Saturday, January 17, 2009

പുരുഷപീഡനം



പ്രദീപ്‌ ഗോപി


ഇന്നു വര്‍ത്തമാന പത്രങ്ങളുടെ സിംഹഭാഗവും അപഹരിക്കുന്നതു പീഡനങ്ങളുടെ വാര്‍ത്തയാണെന്നു പറഞ്ഞാല്‍ അതിനെ പൂര്‍ണമായും തളളിക്കളയാനാകില്ല. ഈ ലോകത്തു സ്‌ത്രീപീഡനം മാത്രമേ ഉളേളാ ? പുരുഷപീഡനം എന്നൊന്ന്‌ ഇല്ലേ ? നാളുകളായി പുരുഷന്മാരുടെ സ്വകാര്യസംഭാഷണങ്ങള്‍ക്കിടെ പരസ്‌പരം ചോദിക്കുന്ന ചോദ്യമാണിത്‌. സ്‌ത്രീകള്‍ക്കെതിരേ മാത്രമല്ല പുരുഷന്മാര്‍ക്കെതിരേയും ലൈംഗിക പീഡനം വരെയുളള പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരമാണ്‌ അടുത്ത കാലത്തു പുറത്തു വന്നത്‌. സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗിക പീഡനത്തിന്റെ അത്രയും വരില്ലെങ്കിലും പുരുഷനും ലൈംഗിക പീഡനം വരെ നേരിടേണ്ടി വരുന്നുണ്ടെന്നാണ്‌ അടുത്തയിടെ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്‌. ഞെട്ടിക്കുന്ന ഒരു വിവരം കൂടി സര്‍വേയിലൂടെ പുറത്തു വന്നു. പുരുഷന്മാര്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണെന്നുമുളള കാര്യം. ജോലിസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ മുമ്പ്‌ ഒട്ടനവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതിന്നും തുടരുന്നുമുണ്ട്‌. ജോലിസ്ഥലത്തു സ്‌ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി പുരുഷന്മാരില്‍ നിന്നുളള ലൈംഗിക അതിക്രമങ്ങളായിരുന്നു. ഇത്തരം പീഡനങ്ങള്‍ക്ക്‌ സര്‍വേ നടന്ന ഓസ്‌ട്രേലിയയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നു പോലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. എന്നാല്‍ ഇന്നു ചില ജോലിസ്ഥലങ്ങളില്‍ മേലുദ്യോഗസ്ഥരായ സ്‌ത്രീകളും പുരുഷന്മാരെ പീഡിപ്പിക്കുന്നു എന്നാണു പഠനം വ്യക്തമാക്കുന്നത്‌. അവിശ്വസനീയമെന്നു തോന്നുമെങ്കിലും പല ജോലിസ്ഥലങ്ങളിലും ഈ സ്ഥിതി വിശേഷമാണ്‌ ഉളളതെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ എന്‍ ജി ഒ ഇക്കാര്യത്തെക്കുറിച്ചു നടത്തിയ സര്‍വേ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രം നടത്തിയ അന്വേഷണത്തിലാണു തൊഴിലിടങ്ങളിലെ ഈ മാറി വരുന്ന പ്രവണത പുറത്തു വന്നത്‌. സ്‌ത്രീകളെ പോലെ തന്നെ പുരുഷന്മാര്‍ക്കും ജോലിസ്ഥലങ്ങളില്‍ പീഡനം നേരിടേണ്ടി വരുന്നു. ജോലിസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ക്കു സാധാരണഗതിയില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്നതു പ്രധാനമായും മേലുദ്യോഗസ്ഥന്മാരില്‍ നിന്നുമാണ്‌. എന്നാല്‍ ഇവിടെ പീഡനം ഏല്‍ക്കേണ്ടി വരുന്നതു പുരുഷന്മാര്‍ക്ക്‌ ആയതിനാല്‍ പീഡിപ്പിക്കുന്നതു മേലുദ്യോഗസ്ഥകളാണെന്നു മാത്രം. ഇതു പറയുന്നത്‌ ഓസ്‌ട്രേലിയയിലെ ഒരു മുന്‍ സൈനികോദ്യോഗസ്ഥന്‍ തന്നെയാണ്‌. എന്നാല്‍ ഇതിനു പിന്നിലുളള വികാരം ലൈംഗികത മാത്രമല്ലെന്നും അദ്ദേഹം പറയുന്നു. ലോകവും ജീവിതക്രമവും ജീവിതസാഹചര്യവും മാറിയപ്പോള്‍ സ്‌ത്രീകള്‍ തങ്ങള്‍ക്കു ലഭിച്ച അധികാരം ഇത്തരത്തില്‍ പുരുഷനു മുന്നില്‍ പ്രകടിപ്പിക്കുന്നതാകാം ഇതിന്‌ ഒരു കാരണമെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ വെറുതേ സ്‌പര്‍ശിക്കുന്നതു മുതല്‍ ചുമലില്‍ ഉരസുന്നതു മുതലുളള കാര്യങ്ങള്‍ക്ക്‌ ഇത്തരം സാഹചര്യങ്ങളില്‍ സ്‌ത്രീകള്‍ തന്നെയാണത്രേ മുന്‍കൈ എടുക്കുന്നത്‌. അതു ചിലപ്പോള്‍ പിന്നീടു ശാരീരിക ബന്ധങ്ങളിലേക്കും വഴി മാറുന്നു. ഇവിടേയും സ്‌ത്രീ തന്നെയാണു മുന്‍കൈ എടുക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ്‌മേലധികാരികളായ വനിതകളില്‍ നിന്നും തനിക്ക്‌ ഇത്തരത്തില്‍ ഉളള ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ സ്‌പോര്‍ട്‌സ്‌ ടെലിവിഷന്‍ ചാനലിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. സ്‌തീകള്‍ പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനു പിന്നിലുളളതു യഥാര്‍ഥത്തില്‍ തങ്ങളുടെ ആധികാരമോ ശക്തിയോ ബോധ്യപ്പെടുത്താന്‍ അല്ലെന്നാണു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്‌. തൃപ്‌തികരവും ആസ്വാദ്യവുമായ ലൈംഗികജീവിതം സ്‌ത്രീകള്‍ക്ക്‌ ഇല്ലാതാവുമ്പോഴാണ്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ഇവര്‍ നിരീക്ഷിക്കുന്നു. ലൈംഗികത എന്നതു കിട്ടാന്‍ വിഷമമുളള ഒന്നായി മാറുമ്പോഴാണു സ്‌ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ജീവിതത്തില്‍ ഉണ്ടായ പരാജയം മറ്റൊരു കാരണമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പുരുഷപീഡനമാണെങ്കി ലും ഇക്കാര്യങ്ങളൊന്നും സാധാരണ ആരും പുറത്തു പറയാറില്ല എന്നതാണു യാഥാര്‍ഥ്യം. സംഗതി നമ്മുടെ നാട്ടില്‍ നടക്കുന്ന അറിയപ്പെടാതെ പോകുന്ന ലൈംഗിക പീഡനങ്ങള്‍ പോലെ തന്നെ എന്നു വേണമെങ്കില്‍ പറയാം. നൂറു നൂറു സംഭവങ്ങള്‍ നടക്കുമ്പോള്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമാണു പുറം ലോകമറിയുന്നതും കേസായി മാറുന്നതും. പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന മാനക്കേട്‌ ഓര്‍ത്തു പലരും പുറത്തു പറയാറില്ല. ഒടുക്കം ഇത്തരം സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. എതിര്‍പ്പ്‌ പ്രകടിപ്പിക്കാതെ വരുമ്പോള്‍ അതു സമ്മതമായി വ്യാഖ്യാനി ക്കപ്പെടുകയും ഒരിക്കലും നിര്‍ത്താന്‍ കഴിയാത്ത വണ്ണം തെറ്റുകള്‍ ആവര്‍ത്തിക്ക പ്പെടുകയും ചെയ്യുന്നു. സര്‍വേയില്‍ പങ്കെടുത്ത വരില്‍ ചിലര്‍ നടത്തിയ അഭിപ്രായം മുമ്പു സൂചിപ്പിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്‌തവുമാണ്‌. സ്‌തീകള്‍ പുഷന്മാര്‍ക്കു നേരെ നടത്തുന്ന പീഡനങ്ങളില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്ന പുരുഷന്മാരില്‍ പലരും ഇതു കണ്ടഭാവം പോലും നടിക്കാതെ ഇരിക്കുകയും തളളിക്കളയുകയും ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അവരുടെയും സ്വന്തം താല്‍പര്യത്തിന നുസരിച്ചു മുന്നോട്ടു പോവുകയാണു ചെയ്യുന്നതെന്നു സര്‍വേ ഫലം വ്യക്തമാക്കുന്നു. പഠനത്തില്‍ പുറത്തു വന്ന വിവരങ്ങള്‍ ഓസ്‌ട്രേലിയ യില്‍ മാത്രം നടക്കുന്ന കാര്യമല്ലെന്നും മറ്റെല്ലാ ലോകരാജ്യങ്ങളി ലും ഇത്തരം പീഡനങ്ങള്‍ നടക്കുന്നു ണ്ടെന്നുമാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.


ജുലൈ 18 2008

No comments:

Post a Comment