Saturday, January 17, 2009

കാണൂ നല്ല സ്വപ്‌നങ്ങള്



‍പ്രദീപ്‌ ഗോപി


സ്വപ്‌നവും ഗന്ധവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? ചോദ്യം കേട്ടാല്‍ ചിലര്‍ ഇല്ലെന്നു പറയും. മറ്റു ചിലര്‍ അറിയില്ലെന്നു പറയും. സ്വപ്‌നവും ഗന്ധവും തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ ഇതേക്കുറിച്ചു പഠനം നടത്തിയ ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്‌. ഉറങ്ങാന്‍ പോകുന്നതിനു മുമ്പു സുഗന്ധം അനുഭവിച്ചാല്‍ നമുക്കു നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയുമത്രേ. മറിച്ച്‌ ഉറങ്ങാന്‍ പോകുന്നതിനു മുമ്പു അത്ര നല്ലതല്ലാത്ത ഗന്ധം; അഥവാ ദുര്‍ഗന്ധം അനുഭവിച്ചാല്‍ നാം കാണുന്നതു ദുസ്വപ്‌നങ്ങളാവുമെന്നും ഈ ഗവേഷകര്‍ പറയുന്നു. ജര്‍മനിയിലെ ചില ഗവേഷകരാണു ഗന്ധവും സ്വപ്‌നവും തമ്മിലുളള ബന്ധത്തെക്കുറിച്ചു പഠനം നടത്തിയത്‌. ഇത്തരത്തില്‍ നടക്കുന്ന ലോകത്തെ ആദ്യത്തെ അംഗീകൃതപഠനമാണത്രേ ഇത്‌. സുഗന്ധം പരത്തുന്ന റോസാപ്പൂക്കള്‍ പോലുളള വസ്‌തുക്കളും ചീമുട്ട (ചീഞ്ഞ മുട്ട ) പോലെ ദുര്‍ഗന്ധം വമിക്കുന്ന വസ്‌തുക്കളുമാണു ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്‌. പഠനത്തിനു വിധേയരാക്കിയവരില്‍ ചിലര്‍ക്ക്‌ ഉറങ്ങുന്നതിനു മുമ്പു റോസാപ്പൂക്കള്‍ പോലുളള വസ്‌തുക്കള്‍ മണക്കാന്‍ നല്‍കി. മറ്റു ചിലര്‍ക്കു ചീമുട്ട പോലുളള വസ്‌തുക്കളും ഉറങ്ങുന്നതിനു മുമ്പു മണക്കാന്‍ നല്‍കി. പീന്നീട്‌ ഉണര്‍ന്നെന്നേറ്റ ഇരുവിഭാഗങ്ങളുടേയും സ്വപ്‌നാനുഭവങ്ങള്‍ ഗേവേഷകര്‍ രേഖപ്പെടുത്തുകയും ഇവയെ താരതമ്യം ചെയ്യുകയും ചെയ്‌തു. സുഗന്ധം അനുഭവിച്ച ശേഷം ഉറങ്ങിയവരെല്ലാം പോസിറ്റീവ്‌ ഫലമുളള സ്വപ്‌നമാണു കണ്ടത്‌. ദുര്‍ഗന്ധം അനുഭവിച്ച ശേഷം ഉറങ്ങിയ വ്യക്തികള്‍ നെഗറ്റീവ്‌ ഫലമുളള സ്വപ്‌നങ്ങളാണത്രേ കണ്ടത്‌. അതായതു സുഗന്ധം ശ്വസിച്ചവര്‍ കണ്ടതു മനോഹരങ്ങളായ സ്വപ്‌നങ്ങളും ദുര്‍ഗന്ധം ശ്വസിച്ചവര്‍ കണ്ടതു ദുസ്വപ്‌നങ്ങളുമായിരുന്നു. ഈ പഠനത്തില്‍ നിന്നാണു ഗന്ധവും സ്വപ്‌നവും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്‌. ചിന്തകളിലും രീതികളിലും തുടങ്ങി പല കാര്യങ്ങളിലും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണ്‌. ഈ വ്യത്യസ്‌തത സ്വപ്‌നം കാണുന്ന കാര്യത്തില്‍ പോലുമുണ്ടെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ദുസ്വപ്‌നത്തിന്റെ കാര്യത്തിലാണു സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്‌. ദുസ്വപ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാണുന്നതു സ്‌ത്രീകളാണെന്നു പഠനം വ്യക്തമാക്കുന്നു. കാണുന്ന സ്വപ്‌നങ്ങള്‍ സ്‌ത്രീയായാലും പുരുഷനാ യാലും ചിലപ്പോള്‍ പിന്നീടു മറന്നു പോകും. എന്തോ സ്വപ്‌നം കണ്ടിരുന്നു എന്നു ബോധ്യമാണെങ്കിലും അത്‌ എന്താണെന്ന്‌ ഓര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. ഇക്കാര്യത്തില്‍ സ്‌ത്രീകളാണു പുരുഷന്മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്‌. കണ്ട സ്വപ്‌നങ്ങള്‍ പിന്നീട്‌ ഓര്‍ത്തെടുക്കാനുളള കഴിവ്‌ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകള്‍ക്കാണെന്നും പഠനം വ്യക്തമാക്കുന്നു. ബ്രിട്ടീഷ്‌ സര്‍വ്വകലാശാലയിലെ ചില ഗവേഷകരാണ്‌ ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്തിയത്‌. സ്‌ത്രീകളുടെ ദുസ്വപ്‌നശീലം അവരുടെ ശരീരത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നവെന്നുംപഠനം വ്യക്തമാക്കുന്നു. അതായത്‌ അണ്‌ഡോത്‌പാദന സമയത്തുണ്ടാകുന്ന ശരീരതാപനിലയുടെ വ്യത്യാസമാണ്‌ ഇതിനു കാരണമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. ഈ സമയത്തു ചില സ്‌ത്രീകള്‍ കൂടതലായി ദുസ്വപ്‌നം കാണുന്നുവത്രേ. ഇരുനൂറോളം സ്‌ത്രീപുരുഷന്മാരെയാണ്‌ ഈ പഠനം നടത്താന്‍ ഗവേഷകര്‍ വിധേയരാക്കിയത്‌. ഇവരില്‍ വെറും പതിനാറു ശതമാനം പുരുഷന്മാര്‍ മാത്രമാണു ദുസ്വപ്‌നം കാണുന്നവെന്നു വെളിപ്പെടുത്തിയത്‌. എന്നാല്‍ ഇതിന്റെ ഇരട്ടിയോളം സ്‌ത്രീകള്‍ അതായതു പഠനത്തിനു വിധേയരാക്കിയവരില്‍ മുപ്പതു ശതമാനം സ്‌ത്രീകളും ദുസ്വപ്‌നം കാണുന്നവരായിരു ന്നുവത്രേ. പുതിയ പഠനറിപ്പോര്‍ട്ട്‌ സ്‌ത്രീകള്‍ക്കാണ്‌ ഏറെ ആശ്വാസമാകുക. കരണം ദുസ്വപ്‌നങ്ങള്‍ പുരുഷന്മാരേക്കാള്‍ അധികം കാണുന്നതു സ്‌ത്രീകളാണല്ലോ. ഇനി അതൊഴിവാക്കാമല്ലോ എന്ന ആശ്വാസത്തിലാണു സ്‌ത്രീകള്‍. സുഗന്ധം ശ്വസിച്ച ശേഷം ഉറങ്ങാന്‍ പോകുക. പ്രത്യേകിച്ചു ദുസ്വപ്‌നം അധികം കാണാറുളള അണ്‌ഡോത്‌ പാദനസമയങ്ങളില്‍. ഇങ്ങനൊരു പുതിയ തീരുമാനത്തിലാണു സ്‌ത്രീകള്‍ ഇപ്പോള്‍.സ്വപ്‌നത്തെ വ്യാഖ്യാനിക്കാന്‍ കഴിവുളളവര്‍ ഇപ്പോഴും ഉളളതായി പറയപ്പെടുന്നു. അതേസമയം വരാനിരിക്കുന്ന ചില സംഭവങ്ങള്‍ മുന്‍കൂട്ടി സ്വപ്‌നത്തിലൂടെ കണ്ടറിയാന്‍ കഴിവുളളവര്‍ ഉണ്ടെന്നും പറയയുന്നു. ചില വസ്‌തുക്കള്‍ സ്വപ്‌നം കണ്ടാല്‍ പിന്നീടു നേട്ടങ്ങള്‍ ഉണ്ടാകുമെന്നും മറ്റു ചിലതു കണ്ടാല്‍ കോട്ടങ്ങള്‍ ഉണ്ടാകുമെന്നും പഴമക്കാര്‍. കുടം, കുട, കണ്ണാടി, മാംസം, ശുഭവസ്‌ത്രം, വെളുത്ത പുഷ്‌പങ്ങള്‍, കായ്‌കനികള്‍, വിഷം എന്നിവ തനിക്കു ലഭിച്ചതായി കാണുന്നതു സുസ്വപ്‌നങ്ങളാ ണെന്നാണു സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ പറയുന്നത്‌. ദേവബ്രാഹ്മ ണര്‍, പശുക്കള്‍, കാളകള്‍, രാജാക്കന്മാര്‍, ബന്ധുക്കള്‍, സജ്ജനങ്ങള്‍, പ്രശസ്‌തവ്യക്തികള്‍, കന്യകമാര്‍, ശുഭവസ്‌ത്രം ധരിച്ചവര്‍, രക്തം പുരണ്ട രാക്ഷസന്മാര്‍, തെളിഞ്ഞ ജലാശയങ്ങള്‍, കത്തുന്ന തീയ്‌ എന്നീ സ്വപ്‌നങ്ങള്‍ സുസ്വപ്‌നങ്ങളുടെ ഗണത്തിലാണെന്നു പറയുന്നു.സൂര്യചന്ദ്രന്മാര്‍ ആകാശത്തു നിന്നും താഴെ വീഴുക, തന്റെ ശിരസില്‍ വളളിയോ മുളയോ മുളച്ചു വരിക, ക്ഷൗരം ചെയ്യുക, ചെയ്യിക്കുക, കാക്കകളോ കഴുകന്മാരോ തന്റെ ചുറ്റും പറന്നു നടക്കുക, പ്രേതപിശാചുക്കളോ നീചന്മാരോ അന്യദേശ ക്കാരോ തന്നെ വളയുക, കാട്ടില്‍ നിന്നും പുറത്തു വരാന്‍ വഴി കാണാതെ ബദ്ധപ്പെടുക, ശ്‌മശാന ത്തിലോ കുണ്ടിലോ കുഴിയിലോ കിണറ്റിലോ ജലാശയത്തിലോ താന്‍ വീഴുക, താന്‍ നൃത്തം ചെയ്യുക, പാട്ട്‌ പാടുക, താന്‍ ചുവന്ന വസ്‌ത്രമോ ആഭരണമോ ധരിക്കുക, താന്‍ നദിയില്‍ ഒഴുകി പോകുക, തനിക്കു വാര്‍ദ്ധക്യം വരിക, താന്‍ എണ്ണ തേക്കുക, തന്റെ ശരീരം വലുതാകുക, തന്റെ തല മുണ്‌ഡനം ചെയ്യുക തുടങ്ങിയവ ദുസ്വപ്‌നങ്ങളാണെന്നും പറയുന്നു.രാത്രിയെ നാലു യാമങ്ങളായി വിഭജിച്ചിട്ടുളളതില്‍ സൂര്യാസ്‌തമയം മുതല്‍ തുടങ്ങുന്ന ആദ്യയാമത്തില്‍ കാണുന്ന സ്വപ്‌നത്തിന്റെ ഫലം ഒരു വര്‍ഷം കൊണ്ടും രണ്ടാം യാമത്തിലെ സ്വപ്‌നഫലം ആറു മാസം കൊണ്ടും മൂന്നാം യാമത്തിലെ സ്വപ്‌നഫലം മൂന്നു മാസം കൊണ്ടും നാലാം യാമത്തിലെ സ്വപ്‌നഫലം ഒരു മാസം കൊണ്ടും അനുഭവമാകുമെന്നാണു വയ്‌പ്‌. പ്രഭാതസമയത്തു കാണുന്ന സ്വപ്‌നത്തിന്റെ ഫലം ഉടന്‍ തന്നെ അനുഭവത്തില്‍ എത്തുമെന്നുമാണ്‌ ഇവര്‍ അഭിപ്രായപ്പെടുന്നത്‌.എന്നാല്‍ ഇതിനൊന്നും ശാസ്‌ത്രീയുടെ യാതൊരു പിന്‍ബലവുമില്ല. സ്വന്തം സ്വപ്‌നാനുഭവങ്ങളെപ്പറ്റി ചിലര്‍ പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അവിശ്വസനീയങ്ങളാണ്‌. എന്നാല്‍ ഇവര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അവിശ്വാസം അത്ഭുതത്തിനു വഴി മാറുകയും ചെയ്യാറുണ്ട്‌. എതാനും നാളുകള്‍ മുമ്പ്‌ ഇത്തരത്തില്‍ ഒരു സംഭവം കേരളത്തിലുണ്ടായി. ഒരു പ്രശസ്‌തനായ വ്യക്തി തന്നെയാണ്‌ തന്റെ സ്വപ്‌നാനുഭവം പുറത്തു പറഞ്ഞത്‌. താന്‍ പലപ്പോഴും തന്റെ ഭാര്യയെ സ്വപ്‌നം കാണാറുണ്ടെന്നും സ്വപ്‌നത്തിലൂടെ ഭാര്യ യുമായി സംസാരിക്കാറു ണ്ടെന്നും ഭാര്യയെ സ്വപ്‌നം കാണുമ്പോള്‍ തനിക്കു തന്റെ ഭാര്യയുടെ ഗന്ധം നന്നായി അനുഭച്ചറിയാന്‍ ആകുന്നുണ്ടെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തി യത്‌. പലരും അദ്ദേഹത്തി ന്റെ വാദത്തെ വിമര്‍ശിച്ചെങ്കിലും അദ്ദേഹം തന്റെ അനുഭവും സത്യമാണെന്ന്‌ ആവര്‍ത്തിക്കകയാണു ചെയ്‌തത്‌. പല പ്രാചീന ജ്യോതിഷഗ്രന്ഥങ്ങളിലും വൈദ്യശാസ്‌ത്ര ഗ്രന്ഥമായ അഷ്‌ടാംഗഹൃദയത്തിലും സ്വപ്‌നഫലങ്ങള്‍ പ്രതിപാദിച്ചു കാണുന്നുണ്ട്‌. 2008 ഡിസംബര്‍ 11

No comments:

Post a Comment