകാല ചരിത്രം. സ്വന്തമായി ബിസിനസ്‌ നടത്തിയിരുന്ന മറ്റൊരു യുവാവ്‌ ലോട്ടറിയെടുക്കാന്‍ എല്ലാം വിറ്റു പെറുക്കി. ഒടുവില്‍ ജീവിക്കാന്‍ ഗതിയില്ലാതെ നാടുവിട്ട യുവാവ്‌ തമിഴ്‌നാട്ടിലെ തുണിക്കടയില്‍ സെയില്‍സ്‌ മാനായി കഴിയുന്നു. കുടുംബബന്ധത്തിലെ തകര്‍ച്ച, മദ്യപാനം, ധൂര്‍ത്ത്‌,ലോട്ടറി തുടങ്ങി വിവിധ കാരണങ്ങളാല്‍ വ്യക്തികളും കുടുംബം മുഴുവനായും ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്‌ ആധുനിക കേരളത്തിന്റെ ലജ്ജാകരമായ മുഖമാണു തുറന്നുകാട്ടുന്നത്‌.പ്രണയ നൈരാശ്യം, പരീക്ഷകളിലെ പരാജയം, സാമ്പത്തിക പ്രതിസന്ധി, വാശി, നിരാശ, ബ്ലേഡ്‌ മാഫിയ തുടങ്ങിയ പലതും ആത്മഹത്യക്കു കാരണമാകുന്നുണ്ട്‌.അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 18 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി-3



പരമ്പര


ചില കാരണങ്ങള്‍ കൂടി


കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. കോളജ്‌ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഇത്തരം വാര്‍ത്തകള്‍ നിത്യേനയെന്നോണം പത്രത്താളുകളില്‍ സ്ഥാനംപിടിക്കുന്നു.കിഴക്കന്‍ കേരളത്തിലെ പ്രശസ്‌തമായ ഒരു കോളജിലെ ഏറ്റവും മിടുക്കിയായ ഒരു വിദ്യാര്‍ഥിനി പരീക്ഷയുടെ ഫലമറിയാനിരിക്കെ ആത്മഹത്യ ചെയ്‌തു. അവളുടെ കാമ്പസ്‌ പ്രണയമറിഞ്ഞ മാതാപിതാക്കള്‍ മറ്റൊരു വിവാഹാലോചനയ്‌ക്കു ശ്രമിച്ചതായിരുന്നത്രേ ഇതിനു കാരണം. മാതാപിതാക്കളുടെ എതിര്‍പ്പിനു തക്കതായ കാരണമുണ്ടായിരുന്നിട്ടും പ്രണയത്താല്‍ അന്ധത ബാധിച്ച പെണ്‍കുട്ടിക്ക്‌ അതു മനസിലാക്കാനായില്ല. ഫലം, സ്വന്തം ജീവിതമവസാനിപ്പിച്ച്‌ അവള്‍ മാതാപിതാക്കളോടു പ്രതികാരംചെയ്‌തു.പ്രണയം മത്തുപിടിക്കുമ്പോള്‍ പ്രേമിക്കുന്ന വ്യക്തിയെക്കൂടാതെ ജീവിക്കാനേ കഴിയില്ലെന്ന വിവേകമില്ലാത്ത ചിന്തകള്‍ ഹൃദയത്തേ ഇളക്കിമറിക്കും. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തെ പ്രണയബന്ധങ്ങള്‍ പക്വതയുള്ളതാണോ? പ്രേമിക്കുന്ന വ്യക്തി തന്റെ ഭാവിജീവിതത്തിനു ചേര്‍ന്നതാണോ? മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു തനിക്കിഷ്‌ടമുള്ളയാളെ തെരഞ്ഞെടുത്താല്‍ ആ ബന്ധം ശാശ്വതമാകുമോ? ഈ വക കാര്യങ്ങളൊന്നും പലപ്പോഴും ചിന്തിക്കാറില്ല. ഒടുവില്‍ നൈരാശ്യംമൂലം ആത്മഹത്യ ചെയ്യുന്നു. ഇന്നു നമ്മുടെ നാട്ടില്‍ നടക്കുന്ന കൗമാരക്കാരുടെ ആത്മഹത്യകളില്‍ പ്രധാനം പ്രണയനൈരാശ്യമാണെന്നതു തര്‍ക്കമറ്റ സംഗതിയാണ്‌.കുടുംബങ്ങളിലെ അമിത സ്വാതന്ത്ര്യം, അമിത നിയന്ത്രണം എന്നിവയാണു കുട്ടികള്‍ അപഥ സഞ്ചാരത്തിലേക്കും പിന്നീടു സ്വയം ഹത്യയിലേക്കും വീഴാന്‍ കാരണമെന്നു വിലയിരുത്തപ്പെടുന്നു. ലഭിക്കാതെ പോകുന്ന സ്‌നേഹത്തിനും പീഡനമായ ബന്ധത്തിനും ഒരു പരിഹാരമായി തുടങ്ങുന്ന ബന്ധങ്ങള്‍തന്നെ പലപ്പോഴും മരണക്കുരുക്കിലേക്കുള്ള വഴിയായി മാറാറുണ്ട്‌.``സ്‌നേഹം നിറഞ്ഞ മമ്മിക്കും ഡാഡിക്കും, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാന്‍ കഴിയാതെവന്നതിലും അതുവഴി നിങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതിലും എനിക്ക്‌ അതിയായ ദുഃഖമുണ്ട.്‌ എന്നോടു ക്ഷമിക്കുക-പ്രിയപ്പെട്ട മകന്‍.'' എസ്‌.എസ്‌.എല്‍.സി പരീക്ഷയ്‌ക്ക്‌ ഒന്നാംക്ലാസ്‌ ലഭിക്കാത്തതില്‍ മനംനൊന്തു മരണത്തെ പുല്‍കിയ ഒരു പതിനഞ്ചുകാരന്റെ ആത്മഹത്യാ കുറിപ്പാണിത്‌. പരീക്ഷയ്‌ക്കു മാര്‍ക്കു കുറഞ്ഞുപോയതിന്റെ പേരില്‍ മനംനൊന്തു ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയുള്ള മരണം, തൂങ്ങി മരണം... ഇത്തരം വാര്‍ത്തകള്‍ പരീക്ഷാഫലം പുറത്തുവരുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന വിജയം നേടാനാകാതെ വരികയും ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ വിദ്യാര്‍ഥികള്‍ അത്മഹത്യയില്‍ അഭയം കണ്ടെത്തുന്നു.ജീവിതത്തിലെന്നപോലെ വിദ്യാഭ്യാസത്തിലും ജയപരാജയങ്ങള്‍ ഉണ്ടാകും. ജീവിതമൂല്യം അളക്കുന്നതു ജയപരാജയങ്ങളുടെ കണക്കുനോക്കിയല്ലെന്ന തിരിച്ചറിവില്ലാത്തതാണ്‌ ഇത്തരം ആത്മഹത്യകള്‍ക്കു കാരണം.പരീക്ഷയില്‍ തോറ്റുവെന്നു കരുതി ജീവിതമവസാനിപ്പിക്കാന്‍ തുനിയുന്നവര്‍, പിന്നീടൊരിക്കലും വിജയിക്കാനോ വളര്‍ന്നു വലുതാകാനോ തനിക്കു കഴിയില്ലെന്നാവാം ചിന്തിക്കന്നത്‌. അധ്യാപകരും മാതാപിതാക്കളും ഈ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയാല്‍ ചെറിയപ്രായത്തിലുള്ള ആത്മഹത്യകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകും.`യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍'- വാര്‍ത്ത വായിക്കുമ്പോള്‍ത്തന്നെ പലരുടെയും നെറ്റി ചുളിയും. ഒരു യുവതി ആത്മഹത്യചെയ്‌താല്‍ ഉടന്‍ ഭൂരിപക്ഷവും ചിന്തിക്കുന്നത്‌ അവള്‍ ദുര്‍നടപ്പുകാരിയാവും എന്നാണ്‌. അവിഹിത ഗര്‍ഭം എന്നു പോലും ഇക്കൂട്ടര്‍ ചിലപ്പോള്‍ പറഞ്ഞുപരത്തുകയും ചെയ്യും. എന്നാല്‍ വസ്‌തുതയുമായി ഈ പരദൂഷണത്തിനു പുലബന്ധംപോലും കണ്ടെന്നു വരില്ല.ഇക്കഴിഞ്ഞയിടയ്‌ക്കാണു നല്ല വിദ്യാഭ്യാസവും കഴിവും സാമ്പത്തികവുമുള്ള യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. അവരെ ആത്മഹത്യയിലേക്കു നയിച്ചതാവട്ടെ തീരെച്ചെറിയ ഒരു പ്രശ്‌നം. സ്വന്തം വീട്ടില്‍ ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പിതാവ്‌ ശകാരിച്ചു. രണ്ടടിയും കൊടുത്തു. അന്നു രാത്രി ഭക്ഷണമൊന്നും കഴിക്കാതിരുന്നു. പിറ്റേന്നു നേരം പുലരുന്നതിനു മുമ്പേ അവള്‍ ജീവനൊടുക്കി. സാഹചര്യത്തെളിവുവച്ചു നോക്കുമ്പോള്‍ സ്വന്തം പിതാവിനോടുള്ള വാശിയും വൈരാഗ്യവുമാണ്‌ ആത്മഹത്യയിലൂടെ അവള്‍ തീര്‍ ത്തത്‌.കടംവാങ്ങിയ രൂപ കൃത്യസമയത്തു കൊടുക്കാന്‍ കഴിയാതെ വന്നതിന്റെ പേരില്‍ പൊതുജനമധ്യത്തില്‍ അവഹേളിക്കപ്പെട്ട ജോസഫ്‌ എന്ന ആള്‍ ആത്മഹത്യചെയ്‌തു. ഇവിടെ ആത്മഹത്യയ്‌ക്കു കാരണം മനോവിഷമം. ഭര്‍ത്താവു മരിച്ച ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്‌തു. ഇവിടെയും മനോവിഷമമാണു സ്വയം ഹത്യയ്‌ക്കു കാരണമായത്‌.ഇടത്തരം മലയാള കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത ചൂഷണം ചെയ്യുന്ന ബ്ലെയ്‌ഡ്‌ മാഫിയാ സംഘങ്ങളാണു സംസ്ഥാനത്ത്‌ ആത്മഹത്യയുടെ എണ്ണം ഉയര്‍ത്തുന്ന മറ്റൊരു പ്രധാന കൂട്ടര്‍. കൊള്ളപ്പലിശയ്‌ക്കു പണം വാങ്ങി അവസാനം തിരിച്ചടയ്‌ക്കാന്‍ ഗതിയില്ലാതെ മരണത്തെ വരിക്കുന്നവരുടെ എണ്ണം അടിക്കടി ഉയരുകയാണ്‌. ഇതിനു പുറമേ പണമിടപാടു സ്ഥാപനം നടത്തി പരാജയപ്പെട്ടു മരണത്തിനു കീഴടങ്ങിയവരും ചുരുക്കമല്ല. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ നിരവധി കൂട്ടആത്മഹത്യകള്‍ക്കും അടുത്തിടെ കേരളം സാക്ഷിയായി.സാമ്പത്തിക പരാധീനതയെ തുടര്‍ന്നു മൂന്നുമക്കള്‍ക്കു വിഷംകൊടുത്തു കൊന്നശേഷം ഭാര്യാഭര്‍ത്താക്കന്മാര്‍ വിഷം കഴിച്ചു മരിച്ചു. അടുത്തകാലത്ത്‌ ഇടുക്കി ജില്ലയില്‍ നടന്ന സംഭവമാണിത്‌. സാമ്പത്തിക ബുദ്ധിമുട്ടിനെ ത്തുടര്‍ന്ന്‌ മകള്‍ക്കു വിഷം കൊടുത്തുകൊന്ന്‌ അമ്മയും വിഷംകഴിച്ചു മരിച്ചു. രണ്ടു മക്കള്‍ ഗുരുതരാവസ്ഥയില്‍. ഗൃഹനാഥന്‍ വിദേശത്താണ്‌. ഇവിടെയും സാമ്പത്തിക പ്രശ്‌നമായിരുന്നു കാരണം. ഗള്‍ഫില്‍ പോകാന്‍ ഇവരുടെ ഭര്‍ത്താവ്‌ പലരില്‍നിന്നും പണം കടം വാങ്ങിയിരുന്നു. പലിശസഹിതം തുക മടക്കിക്കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണു കൂട്ടമരണം. ഈ സംഭവം നടന്നതു തൃശൂര്‍ ജില്ലയില്‍.അത്യാവശ്യക്കാരുടെ നിസ്സഹായതയാണു കൊള്ളപ്പലിശക്കാരുടെ മൂലധനം. ഉയര്‍ന്ന പലിശയ്‌ക്കു കടംവാങ്ങി ദുരിതം പേറുന്നവര്‍ എത്ര ലക്ഷമെന്നോ, ഒടുവില്‍ ആത്മഹത്യ ചെയ്‌തവര്‍ എത്രയെന്നോ തിട്ടപ്പെടുത്താന്‍പോലുമാവില്ല.വ്യാപാരത്തില്‍ നഷ്‌ടം സംഭവിക്കുക സാധാരണമാണ്‌. ധൂര്‍ത്തും ദു:ശീലങ്ങളും ഇല്ലെങ്കില്‍പ്പോലും ബിസിനസ്സില്‍ നഷ്‌ടംവരും. കച്ചവടം കുറയുമ്പോഴും തൊഴില്‍ സമരം, വിലത്തകര്‍ച്ച എന്നിവ ഉണ്ടാകുമ്പോഴും നഷ്‌ടം വരാം. അങ്ങനെ വരുന്ന കടബാധ്യതകളും സാമ്പത്തിക പ്രതിസന്ധികളും ആത്മഹത്യയ്‌ക്കു കാരണമായ നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കൂട്ട ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിപക്ഷവും കടക്കെണിയില്‍പ്പെട്ടു വലഞ്ഞവരാണ്‌. സാമ്പത്തികഭാരം താങ്ങാനാവാതെയും അപമാനഭീതികൊണ്ടും കുടുംബത്തോടെ ജീവനൊടുക്കുന്നവരുടെ എണ്ണം കേരളത്തില്‍ ദിവസേന പെരുകിക്കൊണ്ടിരിക്കുകയാണ്‌. ഈ കൂട്ടആത്മഹത്യകള്‍ക്കെല്ലാം പിന്നില്‍ താങ്ങാനാവാത്ത കടബാധ്യതയായിരുന്നു എന്നാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം. ഇത്തരം ആത്മഹത്യകള്‍ക്ക്‌ എത്രയെത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാകും.ആത്മഹത്യ കേവലം വ്യക്തിപരമായ ഒരു പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വ്യവസ്ഥിതിയുടെ ഭീകരതയും മൂല്യങ്ങളുടെ കുഴച്ചുമറിച്ചിലും മൂല്യങ്ങള്‍ നഷ്‌ടമാകലും തുടങ്ങി ഒട്ടേറെ സാമൂഹിക കാരണങ്ങള്‍ എടുത്തു പറയാനാകും. അതുകൊണ്ടുതന്നെ പൊതുവായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ മുന്നോട്ടുവരേണ്ടതു സമൂഹവും ഭരണകൂടങ്ങളുമാണ്‌.കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇന്നൊരു വാര്‍ത്തതന്നെ അല്ലാതായിരിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ എന്തുകൊണ്ടാണു കൂടുതലായി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്‌? അതേക്കുറിച്ചു നാളെ. സെപ്‌റ്റംബര്‍ 19 2007

കേരളം ആത്മഹത്യയുടെ ദുരന്തഭൂമി 4



കര്‍ഷകര്‍ ആത്മഹത്യാ കുറിപ്പെഴുതുകയാണ്‌...


കാര്‍ഷികാവശ്യത്തിനു രണ്ടും മൂന്നും ബാങ്കുകളില്‍നിന്നും കടമെടുത്ത ജോസി എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു. ഉടുമ്പന്‍ചോലയില്‍ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിവന്നിരുന്ന മാത്തുക്കുട്ടി കൃഷി നഷ്‌ടമായതിനെ തുടര്‍ന്ന്‌ ആത്മഹത്യചെയ്‌തു. ബാങ്കുകാരുടെ ജപ്‌തിഭീഷണിമൂലം കര്‍ഷകന്‍ തൂങ്ങിമരിച്ചു. റബര്‍തോട്ടം പാട്ടത്തിനെടുത്തു കടക്കെണിയിലായ കര്‍ഷകന്‍ ആത്മഹത്യചെയ്‌തു... ഇത്തരം വാര്‍ത്തകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്‌.കേരളത്തിലെ നെല്‍പ്പാടങ്ങളില്‍നിന്നു കൊയ്‌ത്തുത്സവങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. നഷ്‌ടങ്ങള്‍ മാത്രമാണു കര്‍ഷകര്‍ കൊയ്‌തെടുക്കുന്നത്‌. നഷ്‌ടമെങ്കിലും കൃഷി തുടരുന്നുവെന്നു മാത്രം.ബാങ്കില്‍നിന്നും വായ്‌പയെടുത്തു കൃഷിചെയ്യുന്ന പലര്‍ക്കും കൃഷി നഷ്‌ടമാക്കുന്ന വിളനാശവും ഇരുട്ടടിയാകുന്നു. വായ്‌പയെടുത്ത പണം തിരിച്ചടയ്‌ക്കാനാവാതെ പലിശയും പിഴപ്പലിശയുമൊക്കെയായി വന്‍ കടഭാരവുമായാണ്‌ ഇക്കൂട്ടര്‍ ഓരോ ദിനവും തള്ളിനീക്കുന്നത്‌. പോയകാല പ്രതാപം മനസില്‍ നിറയുന്ന കര്‍ഷകര്‍ കൃഷിനഷ്‌ടം വരുമ്പോള്‍, വരുംവര്‍ഷം നഷ്‌ടം നികത്താനാകുമെന്ന പ്രതീക്ഷയില്‍ കടമെടുത്തു വീണ്ടും കൃഷിയിറക്കുന്നു. എന്നാല്‍ ഫലം പലപ്പോഴും നിരാശയാവും. ഒടുവില്‍ നിലനില്‍പ്പുതന്നെ ഭീഷണിയാവുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുകയാണു പതിവ്‌.കാര്‍ഷിക കേരളം നേരിടുന്ന അത്യന്തം ഗുരുതരമായ സാമ്പത്തിക ത്തകര്‍ച്ച മലയാളിയെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമായാണു വിലയിരുത്തപ്പെടുന്നത്‌. കാര്‍ഷിക മേഖലയിലെ ആസൂത്രണമില്ലാത്ത പ്രവര്‍ത്തനം മൂലം കേരള കര്‍ഷക സമൂഹം നിത്യദാരിദ്ര്യത്തിലേക്കും ജീവിത ദുരിതത്തിലേക്കും കൂപ്പുകുത്തിക്കഴിഞ്ഞു.വ്യക്തിപരവും മന:ശാസ്‌ത്രപരവുമായ കാരണങ്ങളാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ശാസ്‌ത്രീയമായ സമീപനംകൊണ്ടാണു കഴിയുന്നതെങ്കില്‍, കാര്‍ഷിക വിലയിടിവുമൂലം ജീവിതം വെടിയുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍ വ്യക്തമായ സാമ്പത്തിക പരിഷ്‌കരണമാണാവശ്യം.കേരളം വിവിധ തരത്തിലുള്ള വിളകളാല്‍ അനുഗൃഹീതമാണ്‌. എന്നാല്‍ ഈ വിളകള്‍ക്കെല്ലാം വിലയിടിയുകയും ഉത്‌പാദന ചെലവുപോലും കിട്ടാത്ത സാഹചര്യമാണ്‌ ഇന്നുള്ളത്‌. കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം ഇരുള്‍നിറഞ്ഞതായിക്കഴിഞ്ഞു. ഏതെങ്കിലും ഒരു ഉത്‌പന്നത്തിനു വില കൂടിനിന്ന സമയത്ത്‌ അതില്‍ പ്രതീക്ഷയര്‍പ്പിച്ചു കടം വാങ്ങി മകളുടെ കല്യാണമോ അതുപോലുള്ള കാര്യങ്ങളോ നടത്തിയവര്‍ കടംവീട്ടാന്‍ പോയിട്ട്‌ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതു കേരളീയ ജനജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌.ഏലം, കുരുമുളക്‌, കാപ്പി, കൊക്കോ, അടയ്‌ക്ക, റബര്‍ തുടങ്ങിയ വിളകളുടെ എല്ലാം അവസ്ഥയിതാണ്‌. സ്ഥായിയായി മെച്ചപ്പെട്ട വില ലഭിക്കുന്നില്ല. 60 ശതമാനം മുതല്‍ 90 ശതമാനം വരെ വില തകര്‍ച്ചയെയാണു കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്‌.താരതമ്യേന മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുകാലത്ത്‌ അനുഭവിച്ചിരുന്ന കര്‍ഷകരുടെ ഇന്നത്തെ പ്രതിസന്ധി വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ മാറി മാറിവരുന്ന ഭരണാധികാരികള്‍ക്കു കഴിയുന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ആഢംബരങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചിലാണു മരണം ക്ഷണിച്ചുവരുത്തുന്നതെന്ന വാദം കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ ശരിയല്ലെന്നാണു വിലയിരുത്തല്‍. കാരണം, കര്‍മോല്‍സുകരായ കര്‍ഷകര്‍ ജീവിതത്തെ വെറുക്കാനുള്ള സാധ്യത തീരെ കുറവാണ്‌. എന്നിട്ടും കര്‍ഷക ആത്മഹത്യകള്‍ തുടരുന്നു.കാര്‍ഷിക ഏജന്‍സികള്‍, സ്വകാര്യ-സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍, വിപണന ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പീഡനമാണു കര്‍ഷകരുടെ ദുരവസ്ഥയ്‌ക്കു കാരണമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. വിലത്തകര്‍ച്ച, വിളനാശം എന്നിവ സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ പ്രതിക്കൂട്ടിലാവുന്നു. സര്‍ക്കാരിന്റെ പണമിടപാടു സ്ഥാപനങ്ങളുടെ കടുംപിടുത്തങ്ങളെ മുതലാക്കി സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ കര്‍ഷകരുടെ സഹായത്തിനെത്തും. എന്നാല്‍ ഇക്കൂട്ടരുടെ കഴുത്തറപ്പന്‍ പരിശയ്‌ക്കു പണം കടംവാങ്ങുന്ന കര്‍ഷകര്‍ തത്‌കാലത്തേക്കു പിടിച്ചുനില്‍ക്കുമെങ്കിലും ഒടുവില്‍ വന്‍ ഗര്‍ത്തത്തില്‍ പതിക്കുകയാണു പതിവ്‌.കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവരണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ബാങ്കുകളുടെ കര്‍ഷക ദ്രോഹ നടപടികള്‍ ഒഴിവാക്കണമെന്നുമടക്കമുള്ള ആവശ്യങ്ങളാണ്‌ ഓരോ കര്‍ഷക ആത്മഹത്യാ കുറിപ്പുകളും ആവശ്യപ്പെടുന്നത്‌.കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, താങ്ങുവിലയ്‌ക്കുള്ള കാര്‍ഷികോത്‌പന്നങ്ങളുടെ സംഭരണം. വിള ഇന്‍ഷുറന്‍സ്‌, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കാര്‍ഷിക കടാശ്വാസം, വായ്‌പകളില്‍ പലിശ ഇളവ്‌, സൗജന്യമായി ജലവും വൈദ്യുതിയും വിതരണം ചെയ്യല്‍ എന്നിവ കര്‍ഷകര്‍ക്കു നല്‍കുന്നതില്‍ ഭരണവര്‍ഗം കാട്ടുന്ന അലംഭാവമാണ്‌. കര്‍ഷക ആത്മഹത്യകള്‍ ഇത്രയുമധികം ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. മറ്റ്‌ ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ അപേക്ഷിച്ച്‌ കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തുടരുന്ന നിലപാടുകളാണത്രേ കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്കു കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.കടം കയറിയ കര്‍ഷകന്‍ ഭാര്യയോടും പറക്കമുറ്റാത്ത രണ്ടു മക്കളോടുമൊപ്പം ജീവനൊടുക്കി. ``കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല. എന്നാല്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ല. ഒപ്പം ജീവിച്ചുകൊതിതീരാത്ത മക്കളെയും കൂടെ കൊണ്ടുപോകുന്നു. കാരണം അവര്‍ മറ്റാര്‍ക്കും ഭാരമാവാന്‍ പാടില്ല. കടം പെരുകുകയാണ്‌. കൃഷി നടത്താനെടുത്ത കടങ്ങള്‍ വീട്ടാന്‍ ഒരു മാര്‍ഗവുമില്ല. തന്നു തീര്‍ക്കാന്‍ നിവൃത്തിയില്ല. ആപത്തില്‍ സഹായിച്ചവരോടു നന്ദിയുണ്ട്‌. ഇനിയൊരു കര്‍ഷകര്‍ക്കും ഞങ്ങളുടെ അവസ്ഥ വരാതിരിക്കട്ടെ''. വിറയാര്‍ന്ന കൈകളാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കുറിച്ച ആത്മഹത്യാ കുറിപ്പാണിത്‌. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടരുന്നു.ആത്മഹത്യ ഒരു രോഗമാണോ? മാനസിക രോഗങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവ ആത്മഹത്യയ്‌ക്കു കാരണമാകുമോ? അതേക്കുറിച്ചു നാളെ.സെപ്‌റ്റംബര്‍ 20 2007