Saturday, January 17, 2009

കൊല്ലുന്ന വേദന സംഹാരികള്‍

പ്രദീപ്‌ ഗോപി
ഇന്നു വിപണിയില്‍
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ
പട്ടികയില്‍ ഒന്നാം സ്ഥാനം വേദന സംഹാരികള്‍ക്കാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാകം. എന്നാല്‍ അതാണു യാഥാര്‍ഥ്യം. ഇന്നു ലോകത്തില്‍ വേദന സംഹാരികളുടെ ഉപഭോക്താക്കള്‍ മൂന്നു കോടിയിലധികം വരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇവയില്‍ പകുതിയോളം പേര്‍ ഡോക്‌ടറുടെ നിര്‍ദേശം ഇല്ലാതെ വേദന സംഹാരികള്‍ കഴിച്ചു സ്വയം ചികിത്‌സ നടത്തുന്നവരാണ്‌. അമ്പതിലേറെ വേദന സംഹാരികള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ഇവയില്‍ മിക്കതിനും പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. എങ്കിലും യാതൊരു മുന്‍കരുതലും ഇല്ലാതെ വേദന സംഹാരികള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്‌. ചെറിയ തലവേദനയോ ശരീര വേദനയോ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയി വേദനസംഹാരി വാങ്ങി കഴിക്കുന്നു. കഴിക്കുമ്പോള്‍ ശാരിരിക അസ്വാസ്ഥ്യങ്ങള്‍ പെട്ടെന്നു മാറുന്നു. എന്നാല്‍ ഈ മരുന്നുപയോഗം പിന്നീടു നല്‍കുന്നത്‌ തീരാവേദനയാകുമെന്നു പലരും
തിരിച്ചറിയുന്നില്ല. തലവേദനയും മറ്റു ശരീരവേദനയും മറ്റുപല രോഗങ്ങളുടെയും പ്രഥമ ലക്ഷണങ്ങളാകാം. വിദഗ്‌ധ പരിശോധന ഇല്ലാതെ താല്‍ക്കാലിക രോഗശമനത്തിനു വേദന സംഹാരികള്‍ വാങ്ങി ഉപയോഗിക്കുന്നത്‌ ഗുരുതരമായ രോ ഗ്യ പ്രശ്‌നങ്ങള്‍ ക്കു കാരണമായേ ക്കും. വേദന സംഹാരികളുടെ അമിത ഉപയോ ഗം ഹൃദ്രോ ഗം, കരള്‍, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളുടെ താളമാണ്‌ തെറ്റിക്കുന്നത്‌. `വേദനസംഹാരികള്‍' എന്ന ലേബലില്‍ വിപണിയില്‍ എത്തുന്ന വിദഗ്‌ധ കമ്പനികളുടെ ഉത്‌പന്നങ്ങള്‍ പലപ്പോഴും രോഗസാധ്യത കൂട്ടുന്നതായാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. പുതിയ വേദന സംഹാരികള്‍ വിപണിയില്‍ ദിനംപ്രതി ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിത്‌. വേദന സംഹാരികളുടെ വര്‍ധിച്ചു വരുന്ന `ഉപഭോക്താക്കളെ' മുന്നില്‍ കണ്ടാണ്‌ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പുതിയ വേദന സംഹാര നിരകള്‍ പുറത്തിറക്കുന്നത്‌. `പഴയ വീഞ്ഞ്‌ പുതിയ കുപ്പിയില്‍' എന്ന പഴഞ്ചൊല്ലാണ്‌ മരുന്നു കമ്പനികള്‍ വിപണിയില്‍ പ്രയോഗിക്കുന്ന തന്ത്രം എന്ന വിവരം ഞെട്ടിക്കുന്നതാണ്‌. പഴയ മരുന്നു കൂടുകള്‍ തന്നെ പു തിയ പായ ്‌ക്കറ്റില്‍ പുതി യ പേ രില്‍ ആകര്‍ ഷകമാക്കി വിപണിയില്‍ എത്തിക്കുന്നതല്ലാ തെ പുതിയ കണ്ടെത്തലുകള്‍ ഒന്നും ഈ രംഗത്ത്‌ ഉണ്ടാകുന്നില്ലെന്നാണ്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌.
വേദന സംഹാരികള്‍ കഴിക്കുന്നതുമൂലം ഹൃദ്രോഗ സാധ്യത കൂടുമെന്ന റിപ്പോര്‍ട്ട്‌ അടുത്തകാലത്തു പുത്തു വന്നിരുന്നു. ചില കമ്പനികളുടെ വേദന സംഹാരി ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുമെന്ന്‌ ഈ മരുന്നിന്റെ നിര്‍മാതാക്കള്‍ തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌.വേദന സംഹാരികളുടെ അമിത ഉപയോഗം ഇന്നു വ്യാപകമാണെന്നതില്‍ തര്‍ക്കമില്ല. ഹൃദ്രോഗങ്ങള്‍ക്കു പുറമെ മറ്റു പല ഭവിഷ്യത്തുകള്‍ക്കും ഇതു കാരണമാകുന്നു. ആമാശയത്തിലും അന്നനാളത്തിലും വ്രണങ്ങള്‍ വരുന്നതിനു പുറമെ രക്തസ്രാവവും ഉണ്ടാക്കുമെന്നു പഠനങ്ങള്‍ പറയുന്നു. വേദന സംഹാരികള്‍ ഉപയോഗിക്കുന്ന 25 ശതമാനം പേരിലും വിവിധ ആമാശയ രോഗങ്ങള്‍ കാണപ്പെടുന്നു. അഞ്ചു ശതമാനത്തോളം പേരില്‍ ഗുരുതരമായ ആമാശയ വ്രണങ്ങള്‍ ഉണ്ടാകുന്നു. പാരസെറ്റമോള്‍ എന്ന മരുന്നിന്റെ അമിതമായ ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്‌. എങ്കിലും പാരസെറ്റമോള്‍ ടാബ്‌ലെറ്റുകളും സിറപ്പുകളും ഇന്നു വ്യാപകമായി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗിക്കുന്നു. അതും ഡോക്‌ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെതന്നെ. മദ്യപാനശീലവും കരള്‍ രോഗവും ഉള്ളവര്‍ക്കു പാരസെറ്റമോള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്‌.
വൃക്കകളുടെ പ്രവര്‍ത്തനവും വേദന സംഹാരികള്‍ പ്രതിസന്ധിയിലാക്കും. അപസ്‌മാരം, വിളര്‍ച്ച, രക്തസ്രാവം, ചര്‍മരോഗങ്ങള്‍, ആസ്‌തമ തുടങ്ങിയ രോഗങ്ങള്‍ വേദന സംഹാരികളുടെ പാര്‍ശ്വഫലങ്ങളായി ഉണ്ടാകാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
വേദനസംഹാരികള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ചില മുന്‍കരുതലുകള്‍ അത്യാവശ്യം സ്വീകരിക്കേണ്ടതുണ്ട്‌. വേദന സംഹാരികള്‍ ഭക്ഷണത്തിനുശേഷം മാത്രമേ കഴിക്കാവൂ. രണ്ടു വിഭാഗത്തില്‍പെട്ട വേദന സംഹാരികള്‍ ഒരേ സമയം കഴിക്കരുത്‌. കരള്‍, വൃക്ക രോഗികള്‍ ഇത്തരം മരുന്നുകള്‍ പാടെ ഒഴിവാക്കുക. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഛര്‍ദ്ദി, മലം കുറഞ്ഞു പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. പ്രായമായവര്‍ ഇത്തരം മരുന്നുകള്‍ പരമാവധി കുറക്കേണ്ടതുമുണ്ട്‌.വേദന സംഹാരികള്‍ കഠിനമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കു പ്രതിവിധിയാണ്‌. എന്നാല്‍ ഇതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു മറക്കാതിരിക്കുക. അടിയന്തര ഘട്ടത്തിലല്ലാതെ ഇവയുടെ ഉപയോഗം ഒഴിവാക്കുക മാത്രമാണ്‌ ഈ മരുന്നുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനുള്ള ഏക മാര്‍ഗം.

ജൂണ്‍ 12 2008

No comments:

Post a Comment