
പ്രദീപ് ഗോപി
``പ്രണയമില്ലാത്ത കാലം നിഷ്‌ഠൂരതകളുടേതാണ്. വെയിലും നിലാവും മഴയും പച്ചയും വിരഹത്തിന്റെ സന്ധ്യാംബരവും ആസക്തിയുടെ കന്നിമണ്ണും പ്രണയിക്കുന്നവരില്‍ മാറി മാറി നിറയുന്നു. ആ നിറവില്‍ ജന്മസാഫല്യമടയുക ആനന്ദകരമാണ്.'' ``യഥാര്‍ഥ പ്രണയം വ്രതനിഷ്‌ഠയോടെയുളള മറ്റൊരു സന്യാസമാണ്. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്നാണ്. കത്തിക്കാളുമ്പോള്‍ അവയ്‌ക്കു വ്യവസ്ഥക ളില്ല. ഒറ്റക്കാഴ്‌ചയായി പരസ്‌പരം ഉന്നമാകുന്നു. ഒരൊറ്റ ഉടലും ഉടലിന്റെ മറവിയുമാകുന്നു. വൃക്ഷവും ശിഖരങ്ങളും മാഞ്ഞു പക്ഷി മാത്രം ലക്ഷ്യമാകുന്നു.''
``നിന്നെ ഞാന്‍ കാണുമ്പോള്‍ ഞാനാണു കാഴ്‌ച, നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍ നീയാണു സ്‌മരണ.'' ഉറുദു കവി ഗാലിബിന്റെ പ്രണയസങ്കല്‍പ്പം പുറത്തു വന്നത് ഇങ്ങനെയാണ്. ``ശക്തമായ പ്രണയം മരണം പോലെയെന്നും ദീപ്‌തമായ മരണം പ്രണയം പോലെയെന്നും'' അനേകം കാവ്യജീവിതങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്. സ്വന്തം പുല്‍മാടം കത്തിച്ചു വിനീതനായ ദാസനായി മരണത്തിലേക്കു ചെന്ന ഇടപ്പളളിയുടെ കൈയിലുമുണ്ടായിരുന്നു പ്രണയിയുടെ അണയാത്ത ദീപശിഖ. പ്രണയനിഷേധങ്ങളാല്‍ തന്റെ ശരീരം വെന്തെരിച്ച ചങ്ങമ്പുഴയും മലയാളിക്കു സ്വന്തമാണ്. ഇങ്ങനെ മനുഷ്യനായി പിറന്നവരുടെ എല്ലാം തന്നെ പ്രണയസങ്കല്‍ പ്പങ്ങള്‍ കൂടുതലും സഞ്ചരിക്കുന്നതു കവികളുടേയും കലാകാരന്മാരുടേയും പാറ്റേണുകളിലൂടെയാണ്.
``പ്രണയം ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ബലിയാണ്.'' മാന്‍റിസ് എന്ന പ്രാണിവര്‍ഗ്ഗ ത്തിലെ പെണ്ണുങ്ങള്‍ ഇണയെ തിന്നു കളയാറുണ്ട്. തല തിന്നു തീര്‍ത്താലും ഇണയുടെ ഉടലിനു ഭോഗാസക്തി ബാക്കിയാകും. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമായി ആ ശരീരം കാത്തു കിടക്കും. മാന്‍റിസുകളിലെ പുരുഷന്മാര്‍ പ്രണയിനികള്‍ക്കു മുന്നില്‍ രക്തസാക്ഷിയാകുന്നു. അതു കൊണ്ടു തന്നെ പ്രണയം ഒരര്‍ഥത്തില്‍ മഹത്തായ ഒരു ബലി തന്നെയാണ്.
ഇതെല്ലാം വരകളി ലൂടെയും വാക്കുകളിലൂ ടെയും വര്‍ണ്ണങ്ങളിലൂ ടെയും വര്‍ണ്ണനകളിലൂ ടെയും അറിഞ്ഞ പ്രണയവര്‍ണ്ണങ്ങള്‍. ഒരു പക്ഷേ കണ്ടും കൊണ്ടും അറിഞ്ഞ പ്രണയാനുഭ വങ്ങള്‍. എന്നാല്‍ കാലം മാറി ഒപ്പം പ്രണയസങ്കല്‍ പ്പങ്ങളും പ്രണയാനുഭവ ങ്ങളും മാറി. പ്രണയിക്കുന്നവര്‍ക്കു താക്കീതായി ഒരു പഠനം അടുത്ത കാലത്തു പുറത്തു വന്നിരിക്കുന്നു.
നിങ്ങള്‍ ഒരു കാമുകനോ കാമുകിയോ ആണോ ? ആണെന്നാണ് ഉത്തരമെങ്കില്‍ സൂക്ഷി ക്കുക. പ്രണയത്തില്‍ അമിതതാല്‍പ്പര്യം കാണിക്കുന്നതും അതില്‍ വൈകാരികത കലര്‍ത്തുന്നതും വിഷാദരോഗം അടക്കമുളള മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കു കാരണമാകുമെന്നു പുതിയ പഠനം.
ഹോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ചില ഗവേഷകരാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയത്. സത്യസന്ധമായ പ്രണയബന്ധത്തില്‍ അകപ്പെടുന്നവര്‍ ബന്ധത്തിന് അമിത വൈകാരിക പ്രാധാന്യം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ഇവര്‍ക്ക് ആന്മവിശകലനത്തിന്റെ മാനദണ്‌ഡമായി പ്രണയം മാറുന്നു. പ്രണയത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാകും പിന്നെ പ്രണയിക്കുന്ന ഇവര്‍ സ്വന്തം വ്യക്തിത്വത്തെ അളക്കുക. ഇതിനെ ബന്ധാധിഷ്‌ഠിത ആത്മവിശ്വാസം എന്നാണു മനഃശാസ്‌ത്ര ജ്ഞര്‍ വിളിക്കുന്നത്. ബന്ധാധിഷ്‌ഠിത ആത്മവിശ്വാസം പുലര്‍ത്തുന്നവര്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും വളരെയധികം അസ്വസ്ഥരാകുന്നു. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇക്കൂട്ടര്‍ വിഷാദരോഗത്തിന് അടിമയാകും എന്നാണു ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കവികള്‍ പാടിപ്പുകഴ്‌ത്തിയ പ്രണയം ഇന്നെവിടെ യെന്ന് ഇനി ആര്‍ക്കും സംശയം തോന്നാം. മനസിനു മേല്‍ കോരിയിട്ട തീക്കനലാണു പ്രണയമെന്നാണു പലരും തങ്ങളുടെ പ്രണയാനുഭവ ത്തെപ്പറ്റി പറയുന്നത്. ബന്ധത്തിന് അമിത വൈകാരിക പ്രാധാന്യം നല്‍കുന്നു എന്നു തന്നെയാണ് ഈ വാക്കുകള്‍ വ്യക്തമാക്കു ന്നത്. എങ്കില്‍ സംശയം
വേണ്ട വിഷാദരോഗം അടക്കമുളള
മാനസിക അസ്വാസ്ഥ്യങ്ങള്‍ നിങ്ങളേയും കാത്തിരിക്കുന്നു..... സൂക്ഷിക്കുക..... 2008 ഡിസംബര്‍ 03
No comments:
Post a Comment